Connect with us

columns

ഉയ്ഗൂര്‍ മുസ്‌ലിംകളും അന്താരാഷ്ട്ര മൗനവും

Published

on

അബ്ദുല്‍ ഹാദി ഹാഷിം

പതിനൊന്ന് ദശലക്ഷം ഉയ്ഗൂര്‍ മുസ്‌ലിംകള്‍താമസിക്കുന്ന പ്രദേശമാണ് ചൈനയുടെ വടക്ക ്പടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങ്. ഉയ്ഗറുകള്‍ ചൈനീസ് പൗരന്മാരാണെങ്കിലുംഭൂരിഭാഗം വരുന്ന ഹാന്‍ചൈനീസ് വിഭാഗത്തില്‍നിന്നും വ്യത്യസ്തരാണ്. സിന്‍ജിയാങ്‌സ്വയംഭരണ പ്രവിശ്യയാണെങ്കില്‍പോലും, അത് ഒരിക്കലും നടപ്പിലായില്ല. അതുകൊണ്ട് തന്നെ ഒരുതരി സ്വാതന്ത്ര്യം പോലും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചില്ല. ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പതുക്കെ ഹാന്‍ചൈനീസ് വിഭാഗത്തെ സിന്‍ജിയാങിലേക്കു പുനഃസ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ സിന്‍ജിയാങ്ങില്‍ 90 ശതമാനം വംശീയ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ 45 ശതമാനമായി കുറഞ്ഞു. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഹിസ്റ്ററി പ്രൊഫസറായ ജെയിംസ് മില്‍വാര്‍ഡ് പറയുന്നത് ഇത് കൊളോണിയലിസത്തിന്റെ രീതിയിലുള്ള കടന്നുകയറ്റം എന്നാണ്. ചൈനയുടെമറ്റ് പ്രദേശങ്ങളായി സംയോജിപ്പിക്കാനുള്ള ഒരു തന്ത്രം. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെവിവരിക്കുന്നത് കൊളോണിയലിസം എന്നല്ല മറിച്ചു വികസനമാണെന്നാണ്.

സിന്‍ജിയാങ്ങില്‍ ഹാന്‍ചൈനീസ് വിഭാഗംപതുക്കെ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചപ്പോള്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ സമ്മര്‍ദ്ദത്തിലായി. വികസനം കൊണ്ടുണ്ടായ സാമ്പത്തിക നേട്ടങ്ങളെല്ലാം ഹാന്‍ വിഭാഗത്തിനായിരുന്നു. ഹാന്‍ ചൈനീസ് മാനദണ്ഡത്തിലേക്കുള്ള സ്വാംശീകരണമായിരുന്നു ചൈന സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നത്. 1990കളില്‍ ഇസ്‌ലാംമതംആചരിക്കുന്നതില്‍ നിന്നും ഉയ്ഗറുകളെ അധികാരികള്‍ പരിമിതപ്പെടുത്താന്‍ തുടങ്ങി. റമദാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നത് നിരോധിച്ചു. പള്ളിയില്‍ പോകുന്നതില്‍ നിയന്ത്രണം ഏര്‍പെടുത്തി.

സിന്‍ജിയാങ് പ്രവിശ്യയെ പി.ആര്‍.സിയില്‍നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ രൂപീകരിച്ച രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനമാണ് ഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റ് അഥവാ ഉയ്ഗൂര്‍ ഇന്‍ഡിപെന്‍ഡന്‍സ് മൂവ്‌മെന്റ്. പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യംസിന്‍ജിയാങിനെ ഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ എന്നപേരില്‍ ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കുവേണ്ടി ജന്മനാടായി വേര്‍തിരിക്കുക എന്നായിരുന്നു. എന്നാല്‍ ചൈന സര്‍ക്കാര്‍ ഈ നീക്കത്തെ തീവ്രവാദത്തിന്റെയും വിഘടനവാദത്തിന്റെയും വിഭാഗത്തില്‍പെടുത്തി അവരെ ദുര്‍ബലപ്പെടുത്തി. 2004 ല്‍ ജര്‍മനിയിലെ മ്യൂണിച്ചില്‍ നടന്നയോഗത്തിലാണ് വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. നാടുകടത്തപ്പെട്ട ഉയ്ഗൂര്‍വംശക്കാരെ ഒരുകുടക്കീഴിനുള്ളില്‍ കൊണ്ടുവന്ന്, ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തടയുക എന്ന താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര പ്രസ്ഥാനമായാണ് വേള്‍ഡ് ഉയ്ഗൂര്‍ കോണ്‍ഗ്രസ് രൂപപ്പെട്ടത്. അഹിംസാത്മകമായും സമാധാനപരമായുംഈസ്റ്റ് ട്യുര്‍കേസ്റ്റാന്‍ എന്ന അവകാശത്തിനുവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് പ്രഥമലക്ഷ്യം.

ഒടുവില്‍ വംശീയവും സാമ്പത്തികവുമായപിരിമുറുക്കങ്ങള്‍ വളര്‍ന്നു കലാപത്തില്‍ എത്തിച്ചേര്‍ന്നു. 200ലധികം മരണങ്ങളാണ് 2009ലെ കലാപത്തില്‍ ഉണ്ടായത്. കലാപത്തിന്റെതുടക്കം ഹാന്‍ വിഭാഗവും ഉയിഗുര്‍ വിഭാഗവുംഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികളില്‍നിന്നാണ്. അക്രമങ്ങളെ മുതലെടുത്തുകൊണ്ട്‌ചൈന പീപ്പിള്‍സ് വാര്‍ ഓണ്‍ ടെറര്‍ പ്രഖ്യാപിച്ചു. 11 സെപ്തംബര്‍ 2001ലെ വേള്‍ഡ് ട്രേഡ്‌സെന്റര്‍ ആക്രമണത്തിന്‌ശേഷം അമേരിക്ക ആരംഭിച്ച സൈനിക ക്യാമ്പയിനാണ് ഗ്ലോബല്‍വാര്‍ ഓണ്‍ ടെററിസം അഥവാ വാര്‍ ഓണ്‍ ടെറര്‍. അങ്ങനെ ചൈന ഉയിഗുരുകളെ തീവ്രമായനിരീക്ഷണത്തിന് വിധേയമാക്കി. ഒടുവില്‍ 2017ല്‍ മുസ്‌ലിംകളെ അറസ്റ്റ്‌ചെയ്തു ജയിലറകളിലും ക്യാമ്പുകളിലും പൂട്ടി.
തടവിലാക്കല്‍, പീഡനം, സാംസ്‌കാരിക ഉന്മൂലനം എന്നിവയിലേക്ക് ചൈന ഉയിഗുറുകളെ ഇരകളാക്കുകയാണ് ചെയ്യുന്നതെന്ന് 2016 അവസാനത്തില്‍ പത്രപ്രവര്‍ത്തകരുടെ സംഘം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ജിയാങ്ങില്‍ ഉയ്ഗൂര്‍ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ആരംഭിച്ചിരുന്നു. എന്നാല്‍ 2017 മുതലാണ് ആഗോള ശ്രദ്ധ ഈ വിഷയത്തില്‍ ഉണ്ടായത്. കൂട്ടനിരീക്ഷണം, നിര്‍ബന്ധിതതൊഴില്‍, പീഡനം, കൊലപാതകം എന്നിവയെല്ലാം അന്വേഷണാത്മക പത്രപ്രവര്‍ത്തകരും ഗവേഷകരും അഭയാര്‍ഥികളും പലതവണ രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്‌ലിംകളെ ലക്ഷ്യംവെച്ചുകൊണ്ടുള്ളക്രൂരകൃത്യങ്ങളാണ് നടപ്പിലാക്കുന്നത്. പള്ളികള്‍ തകര്‍ത്തും ഖുര്‍ആനുകള്‍ കത്തിച്ചും ഹലാല്‍ ഭക്ഷണങ്ങള്‍ നിഷേധിച്ചും പരിശുദ്ധ റമസാന്‍ മാസത്തില്‍ നോമ്പ് വിലക്കിയും മുസ്‌ലിം വിരുദ്ധ കമ്യൂണിസ്റ്റ് ഏകാധിപത്യം ഉയ്ഗൂര്‍ മുസ്‌ലിം ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇസ്‌ലാം മതം ഉപേക്ഷിക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം സ്വീകരിക്കാനും അവരെ നിര്‍ബന്ധിതരാക്കി. ഇടുങ്ങിയ മുറികളില്‍ പത്തിലധികം പേരെ അടച്ചിട്ട് നമസ്‌കാരവും മറ്റു മതപരമായ കാര്യങ്ങളും സംസാരവും നിഷേധിച്ചു, പ്ലാസ്റ്റിക് സ്റ്റൂളുകളില്‍ മണിക്കൂറുകളോളം അനങ്ങാതെ ഒരേ ഇരുപ്പില്‍ അവര്‍ രാത്രികള്‍ ചിലവഴിക്കുന്നു.

ഇതില്‍ അണുവ്യത്യാസം സംഭവിച്ചാല്‍, ഇരുപത്തിനാല് മണിക്കൂറോളം ശീതീകരിച്ച മുറിയില്‍ ഏകാന്ത തടവിനു വിധേയമാക്കും. അങ്ങേയറ്റം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ മതിയായ ശുചിത്വമില്ലാതെ അടച്ചിട്ട മുറികളില്‍ തിങ്ങിയാണ് അവര്‍ ജീവിക്കുന്നത്. പലതവണ അന്താരാഷ്ട്ര ഉയ്ഗൂര്‍ മുസ്‌ലിം കമ്യൂണിറ്റി കൊറോണ വൈറസ് പടര്‍ച്ചയില്‍നിന്ന് അവരെ രക്ഷിക്കാന്‍ വൈദ്യസഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു വേള്‍ഡ ്‌ഹെല്‍ത്ത് ഓര്‍ഗനൈസേഷനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല. സാമ്പത്തിക തളര്‍ച്ചയും തൊഴിലാളിക്ഷാമവും നികത്താന്‍വേണ്ടി നിര്‍ബന്ധിത തൊഴില്‍ ചെയ്യിപ്പിച്ചുകൊണ്ട് സാമൂഹിക അകലം ഇല്ലാതെ ഉപയോഗശൂന്യമായ വസ്തുക്കളെപോലെ അവരെ മരണത്തിനു വിട്ട്‌കൊടുക്കുകയാണ് ചെയ്യുന്നത്.

ഭൂരിഭാഗം രാജ്യങ്ങളും ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ചൈനയെ എതിര്‍ക്കാന്‍ തയ്യാറല്ല. ഏഷ്യ, ആഫ്രിക്കയൂറോപ്പ് പോലെയുള്ള സ്ഥലങ്ങളില്‍ തുറമുഖം റെയില്‍വേ എയര്‍പോര്‍ട്ട് പദ്ധതികള്‍ നടപ്പിലാക്കുന്നത് ചൈനയാണ്. മറ്റൊരു ഘടകമാണ് സാങ്കേതിക വിദ്യ. സ്മാര്‍ട്‌ഫോണുകളിലും സെക്യൂരിറ്റി ക്യാമറകളിലുമുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഓരോ വ്യക്തിയുടെയും സ്വഭാവവും സ്ഥാനവും അവരുടെ സമ്മതമില്ലാതെ നിരീക്ഷിക്കാനുള്ള സംവിധാനംചൈന സര്‍ക്കാരിന്റെ കൈവശമുണ്ട്. ചൈനയുടെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഡയറക്ടര്‍ സോഫിറിച്ചാര്‍ഡ്‌സണ്‍ പറയുന്നത് ഭൂരിഭാഗം മുസ്‌ലിംകളുടെയും ഫേഷ്യല്‍ റെക്കഗ്‌നിഷനും, ബയോമെട്രിക് ഡാറ്റയും സര്‍ക്കാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്. ഓരോ വ്യക്തികളുടെയും സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷിക്കുന്നതിനായി, ചൈനീസ് പൊലീസ് ഉപയോഗിച്ചിരുന്ന ആപ്പുകളെ റിവേഴ്‌സ് എഞ്ചിനീയറിംഗ് നടത്തി രൂപീകരിച്ചു എന്നും അദ്ദേഹം പറഞ്ഞു. ചൈനയെ ആശ്രയിക്കുന്ന രാജ്യങ്ങളെല്ലാം സിന്‍ജിയാങ്ങില്‍ ഒരുതരത്തിലുള്ളപ്രശ്‌നങ്ങളും ഇല്ല എന്ന് പറയാന്‍ തയ്യാറാണെന്നും വെളിപ്പെടുത്തി. 2017 മുതല്‍ ബില്ലിയന്‍സിന്റെ നിക്ഷേപമാണ് ചൈനീസ് സര്‍ക്കാര്‍സിന്‍ജിയാങ്ങിലെ സുരക്ഷക്കുവേണ്ടി മുടക്കിയത്. ഇതിനോടകം ഏകദേശം 60ല്‍ അധികംരാജ്യങ്ങള്‍ ചൈനയില്‍നിന്ന് ഈ ആധുനികനിരീക്ഷണ സാങ്കേതികവിദ്യ വാങ്ങിയിട്ടുണ്ട്, എല്ലാം പല രാജ്യങ്ങളിലും ഉപയോഗത്തിലുമാണ്.

