Connect with us

More

ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയെ ചെറുക്കാന്‍ ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ചെയ്തത്…

Published

on

ഡൊണാള്‍ഡ് ട്രംപിന്റെ അഭയാര്‍ത്ഥി നിരോധനത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം പുകയുകയാണ്. രാജ്യസുരക്ഷയുടെ പേരില്‍ ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ അമേരിക്കയില്‍ നിന്ന് വിലക്കുകയാണ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ട്രംപ് ചെയ്തത്. എന്നാല്‍ ഇത് രാജ്യരക്ഷക്കു വേണ്ടിയല്ലെന്നും മുസ്‌ലിം വിരോധം മാത്രമാണെന്നും അമേരിക്കന്‍ പൗരന്മാര്‍ തന്നെ പറയുന്നു. അഭയാര്‍ത്ഥികളെ തടഞ്ഞുവെച്ച വിമാനത്താവളങ്ങളില്‍ വര്‍ണ – വര്‍ഗ – മത ഭേദമന്യേ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, തന്റെ വലതുപക്ഷ അജണ്ട നടപ്പാക്കുക ട്രംപിന് എളുപ്പമാവില്ല എന്ന് സൂചിപ്പിക്കുന്നതാണ്.

ട്രംപിന്റെ മുസ്ലിം വിരുദ്ധ നിയമത്തിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. അതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ പ്രതിഷേധ മുറയായിരുന്നു ന്യൂയോര്‍ക്കിലെ ടാക്‌സി ഡ്രൈവര്‍മാരുടേത്. ഇന്നലെ ഒരു മണിക്കൂര്‍ നേരത്തേക്ക് സര്‍വീസ് നിര്‍ത്തിവെച്ചു കൊണ്ടാണ് ‘ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ്’ മുസ്ലിം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. തിരക്കുള്ള വൈകുന്നേരം ആറു മുതല്‍ ഏഴ് മണി വരെയാണ് ഡ്രൈവര്‍മാര്‍ പണി നിര്‍ത്തി പ്രതിഷേധിച്ചത്. വിമാനത്താവളങ്ങളില്‍ ടാക്‌സികള്‍ ലഭ്യമാവാതിരുന്നതോടെ അധികൃതരും സമരത്തിന്റെ ചൂടറിഞ്ഞു. ഇവര്‍ ഇന്ന് മന്‍ഹാട്ടനിലെ ബാറ്ററി പാര്‍ക്കില്‍ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കുന്നുണ്ട്.

അരലക്ഷത്തിലധികം യെല്ലോ ടാക്‌സി ഡ്രൈവര്‍മാരുടെ ലാഭരഹിത മെമ്പര്‍ഷിപ്പ് കൂട്ടായ്മയാണ് ന്യൂയോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ്. ഡ്രൈവര്‍മാരുടെ സംഘടന എന്നതിനപ്പുറം രാഷ്ട്രീയ ബോധവും ശക്തമായ നിലപാടുകളും ഇവരുടെ പ്രത്യേകതയാണ്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇവരുടെ പ്രവര്‍ത്തനം. മുമ്പ് കറുത്ത വര്‍ഗക്കാര്‍ക്കു നേരെ അക്രമങ്ങളുണ്ടായപ്പോഴും വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍ ശക്തമായപ്പോഴും ഇവര്‍ അതിനെതിരെ ശക്തമായ നിലപാടെടുത്തിരുന്നു.

മുസ്ലിം വിരുദ്ധ നിയമത്തില്‍ ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ടാക്‌സി ഡ്രൈവര്‍മാരുടെ സഖ്യം സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പ് ശക്തമായിരുന്നു. സെപ്തംബര്‍ 11-നേക്കാള്‍ വലിയ വെറുപ്പിന്റെ അന്തരീക്ഷമാണ് അമേരിക്കയില്‍ ഉള്ളതെന്നും ട്രംപ് പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ ജീവിതം അപകടത്തിലാക്കുകയാണെന്നും പ്രസിഡണ്ടിന്റെ മുസ്ലിം നിരോധനത്തെ അംഗീകരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.

‘നമുക്ക് നിശ്ശബ്ദരായിരിക്കാന്‍ കഴിയില്ല. ഒരിക്കല്‍ നമ്മെ സ്വാഗതം ചെയ്ത നാട്ടിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നതിനു വേണ്ടിയാണ് നാം ജോലിക്കു പോകുന്േനത്. നാം ഭിന്നിക്കുകയില്ല.’ – ടാക്‌സി വര്‍ക്കേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു.

EDUCATION

കോഴിക്കോട്ടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തിങ്കള്‍ മുതല്‍ സാധാരണനിലയില്‍, കണ്ടെയിന്‍മെന്റ് സോണില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരും

സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Published

on

നിപ ഭീഷണി ഒഴിഞ്ഞതോടെ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലേക്ക്. തിങ്കളാഴ്ച മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവ് പോലെ പ്രവര്‍ത്തിക്കും.കണ്ടെയിന്‍മെന്റ് സോണിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് തുടരണം. സ്ഥാപനങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്ത് നിപയില്‍ ഇന്നും ആശ്വാസം. പുതിയ പോസിറ്റീവ് കേസുകളില്ല. ഇന്നലെ രാത്രിയും ഇന്നുമായി വന്ന എല്ലാ പരിശോധനാ ഫലങ്ങളും നെഗറ്റീവായി. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് നിലവില്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും ജില്ലയിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ്  അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും.

അതേസമയം,പബ്ലിക് ഹെല്‍ത്ത് ലാബുകള്‍ ഉള്‍പ്പെടെയുള്ള സ്‌റ്റേറ്റ്, ജില്ലാതല ലാബുകളില്‍ ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും അതത് ജില്ലയിലെ ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ് പരിശോധനകള്‍ നടത്താന്‍ സൗകര്യങ്ങളുള്ള ലാബുകളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

ആലപ്പുഴയില്‍ കോടതി വളപ്പില്‍ നാത്തൂന്മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്

Published

on

ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതി വളപ്പിലാണ് പരസ്യ സംഘര്‍ഷം. ഭാര്യയും, ഭര്‍ത്താവിന്റെ സഹോദരിയുമാണ് പരസ്യമായി തമ്മിലടിച്ചത്.

വിവാഹമോചനത്തിനൊടുവില്‍ കുഞ്ഞിനെ ഭര്‍ത്താവിന് കൈമാറാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഭര്‍ത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി അടിയായത്. കോടതി വളപ്പില്‍ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കോടതിവളപ്പില്‍ ഇരുവരും തമ്മില്‍ തല്ലുന്നത് നാലാം തവണയാണ്.

കുട്ടിയെ കാണിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയില്‍ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്.

ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.

ഒരു കടമുറിയുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു തുടക്കം. പിന്നീട് ഇതേ ചൊല്ലി നിരവധി കേസുകള്‍ ഉണ്ടായതായും അഭിഭാഷകര്‍ പറയുന്നു. കുഞ്ഞിനെ കാണണമെന്ന് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിയിലേക്ക് എത്തിയത്.

Continue Reading

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

Trending