Connect with us

Video Stories

ആര്‍. ശ്രീലേഖ ആദ്യ മലയാളി വനിതാ ഡി.ജി.പി; തച്ചങ്കരി ഉള്‍പ്പടെ നാലുപേര്‍ക്ക് ഡി.ജി.പി പദവി

Published

on

ഫയര്‍ഫോഴ്‌സ് മേധാവിയും കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിംഗ് സൊസൈറ്റി സി.എം.ഡിയുമായ ടോമിന്‍ തച്ചങ്കരി ഉള്‍പ്പെടെ സംസ്ഥാന പൊലീസ് സേനയിലെ നാല് അഡിഷണല്‍ ഡി.ജി.പിമാര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 1987 ബാച്ചുകാരായ തച്ചങ്കരിക്ക് പുറമെ ജയില്‍ മേധാവി ആര്‍.ശ്രീലേഖ, കേന്ദ്ര ഡെപ്യുട്ടേഷനില്‍ എസ്.പി.ജി ഡയരക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ, ആംഡ് പൊലീസ് ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ്‌കുമാര്‍ എന്നിവര്‍ക്കാണ് ഡി.ജി.പി പദവി നല്‍കുന്നത്. രാജ്യത്തെ ആദ്യ മലയാളി വനിതാ ഡി.ജി.പി എന്ന ബഹുമതിക്ക് ഇതോടെ ആര്‍. ശ്രീലേഖ അര്‍ഹയായി. ഡി.ജി.പി തസ്തികയിലേക്ക് ഒഴിവുവരുന്ന മുറയ്ക്ക് ഇവര്‍ക്ക് നിയമനം നല്‍കും. വിരമിക്കുന്നതിന് തൊട്ടു മുമ്പാണ് മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ അധ്യക്ഷയായ സ്‌ക്രീനിങ്ങ് കമ്മിറ്റി മുപ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ ഐ.പി.എസുകാര്‍ക്ക് ഡി.ജി.പി പദവി നല്‍കാന്‍ ശുപാര്‍ശ നല്‍കിയത്. ഇതോടെ സംസ്ഥാനത്ത് ഡി.ജി.പി പദവിയിലുള്ളവരുടെ എണ്ണം 12 ആയി ഉയര്‍ന്നു. നിലവില്‍ എട്ടു ഡി.ജി.പിമാരാണ് കേരള കേഡറിലുള്ളത്. അതില്‍ നാല് പേരെ മാത്രമേ കേന്ദ്രം അംഗീകരിച്ചിട്ടുള്ളൂ. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങ്, കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള നിര്‍മ്മല്‍ ചന്ദ്ര അസ്താന എന്നിവരാണ് കേന്ദ്രം അംഗീകരിച്ച ഡി.ജി.പിമാര്‍. നേരത്തേ സംസ്ഥാനം സ്ഥാനക്കയറ്റം നല്‍കിയ നാല് ഡി.ജി.പിമാരുടെ പദവി കേന്ദ്രസര്‍ക്കാര്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നിരിക്കെ, ഇപ്പോള്‍ സ്ഥാനക്കയറ്റം കിട്ടിയവരുടെ കാര്യവും സമാനമായിരിക്കും. അതായത് ഡി.ജി.പി റാങ്കിലായിരിക്കുമെങ്കിലും ശമ്പളം ആനുകൂല്യങ്ങളും എ.ഡി.ജി.പിയുടെതായിരിക്കും. നേരത്തെ ഡി.ജി.പി പദവി നല്‍കിയ ഉത്തര മേഖലാ ഡി.ജി.പി രാജേഷ്ദിവാന്‍, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മേധാവി ശങ്കര്‍റെഡ്ഡി, ക്രൈംബ്രാഞ്ച് മേധാവി എ. ഹേമചന്ദ്രന്‍, ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ എന്നിവരുടെ പദവിയാണ് കേന്ദ്രം അംഗീകരിക്കാത്തത്. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന നിര്‍മ്മല്‍ ചന്ദ്ര അസ്താനയ്ക്ക് ടി.പി.സെന്‍കുമാര്‍ വിരമിച്ച ശേഷം ഡി.ജി.പി പദവി ലഭിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

Published

on

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.

വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.

Continue Reading

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

Trending