Connect with us

Culture

പേരാമ്പ്രപള്ളി ആക്രമണം: സി.പി.എമ്മിനെ വിമര്‍ശിച്ചതിന് നജീബ് കാന്തപുരത്തിനെതിരെ കേസ്

Published

on

കോഴിക്കോട്: സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തേയും ഇരട്ടത്താപ്പിനേയും തുറന്നുകാട്ടി ഫേസ്ബുക്കില്‍ വിമര്‍ശനം നടത്തിയതിന് യൂത്ത്‌ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തു. പേരാമ്പ്രപള്ളിക്കുനേരെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് സി.പി.എമ്മിന്റെ കപടരാഷ്ട്രീയത്തെ തുറന്നുകാട്ടി നജീബ് കാന്തപുരം നടത്തിയ വിമര്‍ശനമാണ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

‘ആര്‍.എസ്.എസിനെ ചൂണ്ടി ഞങ്ങളെ പേടിപ്പിക്കുന്ന നിങ്ങളെന്തിനാണ് പേരാംബ്ര ടൗണ്‍ ജുമാമസ്ജിദിന് നേരെ ആക്രമണം നടത്തിയതെന്ന് ഒന്ന് വിശദമാക്കാമോ???

ആര്‍.എസ്.എസിനെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് ഇരട്ടച്ചങ്കന്റെ സ്‌കൂളില്‍ ചേരേണ്ട ഗതികേടില്ല. എഴുപത് കൊല്ലമായി അത് ഞങ്ങള്‍ ജനാധിപത്യ വഴിയില്‍ തുടരുന്നുണ്ട്. അത് കൊണ്ടാണ് സംഘ് പരിവാറിനെ കാസര്‍ക്കോട് ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഹൈന്ദവ സഹോദരങ്ങളുടെ പിന്തുണയോടെ തോറ്റ് തൊപ്പിയിടീക്കാന്‍ ലീഗിന് കഴിയുന്നത്.

സഖാക്കളെ, നിങ്ങള്‍ കേരളത്തിലെ ഏത് മണ്ഡലത്തിലാണ് ആര്‍.എസ്.എസിന്റെ അധികാരാരോഹണത്തെ ചെറുക്കുന്നത്. സംഘികളെ ചെറുക്കുന്നതില്‍ നിങ്ങള്‍ക്കാണ് പരിമിതികളുള്ളത്. ആര്‍.എസ്.എസ്സിനെതിരെ ഇന്ത്യയാകെ പൊരുതുന്ന രാഹുല്‍ഗാന്ധിക്ക് ബ്ലാങ്ക് ചെക്ക് നല്‍കിയ ഞങ്ങള്‍ക്കല്ല.’-ഇതായിരുന്നു പോസ്റ്റ്.

സി.പി.എം കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ നടത്തിയ ഈ വിമര്‍ശനത്തിന്റെ പേരില്‍ കേസെടുക്കാന്‍ പറഞ്ഞ ന്യായവാദമാണ് വിചിത്രം. ജനുവരി അഞ്ചിന് തന്റെ ഒഫീഷ്യല്‍ പേജില്‍ നജീബ് കാന്തപുരം ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുമ്പോള്‍ പേരാമ്പ്ര പള്ളിക്കു നേരെ ബോംബെറിഞ്ഞതിനെക്കുറിച്ച് വിശദമാക്കാമോ എന്നാണുണ്ടായിരുന്നത്. എന്നാല്‍ ബോംബല്ല, കല്ലാണെറിഞ്ഞതെന്നും ഈ ചോദ്യം കലാപമുണ്ടാക്കാന്‍ പ്രേരണ നല്‍കുന്നുവെന്നും ആരോപിച്ചാണ് വിചിത്രമായ കേസ്.

മോദിക്കതിരെ വിമര്‍ശനം നടത്തുന്നവരെ നേരിടുന്ന പോലെ പിണറായി വിജയന്‍ തനിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുയര്‍ത്തുന്നവരെ ജയിലിലടക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് നീക്കത്തിന്റെ ഭാഗം മാത്രമാണ് ഈ കേസ്. ഫേസ്ബുക്ക് പോസ്റ്റിലെ രാഷ്ട്രീയ ചോദ്യത്തിന് മറുപടി പറയുന്നതിന് പകരം സൈബര്‍ ആക്രമണം നടത്തുകയും തെറി അഭിഷേകം ചെയ്യുകയും ചെയ്ത സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസും ചാര്‍ജ്ജ് ചെയ്തിട്ടുമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending