Connect with us

columns

സ്പീക്കറുടെ വ്യക്തിത്വവും ചെയറിന്റെ അന്തസ്സും

എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24ാം സ്പീക്കറായി സ്ഥാനമേറ്റിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി നിയമസഭയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും വിലയിരുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞുനിന്നത്. പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അമര്‍ഷങ്ങള്‍ ചെയറിനോട് കലഹിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹത്തെ നയിച്ചിരുന്നു. വികാരത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ ‘സ്പീക്കര്‍ നിഷ്പക്ഷനാവുന്നില്ല’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞ സന്ദര്‍ഭങ്ങളുമുണ്ടായി. പലപ്പോഴായി മുന്‍ സ്പീക്കറുടെ താക്കീതുകള്‍ക്ക് അദ്ദേഹം വിധേയമാവുകയും ചെയ്തിരുന്നു.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

എ.എന്‍ ഷംസീര്‍ കേരള നിയമസഭയുടെ 24ാം സ്പീക്കറായി സ്ഥാനമേറ്റിരിക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷമായി നിയമസഭയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും ഇടപെടലുകളും വിലയിരുത്തിക്കൊണ്ടുള്ള പ്രതികരണങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും നിറഞ്ഞുനിന്നത്. പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അമര്‍ഷങ്ങള്‍ ചെയറിനോട് കലഹിക്കുന്ന അവസ്ഥയിലേക്ക് അദ്ദേഹത്തെ നയിച്ചിരുന്നു. വികാരത്തെ നിയന്ത്രിക്കാന്‍ സാധിക്കാതെ ‘സ്പീക്കര്‍ നിഷ്പക്ഷനാവുന്നില്ല’ എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞ സന്ദര്‍ഭങ്ങളുമുണ്ടായി. പലപ്പോഴായി മുന്‍ സ്പീക്കറുടെ താക്കീതുകള്‍ക്ക് അദ്ദേഹം വിധേയമാവുകയും ചെയ്തിരുന്നു.
സ്പീക്കര്‍ മഹനീയ സ്ഥാനമാണ്. അത് വഹിക്കുന്നവരുടെ വ്യക്തിത്വവും ഇരിക്കുന്ന ചെയറിന്റെ അന്തസ്സും വളരെ പ്രധാനപ്പെട്ടതാണ്. സംസ്ഥാനം രൂപംകൊള്ളുന്നതിന് മുമ്പും ശേഷവും പ്രസ്തുത പദവി അലങ്കരിച്ചിട്ടുള്ളവരില്‍ മിക്കവരും സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയിട്ടുള്ളവരായിരുന്നു. 1957ല്‍ പ്രഥമ സ്പീക്കറായി സ്ഥാനമേറ്റ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസും പി.എസ്.പിയും മുസ്‌ലിംലീഗും അദ്ദേഹത്തിന് പിന്തുണ നല്‍കി. സ്പീക്കര്‍ പൊതുസമ്മതനായിരിക്കുക എന്ന യുക്തിയാണ് അന്ന് നേതാക്കള്‍ സ്വീകരിച്ചുവന്നിരുന്ന നയം. തമ്പിയെ അനുമോദിച്ചുകൊണ്ട് സി.എച്ച് പറഞ്ഞു: ‘ഈ നിയമസഭയുടെ ഒന്നാമത്തെ സ്പീക്കറായി അങ്ങയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തത് ഒരു ശുഭലക്ഷണമായി ഞാന്‍ കരുതുന്നു. സ്പീക്കര്‍ കക്ഷികള്‍ക്കും കക്ഷിരാഷ്ട്രീയത്തിനും അതീതനായിരിക്കണം എന്നുള്ളത് ഏവരാലും സമ്മതിക്കപ്പെട്ട കീഴ്‌വഴക്കമാണല്ലോ’. (നിയമസഭ 27/04/1957).

തമ്പിയെ അനുമോദിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പി.ടി ചാക്കോ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ സ്പീക്കര്‍ പദവിയോടുള്ള കമ്യൂണിസ്റ്റുകളുടെയും കമ്യൂണിസ്റ്റിതര കക്ഷികളുടെയും പ്രത്യയശാസ്ത്ര നിലപാടിലെ വ്യതിരിക്തത വ്യക്തമാക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞു: ‘ഡെമോക്രസിയില്‍ വിശ്വസിക്കുന്ന ഞങ്ങളുടേത് പോലെയുള്ള പാര്‍ട്ടികളിലെ അംഗങ്ങള്‍ സ്പീക്കറാകുമ്പോള്‍ പാര്‍ട്ടി ബന്ധങ്ങള്‍ ഉപേക്ഷിച്ച് പ്രവര്‍ത്തിക്കുക കുറേകൂടി എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അങ്ങേക്ക് പാര്‍ട്ടി ബന്ധങ്ങള്‍ ഉപേക്ഷിക്കുവാനും പാര്‍ട്ടി ബന്ധങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും അതീതമായി ഈ ഉന്നതസ്ഥാനത്തിരുന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമോയെന്ന് തെളിയിക്കപ്പെടേണ്ടതാണ്’.

പട്ടം താണുപിള്ള മുഖ്യമന്ത്രിയായ രണ്ടാം കേരള നിയമസഭയില്‍ സ്പീക്കറായ കെ.എം സീതി സാഹിബും തിരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെയാണ്. 1928 മുതല്‍ കൊച്ചിന്‍ അസംബ്ലിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയ സീതി സാഹിബിന്റെ 32 വര്‍ഷത്തെ നിയമസഭാ അനുഭവജ്ഞാനവും ഏവരാലും ആകര്‍ഷിക്കപ്പെട്ടിരുന്ന വ്യക്തിത്വവുമായിരുന്നു അദ്ദേഹത്തെ പൊതുസമ്മതനാക്കിയത്. മദിരാശി അസംബ്ലിയില്‍ സീതിസാഹിബ് നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളും കക്ഷിഭേദമന്യേ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇ.എം.എസ് അനുമോദനപ്രസംഗത്തില്‍ സര്‍വാംഗീകൃതനായിരുന്ന സീതിസാഹിബിനെതിരെ രാക്ഷ്ട്രീയ പ്രസംഗം നടത്തിയത് സഭയില്‍ പ്രതിഷേധത്തിന് കാരണമായി. അതൊന്നും കാര്യമാക്കാതെ നിറഞ്ഞ പുഞ്ചിരിയോടെ സംസാരിച്ച സീതിസാഹിബ് ഗൗരവതരമായ വിഷയങ്ങളാണ് നിയമസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും കക്ഷി രാഷ്ട്രീയത്തിന് പ്രാമുഖ്യം നല്‍കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ എന്ന നിലയില്‍ പാര്‍ട്ടി ചിന്തയോ പാര്‍ട്ടി പരിഗണനയോ തന്നില്‍ നിന്നുണ്ടാവില്ലെന്നും ഉറപ്പുനല്‍കിക്കൊണ്ട് ഒരു സ്പീക്കറുടെ വ്യക്തിത്വം എങ്ങനെയായിരിക്കണമെന്ന് പ്രകടിപ്പിക്കുകയാണ് ചെയ്തത് (നിയമസഭ 12/3/1960).

സീതി സാഹിബിന്റെ നിര്യാണത്തെ തുടര്‍ന്ന് സ്പീക്കറായ സി.എച്ച് മുഹമ്മദ് കോയയാണ് കേരള നിയമസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍. സ്പീക്കറാകുമ്പോള്‍ അദ്ദേഹത്തിന് 34 വയസ്സ് മാത്രമാണുണ്ടായിരുന്നത്. പ്രായത്തില്‍ കവിഞ്ഞ പക്വതയും രാഷ്ട്രീയ എതിരാളികളോട്‌പോലും അദ്ദേഹം കാണിച്ചിരുന്ന വിനയവും സുഹൃദ്ബന്ധവുമായിരുന്നു സി.എച്ചിനെ സ്പീക്കര്‍ പദവിയിലേക്ക് എത്തിച്ചത്. എന്നാല്‍ സി.എച്ചിനെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കൂട്ടാക്കിയില്ല. അവര്‍ സി.എച്ചിനെതിരെ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.ഒ ഐഷ ബായിയെ സ്ഥാനാര്‍ഥിയാക്കി. അങ്ങനെ സ്പീക്കര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുക എന്ന പതിവുരീതിക്ക് അവര്‍ ഭംഗം വരുത്തി. 1961 നവംബറില്‍ സി.എച്ച് പാര്‍ലമെന്റ് അംഗമായി പോയപ്പോള്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത് ദീര്‍ഘകാലം തിരുകൊച്ചി അസംബ്ലിയില്‍ പ്രവര്‍ത്തിച്ച് പരിചയസമ്പന്നനായ കോണ്‍ഗ്രസിലെ അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു. പറമ്പിത്തറയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുക്കാന്‍ ഇ.എം.എസിനും മടി ഉണ്ടായിരുന്നില്ല.

1967ല്‍ രണ്ടാം ഇ.എം.എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴും സ്പീക്കര്‍ ഐകകണ്‌ഠ്യേനയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എസ്.എസ്.പിയിലെ (പഴയ പി.എസ്.പി) ഡി. ദാമോദരന്‍ പോറ്റി എതിരില്ലാതെ സ്പീക്കറായി. തിരുവിതാംകൂര്‍ കൊച്ചിന്‍ അസംബ്ലിയില്‍ ഡെപ്യൂട്ടി സ്പീക്കറായി കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു പോറ്റി. എന്നാല്‍ 1961ല്‍ സി.എച്ചിനെതിരെ സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഇ.എം.എസിന്റെ പാര്‍ട്ടി 1970ല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായി വീണ്ടും പ്രതിപക്ഷത്ത് എത്തിയപ്പോള്‍ പൊതുസ്പീക്കറെ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലും കേരള നിയമസഭയിലും കഴിവ് തെളിയിച്ച മുസ്‌ലിംലീഗിലെ കെ. മൊയ്തീന്‍കുട്ടി ഹാജിയെ ആയിരുന്നു സപ്തകക്ഷി മുന്നണി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല. കേരള കോണ്‍ഗ്രസിലെ എ.സി ചാക്കോയെ അവര്‍ ഹാജിക്കെതിരെ മത്സരിപ്പിച്ചു. മുസ്‌ലിംലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെ തുടര്‍ന്ന് മൊയ്തീന്‍കുട്ടിഹാജി സ്പീക്കര്‍ സ്ഥാനം രാജിവെച്ചപ്പോള്‍ 1976 ഫെബ്രുവരിയില്‍ കേരള കോണ്‍ഗ്രസിലെ ടി.എസ് ജോണ്‍ സ്പീക്കറായി. സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷം അന്നും പൊതുസ്പീക്കറെ അംഗീകരിച്ചില്ല. 1977ല്‍ സ്പീക്കറായത് ചാക്കീരി അഹ്മദ്കുട്ടി സാഹിബായിരുന്നു. പതിനേഴാം വയസ്സില്‍ താലൂക് ബോര്‍ഡ് മെമ്പറായി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിലും മദിരാശി അസംബ്ലിയിലും തുടര്‍ന്ന് കേരള നിയമസഭയിലും അംഗമായി നിറഞ്ഞ പ്രവര്‍ത്തനപരിചയം കൈമുതലാക്കിയാണ് അദ്ദേഹം സ്പീക്കര്‍ പദവിയിലെത്തിയത്. 1957ലെ പ്രഥമ സര്‍ക്കാര്‍ ആദ്യത്തെ പാനല്‍ ഓഫ് ചെയര്‍മാനായി ചാക്കീരിയെയായിരുന്നു പരിഗണിച്ചിരുന്നത്. ചാക്കീരിക്കെതിരെയും ഇടതുപ്രതിപക്ഷം സ്പീക്കര്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചു. 1980ല്‍ നായനാരുടെ നേതൃത്വത്തില്‍ വന്ന ഇടതുപക്ഷം എ.പി കുര്യനെ സ്പീക്കര്‍ പദവിയിലേക്ക് നിര്‍ദ്ദേശിച്ചപ്പോള്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യമുന്നണിയും കുര്യനെ അംഗീകരിച്ചു. 1982ല്‍ ഫെബ്രുവരി മുതല്‍ നാല് മാസക്കാലം എ.സി ജോസ് സ്പീക്കറായതും എതിരില്ലാതെയായിരുന്നു.
പൊതുസമ്മതനെ അംഗീകരിക്കുന്നതില്‍ തുടക്കം മുതലേ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിമുഖത കാണിച്ചിരുന്നു. 1980 വരെ കോണ്‍ഗ്രസ്,

മുസ്‌ലിംലീഗ് പാര്‍ട്ടികള്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് പൊതു സമ്മതനെയായിരുന്നു കണ്ടെത്താന്‍ ശ്രമിച്ചത്. അതിനുശേഷം പിന്നീടുള്ള കാലങ്ങളിലെല്ലാം സ്പീക്കര്‍ തിരഞ്ഞെടുപ്പ് കക്ഷിരാഷ്ട്രീയത്തിന് അനുസൃതമായി ചടങ്ങായി സഭയില്‍ നടന്നുകൊണ്ടിരിക്കുന്നു. ആദ്യകാലങ്ങളില്‍ സ്പീക്കര്‍ പദവിയിലിരിക്കുന്ന വ്യക്തിയെ കുറിച്ച് ഒരു കാഴ്ചപ്പാട് സഭാംഗങ്ങള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആരെ സ്പീക്കറാക്കണമെന്നത് ഭരണകക്ഷിയുടെ മാത്രം ആഭ്യന്തര കാര്യമായി മാറിയിരിക്കുകയാണ്. ഭരണകക്ഷിയില്‍ നിന്നുതന്നെ പക്വമതിയായ ക്ഷമയും നിയന്ത്രണശക്തിയുമുള്ള പൊതുസമ്മതരെ സ്പീക്കര്‍ പദവിയില്‍ കൊണ്ടുവരാനുള്ള ഇച്ഛാശക്തി രാഷ്ട്രീയ കക്ഷികള്‍ സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ സാധിക്കും.

ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതെ സ്പീക്കറുടെ ഡയസില്‍ കയറി അക്രമം കാണിക്കുകയും സ്പീക്കറുടെ ചെയര്‍ പുറത്തേക്ക് എറിയുകയും മൈക്കും കംപ്യൂട്ടറും അടക്കമുള്ള ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ലജ്ജാകരമായ സംഭവവും നമ്മുടെ സഭയില്‍ തന്നെയാണ് അരങ്ങേറിയത്. സ്പീക്കറുടെ ഡയസില്‍ കയറി അക്രമം കാണിച്ച വ്യക്തി തന്നെ കേരളത്തിന്റെ സ്പീക്കറാവുകയും ചെയ്ത അത്യന്തം ദയനീയമായ കാഴ്ചക്കും പിന്നീട് നിയമസഭ സാക്ഷ്യം വഹിച്ചു. ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കി സഭയുടെ അന്തസ്സ് പരിരക്ഷിക്കാന്‍ സഭാനാഥനും പ്രതിപക്ഷ നേതാവിനും ഭരണപ്രതിപക്ഷ അംഗങ്ങള്‍ക്കും ബാധ്യതയുണ്ട്. മഹാനായ സീതി സാഹിബ് ചൂണ്ടിക്കാണിച്ച പോലെ പാര്‍ട്ടി ചിന്തകളില്ലാതെ നാടിന്റെ നന്മ പരമലക്ഷ്യമായി കണ്ട് പ്രവര്‍ത്തിക്കാന്‍ നമ്മുടെ സ്പീക്കര്‍ക്കും സഭാംഗങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending