News
ഈ വംശഹത്യയിൽ പങ്കുള്ള ആരെയും ഫലസ്തീനികൾ മറക്കില്ല: ഹമാസ്
ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ ഗസ്സ പുനര്‍നിര്‍മ്മിക്കും.

ഈ കാലഘട്ടത്തിലെ ഏറ്റവും ഹീനമായ വംശഹത്യയില്‍ പങ്കെടുത്ത ഒരാളെയും ഫലസ്തീനികള്‍ ഒരിക്കലും മറക്കില്ലെന്ന് ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗം ഖലീല്‍ അല്‍ ഹയ്യ.
ഇസ്രാഈല്‍ അധിനിവേശസേനയും അവരുടെ പിന്തുണക്കാരും ചെയ്ത ക്രൂരമായ വംശഹത്യയും കുറ്റകൃത്യങ്ങളും ആധുനിക യുഗത്തിലെ ഏറ്റവും ഹീനമായ വംശഹത്യയായി ഫലസ്തീന് ജനതയുടെയും ലോകത്തിന്റെയും ഓര്‍മയില്‍ മായാതെ നിലനില്‍ക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഈ ചരിത്ര നിമിഷത്തില്‍ ഗസ്സയിലെ നമ്മുടെ ജനങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. വിവിധ മേഖലകളില്‍ ഞങ്ങളെ പിന്തുണച്ച എല്ലാ രാജ്യങ്ങളെയും പ്രത്യേകിച്ച് തുര്‍ക്കി, ദക്ഷിണാഫ്രിക്ക, അള്‍ജീരിയ, റഷ്യ, ചൈന, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ മാന്യമായ നിലപാടുകള്‍ എന്നും ഓര്‍ക്കും.
നമ്മുടെ ജനങ്ങളുടെ സഹിഷ്ണുതയും ജന്മനാടിനോടുള്ള ആത്മബന്ധവുമാണ് ക്രിമിനല്‍ അധിനിവേശത്തെ നേരിടാന്‍ സഹായിച്ചത്. രഹസ്യവും പ്രഖ്യാപിതവുമായ എല്ലാ ലക്ഷ്യങ്ങളും നേടുന്നതില്‍ അധിനിവേശ സേന പരാജയപ്പെട്ടു’ അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ജനങ്ങള്‍ അവരുടെ മണ്ണില്‍ ഉറച്ചുനിന്നു, പലായനം ചെയ്യുകയോ കുടിയേറുകയോ ചെയ്തില്ല, അവരുടെ ചെറുത്തുനില്‍പ്പിന് സംരക്ഷണ കവചമായി പ്രവര്‍ത്തിച്ചു. ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ ഗസ്സ പുനര്‍നിര്‍മ്മിക്കും.
നമ്മുടെ ജനങ്ങള്‍ക്ക് നേരെ കൂട്ടക്കൊല നടത്താനും വിനാശം വിതക്കാനും മാത്രമേ ഇസ്രാഈലിന് കഴിഞ്ഞുള്ളൂ. യുദ്ധം നിര്‍ത്താനും തടവുകാരെ കൈമാറാനുമുള്ള കരാറിലൂടെ മാത്രമാണ് അവര്‍ക്ക് അവരുടെ ബന്ദികളെ തിരിച്ചുകിട്ടുക’ ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.
യെമനിലെ ഹൂത്തികള്‍ക്കും ഹിസ്ബുല്ലക്കും ഇറാനിനും അദ്ദേഹം നന്ദി പറഞ്ഞു. ആദ്യദിവസം മുതല്‍ തന്നെ നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയ ഖത്തറും ഈജിപ്തും മധ്യസ്ഥ ശ്രമത്തില്‍ വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഗസ്സയിലെ അരലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രാഈല്‍ ആക്രമണം ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് വെടിനിര്‍ത്തലില്‍ എത്തിയത്. മാസങ്ങള്‍ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്കുന്ന സമാധാന കരാറില്‍ എത്തിയത്. അവസാനത്തെ രണ്ടാഴ്ചയില്‍ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയില്‍ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചത്.
kerala
വയനാട് ചീരാലില്‍ വീണ്ടും പുലിയിറങ്ങി
രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.

വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാലില്‍ വീണ്ടും പുലിയിറങ്ങി. കരിങ്കാളിക്കുന്ന് ഉന്നതിയിലെ നാരായണിയുടെ വളര്‍ത്തു നായയെ പുലി ആക്രമിച്ച് പകുതി ഭക്ഷിച്ച നിലയില്‍ വീടിനു സമീപത്തെ കൃഷിയിടത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഏറെ നാളായി ചീരാല്‍ മേഖലയില്‍ പുലിയുടെ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ചയ്ക്കു മുന്‍പ് ചീരാലിനടുത്ത് നമ്പ്യാര്‍കുന്നില്‍ മറ്റൊരു പുലി കൂട്ടില്‍ കുടുങ്ങിയിരുന്നു.
kerala
കൈക്കൂലിക്കേസ്; ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് മുന്‍കൂര്‍ ജാമ്യം
കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു.

കൈക്കൂലിക്കേസില്‍ കുറ്റാരോപിതനായ ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് മുന്‍കൂര്‍ ജാമ്യം നല്കി ഹൈക്കോടതി സിംഗിള്‍ ബെഞ്ച്. കൊല്ലം സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് വിജിലന്‍സില്‍ നല്കിയ പരാതിയിലാണ് ശേഖര്‍ കുമാറിന് ഒന്നാം പ്രതിയാക്കി കേസെടുത്തത്.
കേസില്‍ നേരിട്ട് പങ്കുള്ള മൂന്നു പേരെ നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. പരാതിക്കാരന് തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നായിരുന്നു ജാമ്യാപേക്ഷയില്‍ ശേഖര്‍ കുമാര്‍ പറഞ്ഞത്. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്.
kerala
കപ്പലപകടം; അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് നീട്ടി
സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി.

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്കി.
അതേസമയം, അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന കമ്പനി ആവശ്യം ഹൈക്കോടതി തള്ളി. സമുദ്ര പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ മെഡിറ്ററേനീയന്‍ ഷിപ്പ് കമ്പനിക്കെതിരെ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
കൽദായ സഭയുടെ ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം അന്തരിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