Connect with us

More

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

Published

on

ഇന്ന് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ വളര്‍ന്നിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം സുഗമമാക്കാന്‍ ഒ.ടി.ജി കേബിള്‍

സ്മാര്‍ട്ട്‌ഫോണ്‍ കൈവശം വെക്കുമ്പോഴും അതിലെ ഒട്ടുമിക്ക ഫങ്ഷനുകളും ഉപയോഗങ്ങളും പലര്‍ക്കും അറിയാറില്ല എന്നതാണ് സത്യം. അതുപോലെത്തന്നെയാണ് സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന ‘ഒ.ടി.ജി’ (OTG – OnTheGo) കേബിളിന്റെ കഥയും. ഫോണിന്റെ അനുബന്ധ ഉപകരണങ്ങളായി ചാര്‍ജറും ഡേറ്റാ കേബിളും ഇയര്‍ഫോണുമെല്ലാം ഉപയോഗിക്കുമ്പോഴും അവയൊക്കെപ്പോലെ, ഒരുപക്ഷേ അവയേക്കാള്‍ ഉപയോഗപ്രദമായ ഒ.ടി.ജി അധികമാളുകളും ഉപയോഗിച്ചു കാണാറില്ല.

സ്മാര്‍ട്ട്‌ഫോണിന്റെ ചാര്‍ജിങ് പോയിന്റില്‍ കുത്തി ഉപയോഗിക്കാവുന്ന ഒരു ചെറിയ കേബിളാണ് ഒ.ടി.ജി എന്ന കക്ഷി. കേബിളിനു പകരം പെന്‍ഡ്രൈവ് പോലെയുള്ള ചെറു ഉപകരണമാവും ഒ.ടി.ജി ലഭ്യമാണ്. യു.എസ്.ബി കേബിള്‍ ഉള്ള ഒട്ടുമിക്ക ഉപകരണങ്ങളുമായും സ്മാര്‍ട്ട്‌ഫോണിനെ കണക്ട് ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഉപകാരം. ഇന്ന് പുറത്തിറങ്ങുന്ന ഒട്ടുമിക്ക സ്മാര്‍ട്ട്‌ഫോണുകളും ഒ.ടി.ജി സപ്പോര്‍ട്ട് ഉള്ളവയാണ്.

ഒ.ടി.ജി കേബിളിന്റെ ചില ഉപകാരങ്ങള്‍ പരിചയപ്പെടാം.
1. പെന്‍ഡ്രൈവ് ഉപയോഗിക്കാം

otg-pendrive

പ്രധാനപ്പെട്ട ഏതെങ്കിലും ഫയല്‍ അല്ലെങ്കില്‍ വീഡിയോ നിങ്ങളുടെ പെന്‍ഡ്രൈവിലാണോ? ഒ.ടി.ജി ഉപയോഗിച്ച് അത് നിങ്ങളുടെ മൊബൈലില്‍ നിന്ന് ആക്‌സസ് ചെയ്യാം. ചെയ്യേണ്ടത് ഒ.ടി.ജിയുടെ ‘ഹോസ്റ്റ്’ ഭാഗത്ത് പെന്‍ഡ്രൈവ് ഘടിപ്പിക്കുക മാത്രം. യു.എസ്.ബി ഡ്രൈവ് ആയി പെന്‍ഡ്രൈവ് നിങ്ങളുടെ മൊബൈലില്‍ ദൃശ്യമാവും. ഫോണ്‍ സ്‌റ്റോറേജിനെ ബാധിക്കാത്ത വിധത്തില്‍ സിനിമ കാണാനും ഡോക്യുമെന്റുകള്‍ വായിക്കാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ഇതുവഴി കഴിയും.

2. മൊബൈലിന് കീബോഡും മൗസും

mouth

കുറച്ചധികം ടൈപ്പ് ചെയ്യാനുണ്ടെങ്കില്‍ കൈവിരലുകള്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ടൈപ്പ് ചെയ്യുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനുള്ള പരിഹാരമാണ് കീബോഡിനെ ഒ.ടി.ജി ഉപയോഗിച്ച് നേരിട്ട് ഫോണുമായി കണക്ട് ചെയ്യുക എന്നത്. കീബോഡ് കണക്ടായാല്‍ ഉടന്‍ തന്നെ നിങ്ങള്‍ക്ക് കമ്പ്യൂട്ടറിലെന്ന പോലെ മൊബൈലിലും ടൈപ്പ് ചെയ്യാനാവും. കീബോഡ് മാത്രമല്ല, മൗസും ഇങ്ങനെ ഉപയോഗിക്കാം.

3. ഗെയിം കളിക്കാം
game

എക്‌സ്‌ബോക്‌സ് 360 അടക്കമുള്ള പല ഗെയിം കണ്‍ട്രോളറുകളും ഒ.ടി.ജി ഉപയോഗിച്ച് മൊബൈലുമായി കണക്ട് ചെയ്യാന്‍ കഴിയും. മൊബൈല്‍ സ്‌ക്രീനില്‍ തൊട്ടു കളിക്കുന്നതിനു പകരം ഇനി ഗെയിമിങ് കണ്‍ട്രോളര്‍ ഉപയോഗിച്ചു തന്നെ കളിക്കാന്‍ കഴിയും. ഫോണ്‍ മേശപ്പുറത്തോ സ്റ്റാന്‍ഡിലോ വെച്ച് ഗെയിം പൂര്‍ണമായി ആസ്വദിക്കാം.

4. കേബിള്‍ വഴിയും ഇന്റര്‍നെറ്റ്

net

വൈഫൈ അല്ലെങ്കില്‍ മൊബൈല്‍ ഡേറ്റ. ഇതാണ് സ്മാര്‍ട്ടുഫോണുകളില്‍ ഇന്റര്‍നെറ്റ് ആക്‌സസ് ചെയ്യാനുള്ള വഴികള്‍. എന്നാല്‍, കമ്പ്യൂട്ടറിലേക്ക് ഇന്റര്‍നെറ്റ് കണക്ട് ചെയ്യുന്ന എതര്‍നെറ്റ് വഴിയും ആന്‍ഡ്രോയ്ഡ് മൊബൈലില്‍ നെറ്റ് എടുക്കാം ഒ.ടി.ജി ഉണ്ടെങ്കില്‍. (യു.എസ്.ബി ഹോസ്റ്റിന് പകരം എതര്‍നെറ്റ് ഹോസ്റ്റ് ഉള്ള ഒ.ടി.ജി കേബിളുകളിലേ ഈ സൗകര്യം സാധ്യമാകൂ.)

5. ഡോക്യുമെന്റുകള്‍ പ്രിന്റ് ചെയ്യാം

printing

ഫോണിലുള്ള ഡോക്യുമെന്റുകള്‍ ഒ.ടി.ജി വഴി പ്രിന്റ് ചെയ്യാനുള്ള സൗകര്യം പുതിയ സ്മാര്‍ട്ട്‌ഫോണുകളിലുണ്ട്. പ്രിന്റര്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്തിരിക്കുന്ന യു.എസ്.ബി, ഒ.ടി.ജി വഴി മൊബൈലുമായി കണക്ട് ചെയ്യുകയാണ് ഇതിനു വേണ്ടത്. AppShare പോലുള്ള ആപ്പുകളുടെ സഹായത്തോടെ സുഗമമായി പ്രിന്റ് ചെയ്യാം.

6. ഫോണ്‍ ചാര്‍ജ് ചെയ്യാം

നിങ്ങളുടെ ഫോണില്‍ ബാറ്ററി തീരെ കുറവും സുഹൃത്തിന്റേതില്‍ ധാരാളവും ഉണ്ട് എന്നിരിക്കട്ടെ. സുഹൃത്തിന്റെ ഫോണിനെ ചാര്‍ജിങ് പോയിന്റായി ഉപയോഗിക്കാന്‍ ഒ.ടി.ജിയും ഡേറ്റാ കേബിളും മതി. ചാര്‍ജ് ഉള്ള ഫോണില്‍ ഒ.ടി.ജി കേബിള്‍ കണക്ട് ചെയ്യുകയും അതിലെ യു.എസ്.ബി ഹോസ്റ്റില്‍ ഡേറ്റാ കേബിള്‍ കണക്ട് ചെയ്യുകയും ചെയ്യുക. ബാക്കിയെല്ലാം സാധാരണ ചാര്‍ജര്‍ പോലെത്തന്നെ.

Health

ചത്തീസ്ഗഢിലെ ആശുപത്രിയില്‍ വൈദ്യുതി നിലച്ചിട്ട് അഞ്ചു ദിവസം; പരിശോധന ഫോണ്‍ വെളിച്ചത്തില്‍

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം

Published

on

വൈദ്യുതിവിതരണം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 5 ദിവസം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫഌഷ്‌ലൈറ്റുകളുടെ സാന്നിധ്യത്തില്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം.

വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

അപകടത്തില്‍ 2 പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പിന്തുണച്ചു.

ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കണമെന്ന് ഡോ. അര്‍ജിത് ചൗധരി ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

8 ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. എക്സ്പ്രസ്, മെയിൽ, മെമു സർവീസുകളടക്കം 34 ട്രെയിനുകളുടെ വേഗം കൂടും. എട്ട്‌
ട്രെയിനുകളുടെ സർവീസ് നീട്ടിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ അനുവദിച്ച സ്റ്റോപ്പുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.

 സമയമാറ്റം ഇങ്ങനെ

1.എറണാകുളം -തിരുവനനന്തപുരം വഞ്ചിനാട് എക്സ്പ്രസ് രാവിലെ 05.05ന് പുറപ്പെടും
2.കൊല്ലം- ചെന്നൈ എഗ്മൂർ ട്രെയിൻ ഉച്ചയ്ക്ക് 02.50ന് പുറപ്പെടും
3.എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് 10.25ന് പുറപ്പെടും
4.ഷൊർണ്ണൂർ- കണ്ണൂർ മെമു വൈകിട്ട് 05.00ന് പുറപ്പെടും
5.ഷൊർണൂർ- എറണാകുളം മെമു പുലർച്ചെ 4.30ന് പുറപ്പെടും
6.എറണാകുളം- ആലപ്പുഴ മെമു 07.50ന് പുറപ്പെടും
7.എറണാകുളം- കായംകുളം മെമു വൈകിട്ട് 06.05ന് പുറപ്പെടും
8.കൊല്ലം- എറണാകുളം മെമു രാത്രി 09.05ന് പുറപ്പെടും
9.കൊല്ലം- കോട്ടയം മെമു ഉച്ച കഴിഞ്ഞ് 2.40ന് പുറപ്പെടും
10.കായംകുളം- എറണാകുളം മെമു ഉച്ചതിരിഞ്ഞ് 3.20ന് പുറപ്പെടും.

 ട്രെയിനുകൾ എത്തിച്ചേരുന്ന സമയത്തിലും മാറ്റമുണ്ട്

 1.തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി രാത്രി 12.50ന് എത്തിച്ചേരും
2.എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് 10.00മണിക്ക് എത്തിച്ചേരും
3.ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് രാത്രി 12.30ന് എത്തിച്ചേരും
4.മംഗലൂരു- കോഴിക്കോട് എക്സ്പ്രസ് രാവിലെ 10.25ന് എത്തിച്ചേരും
5.ചെന്നൈ- കൊല്ലം അനന്തപുരം ട്രെയിൻ 11.15ന് എത്തിച്ചേരും
6.പൂണെ- കന്യാകുമാരി എക്സ്പ്രസ് 11.50ന് എത്തിച്ചേരും
7.മധുര- തിരുവനന്തപുരം അമൃത എക്സ്പ്രസ് 04.45ന് എത്തിച്ചേരും
8.മംഗളൂരു- തിരുവനന്തപുരം ട്രെയിൻ രാവിലെ 09ന് എത്തിച്ചേരും
9.ബംഗളൂരു- കൊച്ചുവേളി എക്സ്പ്രസ് 9.55ന് എത്തിച്ചേരും
10.ഗുരുവായൂർ- തിരുവനന്തപുരം ഇന്‍റർസിറ്റി 09.45ന് എത്തിച്ചേരും.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Trending