Culture
ഗുജറാത്ത് രാഹുലിന്റെ തിരിച്ചു വരവോ; സോഷ്യല്‍ മീഡിയയില്‍ മോദി പ്രഭാവത്തിന് മങ്ങല്‍

- ചിക്കു ഇര്‍ഷാദ്
ഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രകടമായ രാഹുല്‍ പ്രഭാവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മങ്ങലേല്‍ക്കുന്നതായി റിപ്പോര്‍ട്ട്.
എന്‍.ഡി.എ സര്‍ക്കാറിന്റെ നോട്ട് നിരോധനത്തിലെ പരാജയവും ജി.എസി.ടിയിലെ തോല്‍വിയും ബിജെപി കൊട്ടിഘോഷിച്ച മോദി പ്രഭാവത്തിന് കോട്ടം തട്ടിച്ചതെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്തിയും എന്‍.ഡി.എയിലെ തന്നെ സഖ്യകക്ഷികള്‍ രംഗത്തു വന്നതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയിലും മാറ്റം പ്രകടമാകുന്നത്.
ശിവസേന എംപിയുടെ പരസ്യമായ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ മോദിയെ, മണ്ടന്‍ പ്രധാനമന്ത്രിയാക്കിയും പപ്പുമോദിയാക്കിയും നിരവധി ട്രോളുകളും പോസ്റ്റുകളാണ് എത്തിയത്.
ശിവസേന എംപി സഞ്ജയ് റാവത്താണ് രാഹുല്‍ഗാന്ധിയെ പുകഴ്ത്തി രംഗത്തെത്തിയത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്ന് പറഞ്ഞ റാവത്ത്, മോദി തരംഗം മങ്ങിയതായും രാവത്ത് വ്യക്തമാക്കി. ഒരു ചാനല്‍ ചര്‍ച്ചയിലായിരുന്നു ബിജെപിയെ ഞെട്ടിച്ച, ശിവസേന എം.പിയുടെ പ്രസ്തവന.
ചര്‍ച്ചയില്‍, സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പപ്പു എന്ന് വിളിക്കുന്നത് ശരിയല്ലെന്നും, റാവത്ത് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണെന്നും ജനങ്ങള്‍ മനസുവെച്ചാല്‍ ആരെയും പപ്പുവാക്കാന്‍ സാധിക്കുമെന്ന് റാവത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
ശിവസേനയുടെ പരസ്യമായ വിമര്‍ശനത്തിന് ശേഷമാണ് ട്വിറ്ററില്‍ പപ്പുമോദി ഹാഷ്ടാഗ് #PAPPUMODI പ്രകടമായത്.
Kabooli vaala; #PappuModi pic.twitter.com/DjB0fGBTGu
— Family Babylukose (@FBabylukose) October 22, 2017
#pappumodi is in Gujarat with amitshah,yogi,smriti..even afraid of declaring election dates
— Jithin (@jithinjl) October 16, 2017
I’m Indian
Not a modi fan#pappumodi— PHILSON MATHEWS (@PHILSONM) October 22, 2017
Rahul Gandhi Ji is Highbrid but your #PappuModi is which Brid
— Arun Markose (@MarkoseArun) October 18, 2017
Exactly a sample for #PappuModi bhakts. Now apply some bhaktnol. pic.twitter.com/Y9wmp4w0I1
— Safwan (@SafwanINC) October 6, 2017
#PappuModi pic.twitter.com/I176VO29NI
— Basheer Maliyekkal (@BasheerMaliyek1) September 29, 2017
#પપ્પુઓનેપચતુંનથી Not just #PappuModi but his entire cabinet can’t digest Yashwant Sinhas words https://t.co/RRTKK4W8xP
— Safwan (@SafwanINC) September 27, 2017
#PappuModi pic.twitter.com/q9UKcxgCtc
— Ishak kaniyote (@IshakKaniyote) September 22, 2017
പിറന്നാളിന്റെ കാര്യത്തിലും മോദിക്ക് രണ്ടു നയം#NationalFakeDay #PappuModi pic.twitter.com/9jBHYq6XUN
— SUDHEER SIDHIQUE (@sudheervlkdv) September 18, 2017
#JanKiBaat#PappuModi pic.twitter.com/TzQJ7YOQd5
— Mohammed Mubash (@MubashBachi) September 15, 2017
#PappuModi pic.twitter.com/cv3pHd12KH
— abdulvahidkayamkulam (@AbdwAlb) September 15, 2017
ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി രാഹുലിന്റെ തിരിച്ചു വരവ്.
മോദിയുടെ ഗുജറാത്തില്‍ പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ ഉന്നയിക്കുന്നത്.
രാഹുല്‍ ഗാന്ധിയെ പഴയലോലെ ചെറുക്കാനും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിന് സാധിക്കുന്നില്ലെന്നും വിലയിരുത്തലുണ്ട്.
അതിനിടെ, രാഹുല്‍ ഗാന്ധിയെ ഇകഴ്ത്താന്‍ പുതിയശ്രമം സോഷ്യല്‍ മീഡിയയിലുണ്ടായി. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പി.എച്ച്.ഡി ചേമ്പറിന്റെ വാര്‍ഷിക അവാര്‍ഡ്ദാന പരിപാടിയിലെ ചില ദൃശ്യംമാത്രം പുറത്തുവിട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷനം ഇകഴ്ത്താനാണ് ശ്രമമുണ്ടായത്. പരിപാടിയില്‍ വിവാഹത്തെ കുറിച്ചു മറ്റും രാഹുല്‍ പങ്കുവെച്ച വിവരങ്ങള്‍ പുറത്തുവിട്ടായിരുന്നു പരിഹാസം.
എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ രാഹുല്‍ പങ്കുവെച്ചത് ബോക്സറും ഒളിമ്പിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായിരുന്നു എന്നു പിന്നീട് സോഷ്യല്‍ മീഡിയല്‍ തന്നെ പ്രചരിക്കുകയാണുണ്ടായത്. ഇതോടെ സങ്കികളുടെ ശ്രമം കടുത്ത വിമര്‍ശനത്തിനും ഇടയായി.
പരിപാടിയില്‍ വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് രാഹുല്‍ഗാന്ധി വ്യക്തമായ മറുപടിയാണ് നല്‍കിയത്. ‘ ഞാന്‍ വിധിയില്‍ വിശ്വസിക്കുന്ന ആളാണെന്നും സംഭവിക്കേണ്ടത് അതിന്റെ സമയത്ത് സംഭവിക്കുമെന്നുമാണ് രാഹുല്‍ ഗാന്ധിപ്രതികരിച്ചത്.
What happened when @boxervijender met CVP Rahul Gandhi?
Watch the tête-à-tête here! #RahulMeansBusiness pic.twitter.com/80XP942HOL— Congress (@INCIndia) October 26, 2017
തുടര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ആരോഗ്യത്തെ സംബന്ധിച്ച ഒളിമ്പിക് ജേതാവിന്റെ ചോദ്യത്തിനും രാഹുല്‍ ഉത്തരം നല്‍കി.
‘ഞാന്‍ വ്യായാമം ചെയ്യാറുണ്ട്. നീന്താറുമുണ്ട്. ഐക്കിഡോയില്‍ ഞാന്‍ ബ്ലാക്ക്‌ബെല്‍റ്റ് ആണ്. എന്നാല്‍ ഞാനത് പൊതുമധ്യത്തില്‍ പറയാറില്ലെന്നുമായിരുന്ന, രാഹുല്‍ ഗാന്ധിയുടെ മറുപടി.
തുടര്‍ന്ന്, വ്യായാമത്തിന്റെ വീഡിയോ എടുത്ത് പോസ്റ്റ് ചെയ്താല്‍ അത് ആളുകള്‍ക്ക് പ്രചോദനമാവില്ലെ എന്നായി വിജേന്ദറിന്റെ ചോദ്യം. എന്നാല്‍ അത് പിന്നീടൊരിക്കല്‍ ചെയ്യാമെന്നായിരുന്നു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
ജി.എസ്.ടി നടപ്പാക്കിയതിനെതിരെ ഗുജറാത്തില്‍ നടന്ന മാര്‍ച്ചുകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിഎസ്ടിയുടെ പ്രത്യാഘാതവും ജനങ്ങള്‍ക്കുള്ള അതൃപ്തിയും ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിലയിരുത്തലുണ്ട്. ഇതിനിടെ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി രണ്ടു പര്യടനം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. തിരിച്ചുവരവ് വ്യക്തമാക്കുന്ന വിധം പ്രചാരണത്തിന് ഗുജറാത്തില്‍ വന്‍ വരവേപ്പാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന് ലഭിച്ചത്.
Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ കൈമാറി’; ജ്യോതി മല്‍ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്‍
-
kerala3 days ago
പിണറായിയുടെ കൂറ്റന്‍ ഫ്ളക്സിന് 15 കോടി; ധൂര്‍ത്ത് കൊണ്ട് ആറാടി സര്‍ക്കാര്‍ വാര്‍ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്‍
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില്‍ വിള്ളല്‍ രൂപപ്പെട്ടു
-
kerala3 days ago
ദേശീയപാത തകര്‍ച്ച: ഗഡ്കരിയെ നേരില്‍ കണ്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി
-
kerala3 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india3 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