Connect with us

Culture

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വികാരാധീതനായി രാഹുല്‍

Published

on

അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അധ്യാപക സമൂഹത്തിന്റെ ദുരിതം കേട്ട് വികാരാധീതനായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അഹമദാബാദില്‍ അധ്യാപക സമൂഹവുമായി നടത്തിയ കൂടികാഴ്ച്ചക്കിടെ പാര്‍ട് ടൈം അധ്യപിക രഞ്ജന അവാസ്ഥിയുടെ വികാര വാക്കുകളാണ് രാഹുലിനെ വികാരാധീതനാക്കിയത്.

ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്തെ അധ്യാപികയുടെ ജീവിതകഥ, കേട്ട് നില്‍ക്കുന്നവരുടെ കണ്ണലയിപ്പിക്കുന്നതായിരുന്നു.

പരിപാടിയില്‍ രാഹുലിന്റെ സംസാരം കഴിഞ്ഞ ഉടനെ പി.എച്ച്.ഡിക്കാരിയായ രഞ്ജന പരാതി അറിയിക്കാനായി മൈക്ക് വാങ്ങുകയായിരുന്നു.

സംസ്‌കൃതത്തില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ഞാന്‍ 1994ലാണ് ജോലിയിലെത്തുന്നത്്. 22 വര്‍ഷമായി ജോലിചെയ്യുന്ന എനിക്ക് ഇപ്പോള്‍ കിട്ടുന്ന ശമ്പളം വെറും 12,000 രൂപയാണ്. പ്രസവാവധി പോലും ഞങ്ങള്‍ക്ക് നിഷേധിക്കുകയാണ്. അങ്ങേയറ്റം ദുരിതപൂര്‍ണമാണ് ജീവിതം, ക്ണ്ണീരാല്‍ ഇടറിയ ശബ്ദത്തില്‍ രഞ്ജന പറഞ്ഞു.

ദുരിത കഥകേട്ട് ടീച്ചറുടെ അരികിലേക്ക് രാഹുല്‍ എത്തിയതോടെ പിന്നെ വികാരനിര്‍ഭര രംഗങ്ങളാണുണ്ടായത്.
രഞ്ജനയുടെ ദുരിത കഥ കേട്ടുനിന്ന രാഹുല്‍ ഒരുനിമിഷം തരിച്ചുനിന്നു. പിന്നീട് മൈക്ക് കയ്യിലെടുത്തു പറഞ്ഞു ‘ചില സമയങ്ങളില്‍ ചില ചോദ്യങ്ങള്‍ക്ക് നമുക്ക് ഉത്തരം നല്‍കാനാകില്ല.’ എന്നിട്ട് മൈക്ക് താഴെവെച്ച് ആള്‍ക്കൂട്ടത്തിനിടയിലെ അധ്യാപികയുടെ അടുത്തേക്കെത്തുകയായിരുന്നു.
രാഹുല്‍ അവരെ ചേര്‍ത്തുകെട്ടിപ്പിടിച്ചു. രാഹുലിന്റെ ചുമലിലേക്ക് ചാഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. രാഹുലിനെ കെട്ടിപ്പിടിച്ച ടീച്ചര്‍, നിങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ഈ ദുരിതം കാണണമെന്ന് അഭ്യാര്‍ഥിക്കുകയായിരുന്നു. രാഹുലിന്റെ അപ്രതീക്ഷിത നടപടി കൂടിനിന്നവരുടെയും മനസ്സിനെ തൊടുന്നതായി.

‘തന്നെപ്പോലുള്ള സംസ്ഥാനത്തെ ആയിരക്കണക്കിന് പാര്‍ട് ടൈം അധ്യാപകര്‍, പ്രാഥമിക അവകാശങ്ങള്‍ പോലും കിട്ടാതെ ദുരിതത്തിലാണെന്നായിരുന്നും ടീച്ചര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്, വളരെ തുച്ഛമായ ശമ്പളത്താലാണ് ജോലിചെയ്യുന്നത്, മെഡിക്കല്‍ അവധിയില്ല, പെന്‍ഷന്‍ പറ്റാന്‍ ഇനി ഏതാനും വര്‍ഷങ്ങള്‍ മാത്രമേ എനിക്കൂള്ളു…രഞ്ജന രാഹുലിനോടായി പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ നടത്തിയ കൂട്ടായ്മയിലാണ് ഗുജറാത്തിലെ വിദ്യാഭ്യാസ മേഖലയിലെ ദുരിതം തുറന്നു കാട്ടുന്നതായത്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending