Connect with us

kerala

പാലിയേറ്റീവ് ദിനം ഇന്ന്: രോഗീസാന്ത്വനത്തിന്റെ പ്രസക്തി

നിരാലംബരായ മാറാ രോഗികളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ തിരിച്ചറിവാണ് പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ അനല്‍പമായ വളര്‍ച്ചക്ക് കാരണമായത്. കുടുംബാഗംങ്ങളുടെയും അയല്‍വാസികളുടെയും പങ്കാളിത്തത്തോടും ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടുംകൂടി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നല്‍കുന്ന ശ്രദ്ധയും ശുശ്രൂഷയുമാണ് ഗൃഹ കേന്ദ്രീകൃത പരിചരണം.

Published

on

എം.കെ പോക്കര്‍ സുല്ലമി പുത്തൂര്‍

രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ബുദ്ധിമുട്ടുകള്‍ കുറച്ച് ജീവിതം പരമാവധി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പരിചരണ രീതിയാണ് പാലിയേറ്റീവ് കെയര്‍. മരുന്നുകളും മറ്റു മാര്‍ഗങ്ങളും ഉപയോഗിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ കുറയ് ക്കുന്നതോടൊപ്പം തന്നെ; അസുഖം വരുത്തി വെ ക്കുന്ന മാനസികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടുള്ള രീതിയാണിത്. ഗൃഹ കേന്ദ്രീകൃതവും സമഗ്രവുമായ പരിചരണ സംസ്‌കാരമാണ് പാലിയേറ്റീവ് കെയര്‍ ലക്ഷ്യംവെക്കുന്നത്.
രോഗത്തിന് ചികിത്സ പോലെ തന്നെ പ്രധാനമാണ് ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തിയെടുക്കലും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഇതിന്റെയൊക്കെ ഫലമായി സംസ്ഥാനത്ത് ആരോഗ്യ നിലവാരം വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്. രോഗങ്ങളെ അവ നീണ്ടുനില്‍ക്കുന്ന കാലയളവനുസരിച്ച് ഹ്രസ്വകാല രോഗങ്ങളെന്നും ദീര്‍ഘകാല രോഗങ്ങളെന്നും തരം തിരിക്കാറുണ്ട്. ടൈഫോയിഡ്, ന്യൂമോണിയ, ക്ഷയം, അസ്ഥി ഒടിവ് എന്നിവ ഹ്രസ്വകാല രോഗങ്ങള്‍ക്കുദാഹരണങ്ങളാണ്. ഇവ ബാധിച്ചവര്‍ക്ക് നല്ല പരിചരണവും ചികിത്സയും ആവശ്യമാണെങ്കിലും കുറച്ച് നാളുകള്‍ക്കുള്ളില്‍ രോഗം ഭേദപ്പെടുകയും രോഗിക്ക് പഴയ അവസ്ഥയിലേക്ക് തിരിച്ച്‌പോകാന്‍ സാധിക്കുകയും ചെയ്യുന്നു. എന്നാല്‍ ദീര്‍ഘകാല രോഗങ്ങള്‍ ചികിത്സിച്ചുമാറ്റാന്‍ ബുദ്ധിമുട്ടാണ്. അവ ഒട്ടൊക്കെ നിയന്ത്രിച്ചു നിര്‍ത്താനും രോഗം പെട്ടെന്ന് മൂര്‍ച്ചിക്കുന്നത് തടയാനും മാത്രമേ ചികിത്സകൊണ്ട് കഴിയൂ. ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ചികിത്സയും പരിചരണവും ഇവര്‍ക്ക് ആവശ്യമായിവരും. രോഗാവസ്ഥയും ബുദ്ധിമുട്ടുകളും നിയന്ത്രിച്ച് മെച്ചപ്പെട്ട ജീവിത ഗുണനിലവാരം ലഭ്യമാക്കുക എന്നതാണു ദീര്‍ഘകാല രോഗങ്ങളുടെ ചികിത്സയിലെ പൊതു സമീപനം.
