Connect with us

india

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന വണ്ടി: സാദിഖലി തങ്ങള്‍

മലപ്പുറത്ത് നടന്ന ബൂത്ത് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

മലപ്പുറം: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നന്മയുടെ രാഷ്ട്രീയമാണ് ഇന്ത്യമുന്നണി മുന്നോട്ട് വെക്കുന്നതെന്നും അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് കുതിക്കുന്ന അവസാനത്ത വണ്ടിയാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് നടന്ന ബൂത്ത് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജനങ്ങളെ പരസ്പരം അകറ്റി വെറുപ്പിന്റെ രാഷട്രീയം പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസിറ്റ് സര്‍ക്കാര്‍. ഇന്ത്യ തേടുന്നത് സഹിഷ്ണുതയുടെ രാഷ്ട്രീയമാണ്.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ നമുക്ക് വീണ്ടെടുക്കണം. അതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഇതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യ ഇന്ത്യയുടെ അത്മാവിനെ പോലും അവര്‍ നശിപ്പിക്കും. സി.എ.എ-എന്‍.ആര്‍.സി ഉള്‍പ്പെടെ ഡെമോക്ലീസിന്റെ വാളുകള്‍ ഇന്ത്യക്ക് മുകളില്‍ ആടികൊണ്ടിരിക്കുകയാണ്. ഈരണ്ടു നിയമങ്ങള്‍ ഇന്ത്യാ രാജ്യത്തുയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആ പോരാട്ടം വിജയം കാണുമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ബൂത്ത് തല നേതാക്കളുമായുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കി. പൗരത്വ വിഷയത്തില്‍ സി.പി.എമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണെന്നും ന്യൂനപക്ഷങ്ങളെ എപ്രില്‍ ഫൂളാക്കാനുള്ള ഇടുത ശ്രമം വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടി ചേര്‍ത്തു. പി.സി വേലായുധന്‍ കുട്ടി അധ്യക്ഷത വഹിച്ചു.

മഞ്ഞളാംകുഴി അലി എം.എല്‍.എ, സി.പി സൈതലവി, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, കെ.പി അബ്ദുല്‍ മജീദ്, ഇസ്മാഈല്‍ മൂത്തേടം, ടി.പി അഷ്‌റഫലി, നൗഷാദ് മണ്ണിശ്ശേരി, പി.എ സലാം, വി.എസ്.എന്‍ നമ്പൂതിരി, മുജീബ് കാടേരി, എ.ജെ ആന്റണി. അജ്മല്‍ ആനത്താന്‍, കെ.വി മുഹമ്മദലി, എം.കെ മുഹ്‌സിന്‍, കെ.എം ഗിരിജ, സക്കീന പുല്‍പ്പാടന്‍, കെ.വി ഇസ്ഹാഖ്, എ.എം അബൂബക്കര്‍, ഹാരിസ് ആമിയന്‍, അഡ്വ.എന്‍.കെ മജീദ്, നാസര്‍ മൈലപ്പുറം, സത്യന്‍ പൂക്കോട്ടൂര്‍, പി.കെ നൗഫല്‍ ബാബു, കെ.എം മൂജീബ്, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, എം.പി മുഹമ്മദ്, സനാഹുല്ല മാസ്റ്റര്‍, പി.കെ ബാവ, വി. മുസ്തഫ പ്രസംഗിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

Trending