Connect with us

Culture

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കല്‍ ; അമിത് ഷാ പറയുന്നതെന്ത്, യാഥാര്‍ത്ഥ്യമെന്ത്? – പി.കെ ഫിറോസ് എഴുതുന്നു

Published

on

കശ്മീരിനു മാത്രം എന്തിനാ ഒരു പ്രത്യേക പദവി എന്നാണ് ബി.ജെ.പിക്കാര്‍ ചോദിക്കുന്നത്. ഇത്രയും കാലം വകവെച്ചു കൊടുത്തത് ഇല്ലാതാക്കാന്‍ മോദിഅമിത് ഷാ കൂട്ടു കെട്ട് വേണ്ടി വന്നു എന്നാണ് ബി.ജെ.പിക്കാര്‍ അവകാശപ്പെടുന്നത്. സത്യത്തില്‍ ഈ രാജ്യത്തെക്കുറിച്ചോ ഇന്ത്യ എന്നൊരു രാജ്യം എങ്ങിനെ രൂപപ്പെട്ടു എന്നോ യാതൊരു ധാരണയുമില്ലാത്തത് കൊണ്ടാണ് ഇങ്ങിനെയൊക്കെ അവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നത്. അല്ലെങ്കിലും രാജ്യമെങ്ങും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരം നടക്കുമ്പോള്‍ എത്തി നോക്കിയ ചരിത്രം പോലും അവകാശപ്പെടാനില്ലാത്തവരാണല്ലോ ഇക്കൂട്ടര്‍.

അതവിടെ നില്‍ക്കട്ടെ. കശ്മീരിന്റെ കാര്യത്തിലേക്ക് വരാം. ഇന്ത്യ സ്വതന്ത്രമാവുമ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല. പാക്കിസ്ഥാന്റെയും ഭാഗമായിരുന്നില്ല. രണ്ട് രാജ്യത്തിന്റെയും ഭാഗമാകാതെ സ്വതന്ത്ര നാട്ടു രാജ്യമായി നില്‍ക്കാനാണ് അവര്‍ തീരുമാനിച്ചത്. പിന്നീട് രാഷ്ട്രീയവും അഭ്യന്തരവുമായ ഒട്ടനവധി പ്രശ്‌നങ്ങളുണ്ടായി. ഒടുവില്‍ അവര്‍ ഇന്ത്യയുടെ ഭാഗമാവാന്‍ സമ്മതിച്ചു. ഒരു കരാറിലൂടെയാണ് അതിനവര്‍ തയ്യാറായത്. ആ കരാറാണ് കശ്മീരിനുള്ള പ്രത്യേക പദവി.

പ്രത്യേക പദവിയുള്ളത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? ഇന്ത്യയുടെ ഒരു നിയമവും അവിടെ നടപ്പിലാക്കാന്‍ കഴിയില്ലേ? തെറ്റായ ധാരണകളാണതൊക്കെ. രാജ്യം ഒരു നിയമം കൊണ്ടു വന്നാല്‍ കശ്മീരില്‍ അത് നടപ്പിലാക്കാന്‍ കശ്മീര്‍ സ്‌റ്റേറ്റ് അസംബ്ലിയുടെ കൂടെ അനുമതി വേണം എന്നേയുള്ളൂ. നേരത്തെ അവിടെ ‘പ്രധാനമന്ത്രി’ എന്ന പദവിയുണ്ടായിരുന്നത് 1965 ല്‍ മുഖ്യമന്ത്രിയാക്കിയപ്പോള്‍ സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടില്ലേ. സദര്‍ ഇ റിയാസത് എന്നത് മാറ്റി ഗവര്‍ണര്‍ എന്ന് പുനര്‍ നാമകരണം ചെയ്തപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. നീതി ന്യായ സംവിധാനത്തിന്റെ ഹയറാര്‍ക്കിയില്‍ സുപ്രീം കോടതിയെ കൊണ്ടു വന്നപ്പോഴും ഇലക്ഷന്‍ കമ്മീഷന്റെ പരിധിയിലേക്ക് കശ്മീരിനെ ഉള്‍പ്പെടുത്തിയപ്പോഴും സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്. അങ്ങിനെ നോക്കിയാല്‍ രാജ്യത്തെ ഏതാണ്ടെല്ലാ നിയമങ്ങളും പല നിലക്ക് സ്‌റ്റേറ്റ് അസംബ്ലി അംഗീകരിച്ചിട്ടുണ്ട്.

പിന്നെ അമിത് ഷാ ചോദിക്കുന്നത് ഞഠക യും അഴിമതി നിരോധന നിയമവും അവിടെ നടപ്പിലാക്കാന്‍ പറ്റിയോ എന്നാണ്. ബെസ്റ്റ് ക്വസ്റ്റ്യനാണ്. ഈ രണ്ട് നിയമത്തിലും വെള്ളം ചേര്‍ത്ത് നിയമം തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാ ഈ ചോദ്യവുമായി വന്നിരിക്കുന്നത്.

ഇനി സംഭവിക്കാന്‍ പോകുന്നതെന്താണ്?

1) ഹിത പരിശോധന നടത്താതെ രാജ്യത്തിന്റെ ഭാഗമായി കാശ്മീരിനെ നിര്‍ത്തുന്നതിനെ അന്താരാഷ്ട്ര സമൂഹത്തില്‍ നമ്മള്‍ ന്യായീകരിച്ചത് പ്രത്യേക പദവി ചൂണ്ടിക്കാട്ടിയാണ്. പലപ്പോഴും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ നാം ആര്‍ജ്ജിച്ചതും ഇതിന്റെ പേരിലാണ്. ആ പിന്തുണയാണ് ബി.ജെ.പി ഇല്ലാതാക്കാന്‍ നോക്കുന്നത്.

2) പതിറ്റാണ്ടുകളോളം വിഘടനവാദികളോടും ആസാദികളോടും പൊരുതിയ ഒരു ജനതയുണ്ട് കശ്മീരില്‍. അവരാണ് ആ മണ്ണിനെ ഇന്ത്യയോട് ചേര്‍ന്ന് നില്‍ക്കാന്‍ സഹായിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് വിഘടനവാദികള്‍ പറഞ്ഞപ്പോള്‍ അവര്‍ കേട്ടില്ല. ‘ആതംഘ് വാദി’കളുടെ മുമ്പില്‍ അവര്‍ മുട്ടു മടക്കിയില്ല. അതിന്റെ പേരില്‍ കൊടിയ ത്യാഗങ്ങള്‍ അവര്‍ സഹിച്ചു. പലര്‍ക്കും ജീവന്‍ നഷ്ടമായി. അപ്പോഴും പ്രത്യേക പദവി ഉയര്‍ത്തിക്കാട്ടി അവര്‍ പൊരുതി. ജനങ്ങളെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു. അങ്ങിനെയുള്ളൊരു ജനവിഭാഗത്തെ നോക്കിയാണ് ബി.ജെ.പി സര്‍ക്കാര്‍ കൊഞ്ഞനം കുത്തിയത്.

3) കശ്മീരിലെ മണ്ണ് മാത്രം പോര നമുക്ക്. അവിടുത്തെ ജനത കൂടി വേണം. പ്രത്യേക പദവി എടുത്തു കളയുന്നതോടെ അവരെ ശത്രുക്കളാക്കാനല്ലാതെ മിത്രങ്ങളാക്കാന്‍ നമുക്ക് കഴിയാതെ പോകും. കശ്മീരില്‍ അശാന്തി മാത്രമാവും ഫലം.

കശ്മീരില്‍ അശാന്തി ഉണ്ടായാല്‍ ബിജെപിക്ക് ഇനിയും ലാഭം കൊയ്യാനായേക്കും. പക്ഷേ നെഹ്‌റു മുതലിങ്ങോട്ട് ഒരുപാട് ഭരണാധികാരികളുടെയും അതിനു മുമ്പൊരുപാട് സ്വാതന്ത്ര്യ സമര സേനാനികളുടെയും കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും ഫലമാണ് ഇന്നീ കാണുന്ന ഇന്ത്യ എന്നത് വിസ്മരിക്കരുത്. യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ക്കത് മനസ്സിലാവില്ലെങ്കിലും എല്ലാവരും അങ്ങിനെയാവുമെന്ന് കരുതരുത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending