More
ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി പൊതു ശൗചാലയം നിര്‍മ്മിച്ചു; മൂന്നു വര്‍ഷത്തിനിടെ തടങ്കലാക്കിയത് 1.8 ദശലക്ഷം മുസ്‌ലിംങ്ങളെ
ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്‌ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബയ്ജിങ്: ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി സ്ഥലത്് പൊതു ശൗചാലയം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ അതുഷിലെ മസ്ജിദ് പൊളിച്ചുമാറ്റി സ്ഥലത്ത് പൊതു ശൗചാലയം നിര്‍മിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. അതുഷിലെ സുന്താഗ് ഗ്രാമത്തിലെ ടോക്കുല്‍ പള്ളി പൊളിച്ച സ്ഥലത്തെ മലീമസപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മാണം ചൈന നടത്തുന്നത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രദേശത്തെ ഉയ്ഘര്‍ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിദ്വേഷം ഉയര്‍ത്തുന്ന നിര്‍മാണമെന്നും റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്എ) റിപ്പോര്‍ട്ട് ചെയ്തു. ടോക്കുല്‍ പള്ളി കൂടാതെ പ്രദേശത്തെ രണ്ടു പള്ളികള്‍കൂടി ചൈനീസ് ഭരണകൂടം പൊളിച്ചുനീക്കിയതായും റിപ്പോര്‍ട്ടുണ്ട്.
2016 മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള മുസ്‌ലിം ഖബറിസ്ഥാനുകളും മറ്റ് മത സ്ഥാപനങ്ങളും ആസൂത്രിതമായി നശിപ്പിക്കുകയാണ്. പള്ളിയുടെ മുമ്പില്‍ മദ്യം വില്‍പ്പനയും മറ്റു ഇസ്ലാമില്‍ നിരോധിച്ച കാര്യങ്ങളും ലഭ്യമാക്കുന്നതായുണാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിചുവാന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് പള്ളി സൈറ്റ് അടിവസ്ത്രം നിര്‍മ്മിക്കുന്ന ഫാക്ടറിയാക്കായി തുറന്നുകൊടുത്തതായും ഹോതാന്‍ നഗരത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
China builds public toilet on Uyghur mosque site. https://t.co/8SCae2ufC8
— Naila Inayat (@nailainayat) August 16, 2020
ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്‌ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും.
പള്ളികള്‍ക്ക് പുറമെ വിശ്വാസം തന്നെ തുടച്ചുനീക്കുന്ന പദ്ധതിയുമാണ് ചൈനീസ് അധികാരികള്‍ രംഗത്തുള്ളത്. 2016 നും 2019 നും ഇടയില്‍ 10,000 മുതല്‍ 15,000 വരെ പള്ളികള്‍, ആരാധനാലയങ്ങള്‍, മറ്റ് മതസ്ഥലങ്ങള്‍ തകര്‍ത്തിട്ടുണ്ട്. സിന്‍ജിയാങ്ങിലെ മതസ്ഥലങ്ങള്‍ പൊളിക്കുന്നത് ഒരുതരം ”സ്പിരിറ്റ് ബ്രേക്കിംഗ്” ആണെന്ന് ഉയ്ഘര്‍ ചരിത്രകാരനായ ഖഹര്‍ ബരാത്ത് പ്രതികരിച്ചു. ചൈനയുടെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിവിധ സര്‍ക്കാറുകളോടും മുസ്ലീം സംഘടനകളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
kerala
എറണാകുളത്ത് വിദ്യാര്‍ഥി മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് വിദ്യാർഥി മുങ്ങി മരിച്ചു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ (16) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിൻ കുളത്തിൽ മുങ്ങി പോവുകയായിരുന്നു. ഫയർഫോഴ്സ് എത്തി കെവിനെ കുളത്തിൽ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
kerala
‘മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോ?’; വി എസ് അച്യുതാനന്ദന്റെ മകനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാറിന്റെ ഐ.എച്ച്.ആർ.ഡി. ഡയറക്ടറായുള്ള നിയമനം അന്വേഷിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. ഐഎച്ച്ആർഡി ഡയറക്ടർ പദവി ഒരു സർവകലാശാല വൈസ് ചാൻസലർക്ക് തുല്യമാണെന്ന് നിരീക്ഷിച്ച കോടതി വി എ അരുൺ കുമാറിന്റെ യോഗ്യത പരിശോധിക്കണമെന്നും നിർദേശിച്ചു.
യുജിഎസ് മാനദണ്ഡ പ്രകാരം 7 വർഷത്തെ അധ്യാപന പരിചയം നിർബന്ധമാണ്. എന്നാൽ ക്ലറിക്കൽ പദവിയിൽ ഇരുന്ന വ്യക്തിക്ക് രാഷ്ട്രീയ സ്വാധീനത്തിൽ പ്രൊമോഷൻ നൽകി ഐഎച്ച്ആർഡി ഡയറക്ടർ പദവി നൽകിയെന്നത് വിചിത്രമായി തോന്നുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഡീനുമായ ഡോ. വിനു തോമസ് സമർപ്പിച്ച ഹരജിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
kerala
കനത്ത മഴ, നീരൊഴുക്ക് വർധിച്ചു; തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ തുറക്കും

കനത്തമഴയിൽ നീരൊഴുക്ക് കൂടിയതിനാൽ തൃശൂർ പീച്ചി ഡാമിന്റെ ഷട്ടർ നാളെ ഉയർത്തും. മണലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവർക്ക് കലക്ടർ ജാഗ്രതാ നിർദേശം നൽകി. ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി രാവിലെ 11 മുതൽ ഡാമിന്റെ നാല് ഷട്ടറുകളും നാല് ഇഞ്ച് (പത്ത് സെ.മി) വീതം തുറന്ന് മണലിപ്പുഴയിലേക്ക് വെള്ളം ഒഴുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
മണലി, കരുവന്നൂർ പുഴകളിൽ നിലവിലെ ജലനിരപ്പിൽനിന്നും പരമാവധി 30 സെ.മി കൂടി ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കാൻ സാധ്യതയെന്ന് ഇടുക്കി ജില്ലാ ഭരണകൂടം. റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന ആളുകളോട് സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. ഇരുപതിലധികം ക്യാമ്പുകൾ സജ്ജീകരിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം