Connect with us

india

‘ഇന്ത്യ’ യെ ഭയപ്പെടുന്ന ബി.ജെ.പി

കര്‍ണാടകയില്‍ കോണ്‍ഗ്രസുണ്ടാക്കിയ മുന്നേറ്റം ബിജെപി വിരുദ്ധചേരിയില്‍ ആത്മവിശ്വാസവും, ചില ഘടകകക്ഷികള്‍ ബിജെപി വിരുദ്ധ ചേരിയിലേക്ക് കൂറുമാറാനുള്ള പ്രചോദനവും ആയിട്ടുണ്ട്

Published

on

റഷീദ് കൈപ്പുറം

ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ‘ഇന്ത്യ’യെ ബി.ജെ.പി പേടിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ആറുമാസത്തിലേറെ കാലാവധി ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള ഒരുക്കത്തിലാണ് അവര്‍. തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എല്ലാം ബിജെപി നടത്തിക്കഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. അതിനൊപ്പം തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പും നടത്താനാണ് ബിജെപി ശ്രമിക്കുന്നത്. ഇലക്ഷന്‍ സജ്ജീകരണങ്ങള്‍ അവസാനഘട്ടത്തിലാണ്. ഈ മാസത്തോടെ ബൂത്തുകള്‍ സജ്ജമാക്കണമെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം വന്നുകഴിഞ്ഞു.

ഇലക്ഷന്‍ നേരിടാനുള്ള പരിശീലന പ്രവര്‍ത്തനങ്ങള്‍ നിരവധി ഘട്ടം പിന്നിട്ടു. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഡല്‍ഹിയില്‍ വരെ പരിശീലനം കൊടുത്തു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ രണ്ടുംമൂന്നും ഘട്ടം ഡല്‍ഹിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തു നിന്നാല്‍ അവിടെനിന്നുള്ള ഫലം ആശാവഹമായിരിക്കില്ല. അത് ദോഷം പ്രതിച്ഛായയാണ് നല്‍കുക എന്നാണ് ബിജെപി വിലയിരുത്തല്‍.

കര്‍ണാടകയില്‍ കോണ്‍ഗ്രസുണ്ടാക്കിയ മുന്നേറ്റം ബിജെപി വിരുദ്ധചേരിയില്‍ ആത്മവിശ്വാസവും, ചില ഘടകകക്ഷികള്‍ ബിജെപി വിരുദ്ധ ചേരിയിലേക്ക് കൂറുമാറാനുള്ള പ്രചോദനവും ആയിട്ടുണ്ട്. എന്‍ഡിഎയെ നേരിടാന്‍ രൂപം കൊണ്ട ‘ഇന്ത്യക്ക്’ ആത്മവിശ്വാസം കൂടി വരികയാണ്. തുടക്കത്തില്‍ 16 കക്ഷികള്‍ ഉണ്ടായിരുന്ന ‘ഇന്ത്യ’ 28 കക്ഷികളുടെ മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞു.

മുംബൈയില്‍ ആരംഭിച്ച ഇന്ത്യയുടെ മൂന്നാമത്തെ യോഗം വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ‘ഇന്ത്യ’ വലിയ മുന്നേറ്റം നടത്തുമെന്ന് തന്നെയാണ് വിലയിരുത്തുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ നീക്കം വലിയ വിജയം തരും. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ‘ഇന്ത്യ’യുടെ കരുത്ത് വര്‍ദ്ധിക്കുകയാണ്. എല്ലാ കാലത്തും കോണ്‍ഗ്രസ് വിരുദ്ധത ഉര്‍ത്താറുള്ള സിപിഎം ദേശീയ തലത്തില്‍ ശക്തമല്ല എങ്കിലും കോണ്‍ഗ്രസിനോട് ചേര്‍ന്ന് നില്‍ക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. അല്ലാത്തൊരു മാര്‍ഗ്ഗം ആത്മഹത്യാപരമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. സിപിഐഎം നിലപാട് പ്രശംസനീയം തന്നെ.

ഡിസംബറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തന്നെയാണ് ഏകദേശം അറിവ്. രാജ്യത്തെ സ്വകാര്യ ഹെലികോപ്റ്ററുകള്‍ എല്ലാം ബിജെപി ബുക്ക് ചെയ്തു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണം കളര്‍ ആക്കല്‍ തന്നെയാണ് ലക്ഷ്യം. ചില പ്രമുഖ സിനിമാതാരങ്ങളുമായി രഹസ്യ ചര്‍ച്ചകളും നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് താരപരിവേശം നല്‍കി ചോര്‍ന്നു പോകുന്ന കരുത്ത് വീണ്ടെടുക്കാന്‍ തന്നെയാണ് ബി ജെ പി നീക്കം.

പാചകവാതക വില സിലിണ്ടര്‍ ഒന്നിന് 200 രൂപ കുറച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് തന്നെയാണ്. ഞങ്ങള്‍ മൂന്നാമത് യോഗം ചേരാന്‍ തീരുമാനിച്ചപ്പോഴേക്കും പാചകവില കുറച്ചു എന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി പറഞ്ഞത്. ‘ഇന്ത്യ’യുടെ വിജയമാണൊണ് മമത അവകാശപ്പെട്ടത്. പാചകവാതക വിലകുറച്ചത് രക്ഷാബന്ധന്‍ സമ്മാനമാണെന്നാണ് മോദി പറഞ്ഞത്. എന്നാല്‍ വകുപ്പുമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞത് ഓണസമ്മാനം കൂടിയാണെന്നാണ്. എത്രയോ ഓണവും രക്ഷാബന്ധനവും കഴിഞ്ഞുപോയി. ഇന്നത്തേക്കാള്‍ ഒരുപാട് അനകൂല സാഹചര്യവും പാചകവില കുറക്കാനുണ്ടായിരുന്നു. അന്നൊന്നുമില്ലാത്ത സ്‌നേഹപ്രകടനം തെരഞ്ഞെടുപ്പ് ഗിമ്മിക്ക് കന്നെയാണെന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്.

പെട്രോളിയം വസ്തുക്കളുടെ വില വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട് . നേരത്തെ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് അറബ് രാജ്യങ്ങളെയാണ് ഇന്ത്യ ആശ്രയിച്ചിരുന്നത്. ഇപ്പോള്‍ റഷ്യയില്‍ നിന്നും വിലക്കുറവോടെ ലഭിക്കുന്നു. എന്നിട്ടും വിലകുറക്കാതെ നിന്നവര്‍ തിരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിയപ്പോള്‍ നടത്തുന്ന കാട്ടിക്കൂട്ടലുകള്‍ ‘ഇന്ത്യ’യുയര്‍ത്തുന്ന ഭീഷണി തടയാന്‍ തന്നെയാണ്.

ജി 20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കാന്‍ പോവുകയാണ്. ഇതിനിടെയാണ് ചൈന ഇന്ത്യന്‍ ഭാഗങ്ങള്‍ തുരന്നു കൊണ്ടിരിക്കുന്നത് . അരുണാചലിന്റെയും ലഡാക്കിന്റെയും ഭാഗങ്ങള്‍ വറുതിയിലാക്കി കൊണ്ടിരിക്കുന്നു. ഈയിടെ ചൈന ഭൂപടം പരിഷ്‌കരിച്ചപ്പോള്‍ ഇന്ത്യയുടെ ഭാഗങ്ങള്‍ ചേര്‍ത്തിരിക്കുന്നു. ഇതിനെതിരെ ‘ഇന്ത്യ’യുടെ നേതാവ് രാഹുല്‍ ഗാന്ധി പ്രതിഷേധമുന്നയിച്ചപ്പോള്‍ പരിഹസിക്കുകയാണ് മോഡിയും കൂട്ടരും ചെയ്തത്. ചൈന ഭൂപടം പരിഷ്‌കരിച്ചപ്പോള്‍ മോഡി മൗനം പാലിക്കുകയാണ്. ഇന്ത്യയെ കവരാന്‍ കൂട്ടുനില്‍ക്കുകയാണ് .ഇത് രാജ്യദ്രോഹികളുടെ റോളാണ്.

തെരഞ്ഞെടുപ്പ് വരെ മൗനം പാലിക്കലാണ് അഭികാമ്യം എന്ന് മോഡി ധരിച്ചിട്ടുണ്ടാകും. എന്നാല്‍ ‘ഇന്ത്യ’ വിടില്ല. രാജ്യഭൂമി തുരക്കാന്‍ അതിര്‍ത്തി രാജ്യങ്ങളെ അനുവദിക്കില്ല. രാജ്യത്ത് വലിയ പ്രക്ഷോഭം ഉയര്‍ന്നുവരും. ചൈനയുടെ കടന്നു കയറ്റം ഗുരുതരമായ വിഷയമാണ്. പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന രാഹുലിന്റെ ആവശ്യത്തെ ചോദ്യം ചെയ്യുകയാണ് മോഡി ചെയ്തത്. ഇന്ത്യയുടെ ഭൂമി നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പ്രധാനമന്ത്രി വാദം. രാഹുല്‍ പറയുന്നത് പച്ചക്കള്ളമാണെന്നാണ് മോഡി വിശേഷിപ്പിച്ചത്. പതിനഞ്ച് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ആറിടങ്ങളിലായി ബങ്കര്‍ നിര്‍മാണം തുടങ്ങിയിട്ടുണ്ട് എന്നാണ് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇവിടങ്ങളില്‍ ചൈന ഭൂഗര്‍ഭ സംവിധാനങ്ങള്‍ ഒരുക്കുകയാണ് .എത്ര ദ്രുതഗതിയിലാണ് കാര്യങ്ങള്‍ നടക്കുന്നതെന്ന് മോഡി സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. ഇന്ത്യ ആരൊക്കെ തുരന്നാലും തെരഞ്ഞെടുപ്പ് കഴിയുംവരെ മൗനം പാലിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം ഇന്ത്യക്ക് ചരിത്രത്തില്‍ ഇല്ലാത്ത വിധം വലിയ നഷ്ടങ്ങള്‍ വരുത്തും. ശത്രുരാജ്യങ്ങള്‍ക്കെതിരെ മുന്‍ പ്രധാനമന്ത്രിമാര്‍ സ്വീകരിച്ച നിലപാടുകള്‍ പാഠമാക്കണം.

മണിപ്പൂരിലെ കലാപങ്ങളില്‍ ബിജെപി സ്വീകരിച്ച മൗനം തന്നെയാണ് മുസഫര്‍ നഗറില്‍ വിദ്യാര്‍ത്ഥിക്ക് നേരെ നടന്ന അതിക്രമത്തിലുംസ്വീകരിച്ചത്. ബിജെപിയുടെ മൗനത്തിന് വലിയ രാഷ്ട്രീയ മാനം ഉണ്ട്. മുസഫര്‍നഗര്‍ മുസ്ലിം ഹിന്ദു സമുദായങ്ങള്‍ ഒരുമിച്ച് ജീവിക്കുന്ന പ്രദേശമാണ്. അവിടുത്തെ മുസ്ലീങ്ങളും ബിജെപിക്കനുകൂലമായി കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുകള്‍ ചെയ്തവരാണ്. അവിടുത്തെ സമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അധ്യാപികയുടെ അവഹേളനത്തിന് ഇരയായ കുട്ടിയുടെ കുടുംബം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് ചെയ്തവരാണെന്ന് സമ്മതിച്ചു കഴിഞ്ഞു. അതും ബിജെപി കേള്‍ക്കുന്നില്ല. എങ്ങനെ പ്രസ്തുത സംഭവം ബിജെപിക്ക് അനുകൂലമാക്കാം എന്നതിനെ കുറിച്ചുള്ള ഗൂഢാലോചനകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗത്തെ പേടിപ്പിച്ച് നിര്‍ത്തുമ്പോള്‍ മറ്റൊരു വിഭാഗത്തെ സ്‌നേഹിച്ചുനിര്‍ത്തുന്നു. അതിനുള്ള അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.

ലാഭവും നഷ്ടവരും തുല്യമായി നില്‍ക്കുമ്പോള്‍ രണ്ടിന്റെയും ഗുണം ഒരുപോലെ പറ്റുകയാണ് സംഘ്പരിവാര്‍. ബിജെപിയുടെ വെറുപ്പിന്റെ രാഷ്ട്രീയമാണ് വിജയിക്കുന്നത്. അതിന് തടയിടാന്‍ ഇന്ത്യക്ക് കഴിയുമെന്ന് വന്നതോടെ ബിജെപി വെപ്രാളത്തിലാണ്. ഒമ്പത് കൊല്ലമായി ജനങ്ങള്‍ക്ക് ഒരാനുകൂല്യവും നല്‍കാത്തവര്‍ പാചകവാതകവിലകുറച്ച് കൃത്രിമ ജനകീയതക്ക് ശ്രമിക്കുകയാണ്. പ്രതിപക്ഷ ‘ഇന്ത്യ നിവര്‍ന്നുനിന്നപ്പോള്‍ തകര്‍ന്നുപോകുന്ന ബിജെപി വരും നാളുകളില്‍ വെപ്രാളപ്പെട്ട് എന്തൊക്കെ ചെയ്യുമെന്ന് കണ്ടറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പരസ്യങ്ങൾക്ക് അനുമതി നൽകി മെറ്റ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

Published

on

ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ വിഷം വമിപ്പിക്കുന്ന 14 വിദ്വേഷ പരസ്യങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം, ഫെയ്‌സ്ബുക് തുടങ്ങിയവയുടെ മാതൃ കമ്പനിയായ മെറ്റ അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബി.ജെ.പിക്ക് വേണ്ടി വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചതായി ഇന്ത്യ സിവില്‍ വാച്ച് ഇന്റര്‍നാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

‘നമുക്ക് ഈ കീടങ്ങളെ (ഇന്ത്യയിലെ മുസ്‌ലിംകളെ പരാമര്‍ശിച്ച്) കത്തിക്കാം,’ ‘ഹിന്ദു രക്തം ചൊരിയുന്നു, ഈ ആക്രമണകാരികളെ ചുട്ടുകളയണം’ എന്നിങ്ങനെ മുസ്‌ലിം വിരുദ്ധ അക്രമത്തിന് പ്രേരിപ്പിക്കുന്നതായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന പരസ്യങ്ങള്‍. പ്രധാനമായും പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിട്ട് ഭരണകക്ഷിയായ ബി.ജെ.പിയെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു വിദ്വേഷ ചിത്രങ്ങള്‍. പാകിസ്താന്‍ ദേശീയ പതാകയ്ക്കരികില്‍ പ്രതിപക്ഷ നേതാവ് നില്‍ക്കുന്ന എ.ഐ നിര്‍മിത ചിത്രത്തിനൊപ്പം ‘ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ ഇല്ലാതാക്കാന്‍’ ആഗ്രഹിക്കുന്ന നേതാവിനെ വധിക്കണമെന്ന് ആഹ്വാനം നല്‍കുന്ന പരസ്യത്തിനും മെറ്റ അംഗീകാരം നല്‍കി.

ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി നിര്‍മിത ബുദ്ധിയില്‍ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ചാണ് ഈ പരസ്യങ്ങള്‍ തയ്യാറാക്കിയത്. ഇവ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ പരാജയപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ തീവ്രവലതുപക്ഷം പ്രചരിപ്പിക്കുന്ന വിദ്വേഷ പ്രസംഗങ്ങളുടെയും തെറ്റായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് എല്ലാ പരസ്യങ്ങളും സൃഷ്ടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം പ്രത്യക്ഷപ്പെട്ട ഇവ ജൂണ്‍ 1 വരെ തുടരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മെയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ 400 സീറ്റ് കൈവരിക്കുമെന്ന് ആദ്യഘട്ടത്തില്‍ അവകാശപ്പെട്ട ബി.ജെ.പി, ഇടക്ക് തോല്‍വി ഭയന്ന് പ്രധാനമന്ത്രിയു?ടെ തന്നെ നേതൃത്വത്തില്‍ മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. രാജസ്ഥാനിലെ റാലിയില്‍ പ്രധാനമന്ത്രി മോദി മുസ്‌ലിംകളെ ഉദ്ദേശിച്ച് ‘നുഴഞ്ഞുകയറ്റക്കാര്‍’ എന്നും ‘കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടുന്നവര്‍’ എന്നും അധിക്ഷേപിച്ചു. പിന്നീട് ഇത് വിവാദമായതോടെ താന്‍ മുസ്‌ലിംകളെ ഉദ്ദേശിച്ചല്ല ഇത് പറഞ്ഞതെന്നും തനിക്ക് ധാരാളം മുസ്‌ലിം സുഹൃത്തുക്കള്‍ ഉണ്ടെന്നും മോദി പറഞ്ഞിരുന്നു.

Continue Reading

india

രാഷ്ട്രീയത്തിലെ സൗമ്യ മുഖം; ഓർമകളിൽ രാജീവ് ഗാന്ധി

1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്.

Published

on

ഇന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീപെരുമ്പുദൂരില്‍ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ നിരവധി അടയാളങ്ങള്‍ രേഖപ്പെടുത്തിയാണ് രാജീവ് ഗാന്ധി കടന്നു പോയത്. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ആ ഭരണാധികാരിയുടെ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണ് രാജ്യം. 1991 മെയ് 21 ന് ശ്രീ പെരുമ്പുദൂരിന്റെ മണ്ണില്‍ മാഞ്ഞു പോയത് ഇന്ത്യയുടെ ശ്രീത്വമാണ്. ചിതറിത്തെറിച്ചത് ഒരു രാജ്യത്തിന്റെയാകെ സ്വപ്നങ്ങളാണ്. എരിഞ്ഞടങ്ങിയത് ഒരു ജനതയുടെ പ്രതീക്ഷകളാണ്.

ഇന്ദിരാ ഗാന്ധിയുടെ മരണ ശേഷം നാല്‍പ്പതാമത്തെ വയസിലായിരുന്നു രാജീവ് ഗാന്ധി പ്രധാനമന്ത്രിപദത്തിലേക്ക് എത്തിയത്. ഇന്ത്യയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി രാജീവ് ഗാന്ധി അധികാരത്തിലെത്തി. 1984 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 491 ലോക്‌സഭാ മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 404 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞത് രാജീവ് ഗാന്ധിയുടെ അസാധാരണമായ വ്യക്തിത്വം കൊണ്ടു കൂടിയായിരുന്നു. വിദ്യാഭ്യാസ രംഗത്തും, ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലും ഇന്ത്യയില്‍ ഇന്നു കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയുടെ ദിശാബോധമായിരുന്നു.

1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ട്രീയ ജീവിതം. അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിര്‍ണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്റെ പരിണിതഫലമെന്നോണം ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിക്ക് വയസ് 46. ചെറിയൊരു കാലഘട്ടം കൊണ്ടു തന്നെ ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്ന ഭരണ നടപടികള്‍ രാജീവിലെ ക്രാന്തദര്‍ശിത്വം വ്യക്തമാക്കുന്നതായിരുന്നു. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്‍, എയര്‍ലൈന്‍സ്, പ്രതിരോധം, കമ്യൂണിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ രാജ്യം വളര്‍ന്നു.

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്‍ക്കാരിന്റെ സംഭാവനയാണ്. ഇന്ത്യയില്‍ ടെലികോം വിപ്ലവം സാധ്യമായത് രാജീവിന്റെ കാലത്തായിരുന്നു. രാജ്യത്ത് പഞ്ചായത്തിരാജ് സംവിധാനത്തിന് അടിത്തറയിട്ടു. 21 ആയിരുന്ന വോട്ടവകാശം 18 ആക്കിയതും അധികാര വികേന്ദ്രീകരണത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ പഞ്ചായത്തിരാജ് നിയമമാക്കിയതും കൂറുമാറ്റ നിരോധന നിയമവുമെല്ലാം രാജീവ് ഗാന്ധിയുടെ സംഭാവനകളാണ്.

സജീവ ഇടപെടലുകളുടെ വിദേശനയമായിരുന്നു രാജീവ് സ്വീകരിച്ചിരുന്നത്. സീഷെല്‍സിലെയും മാലി ദ്വീപിലെയും പട്ടാള അട്ടിമറികളെ പ്രതിരോധിക്കാന്‍ ഇന്ത്യ സൈന്യത്തെ അയച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയിലെ സിയാച്ചിന്‍ മേഖലയിലെ ഖ്വയ്ദ് പോസ്റ്റ്, ഓപ്പറേഷന്‍ രാജീവിലൂടെ തിരിച്ചുപിടിച്ചു. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇടപെടാനുള്ള രാജീവിന്റെ തീരുമാനമുണ്ടാകുന്നത് 1986 ലാണ്. ഇതേത്തുടര്‍ന്ന് എല്‍ടിടിഇയുടെ ശത്രുവായി രാജീവ് ഗാന്ധി മാറി. ഒടുവില്‍ 1991 മെയ് 21 ന് മനുഷ്യ ബോംബായി മാറിയ തനുവിലൂടെ തമിഴ് പുലികള്‍ രാജീവിനെ വധിച്ചു. ആധുനിക ഇന്ത്യയുടെ സൃഷ്ടാവായ രാജീവ് ഗാന്ധി ശ്രീപെരുമ്പുദൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ അനാഥമായത് ഒരു രാജ്യവും ജനതയുമായിരുന്നു.

കാലം ഉരുണ്ടുകൊണ്ടേയിരിക്കുകയാണ്. പതിറ്റാണ്ടുകള്‍ക്കിപ്പുറം മതേതര ഇന്ത്യയുടെ പ്രതീക്ഷയായി മകന്‍ രാഹുല്‍ ഗാന്ധി ഉദിച്ചുയര്‍ന്നു നില്‍ക്കുന്നു. മകള്‍ പ്രിയങ്കയെ ഇന്ത്യയിലെ ജനകോടികള്‍ വാത്സല്യത്തണല്‍ വിരിച്ചാണ് വരവേല്‍ക്കുന്നത്. രാജീവ് അവശേഷിപ്പിച്ചു പോയ ഓര്‍മ്മകളുടെ കരുത്തില്‍ പ്രിയ പത്‌നി സോണിയ ദീര്‍ഘകാലം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ നയിച്ചു. മുന്നോട്ടുള്ള പാതയില്‍ കെടാവിളക്കായി രാജീവിന്റെ സ്മരണകള്‍ ജ്വലിക്കുമ്പോള്‍ ഈ രാജ്യം ഇരുട്ടിലാകില്ലെന്ന് ഓരോ ജനാധിപത്യ വിശ്വാസിക്കും പ്രതീക്ഷിക്കാം.

ഇന്നും ഇന്ത്യന്‍ ജനത രാജീവ് ഗാന്ധിയെ നിറസ്മരണകളോടെയാണ് ഓര്‍ക്കുന്നത്. അദ്ദേഹത്തിന്റെ സ്മാരകത്തില്‍ കൊത്തിവച്ചിരിക്കുന്ന വാക്കുകള്‍ ഇങ്ങനെയാണ് ‘എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം.’ ശക്തവും സ്വതന്ത്രവുമായ ഇന്ത്യയെ സ്വപ്നം കണ്ട സമാരാധ്യനായ നേതാവിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ ജനതയുടെ പ്രണാമം.

Continue Reading

india

ഇപ്പോഴും ആര്‍.എസ്.എസുകാരന്‍, സംഘടന വിളിച്ചാല്‍ എന്തു സഹായത്തിനും തയാര്‍ -വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കട്ട ഹൈകോടതി ജഡ്ജി

ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

Published

on

താൻ രാഷ്ട്രീയ  ആർ.എസ്.എസ് അംഗമാണെന്നും എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാൽ സംഘടനക്ക് ചെയ്തുനൽകാൻ തയാറാണെന്നും വിരമിക്കൽ പ്രസംഗത്തിൽ കൽകട്ട ഹൈകോടതി ജഡ്ജി. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ അംഗമായിരുന്നു, ഇപ്പോഴും ആണ്. ഞാൻ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ മുതലേ ഞാൻ സംഘടനയിലുണ്ട്. 37 വർഷത്തോളമായി സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാഷ് പറഞ്ഞു.

എന്തെങ്കിലും സഹായത്തിനോ എനിക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ജോലിക്കോ വേണ്ടി അവർ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയാറാണ് -ജസ്റ്റിസ് വ്യക്തമാക്കി. 14 വർഷത്തിലേറെ ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദാഷ്, ഒറീസ്സ ഹൈകോടതിയിൽനിന്ന് സ്ഥലംമാറിയാണ് കൽകട്ട ഹൈകോടതിയിലെത്തിയിരുന്നത്.

Continue Reading

Trending