india
ഇന്ത്യ ഫ്രാന്‍സിനൊപ്പം; പിന്തുണ ആവര്‍ത്തിച്ച് നരേന്ദ്രമോദി
ആക്രമണത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിന്‍ഗാല പാരിസിലെത്തി ഫ്രഞ്ച് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണെയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹി: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്ക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം.
‘ നീസിലെ ചര്‍ച്ചില്‍ ഇന്നുണ്ടായ ഹീനമായ ആക്രമണം അടക്കം ഫ്രാന്‍സില്‍ ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബത്തിനും ഫ്രഞ്ച് ജനതയ്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം. ഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്ക്കും’ – എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ന്യൂഡല്‍ഹിയിലെ ഫ്രഞ്ച് എംബസിക്കും മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, പുതുച്ചേരി എന്നിവിടങ്ങളിലെ ഫ്രഞ്ച് എംബസികള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിന്‍ഗാല പാരിസിലെത്തി ഫ്രഞ്ച് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണെയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതിനിടെ പ്രവാചക കാര്‍ട്ടൂണുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ആക്രമണങ്ങള്‍ക്കും പിന്നാലെ, അറബ് രാഷ്ട്രങ്ങളില്‍ ഫ്രാന്‍സ് ഒറ്റപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന് പുറമേ, കനഡയും ഇന്ത്യയും മാത്രമാണ് ഫ്രാന്‍സിന് പിന്തുണ നല്‍കിയിട്ടുള്ളത്. യുഎസ്, യു.കെ, ഓസ്ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ന്യൂഡല്‍ഹിയുടെ പ്രതികരണം ‘അര്‍ത്ഥപൂര്‍ണമാണ്’ എന്നാണ് പാരിസ് കരുതുന്നത്.
ക്ലാസ് മുറിയില്‍ പ്രവാചകന്റെ അധിക്ഷേപകരമായ കാര്‍ട്ടൂണ്‍ കാണിച്ച സംഭവത്തില്‍ ഒക്ടോബര്‍ 16ന് സാമുവല്‍ പാറ്റി എന്ന അധ്യാപകന് കൊല്ലപ്പെട്ടിരുന്നു. 18 വയസ്സുള്ള ചെചന്‍ അഭയാര്‍ത്ഥി 47കാരനായ പാറ്റിയുടെ തലയറുക്കുകയായിരുന്നു. വ്യാഴാഴ്ച നീസ് നഗരത്തിലെ നോത്രദാം പള്ളിയിലുണ്ടായ മറ്റൊരാക്രമണത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
ഭീകരതയ്ക്കു മുമ്പില്‍ രാജ്യം മുട്ടുമടക്കില്ലെന്ന് മക്രോണ്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്കെതിരെ അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാലായിരത്തോളം സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ആരാധനാലയങ്ങള്‍ക്കും സ്കൂളുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു.
india
ഭര്‍ത്താവിന് വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കുമെന്ന് ബോംബെ ഹൈക്കോടതി
വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഭാര്യ ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നതും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിക്കുന്നതും വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചനം അനുവദിച്ചുകൊണ്ട് പുണെയിലെ കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള യുവതിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
യുവാവിന് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള കുടുംബകോടതി ഉത്തരവിനെതിരേ യുവതി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ഭര്‍തൃവീട്ടുകാരുടെ അതിക്രമത്തിന് ഇരയാകേണ്ടിവന്നിട്ടുണ്ടെങ്കിലും ഭര്‍ത്താവിനെ ഇഷ്ടപ്പെടുന്നതായും അതിനാല്‍ വിവാഹബന്ധം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ശാരീരിക ബന്ധം നിഷേധിക്കുന്നതായും വിവാഹേതരബന്ധമുണ്ടെന്ന് യുവതി തന്നെ സംശയിക്കുന്നതായും ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. യുവാവിന്റെ വാദങ്ങള്‍ അംഗീകരിച്ച കോടതി യുവതിയുടെ ഹര്‍ജി തള്ളുകയായിരുന്നു.
2013-ലാണ് ഇവര്‍ വിവാഹിതരാകുന്നത്. എന്നാല്‍ 2014-മുതല്‍ ദമ്പതിമാര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി പുണെയിലെ കുടുംബകോടതിയെ സമീപിക്കുന്നത്.
india
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി
നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്കി.

ന്യൂഡല്‍ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്‍ ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടത്താന്‍ ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ആക്ഷന്‍കൗണ്‍സില്‍ ഒരു അപേക്ഷ നല്കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
india
ഡല്‍ഹിയിലെ 20-ലധികം സ്കൂളുകള്‍ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി: തിരച്ചില്‍ നടത്തി പോലീസ്
ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.

ഡല്‍ഹിയിലെ 20 ലധികം സ്കൂളുകള്‍ക്ക് ഇമെയിലുകള്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയിലെ പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂളിന് ബോംബ് ഭീഷണിയുണ്ടെന്ന് പോലീസ് അറിയിച്ചു.
ബോംബ് ഭീഷണിയെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഗ്നിശമന സേനയും ഡല്‍ഹി പോലീസും സ്ഥലത്തെത്തിയെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് വകുപ്പ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ദേശീയ തലസ്ഥാനത്തെ പത്തോളം സ്കൂളുകള്‍ക്കും ഒരു കോളേജിനും ഇമെയില്‍ വഴി ബോംബ് ഭീഷണികള്‍ ലഭിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ഇത് പോലീസ് നടപടിക്കും താല്‍ക്കാലിക അടച്ചുപൂട്ടലിനും പ്രേരിപ്പിച്ചു.
സ്കൂള്‍ ക്ലാസ് മുറികളില്‍ സ്ഫോടകവസ്തുക്കള്‍ വെച്ചിട്ടുണ്ടെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാന്‍ എഴുതുന്നത്. സ്ഫോടകവസ്തുക്കള്‍ കറുത്ത പ്ലാസ്റ്റിക് കവറുകളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരിക്കുന്നു. അവസാനത്തെ എല്ലാവരെയും ഞാന്‍ ഈ ലോകത്ത് നിന്ന് മായ്ക്കും. ഒരാത്മാവും രക്ഷപ്പെടില്ല.’
നേരത്തെ, ബുധനാഴ്ച രാവിലെ, പോലീസിന്റെ ഉപദേശപ്രകാരം സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം ഒരു ദിവസം അടച്ചിടുമെന്ന് പ്രഖ്യാപിച്ചു.
ദ്വാരകയിലെ സെന്റ് തോമസ് സ്കൂള്‍, വസന്ത് കുഞ്ചിലെ വസന്ത് വാലി സ്കൂള്‍, ഹൗസ് ഖാസിലെ ദ മദേഴ്സ് ഇന്റര്‍നാഷണല്‍ സ്കൂള്‍, പശ്ചിമ വിഹാറിലെ റിച്ച്മണ്ട് ഗ്ലോബല്‍ സ്കൂള്‍, ലോധി എസ്റ്റേറ്റിലെ സര്‍ദാര്‍ പട്ടേല്‍ വിദ്യാലയം തുടങ്ങിയ സ്കൂളുകള്‍ക്കാണ് ഭീഷണിയുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി പോലീസിന്റെയും ബോംബ് സ്ക്വാഡിന്റെയും ഉദ്യോഗസ്ഥരെ സ്കൂള്‍ പരിസരത്ത് വിന്യസിച്ചു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ഫയര്‍ ടെന്‍ഡറുകളും അയച്ചിട്ടുണ്ട്.
ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് സെന്റ് തോമസ് സ്കൂള്‍, വസന്ത് വാലി സ്കൂള്‍ എന്നിവിടങ്ങളിലേക്ക് ഫയര്‍ ടെന്‍ഡര്‍മാരെയും പോലീസ് സംഘങ്ങളെയും അയച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് അഗ്നിശമനസേന അറിയിച്ചു.
നേരത്തെ ഡല്‍ഹി സര്‍വകലാശാലയിലെ സെന്റ് സ്റ്റീഫന്‍സ് കോളജിനും ബോംബ് ഭീഷണിയുണ്ടായിരുന്നു. ലൈബ്രറിയില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ അവകാശപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.
ലൊക്കേഷനുകള്‍ ഒഴിപ്പിച്ചു, ഡല്‍ഹി പോലീസ് ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, ഡല്‍ഹി അഗ്നിശമന സേന ടീം, സ്പെഷ്യല്‍ സ്റ്റാഫ് ടീം എന്നിവ സ്ഥലത്തുണ്ട്. ഇത് വളയുകയും സമഗ്രമായ എഎസ് പരിശോധന നടത്തുകയും ചെയ്തു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.
മറ്റൊരു കോളേജും ഇത്തരത്തില്‍ ഒരു വിവരവും തങ്ങള്‍ക്ക് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച ഡല്‍ഹിയിലെ ചാണക്യപുരിയിലെയും ദ്വാരകയിലെയും രണ്ട് സ്കൂളുകള്‍ക്കും ഡല്‍ഹി പോലീസിന്റെ മെയില്‍ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. പരിശോധനയില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.
-
kerala2 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala2 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
kerala2 days ago
കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്കൂളില്‍ ഷോക്കേറ്റ് മരിച്ചു
-
News2 days ago
ഇറാഖിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; കുട്ടികളടക്കം 50 പേര് മരിച്ചു
-
india2 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News2 days ago
ബലൂചിസ്ഥാനില്‍ സൈനിക ബസിന് നേരെയുണ്ടായ ആക്രമണത്തില്‍ 27 പാക് സൈനികര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിനെതിരെ കേസെടുത്തു
-
News2 days ago
‘ശത്രുക്കള്‍ക്ക് വലിയ പ്രഹരമുണ്ടാകും’; ഇസ്രാഈലിനെ യുഎസിന്റെ നായ എന്ന് വിളിച്ച് ഖമേനി