Video Stories
ഇന്‍സ്പെക്ടര്‍ ഉദ്ദംസിങ് ഹാജര്‍

ഓം പുരി, പഞ്ചാബി ഹിന്ദു, വയസ്സ് ഈ ഒക്ടോബര്‍ 18ലേക്ക് 66, അന്തര്‍ ദേശീയ സിനിമാനടന്, പത്മശ്രീ പുരസ്കാര ജേതാവ്, അച്ഛന് റിട്ടയര്‍ഡ് സൈനികന്. മുംബൈ അന്ധേരി ഇ പൊലീസ് സ്റ്റേഷനില്‍ ഇദ്ദേഹത്തിനെതിരെ ദേശദ്രോഹക്കുറ്റം ചുമത്തി എഫ്.ഐ.ആര് തയ്യാറായിക്കഴിഞ്ഞു. ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയാണ് ആഗോള ശ്രദ്ധേയനായ നടന്റെ ദേശക്കൂറ് ചോദ്യം ചെയ്തിരിക്കുന്നത്. നിതിന്‍കുമാര്‍ എന്ന പട്ടാളക്കാരന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ടായിരുന്നു ഓം പുരിയുടെ പരാമര്‍ശം. ‘ആരാണ് അദ്ദേഹത്തോട് സേനയില്‍ ചേരാന്‍ ആവശ്യപ്പെട്ടത്?’ എന്ന ചോദ്യം പുരിയെ ശരിക്കും പ്രതിക്കൂട്ടിലാക്കി. ചാനലുകളില്‍ തന്നെ പ്രത്യക്ഷപ്പെട്ട് അദ്ദേഹം മാപ്പു പറഞ്ഞു, രാജ്യത്തോട്, പട്ടാളക്കാരോട്. പട്ടാളത്തിന് മുന്നില്‍ ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പക്ഷെ ദേശക്കൂറിന്റെ മൊത്തക്കുത്തകക്കാരായ അര്‍ണബ് ഗോസാമിമാര്‍ക്ക് പോരാ. അവര്‍ അദ്ദേഹത്തിന്റെ രക്തത്തിന് വേണ്ടി ദാഹിച്ചുകൊണ്ടിരിക്കുക തന്നെയാണ്. കാര്‍ഗിലില്‍ വെടിയേറ്റു മരിച്ച സൈനികന്റെ പിതാവിന്റെ വേദന സിനിമയില്‍ അവതരിപ്പിച്ചു കൈയടി വാങ്ങിയ ഓംപുരിയോട് രാജ്യം പൊറുക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തെ അത്തരം ഒരു പരാമര്‍ശത്തിലേക്ക് നയിച്ചത് മറ്റൊരു ചര്‍ച്ചയായിരുന്നു. പാകിസ്താന്‍കാരായ സിനിമാതാരങ്ങള്‍, തീവ്രവാദികളല്ല എന്ന സല്‍മാന്‍ഖാന്റെ പ്രസ്താവന. അതിനെ പിന്തുണച്ചു സംസാരിക്കവെയാണ്, എന്തിനെയും സൈനികരുമായി ബന്ധപ്പെടുത്തി നടത്തുന്ന പുതിയ രാഷ്ട്രീയത്തിന്റെ ഇരയായി ഓംപുരി മാറിയത്. ഇനി അറേബ്യയിലെ സുഗന്ധദ്രവ്യങ്ങളത്രയും വാരിപ്പൂശിയാലും രക്ഷപ്പെടാനാവില്ല.വംശീയ വിദ്വേഷം എന്ന ഫാഷിസ്റ്റ് തന്ത്രത്തിന് ഇനിയും ഒരുപാട് ഇരകളെ വേണം. രാജ്യം സ്വതന്ത്രമായതുമുതലുള്ള പ്രശ്നമാണ് കശ്മീര്‍. പാകിസ്താനെ പകുത്ത് ബംഗ്ലാദേശ് എന്ന രാജ്യം രൂപപ്പെടുത്തിയത് ഇന്ദിരാഗാന്ധിയുടെ കാലത്തെ ഇന്ത്യയാണ്. ഇതിനിടയില്‍ കശ്മീരില്‍ നിരവധി ഏറ്റുമുട്ടലുകളും കൊലകളും നടന്നു. അതിര്‍ത്തിയില്‍ ഏറ്റുമുട്ടലുകള്‍ നിര്‍ബാധം നടക്കുമ്പോള്‍ തന്നെയാണ് ഒരു ഭാഗത്ത് സമാധാന ശ്രമങ്ങളും വ്യാപാരക്കരാറുകളുമെല്ലാം ഉണ്ടായത്. ഇപ്പോഴും വാഗ അതിര്‍ത്തിയില്‍ സൈനികര്‍ തന്നെ സ്നേഹവും ബഹുമാനവും കൈമാറുന്നുണ്ട്. അല്ലെങ്കില്‍ തന്നെ കശ്മീരിലെ പ്രശ്നങ്ങള്‍ മുഴുവന്‍ തീര്‍ത്തിട്ടായിരുന്നില്ലല്ലോ, പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് ജന്മദിന സമ്മാനം നല്കാന് നരേന്ദ്രമോദി ഇസ്ലാമാബാദിലേക്ക് പറന്നത്. ചൈനയുമായും ഇന്ത്യക്ക് അതിര്‍ത്തി പ്രശ്നമുണ്ട്. യുദ്ധത്തിന് സമാനമായ സാഹചര്യം ചൈനീസ് അതിര്‍ത്തിയിലുമുണ്ട്. ചൈനക്കില്ലാത്ത ഒരു മാനം പാകിസ്താനുമായും കശ്മീരുമായും ബന്ധപ്പെടുമ്പോഴുണ്ടാകുന്നു. അതിന് വംശീയ സ്വഭാവം കൈവരുന്നു. വംശീയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ ഭരണചക്രം തിരിക്കുമ്പോള്‍ സ്വാഭാവികം.
പാകിസ്താന് നരകമല്ല, അവിടെയും നല്ല മനുഷ്യരുണ്ട് എന്ന് പറഞ്ഞതിനാണ് കര്‍ണാടക എം.പിയും സിനിമാനടിയുമായ രമ്യ ആക്രമിക്കപ്പെട്ടത്. പാകിസ്താനില്‍ നല്ല മനുഷ്യരുമുണ്ട് എന്ന് പറയുന്നതുപോലും രാജ്യദ്രോഹമാകുന്ന അവസ്ഥയിലാണ് ഈ ഭാരത ദേശം. ജനനം കൊണ്ടുതന്നെ മോക്ഷപ്രാപ്തിയുള്ള ഭാരതഖണ്ഡത്തിന്റെ അതിര്‍ത്തി അങ്ങ് അഫ്ഗാനിസ്ഥാനിലോളം പോകും. ഇങ്ങ് ശ്രീലങ്ക വരെയും. മഹാഭാരതത്തിലെ ഗാന്ധാരിയുടെ നാട് അഫ്ഗാനിലെ ഗാന്ധാരമാണല്ലോ. വാജ്പേയി പ്രധാനമന്ത്രിയും എല്‍.കെ അദ്വാനി ആഭ്യന്തര മന്ത്രിയുമായിരിക്കെ, ഭീകരവാദികളായ മസൂദ് അസ്ഹറിനെയും കൂട്ടാളികളെയും വിട്ടയക്കാനായി ഇന്ത്യന്‍ സംഘം പോയ ഖാണ്ഡഹാര്‍ പഴയ ഗാന്ധാരമാണ്.
