kerala
ബൂമറാങ്ങാകുന്ന പാതിരാ നാടകം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് പോലെ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ പാതിരാനാടകവും സി.പി.എമ്മിന് ബുമറാങ്ങായിത്തീര്‍ന്നിരിക്കുകയാണ്. ഷാഫി പറമ്പലിന്റെ ജനസമ്മതിയില്‍ വിറളിപൂണ്ടായി രുന്നു കാഫിര്‍ പ്രയോഗമെങ്കില്‍ പാലക്കാട്ട് ചിത്രത്തില്‍പോലും ഇല്ലാതാകുന്ന ഘട്ടത്തിലാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ തലയില്‍നിന്നുതന്നെ റെയ്ഡ് നാടകം ഉയര്‍ന്നുവന്നത്. നാടകം ദയനീയമായി പരാജയപ്പെടുകയും സി.പി.എം ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാവുകയും ചെയ്തപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന കണക്കെ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പരസ്പര വിരുദ്ധ അഭിപ്രായ പ്രകടനങ്ങള്‍ ഈ ജാള്യത തുറന്നുകാണിക്കുമ്പോള്‍ സംസ്ഥാന കമ്മറ്റിയംഗം എന്‍.എന്‍ കൃഷ്ണദാസിന്റെ വാക്കുകള്‍ സംഭവം പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേടിനെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. പാതിരാ റെയ്ഡ് ഷാഫിയുടെ സംവിധാനത്തില്‍ അരങ്ങേറിയ നാടകമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയെങ്കില്‍ അത് പാര്‍ട്ടി നിലപാടല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ തിരുത്ത്. എന്നാല്‍ ജില്ലാ സെക്രട്ടറിയെ തിരുത്തിയ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഷാഫി തന്നെയാണ് റെയ്ഡിന് പിന്നില്‍ എന്നായിരുന്നു. പരസ്പര വിരുദ്ധമായി പിച്ചും പേയും പറയുന്ന സ്ഥിതിയിലേക്ക് നേതാക്കള്‍ എത്തിയപ്പോഴാണ് പെട്ടി വിവാദത്തെ പാടെ തള്ളി കൃഷ്ണദാസി ന് രംഗത്തിറങ്ങേണ്ടിവന്നത്. ജില്ലാ സെക്രട്ടറിയും മന്ത്രി എം.ബി രാജേഷും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കേയാണ് ഇരുവരെയും തള്ളിയുള്ള കൃഷ്ണദാസിന്റെ രംഗപ്രവേശം. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയണമെന്നുള്ള പ്രസ്താവന, റെയ്ഡ് നാടകത്തിന്റെ ആസൂത്രകനെന്ന് യു.ഡി.എഫ് ആരോപണമുന്നയിച്ച രാജേഷിന് കനത്ത ആഘാതമായതോടെ കൃഷ്ണദാസിനെ തള്ളി രാജേഷും ജില്ലാസെക്രട്ടറിയും രംഗത്തെത്തിയെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്. സംസ്ഥാനസെക്രട്ടറിയും കൃഷ്ണദാസിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ സ്ഥലകാല ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് പാര്‍ട്ടിയും നേതാക്കളും. നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം പരസ്യമായതോടെ ഗതികേടിന്റെ പര്യായമായിത്തീര്‍ന്ന സ്ഥാനാര്‍ത്ഥിയാകട്ടെ എല്ലാവരെയും ന്യായീകരിച്ച് വശംകെട്ട് നില്ക്കുന്ന ദയനീയാവസ്ഥയിലാണ്.
സംസ്ഥാനത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പടരുതെന്ന് ആഗ്രഹിച്ച് തയാറാക്കിയ നാടകം പാളയത്തില്‍ പടക്ക് വഴിവെച്ചതോടൊപ്പം ബി.ജെ.പി-സി.പി.എം ബാന്ധവമെന്ന പ്രതിപക്ഷ ആരോപണത്തെ ബലപ്പെടുത്തുകകൂടി ചെയ്തിരിക്കുകയാണ്. റെയ്ഡ് സമയത്ത് ഏകോദര സഹോദരങ്ങളെപോലെയുള്ള ഇരുവരുടെയും പെരുമാറ്റം പ്രതിപക്ഷം പറയുന്നത് വൃഥാവിലല്ലെന്ന് തെളിവുസഹിതം ജനങ്ങളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. സ്ഥലത്ത് തമ്പടിച്ച ഡി.വൈ.എഫ്.ഐ-യുവമോര്‍ച്ച നേതാക്കള്‍ പരസ്പരം സ്നേഹവും സൗഹൃദവും പങ്കുവെക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുമെയ്യായി എതിര്‍ക്കുകയുമായിരുന്നു.
അതീവ രഹസ്യമായി പൊലീസ് നടത്തിയ റെയ്ഡ് ഇരു കുട്ടരും എങ്ങനെ മുന്‍കൂട്ടി അറിഞ്ഞുവെന്ന ചോദ്യം ഇനിയുള്ള നാള് പാലക്കാട് ഗൗരവമായി ഉയര്‍ത്തും. നീതിയും നിയമവും കാറ്റില്‍പറത്തി സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായി അധപ്പതിച്ചുപോയ പൊലീസ്, കോണ്‍ഗ്രസ് വനിതാനേതാക്കളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ബി.ജെ.പി നേതാക്കളുടെ മുന്നില്‍ വിനീത ദാസന് മാരായി മാറിയതും ഈ അന്തര്‍ധാരയെ ജനങ്ങള്‍ക്കുമുന്നില്‍ അനാവരണം ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ തന്നെ പരാജയം സമ്മതിച്ച സി.പി.എം രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിയെ വിജയിപ്പിക്കാന്‍ കിണഞ്ഞുപരിശ്രമി ക്കുകയാണ്. അതിനിടയില്‍ അന്തര്‍ധാരകള്‍ ഓരോന്നായി പുറത്തുവരുന്നതിനാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് രംഗം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
kerala
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊച്ചി, കോഴിക്കോട് തീരത്തടിഞ്ഞേക്കും
കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കേരള തീരത്തിനു സമീപം ചരകക്കുകപ്പല്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കടലില്‍ വീണ കണ്ടെയ്നറുകള്‍ അടുത്ത മൂന്ന് ദിവസത്തില്‍ കൊച്ചിക്കും കോഴിക്കോടിനുമിടയിലെ തീരത്ത് അടിയുമെന്ന് കേന്ദ്ര സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്ര (INCOIS) ത്തിന്റെ മുന്നറിയിപ്പ്. കപ്പലില്‍ നിന്നുള്ള എണ്ണപ്പാട കേരള തീരത്തിന്റെ സമാന്തരദിശയില്‍ നീങ്ങാന്‍ സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം, അപകടം നടന്ന കപ്പല്‍ ചാലിന് സമീപമുള്ള മറ്റ് കപ്പലുകള്‍ ജാഗ്രതാനിര്‍ദേശം. സുരക്ഷിതമായ ദൂരത്തില്‍ കടന്നുപോകാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തീ നിയന്ത്രണവിധേയമായിട്ടില്ലെങ്കിലും പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തീയണയ്ക്കല്‍ ഇന്നത്തേക്ക് നിര്‍ത്തിവെച്ചു. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിനു അടുക്കാന്‍ സാധിക്കുന്നില്ല. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീഴുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. തീപിടിച്ച കപ്പലില്‍നിന്നു രക്ഷപ്പെട്ട 18 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമെന്നാണ് വിവരം. നാല് പേരെ ഇനിയും കണ്ടെത്താനായില്ല.
കണ്ണൂര്‍ അഴീക്കല്‍ തുറമുഖത്തുനിന്നു 44 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് ചരക്കു കപ്പലിനു തീപിടിച്ചത്. മംഗളൂരുവില്‍നിന്നു രക്ഷാപ്രവര്‍ത്തനത്തിനു പോയ കപ്പലില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുണ്ടെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.
kerala
എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു
ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം.

എറണാകുളം കാക്കനാട് ജുവനൈല്‍ ഹോമിലെ രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ടിവി കാണുന്നതിനിടെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. ഇന്ന് രാത്രി 7.30 ഓടെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.
kerala
വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍
റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍.

റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയത്തില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍. കാലിക്കറ്റ് നാലുവര്‍ഷ ബിരുദപ്രോഗ്രാമില്‍ മലയാളം നാലാംസെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കലാപഠനം, സംസ്കാരപഠനം എന്നിവയില്‍ താരതമ്യപഠനത്തിന്റെ സാധ്യതകള്‍ എന്ന നിലയിലാണ് വേടന്റെ പാട്ട് പഠിക്കേണ്ടത്.
കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.
അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാന്‍ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വിഡിയോ ലിങ്കാണ് നല്‍കിയിട്ടുള്ളത്.
-
kerala22 hours ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
മെസി വരുമെന്ന് മന്ത്രി അബ്ദുറഹിമാൻ; ഇലക്ഷൻ കൊണ്ടാണോ എന്ന് സോഷ്യൽ മീഡിയ
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