Connect with us

Video Stories

സ്‌നേഹ സാന്ത്വനമായി പാലിയേറ്റീവ് കെയര്‍

Published

on

മുഹമ്മദ് കക്കാട്

ജനകീയ ആരോഗ്യമേഖലയില്‍ വന്ന നിര്‍ണായകമായ വളര്‍ച്ചയും വികാസവുമാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍, അഥവാ സാന്ത്വന പരിചരണം. സന്നദ്ധ സംഘടനകളിലൂടെ കടന്നുവന്ന് സമൂഹം ഏറ്റുപിടിച്ച സംവിധാനം കലാലയങ്ങളില്‍വരെ സുപരിചിതവും സജീവവുമാകാന്‍ അധികകാലം വേണ്ടിവന്നില്ല. ഇതിനിടെ സംസ്ഥാന സര്‍ക്കാരും പാലിയേറ്റീവ് കെയര്‍ സംവിധാനത്തെ ഔദ്യോഗികമായി അംഗീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കിത്തുടങ്ങി.
ചികിത്സാസംവിധാനങ്ങള്‍ പരാജയപ്പെട്ടും കുഴങ്ങിയും അധികപേരുടെയൊന്നും കണ്ണും കാതും മനസ്സുമെത്താതെയുമൊക്കെ കഴിയുന്നിടത്താണ് പാലിയേറ്റീവ് കെയര്‍ ഏറെ പ്രവര്‍ത്തന സജ്ജമാകുന്നത്. നിസ്സഹായനായ ഡോക്ടര്‍,ഇനി ഇവിടെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല, വീട്ടിലേക്കു കൊണ്ടുപൊയ്‌ക്കോളൂ എന്നു പറയുമ്പോള്‍, രോഗിയുടെയും ബന്ധുക്കളുടെയും മുമ്പില്‍ പ്രത്യക്ഷപ്പെടുന്ന കാരുണ്യത്തിന്റെ മാലാഖമാരാണ് പാലിയേറ്റീവ് കെയര്‍. എന്നാല്‍ ഇവിടെമാത്രം ഒതുങ്ങിനിന്നില്ല, കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം വികാസവും പരിണാമങ്ങളുമുണ്ടായി. മരണം സുഖകരമാക്കുക എന്നതില്‍നിന്നും ജീവിതത്തിലേക്കു കൈപ്പിടിക്കുന്ന മാനസികരോഗീ പരിചരണത്തില്‍വരെ എത്തിയിരിക്കുകയാണ് പാലിയേറ്റീവ് കെയര്‍ സംവിധാനം. പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സ് മുറ്റത്തുകണ്ടാല്‍ അയല്‍വാസികള്‍ മരണം വിധിയെഴുതുമായിരുന്നു, അതുകൊണ്ടുതന്നെ മരണാസന്നമായ അവസ്ഥയില്‍പോലും തന്റെ ബന്ധുവിനെ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതും പരിചരണത്തിന്നായി പാലിയേറ്റീവ് കെയറിന്റെ ആംബുലന്‍സില്‍ ഡോക്ടറും നഴ്‌സും വളണ്ടിയര്‍മാരും വീട്ടിലേക്കു വരുന്നതും ഭയത്തോടും ദുഃഖത്തോടുംകൂടിയായിരുന്നു പലരും കണ്ടിരുന്നത്. ഈ മാനസികാവസ്ഥയില്‍നിന്നു സമൂഹത്തെ മാറ്റിയെടുത്തുവെന്നതാകും ഈ രംഗത്തുണ്ടായ പ്രഥമവും പ്രധാനവുമായ വികാസത്തിന്റെ ചുവടുവെപ്പ്.
അഡ്മിറ്റു ചെയ്ത ആസ്പത്രിയും ചികിത്സിച്ച ഡോക്ടറും കയ്യൊഴിയുമ്പോള്‍ തളരുന്ന രോഗിയുടെ മാനസികാവസ്ഥക്കും തകരുന്ന ശാരീരികവും സാമ്പത്തികവും സാമൂഹികവുമായ സന്തുലിതാവസ്ഥക്കും താങ്ങാവുന്ന ചാലക ശക്തിയാണ് പാലിയേറ്റീവ് കെയര്‍ എന്ന് സമൂഹം തിരുത്തിയെഴുതി. ഹോം കെയര്‍ നഴ്‌സും വളണ്ടിയര്‍മാരും സ്‌നേഹത്തിന്റെയും ആശ്വാസത്തിന്റെയും മാലാഖമാരാണെന്ന് തെളിയിക്കപ്പെട്ടു.
ഭക്ഷണം കഴിപ്പിക്കാന്‍, വെള്ളം കുടിപ്പിക്കാന്‍, മലമൂത്ര വിസര്‍ജനം സുഗമമാക്കാന്‍, വ്രണങ്ങള്‍ വരാതിരിക്കാന്‍, മുറിവുകള്‍ ചീഞ്ഞുനാറാതെ സുഖപ്പെടുത്താന്‍ സര്‍വ്വോപരി രോഗിയുടെയും ബന്ധുക്കളുടെയും ചുണ്ടില്‍ ആശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കാന്‍ ഈ സംവിധാനത്തിന് സാധ്യമാകുമെന്ന് നാടും നഗരവും കുടിലും കൊട്ടാരവും ഒരുപോലെ തിരിച്ചറിഞ്ഞു. പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സാന്ത്വന പരിചരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സംഘം ചികിത്സാസംബന്ധമായ സജ്ജീകരണങ്ങളുമായി രോഗിയെ വീട്ടില്‍ചെന്ന് പരിചരിക്കുന്നതാണ് ഹോം കെയര്‍.
ഹോം കെയറില്‍ രോഗിയുടെ പരിചാരകര്‍ക്കുള്ള പരിശീലനവും ഇപ്പോള്‍ നടന്നുവരുന്നു. തന്റെ മാതാവിന്റെയോ പിതാവിന്റെയോ ഭാര്യയുടെേേയാ ഭര്‍ത്താവിന്റെയോ സഹോദരങ്ങളുടെയോ മലമൂത്ര വിസര്‍ജ്യം എടുത്തുകളയാനും വൃത്തിയാക്കാനും മുറിവ് കെട്ടാനും നഖം മുറിക്കാനുമെല്ലാം പാലിയേറ്റീവ് നഴ്‌സിനെ കാത്തിരിക്കുന്ന സാഹചര്യം മാറ്റിയെടുത്തതും ഈ മേഖലയിലെ വികസനമാണ്. മൂത്രമൊഴിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിച്ചിരുന്ന റ്റിയൂബ് പെട്ടെന്ന് എടുത്തുമാറ്റേണ്ടിവന്നാല്‍ ഡോക്ടറെയോ നഴ്‌സിനെയോ കാത്തിരിക്കേണ്ട അവസ്ഥയില്‍നിന്നും വീട്ടുകാരെ മാറ്റിയെടുക്കുന്ന പരിശീലനംകൂടി ഹോംകെയര്‍ നഴ്‌സുമാര്‍ നിര്‍വ്വഹിച്ചുവരുന്നു.
പ്രായംകൊണ്ടും മാരകരോഗംകൊണ്ടുമല്ലാതെ വീട്ടില്‍ തളക്കപ്പെടേണ്ടവരിലേക്കും പാലിയേറ്റീവ് കെയര്‍ കടന്നുചെല്ലാന്‍ തുടങ്ങിയത് കുറച്ചുകാലം മുമ്പാണ്. നട്ടെല്ലിനു ക്ഷതമേറ്റും ജന്മനാലും മറ്റുമായി ശാരീരിക വെല്ലുവിളികള്‍ നേരിട്ടവരും വൃക്കരോഗംപോലെ ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളവരുമെല്ലാം ഇതില്‍പെടുന്നു. നാടാകെ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാകും വീട്ടിനകത്തെ കട്ടിലില്‍ അമര്‍ന്നത്.
ഉദാരമനസ്‌കരുടെയോ പാലിയേറ്റീവ് കെയറിന്റെയോ സൗജന്യ റേഷന്‍ കിറ്റിനേക്കാളും മരുന്നിനേക്കാളും ഇവര്‍ക്കാവശ്യം സഹജീവികളെ കാണാനുള്ള അവസരമാണ്. നാടും റോഡും അങ്ങാടിയും സ്‌കൂളും പുഴയും ഓഫീസുമകളുമൊക്കെ കാണാതെ എത്രനാള്‍ കഴിയും? ഇവിടെയാണ് പാലിയേറ്റീവ് കെയറുകള്‍ക്കു കീഴില്‍ ആരംഭിച്ച രോഗികളുടെയും പരിചാരകരുടെയും സംഗമം ‘പകല്‍വീടി’ന്റെ പ്രസക്തി. പുറത്തിറങ്ങാതെ വീട്ടില്‍ കഴിയുന്നവര്‍ക്ക് ഇടയ്ക്ക് ഒരുമിച്ചുകൂടാനുള്ള സംഗമത്തില്‍ നാട്ടുകാരും പങ്കാളികളാകുന്നതോടെ അത് വല്ലാത്തൊരനുഭൂതിയാണ് പകരുന്നത്.ഇവരെയുംകൊണ്ട് വിനോദയാത്രയും പാലിയേറ്റീവ് ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നു.
കുടുംബനാഥന്‍ കിടപ്പിലാകുന്നതോടെ ജീവിത മാര്‍ഗം താളം തെറ്റിയ കുടുംബങ്ങളുണ്ട്. അടുത്തിടപഴകുന്നവര്‍ക്കേ ഇവരുടെ അടുക്കളകാര്യം അറിയൂ. മാസാന്ത കിറ്റുകള്‍കൊണ്ട് തീരുന്നതല്ല ഇവരുടെ പ്രശ്‌നങ്ങള്‍. സ്ഥിരവരുമാനം അതെത്ര ചെറുതായാലും അതാണവരുടെ സന്തോഷം.
ഇതിനായി കിടപ്പുരോഗികള്‍ക്കും പരിചാരകര്‍ക്കും വീട്ടുകാര്‍ക്കും ചെയ്യാവുന്ന കൈതൊഴിലുകള്‍ പാലിയേറ്റീവ് ക്ലിനിക്കുകള്‍ പലയിടത്തും നടത്തിവരുന്നു. കുട, ബാഗ്, ആഭരണങ്ങള്‍, കവറുകള്‍,ഉടുപ്പുകള്‍, സോപ്പ് തുടങ്ങിയവയുടെ നിര്‍മ്മാണമാണ് കാര്യമായി നടക്കുന്നത്. വീടുകളില്‍വെച്ചുതന്നെയാണ് അധികപേരുടെയും ജോലി നടക്കുക. സാമഗ്രികള്‍ എത്തിച്ചുകൊടുത്തു സഹായിച്ചാല്‍മതി. പക്ഷേ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന പരിഹാരം തേടുന്ന വെല്ലുവിളിയായി അവശേഷിക്കുന്നുണ്ട്. വീടുനിര്‍മ്മാണം, പുനരുദ്ധാരണം, കുടിവെള്ള സൗകര്യം, കക്കൂസ് നിര്‍മ്മാണം തുടങ്ങിയവും പാലിയേറ്റീവ് ക്ലിനിക്കുകള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. നാട്ടുകാരുടെയും ഉദാരമതികളുടെയും സഹായത്തോടെ ഇതും നിര്‍വ്വഹിച്ചുപോരുന്നു. വൃക്കരോഗികളും ശാരീരിക വെല്ലുവിളി നേരിടുന്നവരും വര്‍ധിച്ചുവരികയാണ്. ചെലവേറിയ ചികിത്സയ്ക്ക് ഒട്ടേറെ പാവങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാലിയേറ്റീവ് ക്ലിനിക്കുകള്‍ ഡയാലിസിസും ഫിസിയോ തെറാപ്പിയും ആരംഭിച്ചത്.
ഡയാലിസിസ് ക്ലിനിക്കുകള്‍ സ്വന്തമായി നടത്തുക എളുപ്പമല്ല, അതിനാല്‍ ഡയാലിസിസ് ചെയ്യുന്നവര്‍ക്ക് മരുന്നും സാമഗ്രികളും നല്‍കി സഹായിക്കുകയാണ് ചെയ്യുന്നത്. ഫിസിയോ തെറാപ്പി സെന്ററുകള്‍ പല ക്ലിനിക്കുകളും ആരംഭിച്ചിട്ടുണ്ട്. ജീവിതം താളം തെറ്റിയവരെ ബോധപൂര്‍വ്വമായ ജീവിതത്തിലേക്ക് കൈപ്പിടിക്കുന്ന മാനസിക രോഗീ പരിചരണം പാലിയേറ്റീവ് കെയറിന്റെ വികാസ പരിണാമത്തിലെ പുതിയ മേഖലയാണ് ഗൗരവവും പ്രാധാന്യവുമര്‍ഹിക്കുന്നതും എന്നാല്‍ നമ്മുടെ ആരോഗ്യമേഖല അര്‍ഹിക്കുന്നവിധം കടന്നുചെന്നിട്ടില്ലാത്തതുമായ മാനസിക രോഗീ പരിചരണത്തിലേക്ക് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരുടെ പ്രവേശം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending