Connect with us

Video Stories

ഉത്തരകൊറിയ: നയതന്ത്ര സാധ്യത തള്ളുന്നില്ലെന്ന് യു.എസ്

Published

on

 
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നയതന്ത്ര സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്ട്രറി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയയുടെ സൈനിക മോഹങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാവില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ്് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് മാറ്റിസ് അനുരഞ്ജന പ്രതീക്ഷ പ്രകടിപ്പിച്ചിരിക്കുന്നത്.
ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ മിസൈല്‍ പ്രയോഗിച്ചതോടെ മേഖലയിലെ സംഘര്‍ഷ സ്ഥിതി കൂടുതല്‍ വഷളായിരിക്കുകയാണ്. ട്രംപിന്റെ നിരാശാജനകമായ പ്രസ്താവന അമേരിക്കക്ക് നയതന്ത്ര പ്രതീക്ഷ നഷ്ടപ്പെട്ടതിന്റെ സൂചനയാണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു മാറ്റിസിന്റെ മറുപടി. പെന്റഗണില്‍ ദക്ഷിണകൊറിയന്‍ പ്രതിരോധ മന്ത്രി സോങ് യങ് മൂവുമായി മാറ്റിസ് ചര്‍ച്ച നടത്തിയിരുന്നു. യുദ്ധം പരമാവധി ഒഴിവാക്കണമെന്നാണ് ദക്ഷിണകൊറിയ ആവശ്യപ്പെടുന്നത്. ഞങ്ങളുടെ അതിര്‍ത്തികളുടെയും ജനങ്ങളുടെയും താല്‍പര്യങ്ങളുടെയും സംരക്ഷണത്തിന് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും കൂട്ടുത്തരവാദിത്ത ബോധത്തോടെ അമേരിക്കയും ദക്ഷിണകൊറിയയും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും മാറ്റിസ് വ്യക്തമാക്കി. ഉത്തരകൊറിയക്കെതിരെ സൈനിക നടപടിക്ക് മുതിരുന്നതിനെതിരെ റഷ്യ അമേരിക്കക്ക് മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. അപകടകരമായ അത്തരം നീക്കങ്ങള്‍ വന്‍ ദുരന്തങ്ങളുണ്ടാക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് മുന്നറിയിപ്പുനല്‍കി. മേഖലയില്‍ അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങളാണ് സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഐക്യരാഷ്ട്രസഭ ഉപരോധങ്ങള്‍ ശക്തമാക്കുന്നത് പ്രതികൂല ഫലമാണുണ്ടാക്കുകയെന്നും ലാവ്‌റോവ് പറഞ്ഞു. ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പരീക്ഷണത്തെ യു.എന്‍ രക്ഷാസമിതി ഏകകണ്‌ഠ്യേന അപലപിച്ചിരുന്നു. ജപ്പാന്‍ തങ്ങളുടെ പ്രഖ്യാപിത ശത്രുവാണെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ വ്യക്തമാക്കി. അമേരിക്കയുമായി സഹകരിക്കുന്നത് ജപ്പാനെ സ്വയം തകര്‍ച്ചയിലേക്ക് തള്ളിവിടുമെന്നും കെസിഎന്‍എ മുന്നറിയിപ്പുനല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍

ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

Published

on

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.

Continue Reading

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

Trending