ചൈനയുടെ നയതന്ത്ര സാമ്പത്തിക സമ്മര്‍ദ്ദങ്ങളോടുള്ള വര്‍ധിച്ചുവരുന്ന പ്രതിരോധവും, സാങ്കേതികശക്തിയും സ്വാധീനവും സിന്‍ജിയാങ്ങില്‍ യഥാര്‍ത്ഥത്തില്‍ എന്താണ്‌സംഭവിക്കുന്നതെന്നതിനെകുറിച്ചുള്ള വിവരങ്ങളുടെ അഭാവവും ശബ്ദമുയര്‍ത്തുന്നവര്‍ക്കെതിരെയുള്ള അപകടങ്ങളുമൊക്കെ സത്യത്തില്‍ മറ്റു രാജ്യങ്ങളെ ശബ്ദിക്കുന്നതില്‍നിന്ന്പിന്‍വലിച്ചെങ്കിലും ചില ഒറ്റയാള്‍ പോരാട്ടങ്ങള്‍ വിജയം കണ്ടെത്തി. മലേഷ്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് റിനൈസ്സന്‍സ ്ഫ്രണ്ട്ഡിറക്ടറായ അഹ്മദ്ഫാറൂഖ് മൂസയുടെ നേതൃത്വത്തില്‍ ചൈനീസ് കള്ള പ്രചാരണങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങളും പരിപാടികളും നടത്തിമലേഷ്യന്‍ സര്‍ക്കാരിനെ ചൈനക്കെതിരെനില്‍ക്കാന്‍ പ്രേരിപ്പിച്ചു. 2019 ല്‍ അഭയാര്‍ത്ഥികളെ ചൈനയിലേക്ക് നാടുകടത്താന്‍ ചൈനീസ്ഗവണ്മെന്റ് ആവശ്യപ്പെട്ടപ്പോള്‍ മലേഷ്യന്‍ ഗവണ്മെന്റ് അത് നിഷേധിച്ചു. അവരെ നാടു കടത്തേണ്ട ആവശ്യമില്ല കാരണം ഞങ്ങള്‍ അത്‌ചെയ്താല്‍ അവരെ തൂക്കുകയറിനു വിട്ടുകൊടുക്കുന്നതിനു തുല്യമാണെന്നും മലേഷ്യ അറിയിച്ചു.

ഇന്തോനേഷ്യയിലെ സാമൂഹിക സംരംഭകനും ലാഭരഹിത ഫൗണ്ടേഷന്റെ സ്ഥാപകനുമായ അസം എംഇസ്സുല്‍ഹഖ്, 2018ല്‍ വളരെ ധീരമായ മുന്നേറ്റം നടത്തി സിന്‍ജിയാങ്ങിലെ ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു കണ്ടതെല്ലാം രേഖപ്പെടുത്തി. തിരിച്ചു സ്വന്തം നാട്ടിലെത്തി ചൈനയില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച്് നാട്ടുകാരെ ബോധവാന്മാരാക്കി. ചുരുങ്ങിയകാലംകൊണ്ട് അദ്ദേഹം ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധേയനായി. പിന്നീട് മുഖ്യധാരാ രാഷ്ട്രീയ നേതാക്കന്മാരെ ചൈനക്കെതിരായ നിലപാടുകള്‍ സ്വീകരിക്കാന്‍ അണിനിരത്തി.
അമ്പതിനായിരത്തില്‍പരം ഉയ്ഗൂര്‍ കുടിയേറ്റക്കാരുള്ള രാജ്യമാണ് തുര്‍ക്കി. മെഷിനറികമ്പനി ഉടമയായ കാദിര്‍ അകിന്‍കി, ചൈനീസ്ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വേണ്ടി നൂറിലധികം ചെറുകിട വ്യവസായികളുമായി കരാറില്‍ എത്തിച്ചേര്‍ന്നത് വലിയൊരു മുന്നേറ്റം തന്നെ ആയിരുന്നു. ഉയിഗൂര്‍ മുസ്‌ലിംകളോട് തുര്‍ക്കിയുടെ ഐക്യദാര്‍ഢ്യം കൂടിയാണിത്.

ഉയ്ഗൂര്‍ വിഷയത്തില്‍ അമേരിക്ക കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കിലും 2019 ഡിസംബറില്‍ അമേരിക്കയിലെ ഹൗസ്ഓഫ് റെപ്രസെന്ററ്റീവ്‌സ് ഉയ്ഗൂര്‍ മനുഷ്യാവകാശ പോളിസി ആക്ട് ഒന്നിനെതിരെ 407 വോട്ടുകള്‍ക്ക് പാസ്സാക്കി. എന്നാല്‍ ബില്‍ റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സെനറ്റ് അംഗീകരിച്ചതിന്‌ശേഷംമാത്രമേ പ്രസിഡന്റ് ട്രംപിന് വിടുകയുള്ളു. എന്നാല്‍ ഇന്നേവരെ ബില്‍ പാസ്സാക്കുമോ ഇല്ലയോ എന്ന് വൈറ്റ്ഹൗസ് അറിയിച്ചിട്ടില്ല.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending