Connect with us

News

ട്രംപ് T1 മൊബൈല്‍ അവതരിപ്പിച്ചു: മുന്‍കൂര്‍ ബുക്കിങ്ങില്‍ വെബ്സൈറ്റ് തകര്‍ന്ന് തെറ്റായ നിരക്കുകള്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ട്

Published

on

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിസിനസ്സ് സാമ്രാജ്യം ട്രംപ് മൊബൈലിന്റെ T1 സ്മാര്‍ട്ട്ഫോണിന്റെ സമാരംഭത്തോടെ ടെലികമ്മ്യൂണിക്കേഷനിലേക്ക് വികസിച്ചു, മൂന്ന് പ്രധാന യുഎസ് വയര്‍ലെസ് ദാതാക്കളില്‍ നിന്ന് നെറ്റ്വര്‍ക്ക് കപ്പാസിറ്റി വാങ്ങുന്ന ഒരു മൊബൈല്‍ വെര്‍ച്വല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്ററായി ഈ സേവനം പ്രവര്‍ത്തിക്കും.
499 ഡോളര്‍ വിലയുള്ള സ്വര്‍ണ്ണ നിറത്തിലുള്ള ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണാണ് ട്രംപിന്റെ T1 മൊബൈല്‍. 6.8 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120Hz പുതുക്കല്‍ നിരക്ക്, 50എംപി പ്രധാന ക്യാമറ, 5000എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയിഡ് 15 പ്രവര്‍ത്തിക്കുന്നു. 12ജിബി റാം, 256ജിബി എക്സ്പാന്‍ഡബിള്‍ സ്റ്റോറേജ്, ഫിംഗര്‍പ്രിന്റ്, എഐ ഫെയ്സ് അണ്‍ലോക്ക് സുരക്ഷ എന്നിവയും ഈ ഉപകരണത്തിന്റെ സവിശേഷതകളാണ്.

ഡൊണാള്‍ഡ് ട്രംപിന്റെ ‘ദി 47 പ്ലാന്‍’ അണ്‍ലിമിറ്റഡ് കോളിംഗ്, ടെക്സ്റ്റ്, ഡാറ്റ, സൗജന്യ അന്താരാഷ്ട്ര കോളിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നു.
ട്രംപിന്റെ 47-ാമത് പ്രസിഡന്റായി പരാമര്‍ശിച്ചുകൊണ്ട്, ട്രമ്പ് മൊബൈല്‍ പറയുന്ന സേവന പ്ലാനിന് പ്രതിമാസം 47.45 ഡോളര്‍ (ഏകദേശം 4,0787 രൂപ) ആണ്. കരാറുകളോ ക്രെഡിറ്റ് പരിശോധനകളോ ഇല്ലാത്ത അണ്‍ലിമിറ്റഡ് ടോക്ക്, ടെക്സ്റ്റ്, ഡാറ്റ എന്നിവ ആനുകൂല്യത്തില്‍ ഉള്‍പ്പെടുന്നു. അധിക ആനുകൂല്യങ്ങള്‍ 24/7 റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ടെലിഹെല്‍ത്ത് സേവനങ്ങള്‍, ഉപകരണ സംരക്ഷണം, 100-ലധികം രാജ്യങ്ങളിലേക്ക് സൗജന്യ അന്താരാഷ്ട്ര കോളിംഗ് എന്നിവ ഉള്‍ക്കൊള്ളുന്നു. വിദേശ താവളങ്ങളിലേക്ക് സൗജന്യ ദീര്‍ഘദൂര കോളുകളുള്ള സൈനിക കുടുംബങ്ങള്‍ക്ക് ഈ സേവനം ഊന്നല്‍ നല്‍കുന്നു. ഓട്ടോമേറ്റഡ് സംവിധാനങ്ങളല്ല, യഥാര്‍ത്ഥ ആളുകളാല്‍ പ്രവര്‍ത്തിക്കുന്ന 250 സീറ്റുകളുള്ള ഒരു ഉപഭോക്തൃ സേവന കേന്ദ്രം യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് 24/7 പ്രവര്‍ത്തിക്കും.

അതേസമയം മുന്‍കൂര്‍ ബുക്കിങ്ങില്‍ വെബ്സൈറ്റ് തകര്‍ന്ന് തെറ്റായ നിരക്കുകള്‍ ഈടാക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നു. ഈ ആഴ്ച T1 ഫോണും മൊബൈല്‍ സേവന പ്ലാനും അനാച്ഛാദനം ചെയ്ത ട്രംപ് ഓര്‍ഗനൈസേഷന്റെ പുതിയ സംരംഭമായ ട്രംപ് മൊബൈല്‍, വെബ്സൈറ്റ് ക്രാഷുകള്‍, തെറ്റായ ക്രെഡിറ്റ് കാര്‍ഡ് ചാര്‍ജുകള്‍, ആശയക്കുഴപ്പമുണ്ടാക്കുന്ന ഓര്‍ഡര്‍ പ്രോസസ്സ് എന്നിവ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇതിനകം തന്നെ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

kerala

‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

Published

on

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Continue Reading

india

കീം റാങ്ക് ലിസ്റ്റ്: കേരള സിലബസുകാരുടെ ഹർജി നാളെ സുപ്രീംകോടതിയിൽ, തടസ്സ ഹർജിയുമായി സിബിഎസ്ഇ

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്

Published

on

ഡൽഹി: കീം പരീക്ഷ കേസിൽ സുപ്രീംകോടതിയിൽ തടസഹർജി നൽകി സിബിഎസ്ഇ വിദ്യാർഥികൾ. തങ്ങളുടെ ഭാഗം കൂടി കേട്ട് വിധി പറയണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. പരീക്ഷഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ കേരള സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

റാങ്ക് പട്ടിക അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ലഭിച്ച റാങ്കിൽ വലിയ ഇടിവ് സംഭവിച്ചതിനെ തുടർന്നായിരുന്നു നീക്കം. കോടതിയെ സമീപിക്കുമ്പോൾ സംസ്ഥാന സർക്കാർ പിന്തുണയ്ക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കീമിൽ സർക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.

ജൂലൈ 10നാണ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പുതുക്കിയ കീം എൻട്രൻസ് പരീക്ഷ റാങ്ക് ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത്. പക്ഷേ ഈ ലിസ്റ്റ് കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടിയായി. പതിനായിര കണക്കിന് വിദ്യാർഥികളുടെ റാങ്ക് കുത്തനെ ഇടിഞ്ഞു. ഈ സംഭവത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ വിദ്യാർഥികൾ സുപ്രീംകോടതിയെ സമീപിച്ചത്.

ഈ മാസം ഒന്നിനാണ് സംസ്ഥാന സർക്കാർ ആദ്യ റാങ്ക് പട്ടിക പുറത്തുവിട്ടത്. ഈ ലിസ്റ്റിൽ ഒന്നാം റാങ്ക് ലഭിച്ചത് കേരള സിലബസ് വിദ്യാർത്ഥിയായ എറണാകുളം സ്വദേശി ജോൺ ഷിനോജിനായിരുന്നു. പക്ഷേ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ജോൺ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പഴയ റാങ്ക് ലിസ്റ്റിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന സിബിഎസ്ഇ വിദ്യാർത്ഥി ജോഷ്വാ ജേക്കബ് ഒന്നാം സ്ഥാനത്തേക്കും എത്തി. ഇത്തരത്തിൽ വ്യാപകമായ രീതിയിലാണ് റാങ്ക് വ്യതിയാനം ഉണ്ടായത്.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Trending