Connect with us

india

പ്രണബ് ദാ; ഒരു ദീര്‍ഘയാത്രയുടെ അന്ത്യം

എല്ലാം കുറിച്ചു വച്ചിട്ടുണ്ട് പ്രണബ്, പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ ദിവസവും.

Published

on

‘ഞാന്‍ ദീര്‍ഘനടത്തം ഇഷ്ടപ്പെടുന്നു’ – 2012ല്‍ കേന്ദ്രധനമന്ത്രിയായി ചുമതലയേറ്റ ശേഷം പ്രണബ് മുഖര്‍ജി പറഞ്ഞ വാക്കുകളാണിത്. യഥാര്‍ത്ഥ ജീവിതത്തിലും ഇതു തന്നെയായിരുന്നു പ്രണബ്. അധികാരത്തിന്റെ ഇടനാഴിയില്‍ പതിറ്റാണ്ടുകള്‍ നീണ്ട ആ ദീര്‍ഘനടത്തത്തിന് വിരാമമായിരിക്കുന്നു. പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നില്ല എങ്കിലും അതിന്റെ എല്ലാ ‘അധികാരവും’ വഹിച്ച രാഷ്ട്രീയക്കാരനായിരുന്നു പ്രണബ്. അമ്പതിലേറെ മന്ത്രിതല സമതിയുടെ അദ്ധ്യക്ഷനായിരുന്നു പല കാലങ്ങളായി അദ്ദേഹം. കപ്പിനും ചുണ്ടിനുമിടയില്‍ പ്രധാനമന്ത്രി പദം നഷ്ടമായെങ്കിലും പിന്നീട് പ്രണബ് ദാ രാഷ്ട്രപതിയുടെ കസേരയിലെത്തി. രാഷ്ട്രീയ ജിവിതം പോലെ തീര്‍ത്തും അപ്രതീക്ഷിതമായി.

1969ല്‍ 34-ാം വയസ്സിലാണ് പ്രണബ് ഇന്ദ്രപ്രസ്ഥത്തിലെത്തുന്നത്. 24 സൗത്ത് പര്‍ഗാനയിലെ വിദ്യാനഗര്‍ കോളജില്‍ രാഷ്ട്രീയം പഠിപ്പിച്ചിരുന്ന പ്രണബിനെ കണ്ടെത്തിയത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി. 69ല്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം അവസാനിക്കുന്നത് 2017ല്‍ രാഷ്ട്രപതി ഭവന്‍ ഒഴിയുമ്പോഴാണ്. ഓഗസ്റ്റ് ഒമ്പതിന് രാഷ്ട്രപതി ഭവന്‍ ഒഴിയുന്ന ദിസവും അദ്ദേഹം എട്ടു കിലോമീറ്റര്‍ നടന്നു. നാലു മണിക്കൂര്‍ രാവിലെയും നാലു മണിക്കൂര്‍ വൈകിട്ടും. എല്ലാം കുറിച്ചു വച്ചിട്ടുണ്ട് പ്രണബ്, പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന്റെ ഓരോ ദിവസവും.

അതില്‍ അരമനയിലെ ഒരുപാട് രഹസ്യങ്ങളുണ്ടാകുമെന്ന് തീര്‍ച്ച. രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള പ്രണബിന്റെ കഴിവിനെ കുറിച്ച് ഒരിക്കല്‍ ഇന്ദിര പറഞ്ഞത് ഇങ്ങനെയാണ്; ‘എല്ലാം അദ്ദേഹത്തിന്റെ തലയിലെത്തും, പുക മാത്രമേ പുറത്തു വരൂ’ – അന്ന് ചെയന്‍ സ്‌മോക്കറായിരുന്നു പ്രണബ്.
പ്രതിരോധം, ധനം, വിദേശം, വാണിജ്യം എന്നീ നാലു മുഖ്യമന്ത്രാലയങ്ങള്‍ കൈകാര്യം ചെയ്ത നയചാതുരി മാത്രം മതി പ്രണബിന്റെ വലിപ്പം ബോദ്ധ്യപ്പെടാന്‍. 2008ല്‍ അദ്ദേഹമാണ് യു.എസുമായുള്ള ആണവകരാറില്‍ ഒപ്പുവച്ചത്. രണ്ടു യു.പി.എ സര്‍ക്കാറുകളിലെ ഘടകകക്ഷികളെയും ഒന്നിച്ചു നിര്‍ത്തിയ നൂല്‍ച്ചരടും അദ്ദേഹം തന്നെ.

india

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

Published

on

ബെംഗളൂരുവിലെ റൂറലില്‍ ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. റൂറല്‍ ജില്ലയിലെ ഹോസ്‌കോട്ടില്‍ നിന്നുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. മെയ് 22നാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്, നിലവില്‍ ബെംഗളൂരുവിലെ കലാസിപാളയയിലുള്ള വാണി വിലാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു വ്യക്തമാക്കി.

റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതായി ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21ന് സംസ്ഥാനത്ത് 16 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി അറിയിച്ചു.

Continue Reading

india

2020ലെ ഡല്‍ഹി കലാപം; ഒരാഴ്ച്ചക്കുള്ളില്‍ 30 പേരെ വെറുതെ വിട്ട് കോടതി

മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് നാല് വ്യത്യസ്ത കേസുകളില്‍ കുറ്റാരോപിതരായ 30 പേരെ ഡല്‍ഹി കോടതി വെറുതെ വിട്ടതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ക്കെതിരെ മൂന്ന് പേരെ കൊലപ്പെടുത്തയതിനും കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മെയ് 13, 14, 16, 17 തീയതികളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ നാല് കുറ്റവിമുക്തരാക്കല്‍ ഉത്തരവുകള്‍ കര്‍ക്കാര്‍ഡൂമ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പുലസ്ത്യ പ്രമചല പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വിവാദമായ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇതിന് പിന്നിലെന്നും നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഡല്‍ഹി പൊലീസ് ആരോപിച്ചു. എന്നാല്‍ ബിജെപി നേതാക്കളുടെ പ്രകോപനപരമായ പരാമര്‍ശങ്ങളാണ് കലാപത്തിന് കാരണമായതെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിച്ച വസ്തുതാന്വേഷണ സമിതി കണ്ടെത്തിയിരുന്നു.

Continue Reading

india

ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി തര്‍ക്കം; മഹാരാഷ്ട്രയില്‍ 10 വയസുകാരി ജീവനെടുക്കി

സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്.

Published

on

മഹാരാഷ്ട്രയില്‍ ടെലിവിഷന്‍ ചാനല്‍ കാണുന്നതിനെച്ചൊല്ലി സഹോദരിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 10 വയസുകാരി ജീവനെടുക്കി. സോണാലി ആനന്ദ് നരോട്ടെ എന്ന കുട്ടിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ ആണ് സംഭവം.

കോര്‍ച്ചിയിലെ ബോഡെന ഗ്രാമത്തില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സോണാലി തന്റെ മൂത്ത സഹോദരി സന്ധ്യ (12), സഹോദരന്‍ സൗരഭ് (8) എന്നിവരോടൊപ്പം ടിവി കാണുകയായിരുന്നു. സോണാലി തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സഹോദരി സന്ധ്യ സമ്മതിച്ചില്ല. തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും സന്ധ്യ സോണാലിയില്‍ നിന്ന് റിമോട്ട് തട്ടിപ്പറിക്കുകയും ചെയ്തു. പിന്നാലെ സോണാലി വീടിന്റെ പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.

Continue Reading

Trending