രോഗിയുടെ ചുറ്റുപാടുകളും കുടുംബ സാഹചര്യങ്ങളും അറിഞ്ഞുകൊണ്ടും രോഗം വരുത്തിവെക്കുന്ന മാനസികവും സാമൂഹികവും സാമ്പത്തികവുമായ നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ കണക്കിലെടുത്തുകൊണ്ടുമുള്ള സമീപനമാണ് ഇത്തരം രോഗികള്‍ക്കാവശ്യം. രോഗികള്‍ക്ക് മാത്രമല്ല ദുരിതമനുഭവിക്കുന്ന അവരുടെ കുടുംബങ്ങള്‍ക്കും കാരുണ്യത്തോടെയുള്ള പിന്തുണ ആവശ്യമുണ്ട്. ഇവ പരിഹരിക്കാന്‍ ഗൃഹ കേന്ദ്രീകൃത പരിചരണത്തിന് മാത്രമേ സാധിക്കുകയുള്ളൂ.
കാന്‍സര്‍, പക്ഷാഘാതം, കടുത്ത പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നട്ടെല്ലിന് ക്ഷതം. നാഡീ സംബന്ധമായ രോഗങ്ങള്‍, ഹൃദയ ശ്വാസകോശ വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങി ദീര്‍ഘകാല പരിചരണവും ചികിത്സയും ആവശ്യമായ നിരവധി രോഗങ്ങള്‍കൊണ്ട് ദുരിതമനുഭവിക്കുന്നവരായി ചുറ്റുഭാഗത്തും ധാരാളം പേരുണ്ട്. പലരും രോഗ പീഢകളാല്‍ കിടപ്പിലായിപ്പോയവരും; സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്ന് അകന്ന് ഒറ്റപ്പെട്ട് കിടക്കുന്നവരുമാണ്. ഇവരുടെ പ്രശ്ങ്ങള്‍ സമൂഹത്തിന്റെ സജീവ ശ്രദ്ധയില്‍ കൊണ്ടുവരേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണ്. ഇവര്‍ക്ക് സഹായ ഹസ്തങ്ങള്‍ നീട്ടാന്‍ താല്‍പര്യവും സന്‍മനസ്സുമുള്ള ഒട്ടേറെ നല്ല മനുഷ്യരും ചുറ്റുഭാഗത്തുമുണ്ട്. ആരോഗ്യ സ്ഥാപനങ്ങളും ഇത്തരക്കാരെ സഹായിക്കാന്‍ തയ്യാറാണ്.
നിരാലംബരായ മാറാ രോഗികളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വമാണെന്ന സമൂഹത്തിന്റെ തിരിച്ചറിവാണ് പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ അനല്‍പമായ വളര്‍ച്ചക്ക് കാരണമായത്. കുടുംബാഗംങ്ങളുടെയും അയല്‍വാസികളുടെയും പങ്കാളിത്തത്തോടും ആരോഗ്യ പ്രവര്‍ത്തകരുടെ സഹകരണത്തോടുംകൂടി ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്ക് അവരുടെ വീട്ടില്‍ വെച്ച് നല്‍കുന്ന ശ്രദ്ധയും ശുശ്രൂഷയുമാണ് ഗൃഹ കേന്ദ്രീകൃത പരിചരണം. അഥവാ രോഗി, കുടുംബം, സന്നദ്ധ പ്രവര്‍ത്തകന്‍, ആരോഗ്യ സ്ഥാപനങ്ങള്‍ ഇവയെല്ലാം കൈകോര്‍ക്കുന്നതിലൂടെ വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന നൂറുകണക്കിന് നിസ്സഹായരും നിരാലംബരുമായ രോഗികള്‍ക്ക് ലഭിക്കുന്ന സാന്ത്വനത്തെക്കാള്‍ വലിയ സാമൂഹ്യ സേവനവും, പുണ്യ കര്‍മവും മറ്റെന്താണുള്ളത്? പാലിയേറ്റീവ് പരിചരണ പ്രസ്ഥാനത്തിന്റെ മഹത്വവും പ്രസക്തി

 

crime

വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ

കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്.

Published

on

വയനാട്: നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. വയനാട് അഡീഷണല്‍ ഡിസ്ട്രികട് ആന്‍ഡ് സെഷന്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2012 ജൂണ്‍ 10നാണ് പത്മാലയത്തില്‍ കേശവന്‍,ഭാര്യ പത്മാവതി എന്നിവര്‍ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് അയല്‍വാസിയായ അര്‍ജുന്‍ അധ്യാപക ദമ്പതികളെ വെട്ടികൊലപ്പെടുത്തിയത്.

ഇരുവരും മരിക്കുമെന്നുറപ്പായപ്പോള്‍ മോഷണശ്രമം ഉ പേക്ഷിച്ച് അര്‍ജുന്‍ രക്ഷപെടുകയിരുന്നു.കൊലപാതകം നടന്ന് 100 ദിവസങ്ങള്‍ക്കകമാണ് പ്രതി പിടിയിലയത്. മോഷണം പോയ ഫോണാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യയ്യലിനു ശേഷം അര്‍ജുന്‍ കയ്യില്‍ സൂക്ഷിച്ചിരുന്ന എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

കൊലപാതക ശേഷം വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിങ്കെിലും വീടിനു പിറകിലുളള പഴയ രീതിയിലുളള ഒരു ജനലിന്‌റെ രണ്ട് അഴികള്‍ എടുത്തു മാറ്റിയ നിലയില്‍ കണ്ടെത്തിയിരുന്നു.വയോധിക ദമ്പതികള്‍ക്ക് കത്തികൊണ്ട് കുത്ത് കിട്ടിയത് വച്ചു നേക്കുമ്പേള്‍ പ്രതി ഇടംകയ്യനാകാനാണ് സാധ്യത എന്ന പൊലീസ് അനേ്വഷിച്ചിരുന്നു.

പഴുതടച്ച അന്വേഷണമായിരുന്നു പൊലീസിന്റേത്. വീടിനു പിൻഭാഗത്തെ ജനലിന്റെ രണ്ട് അഴികൾ പൊളിച്ചുനീക്കിയാണു പ്രതി അകത്തുകയറാൻ ആദ്യശ്രമം നടത്തിയതെന്ന് പൊലീസ്. ജനലിലൂടെ തലയിട്ടു നോക്കിയപ്പോൾ അകത്തെ വെളിച്ചത്തിലൂടെ കേശവൻ നായർ ടിവി കാണുന്നതായി കണ്ടു. പിന്നീട് നേരെ മുൻഭാഗത്തെത്തിയ അർജുൻ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കേശവൻ നായർ മുറ്റത്തേക്കിറങ്ങി നോക്കിയ തക്കത്തിന് മുൻവശത്തെ വാതിലിലൂടെ അകത്തേക്കു കയറി മുറിയിൽ ഒളിച്ചുവെന്നാണു മൊഴി.

മറ്റൊരു മുറിയിലേക്കു മാറുന്നതിനിടെ പാത്രം തട്ടി വീണു. ഒച്ച കേട്ട് കേശവൻ നായർ എത്തിയപ്പോഴാണു പുറത്തേയ്ക്കോടാൻ ശ്രമിക്കുന്ന അർജുനെ കണ്ടത്. തടഞ്ഞെങ്കിലും രക്ഷപെടാനായി അർജുൻ കേശവൻ നായരെ കത്തികൊണ്ടു കുത്തി. ശബ്ദം കേട്ട് തടയാനെത്തിയ പത്മാവതിക്കും കുത്തേറ്റു. ഇരുവരും മരിക്കുമെന്നുറപ്പായപ്പോൾ മോഷണശ്രമം ഉപേക്ഷിച്ച് അർജുൻ രക്ഷപെടുകയായിരുന്നെന്നു അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

kerala

ഉയർന്ന താപനില; പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം.

Published

on

തുടര്‍ച്ചയായി ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന പാലക്കാട് ജില്ലയില്‍ നിയന്ത്രണങ്ങള്‍. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന താപനില മുന്നറിയിപ്പായ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്ന ദിവസങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണം. കിടപ്പുരോഗികള്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ ചികിത്സയിലുള്ള ആശുപത്രി വാര്‍ഡുകളില്‍ കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം. വയോജന മന്ദിരങ്ങളിലും കൂളറുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലുടനീളം തണ്ണീര്‍പ്പന്തലുകള്‍ ആരംഭിക്കണം. പുറം മൈതാനിയില്‍ നടക്കുന്ന കായിക വിനോദങ്ങള്‍ 11 മുതല്‍ മൂന്ന് മണി വരെ അനുവദിക്കില്ല. റെഡ് അലേര്‍ട്ട് നല്‍കിയാല്‍ ഇരുചക്ര വാഹനങ്ങള്‍ പുറത്ത് ഇറക്കുന്നതില്‍ അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ടോടുകൂടിയ താപതരംഗ മുന്നറിപ്പുമുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലെയും മലയോര മേഖലകളില്‍ ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ വേനല്‍ മഴ ലഭിച്ചേക്കും.

 

Continue Reading

Trending