ചാര്‍ളി വില്‍സന്‍സ് വാര് എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ പാകിസ്താന് മുന്‍ പട്ടാളത്തലവന്‍ ജന. സിയാവുല്‍ ഹഖിനെ അവതരിപ്പിച്ചത് ഓം പുരിയായിരുന്നു. ധാരാളം ബ്രിട്ടീഷ്, അമേരിക്കന്‍ സിനിമകളില്‍ അഭിനയിച്ച പുരിയുടെ ആദ്യ പാകിസ്താനി സിനിമ പുറത്തിറങ്ങിയത് ഇക്കഴിഞ്ഞ ബലിപെരുന്നാളിനാണ്. ആക്ഷന്‍ ഇന്‍ ലോ എന്ന് പേരിട്ട ഈ ഹാസ്യപ്രധാന ഉറുദു ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു റോളാണ് ഓംപുരിയുടേത്. ബോളിവുഡ് സിനിമകളില്‍ ധാരാളം പാകിസ്താന്കാര് അഭിനയിക്കുന്നുണ്ട്. മറാത്തികളല്ലാത്ത മുഴുവന്‍ പേര്‍ക്കും എതിരെ വംശവെറി കാട്ടുന്ന ശിവസേനയും നവനിര്‍മാണ്‍ സേനയുമാണ് പാകിസ്താന് താരങ്ങള്‍ക്കെതിരായ ആദ്യ വെടി പൊട്ടിച്ചത്. ഉറിയുടെ പശ്ചാത്തലത്തില്‍ പാക് താരങ്ങളെ സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹിന്ദി സിനിമാനിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചു. ഇതിനുള്ള പ്രതികരണമായിരുന്നു സല്‍മാന്‍ഖാന്റേത്.
പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലും നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലും പഠിച്ച ഓം പുരിയുടെ ആദ്യ ചിത്രം ഖഷിറാം കൊത്വാള്‍ ആയിരുന്നു- 1976ല്‍. ഭവാനി ഭാവെ (1980), സദാഗതി (1981), അര്‍ധസത്യ (1982), മിര്‍ച്ച് മസാല (86) എന്നിങ്ങനെ ഓംപുരി പിന്നെ വെറുതെയിരുന്നിട്ടില്ല. ആദിവാസിയെയും മാര്‍ക്സിസ്റ്റുകാരനെയും ഗാരേജ് മെക്കാനിക്കിനെയും ട്രേഡ് യൂണിയനിസ്റ്റിനെയുമെല്ലാം തന്മയത്വത്തോടെ അവതരിപ്പിച്ച ഓംപുരിക്ക് ഏറെ കയറിയിറങ്ങേണ്ടിവന്നത് പൊലീസ് യൂണിഫോമിലാണ്. അസി.കമ്മീഷണര്‍ ജോ ഡിസൂസ, സിറ്റി പൊലീസ് കമ്മീഷണര്‍ അഭയ്സിങ്, ഇന്‍സ്പെക്ടര്‍ ഉദ്ദംസിങ്, ഇന്‍സ്പെക്ടര്‍ ഖാന്, കമ്മീഷണര്‍ യശ്വന്ത് സിന്‍ഹ, എ.സി.പി അര്ജുന് സിങ്, ഇന്‍സ്പെക്ടര്‍ പണ്ഡിറ്റ്, കമ്മീഷണര്‍ ഖുരാന, അ.കമ്മീഷണര്‍ എസ്.പിറാവു, സി.ബി.ഐ ഓഫീസര്‍ വിശാല്‍ മാലിക്, സ്പെഷല്‍ ഇന്റലിജന്‍സ് സൂപ്രണ്ട് രാത്തോഡ് …വെള്ളിത്തിരയില്‍ താന്‍ ജീവന് നല്കിയ ഏത് പൊലീസ് കഥാപാത്രത്തിന് മുന്നിലാണ് ബ്രിട്ടീഷ് എംപയര്‍ പുരസ്കാര ജേതാവായ ഓംപുരി കൈയും കെട്ടി നില്‍ക്കേണ്ടിവരികയെന്ന് അറിയണ്ടേ? അതിന് മുമ്പ് ഒരു കൊമേഴ്സ്യല്‍ ബ്രേക്ക്.
kerala
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്കി സ്വീകരിച്ചു.
തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്ലിം ലീഗാണെന്ന് ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
News2 days ago
ഇറാനില്‍ യുഎസ് ആക്രമണം; ഇസ്രാഈല്‍ വ്യോമപാത അടച്ചു