Connect with us

More

അഹമ്മദിന്റെ മരണം: സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം: മുസ്‌ലിംലീഗ്

Published

on

ലുഖ്മാന്‍ മമ്പാട്

ചെന്നൈ: രാജ്യത്തെ വര്‍ത്തമാനകാല വെല്ലുവിളികളെ അതിജയിക്കാന്‍ ദലിത്-പിന്നോക്ക-ന്യൂനപക്ഷങ്ങളുടെ വിശാല ഐക്യം രൂപപ്പെടുത്തണമെന്ന് മുസ്്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഹിംസാത്മകമായ സംഘ്പരിവാര്‍ ശക്തികള്‍ ശക്തിയാര്‍ജ്ജിക്കുന്നത് തടയിടേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ഇക്കാര്യത്തില്‍ ക്രിയാത്മക നേതൃത്വം നല്‍കുമെന്നും മുസ്്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍വഹാബ് എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ , ഭാരവാഹികളായ അഡ്വ.ഇഖ്ബാല്‍ അഹമ്മദ്, എം.പി അബ്ദുസമദ് സമദാനി, ഖുറം അനീസ് ഒമര്‍, സിറാജ് ഇബ്രാഹീം സേട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുസ്്‌ലിംലീഗ് അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയും ഐക്യരാഷ്ട്ര സഭയിലുള്‍പ്പെടെ നിരവധി തവണ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ഇ അഹമ്മദിനോട് മരണാനന്തരം ചെയ്ത അനാദരവിനെ കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ദേശീയ പ്രവര്‍ത്തക സമിതി പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ നിയമപരമായ എല്ലാ വഴികളും തേടും. കേന്ദ്ര സര്‍ക്കാറും ആര്‍.എം.എച്ചും കടുംപിടുത്തം ഒഴിവാക്കി അന്വേഷണത്തിന് തയ്യാറാവണം. ദീര്‍ഘകാലം പാര്‍ലമെന്റംഗമായിരുന്ന ഇ അഹമ്മദ് സഭയുടെ സംയുക്ത യോഗത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യുമ്പോള്‍ കുഴ ഞ്ഞുവീണതും വിടപറഞ്ഞതും അന്വേഷിക്കേണ്ടത് അനിവാര്യമാണ്. അറബി-ഉര്‍ദു ഭാഷകള്‍ക്ക് എതിരായ നീക്കങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും ഇത്തരം സങ്കുചിതത്വത്തില്‍ നിന്ന് ഭരണകൂടങ്ങള്‍ പിന്‍മാറണമെന്നും യോഗം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ സെറ്റ് പരീക്ഷയില്‍ സംസ്‌കൃതവും തെലുങ്കും നിലനിര്‍ത്തിയപ്പോള്‍ ഒട്ടേറെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശ്രയിക്കുന്ന അറബിയെയും ഉര്‍ദുവിനെയും ഒഴിവാക്കിയത് കടുത്ത അനീതിയാണ്. ഭരണഘടനാപരമായ അവകാശങ്ങള്‍ കവരുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ എല്ലാ വഴികളും തേടും. യു.എ.പി.എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ന്യൂനപക്ഷ വേട്ടക്ക് ഭരണകൂടവും എന്‍.ഐ.എയും ഉപയോഗിക്കുന്നതിനെതിരെ പാര്‍ലമെന്റിന് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിക്കും.
യോഗയുടെ മറവില്‍ ഹിന്ദുത്വ അജണ്ട അടിച്ചേല്‍പിക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ല. 64 വിധം യോഗകളില്‍ 24ഉം മുസ്്‌ലിംകളിലെ നിസ്‌കാരത്തിലുണ്ടെന്നാണ് നരേന്ദ്രമോദി ന്യായം പറയുന്നത്. ദൈവത്തില്‍ പങ്കു ചേര്‍ക്കുന്ന ഒന്നിനെയും ബഹുസ്വരതയില്‍ കെട്ടിപ്പടുത്ത ഇന്ത്യയില്‍ അടിച്ചേല്‍പ്പിക്കരുത്.
ഏകസിവില്‍കോഡ് അടിച്ചേല്‍പ്പിക്കാന്‍ നടക്കുന്നതുള്‍പ്പെടെ മൗലികാവകാശം കവര്‍ന്നെടുക്കാനുള്ള നീക്കങ്ങളെ മതവിശ്വാസികളും മതവിശ്വാസമില്ലാത്തവരും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആള്‍ക്കൂട്ടകൊല: പ്രത്യേക നിയമ നിര്‍മാണം കാലഘട്ടത്തിന്റെ ആവശ്യം: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ 23 വയസ്സുകാരനെ തല്ലിക്കൊന്ന കാര്യവും ജൂൺ 7 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ, കന്നുകാലികളെ കടത്തുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മൂന്ന് പേരെ ജനക്കൂട്ടം ആക്രമിച്ചതും പാർലമെന്റിൽ ഇ.ടി ചൂണ്ടിക്കാട്ടി. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പത്ത് ദിവസത്തിനു ശേഷവും മരണപ്പെടുകയാണ്ടായത്. ജൂൺ 18ന് ഉത്തർപ്രദേശിലെ അലിഗഢിൽ 35കാരനെ അടിച്ചുകൊന്നതിന് തുടർന്നുണ്ടായ വർഗീയ സംഘർഷവും, ജൂൺ 24ന് ഛത്തീസ്ഗഡിലെ ടോയ്ലങ്ക ഗ്രാമത്തിൽ ക്രിസ്ത്യൻ മതം സ്വീകരിച്ചതിന് യുവതി കൊല്ലപ്പെട്ട സംഭവവും എം.പി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് യുവതിയുടെni ബന്ധുക്കൾ ആരോപിക്കുന്നത്. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തണം എം.പി വ്യക്തമാക്കി.

Continue Reading

india

കേന്ദ്രബജറ്റ്: ‘കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു’: ഡോ. എം പി. അബ്ദുസ്സമദ് സമദാനി

Published

on

രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളോടും വിവിധ ജനവിഭാഗങ്ങളോടും കടുത്ത വിവേചനം പുലർത്തുന്ന ബജറ്റാണ് ഇത്തവണ കേന്ദ്രസർക്കാർ ജനങ്ങൾക്ക് നൽകിയതെന്ന് ഡോ. എം പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ പറഞ്ഞു.

എല്ലാവരെയും ഉൾക്കൊള്ളുന്നുവെന്ന് പലതവണ ആവർത്തിച്ചു പറയുന്ന ബജറ്റ് കേന്ദ്രസർക്കാരിനെ തുണക്കാത്ത സംസ്ഥാനങ്ങളെയെല്ലാം അവഗണിച്ചു. എല്ലാം അർഹിക്കുന്ന കേരളത്തിന് ചിലതൊക്കെ പ്രതീക്ഷിച്ചിട്ടും ഒന്നും നൽകിയില്ല. ഇന്ത്യൻ സംവിധാനത്തിൽ കേന്ദ്രത്തിന്റെ നീതിപൂർവ്വമായ ഭരണനിർവഹണവും ഫെഡറലിസവും പരസ്പരബന്ധിതമാണ്. ഫെഡറലിസത്തിന്റെയും ദേശീയ വൈവിദ്ധ്യത്തിന്റെയും അടിസ്ഥാനതത്വങ്ങളെ സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനായി കേന്ദ്രസർക്കാർ ബലികഴിച്ചുവെന്ന് ബജറ്റ് ചർച്ചയിൽ സമദാനി പറഞ്ഞു. സാധാരണക്കാരനെ ബാധിക്കുന്ന രൂക്ഷമായ വിലക്കയറ്റത്തെ അർഹിക്കുന്ന ഗൗരവത്തോടെ കാണാൻ ബജറ്റിന് കഴിഞ്ഞില്ല, ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക്‌ നേരെ പുറംതിരിഞ്ഞു നിൽക്കുന്ന ബജറ്റിൽ തിരഞ്ഞെടുപ്പിനുശേഷം രാജ്യത്ത് മാറിവന്ന രാഷ്ട്രീയ സ്ഥിതിവിശേഷമാണ് പ്രതിഫലിക്കുന്നത്. പരിക്കേറ്റ ജനവിധിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഭരണകക്ഷിക്ക് നൽകിയത്. അവരുടെ ഏകകക്ഷി -ഭൂരിപക്ഷ വിചാരത്തിന്റെ ലക്ഷണങ്ങൾക്കെതിരായ താക്കീതായിരുന്നു ജനങ്ങൾ നൽകിയത്.

വടക്കുള്ളൊരു സംസ്ഥാനത്തിന്റെയും തെക്കുള്ള മറ്റൊരു സംസ്ഥാനത്തിന്റെയും അപ്പുറത്തേക്ക് നോക്കാൻ കഴിയാത്ത വിധമുള്ള ശേഷിക്കുറവ് ഭരണത്തിന്റെ പിടിപ്പുകേടിന്റെ തെളിവാണ്. കേന്ദ്രസർക്കാർ എല്ലാവരുടേതുമാണ് എല്ലാവർക്കും തണൽ നൽകുമ്പോഴാണ് വൃക്ഷം വൃക്ഷമായി തീരുന്നത് . കഠിനമായ ഉഷ്ണത്തിലും തണൽ നൽകാത്ത ഇത്തരം വൃക്ഷത്തെ എങ്ങനെ വൃക്ഷം എന്ന് വിളിക്കും? ഹിന്ദി കവിത ഉദ്ധരിച്ചുകൊണ്ട് സമദാനി പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് ഒരിത്തിരി പോലും തണൽ നൽകാൻ കേന്ദ്രം തയ്യാറാകാത്തത് വലിയ വിവേചനമായിപ്പോയി. വികസനവും പാരമ്പര്യവും (വികാസ് ഭീ വിറാസത്ത് ഭീ) ആണ് ഗവൺമെന്റ് നയം എന്നാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ പാരമ്പര്യം ഏകശിലാഖണ്ഡമല്ലെന്ന് ഓർക്കണം. അത് വൈവിധ്യസമ്പൂർണ്ണവും പരസ്പരസ്നേഹവും മൈത്രിയും കൊണ്ട് ധന്യവുമാണ്.

കർഷകരുടെയും ഇടത്തരക്കാരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രയാസങ്ങളെ അർഹിക്കുന്ന ഗൗരവത്തോടെ ബജറ്റ് കാണാതെ പോയി. കാർഷിക രംഗത്ത് ഗവേഷണം നല്ലതുതന്നെ. പക്ഷെ, കർഷകരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ തയ്യാറാകുന്നില്ല. ഏറ്റവും കുറഞ്ഞ താങ്ങുവിലക്ക് നിയമപരമായ വ്യവസ്ഥ ഏർപ്പെടുത്തണമെന്ന കർഷകരുടെ ആവശ്യമാണ് ആദ്യം അവർക്ക് അനുവദിച്ചുകൊടുക്കേണ്ടത്. ജനസംഖ്യയിൽ അധികവും ചെറുപ്പക്കാരും കോളേജ് വിദ്യാഭ്യാസം നേടിയവരുമുള്ള ഇന്ത്യയിൽ ജോലി സൃഷ്ടിക്കൽ തന്നെയാണ് സുപ്രധാനം. ഇത്തവണത്തെ ബജറ്റിൽ രാജ്യത്തൊരു ജോലി പ്രശ്നമുണ്ട് എന്ന് കേന്ദ്രസർക്കാർ തിരിച്ചറിയാൻ തുടങ്ങിയതാണ് ആകെയുള്ള ആശ്വാസം.

കോർപ്പറേറ്റ് മേഖലക്ക് സബ്സിഡി കൊടുത്തുകൊണ്ടല്ല ആവശ്യം വർദ്ധിപ്പിച്ചു കൊണ്ടാണ് സമ്പദ്ഘടനയെ സംരക്ഷിക്കേണ്ടത്. ആവശ്യത്തിന്റെ സ്രോതസ്സുകളായ സ്വകാര്യ ഉപഭോഗവും നിക്ഷേപവും കയറ്റുമതിയും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

Continue Reading

kerala

ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില ഉദ്യോഗസ്ഥരുടെ ബുദ്ധിയിലിറങ്ങുന്ന സര്‍ക്കുലറുകളാണിത്. മന്ത്രിയെന്ന നിലയില്‍ താന്‍ അറിഞ്ഞതല്ലെന്നും ഗണേഷ് കുമാര്‍.

ഇതൊന്നും പ്രായോഗികമല്ല, ഹെല്‍മറ്റ് ധരിച്ച്‌ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്ന പിറകിലെ യാത്രക്കാരന്‍ സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുമെന്നും അപകടത്തിന് സാധ്യതയുണ്ടെന്നും ഇതിനെതിനെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍.

ബൈക്ക് ഓടിക്കുന്ന ആളും പിന്നിലിരിക്കുന്ന ആളും ഹെൽമറ്റ് ധരിച്ച് സംസാരിക്കുന്നത് ഓടിക്കുന്നയാളുടെ ശ്രദ്ധമാറ്റുകയും അത് അപകടത്തിന് ഇടയാക്കിയേക്കുമെന്നുമുള്ള റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നിർദ്ദേശം വന്നത്.

Continue Reading

Trending