Connect with us

Video Stories

മോദി അഴിയെണ്ണും; രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ഗാന്ധി

Published

on

കോഴിക്കോട്: സുഹൃത്തായ അനില്‍ അംബാനിക്ക് രാജ്യത്തിന്റെ മുപ്പതിനായിരം കോടി മോഷ്ടിച്ച് നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് അംബാനിക്കുവേണ്ടി സി.ബി.ഐ തലവനെ മാറ്റാന്‍ മോദി തയ്യാറായി. മോദിയെയും അനില്‍ അംബാനിയെയും തടവിലിടുമ്പോള്‍ മാത്രമേ രാജ്യത്ത് നീതി നടപ്പാക്കപ്പെടുകയുള്ളൂ. വ്യോമസേനക്ക് നീതി ഉറപ്പാക്കണം. കോഴിക്കോട് കടപ്പുറത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനമഹാറാലി ഉദ്ഘാടനം ചെയ്ത് നടത്തിയ ഉജ്വല പ്രസംഗത്തിലാണ് ബി.ജെ.പിയെയും മോദിയെയും രാഹുല്‍ കടന്നാക്രമിച്ചത്.

‘നിങ്ങളാണ് ഞങ്ങളുടെ യജമാനന്മാര്‍. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കുന്നു. ഞാന്‍ എല്ലാ ആഴ്ചയിലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോകുന്നു, അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. എന്നാല്‍ ഇവിടെ ഒരു പ്രധാന മന്ത്രി ഏതെങ്കിലും ചോദ്യങ്ങളെ നേരിടുകയോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുകയോ ചെയ്യുന്നുണ്ടോ എന്ന് നിങ്ങള്‍ ഓര്‍ക്കണം’ ആരവങ്ങള്‍ക്കിടയില്‍ രാഹുല്‍ ചോദിച്ചു.

കടല്‍പോലെ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് രാജ്യം. കടലിന്റെ ആഴവും പരപ്പും തിരിച്ചറിയാത്ത പ്രധാനമന്ത്രി തന്റെ മനസ്സിലുള്ളത് ജനങ്ങളോട് പറയുക മാത്രമാണ് ചെയ്യുന്നത്. അവരെ കേള്‍ക്കാന്‍ കൂട്ടാക്കുന്നില്ല. ജനങ്ങളുടെ മനസ്സ് ഗ്രഹിക്കുവാനും അവരെ കേള്‍ക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കണം. ജനം തന്നെ എങ്ങനെ കാണുന്നു എന്ന് മോദിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ജനങ്ങളെ കേള്‍ക്കാന്‍ ഒരിക്കലും തയ്യാറാകാത്ത മോദി ആഴ്ചയിലൊരു മന്‍കിബാത്തില്‍ (മനസ്സില്‍ തോന്നുന്നത്) പറയുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്.
അല്‍പ്പം വിനയം മോദിക്കുണ്ടായിരുന്നെങ്കില്‍ നോട്ട് നിരോധനത്തെ കുറിച്ച് ഒരു കര്‍ഷകനോടോ ഒരു അമ്മയോടോ ചെറുകിട വ്യാപാരിയോടോ ഒന്ന് ചോദിച്ചു നോക്കണമായിരുന്നു. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് സ്വന്തം മന്ത്രിസഭയില്‍ പോലും ആലോചിക്കുന്നില്ല. 70 കൊല്ലം നമ്മുടെ സമ്പദ്ഘടനയെ സംരക്ഷിച്ച റിസര്‍വ് ബാങ്കിന്റെ അഭ്യര്‍ത്ഥനപോലും മാനിക്കാതെ നോട്ട്‌നിരോധനം നടപ്പാക്കി. ഏറ്റവും ദുര്‍ബലരെ ശ്രദ്ധിക്കുക വഴി രാജ്യം എന്താണെന്ന് മനസ്സിലാക്കാം. തങ്ങള്‍ക്ക് ബോധ്യപ്പെട്ട പ്രത്യയശാസ്ത്രം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്.

സ്വന്തം അഭിപ്രായമല്ലാതെ മറ്റൊന്നിനും വിലകല്‍പ്പിക്കാത്ത മോദി രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ത്തുകൊണ്ടിരിക്കുന്നു. കേരളത്തിലും കര്‍ഷക ആത്മഹത്യ കൂടുന്നു. 50 ശതകോടീശ്വരന്‍മാരുടെ കോടികള്‍ എഴുതി തള്ളിയ മോദി കര്‍ഷകരെ കണ്ടതായി നടിക്കുന്നില്ല. നീരവ് മോദിയും ലളിത് മോദിയും ചോസ്‌കിയും അനില്‍ അംബാനിയും മോദിക്ക് ഭായ്മാരാണ്. ഇവരാണ് മോദിയുടെ പടംവെച്ചുള്ള പരസ്യങ്ങള്‍ പത്രങ്ങളിലെത്തിക്കുന്നത്. അവര്‍ക്ക് അതുകൊണ്ട് നേട്ടവുമുണ്ട്.

പുല്‍വാമ ആക്രമത്തില്‍ വീരമൃത്യുവരിച്ച ജവാമാര്‍ക്കായി നമ്മള്‍ അനുശോചനം രേഖപ്പെടുത്തുമ്പോള്‍ മോദി സിനിമക്കായി മേക്കപ്പിട്ട് നില്‍ക്കുകയായിരുന്നു. മോദിക്ക് വേണ്ടത് രണ്ട് ഇന്ത്യയാണ്. തന്റെ സുഹൃത്തുക്കള്‍ക്കായി ഒരിന്ത്യയും തൊഴില്‍രഹിതരായിട്ടുള്ള യുവാക്കള്‍ക്കും ദുഃഖിതരായ കര്‍ഷകര്‍ക്കും വേണ്ടി മറ്റൊരിന്ത്യയും. രണ്ട് ഇന്ത്യയെ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും രാഹുല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending