Connect with us

More

ഖത്തറില്‍ ലോകകപ്പ്: രണ്ടാമത് തൊഴില്‍ക്ഷേമ റിപ്പോര്‍ട്ട് സുപ്രീംകമ്മിറ്റി പുറത്തുവിട്ടു

Published

on

ദോഹ: 2022 ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി രണ്ടാമത് വാര്‍ഷിക തൊഴില്‍ ക്ഷേമ പുരോഗതി റിപ്പോര്‍ട്ട് പുറത്തുവിട്ടു. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെയുള്ള കാലയളവിലെ തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളും അനുബന്ധകാര്യങ്ങളുമാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനായി സുപ്രീംകമ്മിറ്റി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതിയും വിശദീകരിച്ചിട്ടുണ്ട്. തൊഴിലാളി ക്ഷേമത്തില്‍ നേരിടേണ്ടിവന്ന വെല്ലുവിളികളും എങ്ങനെ മറികടന്നുവെന്നതും വ്യക്തമാക്കുന്നു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സുപ്രീംകമ്മിറ്റി ഇനി നടപ്പാക്കാന്‍ പോകുന്ന പദ്ധതികളും മുന്‍ഗണനകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സുപ്രീംകമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ തൊഴിലാളി ക്ഷേമത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി പറഞ്ഞു. മിഡില്‍ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന ഫിഫ ലോകകപ്പിന് ആഗോള സാമൂഹിക പൈതൃകം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടു നിര്‍മാണസ്ഥലങ്ങളിലായി 13,000ത്തോളം തൊഴിലാളികളാണ് തൊഴില്‍ ചെയ്യുന്നത്. 53 മില്യണ്‍ തൊഴില്‍മണിക്കൂറുകള്‍ പിന്നിട്ടു.വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്റെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് തൊഴില്‍ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കാരണമായത്.
തൊഴിലാളികളുടെ താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതു മുതല്‍ നിര്‍മാണ സ്ഥലങ്ങളിലെ ക്ഷേമം, റിക്രൂട്ട്‌മെന്റിലെ നൈതികത, ഓഹരിപങ്കാളികളുമായുള്ള ഇടപെടല്‍ എന്നിവയെല്ലാം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. റിക്രൂട്ട്‌മെന്റിലെ നൈതികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഓഡിറ്റ് ചെയ്യുന്നതിനായി 2200 മണിക്കൂറുകളാണ് ഇതുമായി ബന്ധപ്പെട്ട ടീം ചെലവഴിച്ചത്. തൊഴിലാളി താമസകേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി 1400 മണിക്കൂറുകളും നിര്‍മാണസ്ഥലങ്ങളിലെ പരിശോധനയ്ക്കായി 1000 മണിക്കൂറുകളും ചെലവഴിച്ചു. മൂന്നു കരാറുകാരെ കരിമ്പട്ടികയില്‍പ്പെടുത്തുകയും തൊഴിലാളി ക്ഷേമകാര്യങ്ങളിലെ മോശം പെരുമാറ്റത്തിന്റെപേരില്‍ ഒന്‍പത് കരാറുകാരെ പിരിച്ചുവിടുകയും ചെയ്തു.
കഴിഞ്ഞ ജനുവരി മുതല്‍ ഈ ഫെബ്രുവരി വരെയുള്ള കാലയളവിലെ സുപ്രീംകമ്മിറ്റിയുടെ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്റെ നേട്ടങ്ങളും പിന്നിട്ട നാഴികക്കല്ലുകളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ഉപദേശകസേവനങ്ങള്‍ക്കും നൈതിക റിക്രൂട്ട്‌മെന്റ് ഓഡിറ്റ് പരിശീലനത്തിനുമായി വെറൈറ്റിനെയും തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളുടെയും മറ്റും നിരീക്ഷണത്തിനായി സ്വതന്ത്ര മൂന്നാംകക്ഷിയായി ഇംപാക്റ്റ് ലിമിറ്റഡിനെയും നിയോഗിച്ചത് ഇക്കാലയളവിലായിരുന്നു.
സുപ്രീംകമ്മിറ്റിയും ആഗോള തൊഴിലാളി സംഘടനകളിലൊന്നായ ബില്‍ഡിങ് ആന്റ് വൂഡ് വര്‍ക്കേഴ്‌സ് ഇന്റര്‍നാഷണല്‍(ബിഡബ്ല്യുഐ) ട്രേഡ യൂണിയനും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
സംയുക്ത ആരോഗ്യ, സുരക്ഷാപരിശോധനകള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ഹോട്ട്്‌ലൈന്‍, സമഗ്രമായ ഐടി ഓഡിറ്റ് പ്ലാറ്റ്‌ഫോം, തൊഴിലാളിക്ഷേമ മാനദണ്ഡങ്ങളുടെ രണ്ടാം എഡീഷന്റെപ്രസിദ്ധീകരണം എന്നിവയും ഇക്കാലയളവിലെ നേട്ടങ്ങളാണ്. വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഡിവിഷന്‍ തൊഴിലാളി ക്ഷേമത്തിനായി നടപ്പാക്കുന്ന കര്‍മപദ്ധതികളും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്.
വേനല്‍ മാസങ്ങളില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമായ രീതിയില്‍ കൂളിങ് സാങ്കേതികവിദ്യ നടപ്പാക്കുന്നതിന്റെ പുരോഗതി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തൊഴിലാളികള്‍ നേരിടേണ്ടിവരുന്ന അജ്ഞാത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരാതിപരിഹാര ഹോട്ട്‌ലൈന്‍, തൊഴിലാളികളുടെ പോഷകാഹാര ഉപഭോഗത്തെ നിരീക്ഷിക്കുന്നതിനും ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം എന്നിവ പോലെയുള്ള പ്രാഥമിക ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയുന്നതിനും വെയ്ല്‍കോര്‍ണല്‍ മെഡിസിന്റെ പങ്കാളിത്തത്തോടെ പദ്ധതി എന്നിവ നടപ്പാക്കുന്നുണ്ട്.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സുപ്രീംകമ്മിറ്റി അഡൈ്വസറി യൂണിറ്റ് ചീഫ് ഖാലിദ് അല്‍ ഖുബൈസി പറഞ്ഞു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലായിരുന്നു ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending