News
ഈ വംശഹത്യയിൽ പങ്കുള്ള ആരെയും ഫലസ്തീനികൾ മറക്കില്ല: ഹമാസ്
ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ ഗസ്സ പുനര്‍നിര്‍മ്മിക്കും.

ഈ കാലഘട്ടത്തിലെ ഏറ്റവും ഹീനമായ വംശഹത്യയില്‍ പങ്കെടുത്ത ഒരാളെയും ഫലസ്തീനികള്‍ ഒരിക്കലും മറക്കില്ലെന്ന് ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗം ഖലീല്‍ അല്‍ ഹയ്യ.
ഇസ്രാഈല്‍ അധിനിവേശസേനയും അവരുടെ പിന്തുണക്കാരും ചെയ്ത ക്രൂരമായ വംശഹത്യയും കുറ്റകൃത്യങ്ങളും ആധുനിക യുഗത്തിലെ ഏറ്റവും ഹീനമായ വംശഹത്യയായി ഫലസ്തീന് ജനതയുടെയും ലോകത്തിന്റെയും ഓര്‍മയില്‍ മായാതെ നിലനില്‍ക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഈ ചരിത്ര നിമിഷത്തില്‍ ഗസ്സയിലെ നമ്മുടെ ജനങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. വിവിധ മേഖലകളില്‍ ഞങ്ങളെ പിന്തുണച്ച എല്ലാ രാജ്യങ്ങളെയും പ്രത്യേകിച്ച് തുര്‍ക്കി, ദക്ഷിണാഫ്രിക്ക, അള്‍ജീരിയ, റഷ്യ, ചൈന, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ നമ്മുടെ സഹോദരങ്ങളുടെ മാന്യമായ നിലപാടുകള്‍ എന്നും ഓര്‍ക്കും.
നമ്മുടെ ജനങ്ങളുടെ സഹിഷ്ണുതയും ജന്മനാടിനോടുള്ള ആത്മബന്ധവുമാണ് ക്രിമിനല്‍ അധിനിവേശത്തെ നേരിടാന്‍ സഹായിച്ചത്. രഹസ്യവും പ്രഖ്യാപിതവുമായ എല്ലാ ലക്ഷ്യങ്ങളും നേടുന്നതില്‍ അധിനിവേശ സേന പരാജയപ്പെട്ടു’ അദ്ദേഹം പറഞ്ഞു.
‘നമ്മുടെ ജനങ്ങള്‍ അവരുടെ മണ്ണില്‍ ഉറച്ചുനിന്നു, പലായനം ചെയ്യുകയോ കുടിയേറുകയോ ചെയ്തില്ല, അവരുടെ ചെറുത്തുനില്‍പ്പിന് സംരക്ഷണ കവചമായി പ്രവര്‍ത്തിച്ചു. ആദ്യം അല്ലാഹുവിന്റെ സഹായത്തോടെ, പിന്നീട് നമ്മുടെ സഹോദരങ്ങളുടെയും സഖ്യകക്ഷികളുടെയും ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്ന എല്ലാവരുടെയും പിന്തുണയോടെ ഞങ്ങള്‍ ഗസ്സ പുനര്‍നിര്‍മ്മിക്കും.
നമ്മുടെ ജനങ്ങള്‍ക്ക് നേരെ കൂട്ടക്കൊല നടത്താനും വിനാശം വിതക്കാനും മാത്രമേ ഇസ്രാഈലിന് കഴിഞ്ഞുള്ളൂ. യുദ്ധം നിര്‍ത്താനും തടവുകാരെ കൈമാറാനുമുള്ള കരാറിലൂടെ മാത്രമാണ് അവര്‍ക്ക് അവരുടെ ബന്ദികളെ തിരിച്ചുകിട്ടുക’ ഖലീല്‍ അല്‍ഹയ്യ പറഞ്ഞു.
യെമനിലെ ഹൂത്തികള്‍ക്കും ഹിസ്ബുല്ലക്കും ഇറാനിനും അദ്ദേഹം നന്ദി പറഞ്ഞു. ആദ്യദിവസം മുതല്‍ തന്നെ നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയ ഖത്തറും ഈജിപ്തും മധ്യസ്ഥ ശ്രമത്തില്‍ വഹിച്ച പങ്കിനെയും അദ്ദേഹം പ്രശംസിച്ചു.
ഗസ്സയിലെ അരലക്ഷത്തിനടുത്ത് മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രാഈല്‍ ആക്രമണം ഒന്നേകാല്‍ വര്‍ഷത്തിന് ശേഷമാണ് വെടിനിര്‍ത്തലില്‍ എത്തിയത്. മാസങ്ങള്‍ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവില്‍ ഗസ്സയിലെ വെടിനിര്‍ത്തലും ബന്ദിമോചനവും ഉറപ്പു നല്കുന്ന സമാധാന കരാറില്‍ എത്തിയത്. അവസാനത്തെ രണ്ടാഴ്ചയില്‍ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയില്‍ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിര്‍ത്തല്‍ കരാറിലെത്തിച്ചത്.
kerala
മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.
മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്
kerala
റീല്‍സ് ചിത്രീകരിക്കുന്നതിനായി കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ചു; ആലപ്പുഴയില്‍ യുവാക്കള്‍ പിടിയില്‍
നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ആലപ്പുഴയില്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല പള്ളിപ്പുറത്തെ കുടിവെള്ള ടാങ്കിലാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ ഇറങ്ങിയത്. നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങി കുളിച്ചത്.
മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്. യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര് വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.
നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്.
kerala
മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും
രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala2 days ago
‘എന്നിട്ട് എല്ലാം ശരിയായോ’; ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തലസ്ഥാനത്ത് പോസ്റ്ററുകള്‍
-
kerala2 days ago
വിഎസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിക്കുന്നു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
india3 days ago
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
-
kerala3 days ago
കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി