kerala
ബൂമറാങ്ങാകുന്ന പാതിരാ നാടകം

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ പാതിരാനാടകവും സി.പി.എമ്മിന് ബുമറാങ്ങായിത്തീര്‍ന്നിരിക്കുകയാണ്. ഷാഫി പറമ്പലിന്റെ ജനസമ്മതിയില്‍ വിറളിപൂണ്ടായി രുന്നു കാഫിര്‍ പ്രയോഗമെങ്കില്‍ പാലക്കാട്ട് ചിത്രത്തില്‍പോലും ഇല്ലാതാകുന്ന ഘട്ടത്തിലാണ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ തലയില്‍നിന്നുതന്നെ റെയ്ഡ് നാടകം ഉയര്‍ന്നുവന്നത്. നാടകം ദയനീയമായി പരാജയപ്പെടുകയും സി.പി.എം ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാവുകയും ചെയ്തപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന കണക്കെ പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ജില്ലാ സെക്രട്ടറിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും സ്ഥാനാര്‍ത്ഥിയുടെയും പരസ്പര വിരുദ്ധ അഭിപ്രായ പ്രകടനങ്ങള്‍ ഈ ജാള്യത തുറന്നുകാണിക്കുമ്പോള്‍ സംസ്ഥാന കമ്മറ്റിയംഗം എന്‍.എന്‍ കൃഷ്ണദാസിന്റെ വാക്കുകള്‍ സംഭവം പാര്‍ട്ടിക്കുണ്ടാക്കിയ നാണക്കേടിനെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. പാതിരാ റെയ്ഡ് ഷാഫിയുടെ സംവിധാനത്തില്‍ അരങ്ങേറിയ നാടകമാണെന്നായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പ്രസ്താവനയെങ്കില്‍ അത് പാര്‍ട്ടി നിലപാടല്ലെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ തിരുത്ത്. എന്നാല്‍ ജില്ലാ സെക്രട്ടറിയെ തിരുത്തിയ സംസ്ഥാന സെക്രട്ടറിയുടെ നിലപാട് ഷാഫി തന്നെയാണ് റെയ്ഡിന് പിന്നില്‍ എന്നായിരുന്നു. പരസ്പര വിരുദ്ധമായി പിച്ചും പേയും പറയുന്ന സ്ഥിതിയിലേക്ക് നേതാക്കള്‍ എത്തിയപ്പോഴാണ് പെട്ടി വിവാദത്തെ പാടെ തള്ളി കൃഷ്ണദാസി ന് രംഗത്തിറങ്ങേണ്ടിവന്നത്. ജില്ലാ സെക്രട്ടറിയും മന്ത്രി എം.ബി രാജേഷും വിഷയത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കേയാണ് ഇരുവരെയും തള്ളിയുള്ള കൃഷ്ണദാസിന്റെ രംഗപ്രവേശം. നീലപ്പെട്ടിയോ പച്ചപ്പെട്ടിയോ എന്നതല്ല ചര്‍ച്ച ചെയ്യേണ്ടതെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയണമെന്നുള്ള പ്രസ്താവന, റെയ്ഡ് നാടകത്തിന്റെ ആസൂത്രകനെന്ന് യു.ഡി.എഫ് ആരോപണമുന്നയിച്ച രാജേഷിന് കനത്ത ആഘാതമായതോടെ കൃഷ്ണദാസിനെ തള്ളി രാജേഷും ജില്ലാസെക്രട്ടറിയും രംഗത്തെത്തിയെങ്കിലും അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്. സംസ്ഥാനസെക്രട്ടറിയും കൃഷ്ണദാസിനെ അനുകൂലിച്ച് രംഗത്തെത്തിയതോടെ സ്ഥലകാല ബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് പാര്‍ട്ടിയും നേതാക്കളും. നേതാക്കള്‍ക്കിടയിലെ അഭിപ്രായ വ്യത്യാസം പരസ്യമായതോടെ ഗതികേടിന്റെ പര്യായമായിത്തീര്‍ന്ന സ്ഥാനാര്‍ത്ഥിയാകട്ടെ എല്ലാവരെയും ന്യായീകരിച്ച് വശംകെട്ട് നില്‍ക്കുന്ന ദയനീയാവസ്ഥയിലാണ്.
സംസ്ഥാനത്തിന്റെ പൊതുവിഷയങ്ങള്‍ ചര്‍ച്ചയാക്കപ്പടരുതെന്ന് ആഗ്രഹിച്ച് തയാറാക്കിയ നാടകം പാളയത്തില്‍ പടക്ക് വഴിവെച്ചതോടൊപ്പം ബി.ജെ.പി-സി.പി.എം ബാന്ധവമെന്ന പ്രതിപക്ഷ ആരോപണത്തെ ബലപ്പെടുത്തുകകൂടി ചെയ്തിരിക്കുകയാണ്. റെയ്ഡ് സമയത്ത് ഏകോദര സഹോദരങ്ങളെപോലെയുള്ള ഇരുവരുടെയും പെരുമാറ്റം പ്രതിപക്ഷം പറയുന്നത് വൃഥാവിലല്ലെന്ന് തെളിവുസഹിതം ജനങ്ങളെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു. സ്ഥലത്ത് തമ്പടിച്ച ഡി.വൈ.എഫ്.ഐ-യുവമോര്‍ച്ച നേതാക്കള്‍ പരസ്പരം സ്‌നേഹവും സൗഹൃദവും പങ്കുവെക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും ഒരുമെയ്യായി എതിര്‍ക്കുകയുമായിരുന്നു.
അതീവ രഹസ്യമായി പൊലീസ് നടത്തിയ റെയ്ഡ് ഇരു കുട്ടരും എങ്ങനെ മുന്‍കൂട്ടി അറിഞ്ഞുവെന്ന ചോദ്യം ഇനിയുള്ള നാള്‍ പാലക്കാട് ഗൗരവമായി ഉയര്‍ത്തും. നീതിയും നിയമവും കാറ്റില്‍പറത്തി സര്‍ക്കാറിന്റെ ആജ്ഞാനുവര്‍ത്തികളായി അധപ്പതിച്ചുപോയ പൊലീസ്, കോണ്‍ഗ്രസ് വനിതാനേതാക്കളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയപ്പോള്‍ ബി.ജെ.പി നേതാക്കളുടെ മുന്നില്‍ വിനീത ദാസന്‍ മാരായി മാറിയതും ഈ അന്തര്‍ധാരയെ ജനങ്ങള്‍ക്കുമുന്നില്‍ അനാവരണം ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലൂടെ തന്നെ പരാജയം സമ്മതിച്ച സി.പി.എം രണ്ടാംസ്ഥാനത്തുള്ള ബി.ജെ.പിയെ വിജയിപ്പിക്കാന്‍ കിണഞ്ഞുപരിശ്രമി ക്കുകയാണ്. അതിനിടയില്‍ അന്തര്‍ധാരകള്‍ ഓരോന്നായി പുറത്തുവരുന്നതിനാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് രംഗം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
kerala
കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍
ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.

കേരള സര്‍വകലാശാല സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമനം നടത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ജന്മഭൂമി ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ എം സതീശനെയാണ് ഗവര്‍ണര്‍ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. പ്രൊഫസര്‍ ബി ബിജുവിനെ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.
മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സമാനമായ രീതിയില്‍ ആര്‍എസ്എസ് അനുകൂലികളെ നോമിനേറ്റ് ചെയ്തിരുന്നു. ഇതേ വഴിക്ക് തന്നെയാണ് രാജേന്ദ്ര ആര്‍ലേക്കറും നീങ്ങുന്നത്.
kerala
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; എസ്.എഫ്.ഐ നേതാവിനെതിരെ പോക്‌സോ കേസ്
പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കൊല്ലത്ത് പതിനേഴ് വയസ്സുള്ള പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ എസ്.എഫ്.ഐ നേതാവിനെതിരെ കേസ്. പത്തനാപുരം പൊലീസാണ് പോക്‌സോ ചുമത്തി എസ്.എഫ്.ഐ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പത്തനാപുരം പുന്നല സ്വദേശി നിസാമിനെതിരെയാണ് കേസെടുത്തത്. പത്തനാപുരത്തിന് സമീപത്തെ സ്‌കൂളിലെ ഹയർസെക്കൻഡറി വിദ്യാർഥികളായിരുന്നു ഇരുവരും.
നിസാം ഈ വർഷമാണ് പ്ലസ് ടു പാസായി പുറത്തിറങ്ങിയത്. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് 5 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വിവരം ആശുപത്രി അധികൃതർ രക്ഷിതാക്കളെ അറിയിച്ചു. അങ്ങനെയാണ് പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പെൺകുട്ടി പേര് വെളിപ്പെടുത്തിയത്.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india3 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala2 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Football3 days ago
യുവേഫ നേഷന്‍സ് ലീഗ്; സ്പെയിന് യുവനിരയെ വീഴ്ത്തി; കപ്പുയര്‍ത്തി പോര്‍ചുഗല്‍
-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍
-
kerala3 days ago
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്