Connect with us

More

പരിമിതികളെ മറികടന്ന പ്രവര്‍ത്തനാവേശം; ഖഫീലിന്റെ സ്‌നേഹം നുകര്‍ന്ന് ഷഫീഖ്

Published

on

സമീര്‍ പൂമുഖം

ദോഹ: പരിമിതികളെ മറികടന്ന് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അറബികളുടെ മനംകവര്‍ന്ന മലയാളിയാണ് പി.സി ഷഫീഖ്. സംസാരശേഷിയും കേള്‍വിയും കുറവായ ഷഫീഖ് ജോലിയില്‍ പ്രകടിപ്പിക്കുന്ന മികവും ആവേശവും ആ പരിമിതികളെ തോല്‍പ്പിക്കുന്നതാണ്. എട്ട് വര്‍ഷത്തോളമായി ഖത്തറില്‍ ജോലി ചെയ്യുകയാണ് കുറ്റ്യാടി സ്വദേശിയായ ഷഫീഖ്.

ഊര്‍ജ്വസ്വലമായ പ്രവര്‍ത്തനവും ആവേശം നിറഞ്ഞ ഇടപെടലുകളുമാണ് ഷഫീഖിനെ ഖഫീലിന്റെ ഇഷ്ടക്കാരനാക്കിയത്. മകനോടെന്ന പോലുള്ള സ്‌നേഹ വാത്സല്യമാണ് ഖഫീല്‍ സലാഹ് അലി അല്‍മാരിയില്‍ നിന്നും ഷഫീഖിന് ലഭിക്കുന്നത്. സ്‌പോണ്‍സറുടെ വീട്ടിലെ എല്ലാം ചടങ്ങിലും വീട്ടുകാരനെ പോലെ ഷഫീഖുമുണ്ടാകും. ഖഫീലിന് കൂടെ യാത്ര ചെയ്യാന്‍ ഷഫീഖ് തന്നെ വേണം. അതുവഴി ഖത്തറില്‍ നിന്നും രണ്ട് പ്രാവശ്യം ഉംറ നിര്‍വഹിക്കാന്‍ ഷഫീഖിന് ഭാഗ്യം ലഭിച്ചു.
കേള്‍വി കുറവായതിനാല്‍ ഖഫീലിന്റെ താല്പര്യത്താല്‍ ഖത്തര്‍ സര്‍ക്കാര്‍ നല്‍കുന്ന ഒന്നര ലക്ഷത്തോളം വിലവരുന്ന കേള്‍വിയുപകരണം ഷഫീഖിന് ലഭിച്ചു. ഷഫീഖിന്റെ ഊര്‍ജലസ്വലമായ പ്രവത്തനത്തെക്കുറിച്ച് ഖത്തര്‍ അറബ് പത്രം സ്റ്റോറി പ്രസിദ്ധീകരിച്ചിരുന്നു.

നാട്ടില്‍ നിന്നും സുഹൃത്തുക്കള്‍ ഖത്തറിലെത്തിയാല്‍ അവരെ വിവിധ സ്ഥലങ്ങള്‍ കാണിക്കാന്‍ ഷഫീഖ് മുന്നിയിലുണ്ടാവും. സുഹുത്തുകള്‍ക്ക് ഖഫീലിനെ പരിചയപ്പെടുത്താനും ഷഫീഖ് സമയം കണ്ടെത്തും. മുസ്‌ലിംലീഗിന്റെയും കെ.എം.സി.സി.യുടെയും സജീവ പ്രവര്‍ത്തകനായ ഷഫീഖിന് മുസ്‌ലിംലീഗ് നേതാക്കളുമായി അടുത്ത ബന്ധമാണുള്ളത്.

നേതാക്കള്‍ ഖത്തറിലെത്തുമ്പോള്‍ ഷഫീഖ് സ്വന്തമായി വാഹനം ഓടിച്ച് കാണാനെത്തും. ഷഫീഖിന്റെ കഴിവും ആവേശവും കണ്ട് ഒരിക്കല്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പ്രത്യകം അഭിനന്ദനിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഖത്തറില്‍ നടക്കുന്ന കെ.എം.സി.സിയുടെ പരിപാടികളിലും ആവേശത്തോടെയാണ് ഷഫീഖ് എത്തുന്നത്. അവധിക്ക് നാട്ടില്‍ എത്തിയാലും ഷഫീഖിന് വിശ്രമമില്ല. നാട്ടിലെ ജീവകാരുണ്യ, സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും ഷഫീഖിന്റെ ആവേശ സാന്നിധ്യമുണ്ടാവും.

കുറ്റ്യാടി നിട്ടൂരിലെ പരേതനായ പലോള്ളതില്‍ അമ്മതിന്റെയും സാറയുടെയും മകനാണ് ഷഫീഖ്. കുറ്റ്യാടി പഞ്ചായത്ത് കെ.എം.സി.സി. ജന.സെക്രട്ടറി പി.സി ഷരീഫ് സഹോദരനാണ്. സഹോദരി സഫീറ.

EDUCATION

തുല്യതാ പരീക്ഷ മാർച്ച്‌ 30 വരെ അപേക്ഷിക്കാം

പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്

Published

on

സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്ക് മാർച്ച്‌ 30 വരെ അപേക്ഷിക്കാം. 17 വയസ് പൂർത്തിയായ ഏഴാംതരം വിജയിച്ചവർ, 8, 9 ക്ലാസുകളില്‍ പഠനം നിർത്തിയവർ, പത്താംതരം തോറ്റവർ എന്നിവർക്ക് പത്താം തരത്തിലേക്ക് അപേക്ഷിക്കാം.

22 വയസ് പൂർത്തിയായ പത്താംതരം വിജയിച്ചവർ, പത്താംതരം തുല്യത കോഴ്‌സ് വിജയിച്ചവർ, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠനം നിർത്തിയവർ,തോറ്റവർ എന്നിവർക്ക് ഹയർ സെക്കൻഡറി തലത്തിലേക്ക് അപേക്ഷിക്കാം. പത്താം തരം തുല്യതാ പരീക്ഷയിലേക്ക് അപേക്ഷിക്കുന്നതിന് 1950 രൂപയും ഹയർ സെക്കന്ററിക്ക് 2,600 രൂപയുമാണ് ഫീസ്.

Continue Reading

india

‘സാമ്പത്തികമായി കോൺഗ്രസിനെ തകർക്കാന്‍ ശ്രമം, ‘നികുതി ഭീകരത’ അവസാനിപ്പിക്കണം’: കോണ്‍ഗ്രസ്

ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്

Published

on

ഇന്ത്യയില്‍ ബിജെപി നടത്തുന്നത് നികുതി ഭീകരതയെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കുകയാണ്. ബി.ജെ.പിയില്‍ നിന്ന് ആദായനികുതി വകുപ്പ് 4600 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ആദായ നികുതി നിയമങ്ങളും ജനപ്രാതിനിധ്യ നിയമങ്ങളും ബി.ജെ.പി ലംഘിക്കുകയാണ്. ഇതിനെതിരെ അടുത്തയാഴ്ച സുപ്രിംകോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

Continue Reading

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

Trending