Connect with us

News

വയനാട്ടില്‍ യു.ഡി.എഫിന്റെ സമഗ്രാധിപത്യം; വോട്ടന്തരം 39.53 ശതമാനം

Published

on

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധി നേടിയത് സമ്പൂര്‍ണ്ണ വിജയം. ആകെ വോട്ടിന്റെ 64.67 ശതമാനവും സ്വന്തമാക്കിയ രാഹുല്‍ ഗാന്ധിയിലൂടെ യു. ഡി .എഫ് മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്തു.
വന്‍തോതില്‍ വോട്ട് കുറഞ്ഞ എല്‍. ഡി. എഫിന് 25.41 ശതമാനവും എന്‍. ഡി.എക്ക് 7.22 ശതമാനവും വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ജില്ലയിലെ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലങ്ങളിലും യു.ഡി.എഫിന് വോട്ട് കൂടിയപ്പോള്‍, എല്‍.ഡി.എഫിന് മൂന്നിടത്തും വോട്ട് കുറഞ്ഞു. കല്‍പ്പറ്റയിലും മാനന്തവാടിയിലും എന്‍.ഡി.എക്ക് വോട്ട് കൂടിയെങ്കിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറവ്് വോട്ടുമാത്രമാണ് പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍.ഡി.എയുടെ തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത്.

കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് നേടിയ ആകെ വോട്ടിനേക്കാള്‍ 54735 കൂടുതല്‍ വോട്ടുകള്‍ ഭൂരിപക്ഷത്തില്‍ മാത്രം രാഹുലിന് ലഭിച്ചു. 2014ല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിക്ക് 356165 വോട്ടാണ് ലഭിച്ചതെങ്കില്‍ ഇത്തവണ എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥ ി സി.പി.ഐയിലെ പി. പി സുനീറിന് ലഭിച്ചത് 274597 വോട്ടുകള്‍ മാത്രമാണ്. 81568 വോട്ടുകളുടെ കുറവ്. അതേ സമയം 2014ല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എം.ഐ ഷാനവാസ് നേടിയത് 3,77,035 വോട്ടുകളാണ്. എന്നാല്‍ ഇത്തവണ രാഹുലിന്റെ അക്കൗണ്ടില്‍ വന്നത് 706371 വോട്ടുകള്‍. 329336 അധികവോട്ടുകള്‍. നിയമസഭാ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകളും യു.ഡി.എഫ് ലഭിച്ചു. 2014ല്‍ മാനന്തവാടിയില്‍ 8666 വോട്ടും സുല്‍ത്താന്‍ ബത്തേരിയില്‍ 8983 വോട്ടും എല്‍. ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അധികം ലഭിച്ചിരുന്നു എന്നാല്‍ ഇത്തവണ മാനന്തവാടിയില്‍ 54631 വോട്ടും, ബത്തേരിയില്‍ 70465 വോട്ടും യു.ഡി.എഫിന് അധികം ലഭിച്ചു. കഴിഞ്ഞ വര്‍ഷം 1878 വോട്ടുകളുടെ മാത്ര ഭൂരിപക്ഷമുണ്ടായിരുന്ന കല്‍പ്പറ്റ മണ്ഡലത്തില്‍ ഇത്തവണ അത് 63754 ആയി ഉയര്‍ത്താനും യു.ഡി.എഫിന് കഴിഞ്ഞു.

2014നെ അപേക്ഷിച്ച് മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വോട്ട് ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ എല്‍.ഡി.എഫിന് ഇടതുപക്ഷ എം.എ ല്‍.എമാര്‍ വിജയിച്ച നാല് മണ്ഡലങ്ങളടക്കം മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബി.ഡി.ജെ.എസിലെ തുഷാര്‍ വെള്ളാപ്പള്ളിക്ക് കല്‍പ്പറ്റ, മാനന്തവാടി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ വോട്ട് കൂടിയെങ്കിലും മറ്റ് മണ്ഡലങ്ങളില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായി. കെട്ടിവെച്ച കാശ് പോലും ലഭിക്കാതെയാണ് തുഷാര്‍ ചുരമിറങ്ങുന്നത്. ആകെ പോള്‍ ചെയ്ത 1089961 വോട്ടുകളില്‍ തുഷാറിന് 78816 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2014ല്‍ മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.ആര്‍ രശ്മില്‍നാഥ് 80752 വോട്ടുകള്‍ നേടിയിരുന്നു. 2009ലെ കന്നി തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് 1,53,439 വോട്ടിന്റെ ഭൂരിപക്ഷമാണ് വോട്ടര്‍മാര്‍ നല്‍കിയത്. എം.ഐ. ഷാനവാസിന് 410703 (49.86 ശ.മാ)ഉം, സി.പി.ഐയിലെ അഡ്വ. എം. റഹ്മത്തുള്ളക്ക് 2,57,264 (31.23ശ.മാ)ഉം, എന്‍.സി.പിയിലെ കെ. മുരളീധരന് 99663 (12.1 ശ.മാ)ഉം, ബി.ജെ.പിയിലെ സി.വാസുദേവന് 31687 (3.85 ശ.മാ) വോട്ടുമാണ് പെട്ടിയില്‍ വീണത്. അഞ്ച് വര്‍ഷം കഴിഞ്ഞ് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും യു .ഡി.എഫ് സ്ഥാനാര്‍ത്ഥി എം.ഐ ഷാനവാസ് വിജയിച്ചെങ്കിലും ഭൂരിപക്ഷം 20870 ലെത്തിയിരുന്നു.
സി.പി.ഐയിലെ സത്യന്‍ മൊകേരിയെയായിരുന്നു ഇടത് സ്ഥാനാര്‍ത്ഥി. മൊത്തം പോള്‍ ചെയ്ത 9,14,015 വോട്ടില്‍ 3,77,035 വോട്ട് എം.ഐ.ഷാനവാസ് ലഭിച്ചപ്പോള്‍ സത്യന്‍ മൊകേരിക്ക് 356165 വോട്ടും കിട്ടി.

യു.ഡിഎഫും, എല്‍.ഡി.എഫും തമ്മില്‍ അന്തരം 39.53 ശതമാനം വോട്ട്
എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയിലും യു ഡി എഫിലും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനാധിപത്യ-മതേതര വിശ്വാസികള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും ആഴമാണ് ചരിത്രവിജയത്തിന് കാരണമായതെന്ന് ഡി സി സി. മണ്ഡലത്തില്‍ ഐക്യമുന്നണിയുടെ കരുത്തും ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യവും മറനീക്കിയ തെരഞ്ഞടുപ്പാണ് നടന്നത്. പരാജയഭീതിയില്‍ ഇടതുപക്ഷം അഴിച്ചുവിട്ട മുഴുവന്‍ കുപ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളി. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ഗാന്ധി തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ പി.പി. സുനീറിനെ പരാജയപ്പെടുത്തിയത്. പോള്‍ ചെയ്ത 10,92,197 വോട്ടില്‍ 7,06,367 രാഹുല്‍ഗാന്ധി നേടി. 2,74,597വോട്ടാണ് സുനീറിനു ലഭിച്ചത്. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളപ്പള്ളി 78,816 വോട്ടുമായി ഒതുങ്ങേണ്ടിവന്നു. പോള്‍ ചെയ്ത വോട്ടില്‍ 64.67 ശതമാനമാണ് രാഹുല്‍ഗാന്ധിക്കു ലഭിച്ചത്. 25.14 ശതമാനമാനം മാത്രമാണ് ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം. 7.21 ശതമാനം വോട്ടാണ് തുഷാര്‍ വെള്ളാപ്പള്ളിക്കു ലഭിച്ചത്. 39.53 ശതമാനമാണ് യുഡിഎഫ് എല്‍ഡിഎഫ് വോട്ട് അന്തരം. പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങിലും അത്യുജ്വല പ്രകടനമാണ് യുഡിഎഫ് കാഴ്ചവച്ചത്. നിയമസഭയിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കും ഏറ്റവും ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഉണ്ടായ താത്കാലിക നേട്ടത്തെ എല്‍ ഡി എഫിന്റെ വളര്‍ച്ചയും യു ഡി എഫിന്റെ തളര്‍ച്ചയുമായി വ്യാഖ്യാനിച്ചതും ഊറ്റംകൊണ്ടതും തെറ്റായെന്നു സിപിഎം, സിപിഐ നേതാക്കള്‍ക്കു ഇപ്പോള്‍ ബോധ്യമായി. അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന്റെ തിക്താനുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാതെ ബിജെപിയുടെ ഹിന്ദുത്വ അജണ്ടക്കു വോട്ടര്‍മാര്‍ പ്രാധാന്യം നല്‍കിയതാണ് വടക്കേ ഇന്ത്യയിലും രാജ്യത്തിന്റെ മറ്റുചില ഭാഗങ്ങളിലും ബിജെപിക്കുണ്ടായ നേട്ടത്തിനു കാരണമെന്നും ഡി.സി.സി

മാനന്തവാടി നിയോജകമണ്ഡലത്തില്‍ യു.ഡി.എഫിന് സമ്പൂര്‍ണ്ണ ആധിപത്യം

പഞ്ചായത് രൂപീകരണത്തിന് ശേഷം ഇന്ന് വരെ സി പി എം ഉള്‍പ്പെട്ട മുന്നണി മാത്രം ഭരണം കൈയ്യാളിയിട്ടുള്ള തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 2076 വോട്ടുകളുടെ ഭൂരിപക്ഷം. പലപ്പോഴും പേരിന് പോലും പ്രതിപക്ഷമില്ലാതെ സിപിഎം ന്റെ ചുവപ്പന്‍ കോട്ടയായി അറിയപ്പെടുന്ന തിരുനെല്ലിയുലുള്‍പ്പെടെ രാഹുല്‍ നേടിയ മേധാവിത്വം എല്‍ ഡി എഫ് കമ്മറ്റികള്‍ക്ക് എത്ര കണക്കുകള്‍ കൂട്ടിയിട്ടും ന്യായീകരിക്കാനാവുന്നില്ല.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും പ്രചരണത്തിലും കലാശക്കൊട്ടിലുമടക്കം മേധാവിത്വം നേടിയിട്ടും പ്രചരണ കാലത്ത് എല്ലാവിധ സന്നാഹങ്ങളുമുപയോഗിച്ചിട്ടും പാര്‍ട്ടി വോട്ടുകള്‍ പോലും കൈ അടയാളത്തില്‍ പതിഞ്ഞുവെന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകെ തുകയായി കണക്കാക്കപ്പെടുന്നത്. നിലവില്‍ എല്‍ ഡി എഫ് ഭരണം നടത്തുന്ന മാനന്തവാടി നഗരസഭയില്‍ നിന്നും 11,176 വോട്ടുകളും തൊണ്ടര്‍നാട് പഞ്ചായത്തില്‍ നിന്നും 4898 വോട്ടുകളും തവിഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നും 9064 വോട്ടുകളും രാഹുല്‍ ഗാന്ധിക്ക് അധികമായി ലഭിച്ചു.
പനമരം 11869, എടവക-7610,വെള്ളമുണ്ട-9367 എന്നിങ്ങനെയാണ് മറ്റ പഞ്ചായത്തുകളില്‍ നിന്നും യു ഡി എഫിന് ലഭിച്ച ഭൂരിപക്ഷം. 2014 ല്‍ 8666 വോട്ടിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ച മാനന്തവാടിയില്‍ നിന്നും ഈ വര്‍ഷം 54613 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാഹുലിന് നേടാന്‍ കഴിഞ്ഞത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 1307 വോട്ടിന്റെ ഭൂരിപക്ഷം എല്‍ ഡി എഫിന് ലഭിച്ചിരുന്നു.
മുമ്പെങ്ങുമില്ലാത്ത വിധം പ്രചരണ രംഗത്ത് തര്‍ക്കങ്ങള്‍ മറന്ന് സജീവമായിട്ടും പാര്‍ട്ടി വോട്ടുകളില്‍ തന്നെയുണ്ടായ ചോര്‍ച്ച വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വഴി വെക്കും.

12 സ്ഥാനാര്‍ത്ഥികള്‍ നോട്ടക്ക് പിന്നില്‍

വയനാട് മണ്ഡലത്തില്‍ മത്സരിച്ച 12 സ്ഥാനാര്‍ത്ഥികള്‍ നോട്ടക്ക് പിന്നിലായി. 2155 വോട്ടാണ് നോട്ടക്ക് ലഭിച്ചത്. ബിജു കാക്കത്തോട് (2090), കെ പത്മരാജന്‍ (1887), കെ ഉഷ സി.പി. ഐ.എം.എല്‍ (1424), ശ്രീജിത്ത് പി.ആര്‍ (1208), പ്രവീണ്‍ കെ.പി (1102), രാഹുല്‍ഗാന്ധി കെ (845), സെബാസ്റ്റ്യന്‍ വയനാട് (550), ജോണ്‍ പി.പി (544), തൃശൂര്‍ നസീര്‍ (523), നറുകര ഗോപി (489), കെ.എം ശിവപ്രസാദ് ഗാന്ധി (320) എന്നിങ്ങനെയാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍.

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending