Connect with us

Video Stories

എം.എസ്.എഫ് മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട്

Published

on

കോഴിക്കോട് :എസ്.എസ്.എല്‍.സി പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ച സര്‍ക്കാര്‍ നടപടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യഭ്യാസ മന്ത്രി രാജി വെക്കുക, ചോദ്യപേപ്പര്‍ ചോര്‍ന്നത് വിജിലന്‍സ് അന്വേഷിക്കണെമെന്നും എന്നാവശ്യപ്പെട്ട് വിവിധ ഭരണസിരാകേന്ദ്രങ്ങളലേക്ക് എം.എസ.്എഫ് നടത്തിയ മാര്‍ച്ചില്‍ പോലീസ് അതിക്രമവും അന്യായ അറസ്റ്റും. കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ജലപീരങ്കിയും ടിയര്‍ഗ്യാസും കൊണ്ടാണ്് പോലീസ് നേരിട്ടത്.യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും ഉപയോഗിക്കുകയായിരുന്നു.പോലീസ് അതിക്രമത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്് മിസ്ഹബ് കീഴരിയൂര്‍ വൈസ്.പ്രസിഡന്റ് ഷരീഫ് വടക്കയില്‍, റാഷിദ് മായനാട്, ഷാഫി എടച്ചേരി, മന്‍സൂര്‍ ഒഞ്ചിയം, നവാസ് പുത്തലത്ത്, തുടങ്ങിയ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

എരഞ്ഞിപ്പാലം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.പി അബ്ദുല്‍ സമദ് അദ്ധ്യക്ഷത വഹിച്ചു.യൂത്ത ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം,എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷരീഫ് വടക്കയില്‍,. വിംഗ് കണ്‍വീനര്‍മാരായ കെ.ടി റഊഫ്, സിടി ഷരീഫ്, ലത്തീഫ് തുറയൂര്‍,അഫ്‌നാസ് ചോറോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കണ്ണൂരില്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ അന്യായമായി അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സിക്രട്ടറി എം.പി നവാസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ്റ്റ് സ്‌റ്റേഷന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകരെ വിട്ടയച്ചു.തുടര്‍ന്ന് നടന്ന കലക്ട്രേറ്റ് മാര്‍ച്ച് സംസ്ഥാന ജനറല്‍ സിക്രട്ടറി എം.പി നവാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് സി.കെ നജാഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ്.പ്രസിഡന്റ് ഫൈസല്‍ ചെറുകുന്നേന്‍, മുഹമ്മദ് കുഞ്ഞി കുപ്പം എന്നിവര്‍ഡ നേതൃത്വം നല്‍കി
വയനാട് ജില്ലാ കലക്ട്രേറ്റില്‍ നടന്ന മാര്‍ച്ച് യൂത്ത് ലീഗ് സംസ്ഥാന വൈസ്് പ്രസിഡന്റ് പി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു,ജില്ലാ പ്രസിഡന്റ് ലുക്കമാനുല്‍ ഹക്കീം അദാ്ധ്യക്ഷത വഹിച്ചു.റിയാസ് കല്ലുവയല്‍,എന്‍.പി ഹാഫിസലി വേതൃത്വം നല്‍കി.
കാസര്‍ഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.ആബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു.ഹാഷിം ബംബ്രാണി, ഹമീദ് സി.ഐ നേതൃത്വം നല്‍കി.കൊല്ലം കരൂനാഗപ്പള്ളിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിന് അംജദ്, അന്‍വര്‍ഷാ എന്നിവര്‍ നേതൃത്വം നല്‍കി. ന്യായമായ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച്് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സിക്രട്ടറി എം.പി നവാസ് എന്നിവര്‍ മുന്നറിയിപ്പ് നല്‍കി

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രികന് പരിക്ക്

Published

on

മൂന്നാനക്കുഴി യൂക്കാലിക്കവല കോളനിക്ക് സമീപം ബൈക്കിന് മുന്നിലേക്ക് കാട്ടുപന്നി ചാടി ബൈക്ക് യാത്രികന് പരിക്ക്. പനമരം ചുണ്ടക്കുന്ന് സ്വദേശി വളപ്പില്‍ വീട്ടില്‍ ഗോകുലിനാണ് പരിക്കേറ്റത്. സ്വകാര്യ കൃഷിയിടത്തില്‍ നിന്നും കാട്ടുപന്നി ബൈക്കിന് നേരെ വന്നിടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് ഗോകുല്‍ വീഴുകയായിരുന്നു. ചെറിയ പരിക്കുകളോടെ ഗോകുല്‍ രക്ഷപ്പെട്ടു.

Continue Reading

Celebrity

എം.ഡി.എം.എയുമായി മോഡലിങ് ആര്‍ട്ടിസ്റ്റ് പിടിയില്‍

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്‌സൈസിന്റെ പിടിയില്‍.

Published

on

കൊച്ചിയിലെ സ്വകാര്യ റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്‌സൈസിന്റെ പിടിയില്‍. മോഡലിങ് ആര്‍ട്ടിസ്റ്റായ ചേര്‍ത്തല അര്‍ത്തുങ്കല്‍ നടുവിലപറമ്പില്‍ റോസ് ഹെമ്മയാണ് പിടിയിലായത്. ഇവരില്‍ നിന്ന് 1.90 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

ഉപഭോക്താക്കള്‍ക്ക് സ്‌നോബോള്‍ എന്ന രഹസ്യ കോഡിലാണ് ഇവര്‍ കൈമാറുന്നത്. റേവ് പാര്‍ട്ടികളിലെ ലഹരിയുടെ വിതരണം പൂര്‍ണമായും ഏറ്റെടുത്തിരുന്നത് ഇവരുടെ സംഘമായിരുന്നു. പ്രധാന ഇടനിലക്കാരനായ എക്‌സൈസിന്റെ പിടിയിലായതോടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ ലഭിച്ചത്.

അര്‍ധ രാത്രി നടയ്ക്കുന്ന നിശാ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്നതിന് വേണ്ടി വൈറ്റില-ഇടപ്പള്ളി ദേശീയപാതയ്ക്ക് സമീപം പാടിവട്ടം ഭാഗത്ത് ഇടനിലക്കാരനെ കാത്ത് നില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.

Continue Reading

Video Stories

രാഹുൽഗാന്ധിക്കെതിരെയുള്ള നടപടി ശക്തമായി പ്രതികരിക്കാൻ ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്ന് പിണറായി വിജയൻ

എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്

Published

on

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. സ്വാഭിപ്രായം തുറന്നു പറയുന്ന സാധാരണ ജനങ്ങൾക്ക് ഇവിടെ എന്ത് രക്ഷ? ഭരണഘടനാ മൂല്യങ്ങൾക്ക് ഇവർ എന്ത് വിലയാണ് നൽകുന്നത്? മുഖ്യമന്ത്രി ചോദിച്ചു.

ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് നടത്തുന്ന രാഷ്‌ട്രീയ ഇടപെടലുകളിലും മനീഷ് സിസോദിയ, രാഹുൽ ​ഗാന്ധി എന്നിവർക്കെതിരായ കേസുകളിലും പ്രതികരിച്ച പ്രതിപക്ഷ എം പിമാരെ ഡൽഹിയിൽ അറസ്റ്റ് ചെയ്തതും ഇതിന്റെ മറ്റൊരു ഭാഗമാണ്. കേന്ദ്ര സർക്കാരിനെതിരെ പോസ്‌റ്റർ പതിച്ചതിന്റെ പേരിൽ ഡൽഹിയിൽ കൂട്ടത്തോടെ കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്തു. ഇതൊന്നും ജനാധിപത്യ സമൂഹത്തിനും നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾക്കും നിരക്കുന്ന നടപടികളല്ല. പിണറായി വിജയൻ വ്യക്തമാക്കി

വിമർശനങ്ങളോടുള്ള അതിരുവിട്ട അസഹിഷ്ണുത നമ്മുടെ ജനാധിപത്യത്തെ അപകടപ്പെടുത്തുകയാണ്. രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടായ നടപടിയെ ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ നോക്കിക്കാണാനും ശക്തമായി പ്രതികരിക്കാനും ജനാധിപത്യ വിശ്വാസികൾ ഒന്നടങ്കം മുന്നോട്ടു വരണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Continue Reading

Trending