Connect with us

Culture

ശരീഅത്ത് റൂള്‍; ഉയരുന്ന ചോദ്യങ്ങളില്‍ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ്

Published

on

കേരള സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തില്‍ യൂത്ത് ലീഗിനോട് ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കി മുസ്‌ലിം യൂത്ത് ലീഗ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് യൂത്ത് ലീഗിന്റെ നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ശരീഅത്ത് റൂൾ: ആശങ്കകളും വസ്തുതകളും

കേരള സർക്കാർ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയർന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തിൽ യൂത്ത് ലീഗിനോട് ഉയർത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കുകയാണ്.

1. റൂൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോടതിയെ സമീപിച്ചത് ഏത് സാഹചര്യത്തിലാണ്?

ഇസ്‌ലാം മതം സ്വീകരിച്ച സൈമൺ മാസ്റ്ററും(മുഹമ്മദ് ഹാജി) ടി.എൻ ജോയിയും (നജ്മൽ ബാബു) മരണപ്പെട്ടപ്പോൾ ഇസ്‌ലാം മത ആചാര പ്രകാരമല്ല മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കപ്പെട്ടത്. ആദ്യത്തെ സംഭവം ഉണ്ടായപ്പോൾ തന്നെ ഇത്തരം സാഹചര്യമൊഴിവാക്കാൻ റൂൾ നിർമ്മിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അബൂത്വാലിബ് എന്ന വ്യക്തി കോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസത്തിനകം ചട്ടം നിർമ്മിക്കണമെന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കാതിരിക്കുകയും നജ്മൽ ബാബുവിനും ഈ ദുരനുഭവം ആവർത്തിക്കുകയും ചെയ്തപ്പോഴാണ് യൂത്ത് ലീഗ് കോടതിയെ സമീപിക്കുന്നത്.

2. റൂൾ നിലവിൽ വന്നത് കൊണ്ട് പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ, കുറ്റിച്ചിറ തർബിയത്തുൽ ഇസ്‌ലാം സഭ എന്നിവയുടെ ആധികാരികത നഷ്ടപ്പെട്ടു എന്നത് ശരിയാണോ?

ശരിയല്ല. റൂൾ നിലവിൽ വരുന്നതിനു മുൻപ് തന്നെ 2009 ൽ ദേവകി (ആയിഷ) എന്നവർ നൽകിയ റിട്ട് പെറ്റീഷനിൽ ജ.മുഷ്താഖ് നൽകിയ വിധിയിൽ മതം മാറ്റം സംബന്ധിച്ച് ഏതെങ്കിലും സഭക്ക് മാത്രം തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയതാണ്.

3. റൂൾ നിലവിൽ വന്നത് കൊണ്ട് കേരളത്തിലെ മുസ്‌ലിംകൾ മുഴുവൻ ഡിക്ലറേഷൻ നൽകേണ്ടി വരുമെന്നും കൊടുക്കാത്തവർ ശരീഅത്ത് നിയമങ്ങൾക്ക് പുറത്താവുമെന്നും പറയുന്നത് ശരിയാണോ?

ശരിയല്ല. റൂളിലെ സെക്ഷൻ 3 ക്ലോസ് 1 പ്രകാരം മുസ്‌ലിമാണെന്ന് തെളിയിക്കാൻ ആർക്കെങ്കിലും രേഖ ആവശ്യമുണ്ടെങ്കിൽ മാത്രം അപേക്ഷ നൽകിയാൽ മതി. ഫലത്തിൽ മുസ്‌ലിമായി ജനിച്ചവർക്ക് ഈ രേഖ ആവശ്യമില്ലാതെ വരികയും ഇസ്‌ലാം മതത്തിലേക്ക് Convert ചെയ്യുന്നവർക്ക് ഇതൊരു ഉപകാരമാവുകയും ചെയ്യും. മുസ്‌ലിമായി ജനിച്ചവർക്ക് നിലവിൽ തുടർന്ന് വരുന്ന നിയമങ്ങളിൽ യാതൊരു മാറ്റവും ഈ റൂൾ ഉണ്ടാക്കുന്നില്ല.

4.അപ്പോൾ സർക്കാർ ഇറക്കിയ ഉത്തരവിൽ ഭേദഗതി ഒന്നും ആവശ്യമില്ലെന്നാണോ?

ആവശ്യമുണ്ട്. ആ ഭേദഗതികൾ കൂടി നടപ്പിലാക്കാൻ സാധിച്ചാൽ അപേക്ഷകർക്കുള്ള സങ്കീർണ്ണതകൾക്ക് പരിഹാരമാവുകയും എളുപ്പത്തിൽ രേഖകൾ ലഭ്യമാവാൻ സഹായകരമാവുകയും ചെയ്യും.

5. എന്തൊക്കെ ഭേദഗതികളാണ് ആവശ്യമായിട്ടുള്ളത്?

a. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഉൾപ്പടെ സമർപ്പിക്കണം എന്നത് മാറ്റി 3 രേഖകൾ സമർപ്പിച്ചാൽ മതി എന്നാക്കണം. 
ഒന്ന്, മഹല്ല് /ജമാഅത്ത് കമ്മിറ്റികൾ നൽകുന്ന രേഖ അല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം
രണ്ട്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മൂന്ന്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്

b. തഹസിൽദാർ അന്വേഷണം(Enquiry) നടത്തിയതിന് ശേഷം മാത്രം സർട്ടിഫിക്കറ്റ് നൽകിയാൽ മതി എന്ന സർക്കാർ വിജ്ഞാപനം അപേക്ഷകർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നതിനാൽ Enquiry എന്നത് സർട്ടിഫിക്കറ്റ് പരിശോധന (verification) എന്നാക്കി ഭേദഗതി ചെയ്യണം.

c. അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിനുളളിൽ സർട്ടിഫിക്കറ്റ് നൽകിയാൽ മതി എന്നത് 15 ദിവസത്തിനുള്ളിൽ എന്നാക്കി ചുരുക്കണം.

6. റൂൾ സംബന്ധിച്ച് മുസ്‌ലിം ലീഗിനും യൂത്ത് ലീഗിനും വ്യത്യസ്ത നിലപാടുണ്ടോ?

ഒരിക്കലുമില്ല. ഇത് സംബന്ധിച്ച് പല ആശയ കുഴപ്പങ്ങളുമുണ്ടായപ്പോൾ മുസ്‌ലിം ലീഗ് നേതൃത്വം തിരുവനന്തപുരത്ത് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് ചേർക്കുകയും മുകളിൽ പറഞ്ഞ ഭേദഗതികൾ നിയമ വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞതിന് ശേഷം തയ്യാറാക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ യൂത്ത് ലീഗും സംബന്ധിച്ചിരുന്നു. അതിന് ശേഷം മുഖ്യമന്ത്രിക്ക് ഭേദഗതികൾ സമർപ്പിക്കുകയും ചെയ്തു.

ഇനി എന്താണ് ചെയ്യേണ്ടത്?

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഭേദഗതികൾ സർക്കാർ അംഗീകരിക്കുന്നതിനായി ഒറ്റക്കെട്ടായി നിൽക്കുക. ഇനി ഇക്കാര്യത്തിൽ സദുദ്ദേശപരമായി യൂത്ത് ലീഗ് നടത്തിയ ശ്രമങ്ങളിലോ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലോ ഏതെങ്കിലും തരത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ സോഷ്യൽ മീഡിയ വഴി സമൂഹ മധ്യേ കൂടുതൽ ആശയ കുഴപ്പങ്ങളുണ്ടാക്കുന്നതിന് പകരം ഒരു ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുന്നതിനും സമുദായത്തിന് ഗുണകരമാകുന്ന രീതിയിൽ ഫലമുണ്ടാക്കുന്നതിനും മുന്നോട്ടു വരേണ്ടതാണ്.
നാഥൻ തുണക്കട്ടെ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending