Connect with us

Culture

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വികാരാധീതനായി രാഹുല്‍

Published

on

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധ്യാപക സമൂഹത്തിന്റെ ദുരിതം കേട്ട് വികാരാധീതനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അഹമദാബാദില്‍ അധ്യാപക സമൂഹവുമായി നടത്തിയ കൂടികാഴ്ച്ചക്കിടെ പാര്‍ട് ടൈം അധ്യപിക രഞ്ജന അവാസ്ഥിയുടെ വികാര വാക്കുകളാണ് രാഹുലിനെ വികാരാധീതനാക്കിയത്.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തെ അധ്യാപികയുടെ ജീവിതകഥ, കേട്ട് നില്‍ക്കുന്നവരുടെ കണ്ണലയിപ്പിക്കുന്നതായിരുന്നു.

പരിപാടിയില്‍ രാഹുലിന്റെ സംസാരം കഴിഞ്ഞ ഉടനെ പി.എച്ച്.ഡിക്കാരിയായ രഞ്ജന പരാതി അറിയിക്കാനായി മൈക്ക് വാങ്ങുകയായിരുന്നു.

സംസ്‌കൃതത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ഞാന്‍ 1994ലാണ് ജോലിയിലെത്തുന്നത്്. 22 വര്‍ഷമായി ജോലിചെയ്യുന്ന എനിക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളം വെറും 12,000 രൂപയാണ്. പ്രസവാവധി പോലും ഞങ്ങള്‍ക്ക് നിഷേധിക്കുകയാണ്. അങ്ങേയറ്റം ദുരിതപൂര്‍ണമാണ് ജീവിതം, ക്ണ്ണീരാല്‍ ഇടറിയ ശബ്ദത്തില്‍ രഞ്ജന പറഞ്ഞു.

ദുരിത കഥകേട്ട് ടീച്ചറുടെ അരികിലേക്ക് രാഹുല്‍ എത്തിയതോടെ പിന്നെ വികാരനിര്‍ഭര രംഗങ്ങളാണുണ്ടായത്.
രഞ്ജനയുടെ ദുരിത കഥ കേട്ടുനിന്ന രാഹുല്‍ ഒരുനിമിഷം തരിച്ചുനിന്നു. പിന്നീട് മൈക്ക് കയ്യിലെടുത്തു പറഞ്ഞു ‘ചില സമയങ്ങളില്‍ ചില ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം നല്‍കാനാകില്ല.’ എന്നിട്ട് മൈക്ക് താഴെവെച്ച് ആള്‍ക്കൂട്ടത്തിനിടയിലെ അധ്യാപികയുടെ അടുത്തേക്കെത്തുകയായിരുന്നു.
രാഹുല്‍ അവരെ ചേര്‍ത്തുകെട്ടിപ്പിടിച്ചു. രാഹുലിന്റെ ചുമലിലേക്ക് ചാഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. രാഹുലിനെ കെട്ടിപ്പിടിച്ച ടീച്ചര്‍, നിങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ ദുരിതം കാണണമെന്ന് അഭ്യാര്‍ഥിക്കുകയായിരുന്നു. രാഹുലിന്റെ അപ്രതീക്ഷിത നടപടി കൂടിനിന്നവരുടെയും മനസ്സിനെ തൊടുന്നതായി.

‘തന്നെപ്പോലുള്ള സംസ്ഥാനത്തെ ആയിരക്കണക്കിന് പാര്‍ട് ടൈം അധ്യാപകര്‍, പ്രാഥമിക അവകാശങ്ങള്‍ പോലും കിട്ടാതെ ദുരിതത്തിലാണെന്നായിരുന്നും ടീച്ചര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്, വളരെ തുച്ഛമായ ശമ്പളത്താലാണ് ജോലിചെയ്യുന്നത്, മെഡിക്കല്‍ അവധിയില്ല, പെന്‍ഷന്‍ പറ്റാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേ എനിക്കൂള്ളു…രഞ്ജന രാഹുലിനോടായി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ നടത്തിയ കൂട്ടായ്മയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയിലെ ദുരിതം തുറന്നു കാട്ടുന്നതായത്.

Film

ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

Published

on

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.

എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.

 

Continue Reading

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Trending