Connect with us

Culture

‘നോട്ടു നിരോധനത്തിനു മുമ്പ് മോദി ദേശീയഗാനം ആലപിച്ചിരുന്നെങ്കില്‍’; ചോദ്യങ്ങളുമായി രാംഗോപാല്‍ വര്‍മയുടെ ട്വിറ്റ്

Published

on

സിനിമ ആരംഭിക്കുന്നതിന് മുമ്പ് എല്ലാ തിയേറ്ററുകളിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തുടനീളമുള്ളത്. ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ കാണികള്‍ എല്ലാവരും ബഹുമാന സൂചകമായി എഴുന്നേറ്റ് നില്‍ക്കണമെന്നും സ്‌ക്രീനില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവ്. എന്നാല്‍ അനുകൂലമായ പ്രതികരണങ്ങള്‍ സിനിമ മേഖലയില്‍ നിന്ന് ഇതുവരെ വന്നിട്ടില്ലെങ്കിലും ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ തന്റെ അഭിപ്രായം തുറന്നടിക്കാന്‍ ധൈര്യം കാണിച്ചു.

rgv-621x414

ട്വിറ്ററിലൂടെയാണ് വര്‍മ്മ തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ പ്രതികരിച്ചത്. സുപ്രീംകോടതി ഉത്തരവിനെ കണക്കിന് പരിഹസിക്കുന്നതായിരുന്നു ട്വിറ്റ്. ഉത്തരവിനെതിരെ ചില ചോദ്യങ്ങള്‍ തൊടുത്തുവിടുകയാണ് വര്‍മ. ദേശീയഗാനത്തോടുള്ള ബഹുമാനം അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല. നിര്‍ബന്ധബുദ്ധിയോടെ എന്തിനെയെങ്കിലും ബഹുമാനിക്കാല്‍ ശഠിച്ചാല്‍ വിപരീത ഫലമേ ഉണ്ടാവുകയുള്ളൂവെന്ന് വര്‍മ പറയുന്നു. ദേശീയഗാനത്തിന്റെ അര്‍ത്ഥം ചോദിച്ച് പരീക്ഷയിട്ടാല്‍ 99 ശതമാനം പേരും പരാജയപ്പെടുമെന്നും അദ്ദേഹം തുറന്നടിച്ചു. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതിനു മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയഗാനം ആലപിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ അദ്ദേഹം അത് ചെയ്യേണ്ടതായിരുന്നുവെന്നും രാംഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്തു.

4

രാം ഗോപാല്‍ വര്‍മ്മയുടെ ചോദ്യങ്ങള്‍:

1. എന്തിനാണ് സിനിമ തിയറ്ററുകളില്‍ മാത്രമായി ദേശീയഗാനം ചുരുക്കുന്നത്? കടയിലേക്ക് പ്രവേശിക്കും മുമ്പ് ഉപഭോക്താവ് ദേശീയഗാനത്തിന്റെ വീഡിയോ കണ്ടുവെന്ന് ഓരോ വ്യാപാരിക്കും ഉറപ്പുവരുത്തികൂടെ?

1

2. ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും എല്ലാ പരിപാടികള്‍ക്കു മുമ്പും ദേശീയഗാനം കേള്‍പ്പിക്കേണ്ടതല്ലെ?
3. മഹാന്മാരായ നേതാക്കളുടെ നയങ്ങളെ വിമര്‍ശിക്കുംമുമ്പ് ചാനല്‍ പരിപാടികള്‍ക്കിടെ ദേശീയഗാനം കേള്‍്പ്പിക്കേണ്ടതല്ലെ?
4. പത്രങ്ങളുടെ ഫ്രണ്ട് പേജുകളില്‍ ദേശീയ അച്ചടിക്കേണ്ടല്ലെ?
5. അമ്പലം, പള്ളി, മസ്ജിദ് എന്നിവിടങ്ങളില്‍ പ്രാര്‍ത്ഥനകള്‍ക്കു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കേണ്ടതല്ലെ?

2
6. ഉറക്കമുണരുമ്പോള്‍ മാതാപിതാക്കളും മക്കളും ദേശീയഗാനം ചൊല്ലാന്‍ പരസ്പരം നിര്‍ബന്ധിക്കേണ്ടതല്ലെ?
7. നൈറ്റ് ക്ലബുകളിലും ദേശീയഗാനം നിര്‍ബന്ധമാക്കേണ്ടതല്ലെ?
8. ലോകസഭയിലും നിയമസഭകളിലുമെല്ലാം നടപടികള്‍ ആരംഭിക്കുംമുമ്പ് അംഗങ്ങള്‍ ദേശീയ ഗാനം ചൊല്ലേണ്ടതല്ലെ?

3
9. എന്തുകൊണ്ട് സ്‌കൂള്‍ കുട്ടികള്‍ മാത്രം ദേശീയഗാനം ചൊല്ലണം? കോളജുകളില്‍, ഓഫീസുകളില്‍ എന്തിന് പാര്‍ലമെന്റില്‍ പോലും അത് നിര്‍ബന്ധമില്ല. ദേശസ്‌നേഹം കുട്ടികള്‍ക്ക് മാത്രം മതിയോ?
10. അര്‍ത്ഥം മനസ്സിലാക്കുന്നതിന് ദേശീയഗാനത്തിന്റെ മറ്റ് പ്രാദേശികഭാഷാ പതിപ്പുകള്‍ കൂടി ഇറക്കേണ്ടതല്ലെ?

kerala

സംസ്ഥാന ബജറ്റിന്റെ ആമുഖം തന്നെ പച്ചക്കളളം: ഡോ. എം.കെ മുനീര്‍

മരുന്നില്ലാതെ രോഗികളും പെന്‍ഷനില്ലാതെ സാധാരണക്കാരും വലയുന്നു

Published

on

ധനഞെരുക്കത്തിൽനിന്ന് കേരളം അതിജീവിച്ചു എന്ന പച്ചക്കള്ളമാണ് ബജറ്റിന്റെ ആമുഖമെന്ന് മുസ്ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ പറഞ്ഞു. പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷയുമായി ബന്ധപ്പെട്ട പെൻഷനുകൾ പോലും മുടങ്ങിക്കിടക്കുകയാണ്. രോഗികളുടെ കൂട്ടിരിപ്പുകാർക്ക് കൊടുക്കുന്ന ആശ്വാസകിരണം മാസങ്ങളായി മുടങ്ങിയിരിക്കുകയാണ്. അനാഥ മക്കൾക്ക് പഠിക്കാനുള്ള പണം കൊടുക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റേഷൻ നടത്തിയ കുട്ടികൾ തുടർന്നുള്ള പണം കിട്ടാത്തതിന്റെ പേരിൽ കേൾവി ശക്തി നഷ്ടമാകുന്ന അവസ്ഥയിലാണ്. എൽ.എസ്.എസ്-യു.എസ്.എസ് സ്‌കോളർഷിപ്പ് കുടിശ്ശികയാണ്. ആ പദ്ധതിയുടെ പേര് മാറ്റും എന്നാണ് ബജറ്റിൽ പറയുന്നത്. കാരുണ്യ വഴി കോഴിക്കോട് മെഡിക്കൽ കോളേജിന് മാത്രം 100 കോടിയാണ് കിട്ടാനുള്ളത്.

ആൻജിയോപ്ലാസ്റ്റി മുടങ്ങിയിരിക്കുകയാണ്. ഫ്‌ളൂയിഡ് ഇല്ലാത്തത് കൊണ്ട് ഡയാലിസിസ് മുടങ്ങിയിരിക്കുകയാണ്. സ്‌കോളർഷിപ്പുകളും മുടങ്ങിയിരിക്കുകയാണ്. ഈ വസ്തുതകളൊക്കെ അവഗണിച്ച് കൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാന ബജറ്റ്: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു

ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 50 ശതമാനം അധിക വരുമാനം പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

നികുതി വെട്ടിക്കുന്ന ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ നിയമം ഉൾപ്പെടുത്തും. കോടതി ഫീസ് വർധിപ്പിച്ചു. 150 കോടി അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Continue Reading

kerala

കണ്ണൂരിനെയും കൊല്ലത്തെയും കേന്ദ്രീകരിച്ച് ബജറ്റ്: രാഷ്ട്രീയ വികസനമോ? നാടിനോടുള്ള കരുതലോ?

മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം.

Published

on

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ രണ്ടാം സമ്പൂർണ്ണ ബജറ്റ് പ്രഖ്യാപനം  നിയമസഭയിൽ പുരോഗമിക്കുകയാണ്. സാമ്പത്തികമായി പ്രതിസന്ധികളിൽ നിന്ന് കരകയറുകയാണ് കേരളം എന്നതാണ് ബജറ്റിന്‍റെ മുഖ്യ സന്ദേശം. എന്നാൽ, കൊല്ലത്തെയും കണ്ണൂരിനെയും മാത്രമായി പരിഗണിച്ചുകൊണ്ടാണ് കേരള ബജറ്റ് മുന്നേറുന്നത്. മറ്റ് ജില്ലകള്‍ കേരളത്തിന് ഉള്ളില്‍ തന്നെ അല്ലേ എന്നതാണ് ഇപ്പോള്‍ സംശയം. അതോ, ധനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും നാടായതിനാല്‍ കരുതല്‍ കൂടിയതാണോ എന്നും ചിന്തിക്കാം. പ്രത്യേകമായി, ഈ പ്രഖ്യാപനങ്ങള്‍ പരിശോധിക്കുന്നത് രാഷ്ട്രീയമായ സാഹചര്യത്തെയും വികസന പ്രവണതകളെയും കൂടി വ്യക്തമാക്കുന്നു.

ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ സ്വന്തം ജില്ലയായ കൊല്ലം, ബജറ്റിൽ പ്രത്യേക ശ്രദ്ധ നേടി മുന്നേറുകയാണ്.കൊല്ലത്ത് ഫുഡ് പാർക്കിന് 5 കോടി, ശാസ്താംകോട്ട ടൂറിസത്തിന് ഒരു കോടി, കൊല്ലത്തും കൊട്ടാരക്കരയിലും ഐ.ടി പാർക്കുകള്‍, വിഴിഞ്ഞം കൊല്ലം പുനലൂർ വികസന ത്രികോണ പദ്ധതി തുടങ്ങി പ്രത്യേക കരുതലാണ് ജന്മനാടിനോട്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സ്വന്തം ജില്ലയായ കണ്ണൂരിനുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ വികസന പ്രതീക്ഷകൾക്ക് പുതിയ ചൈതന്യം നൽകുന്നതായിരുന്നു. ധർമടത്ത് 133 കോടിയുടെ ഗ്ലോബൽ ഡയറി വില്ലേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റ് ജില്ലകള്‍ക്ക് മുഴുവനായി കൊടുത്തിരിക്കുന്ന വാഗ്ദാനങ്ങളില്‍ പോലും ഇത്രയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകില്ല.

കൊല്ലത്തെയും കണ്ണൂരിനെയും ഒരു രാഷ്ട്രീയ കേന്ദ്രബിന്ദുവാക്കി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സർക്കാർ പിന്തുണ ഉറപ്പിക്കാൻ തയാറാക്കിയതെന്ന രാഷ്ട്രീയ വിമർശനങ്ങളുണ്ട്. കേരളത്തിന്‍റെ സമഗ്ര വികസനം എന്നതിലേക്കുള്ള കേന്ദ്ര വഞ്ചന കാണിക്കാൻ ബജറ്റ് പ്രസംഗം ഉപയോഗിച്ചുവെങ്കിലും, പ്രാദേശിക തലത്തിൽ കൂടുതൽ പദ്ധതികൾ പുനർപരിശോധിക്കേണ്ടത് അനിവാര്യമായിരിക്കുമെന്ന്  വിലയിരുത്തുന്നു. ഒപ്പം,  കിഫ്ബി പദ്ധതികളിലൂടെ നികുതി ചുമതലകൾ ജനങ്ങളിലേക്ക് തള്ളുകയാണ് സർക്കാരിന്‍റെ യഥാർത്ഥ ലക്ഷ്യമെന്നുമുള്ള ആക്ഷേപവും ഇതോടൊപ്പം  ഉയർന്നുവരുന്നു.

ധനമന്ത്രിയും മുഖ്യമന്ത്രിയും കൊല്ലത്തെയും കണ്ണൂരിനെയും പ്രതിനിധീകരിക്കുന്ന സാഹചര്യത്തിൽ, ബജറ്റിൽ ഈ ജില്ലകൾക്ക് ലഭിച്ച പ്രത്യേക പരിഗണന അവകാശവാദങ്ങളും വിമർശനങ്ങളും ഒരുപോലെ ഉണർത്തിയിരിക്കുന്നു. ബജറ്റിന്‍റെ വാസ്തവ പ്രഭാവം പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ എത്രമാത്രം പ്രതിഫലിക്കും എന്നതാണ് ഇനി വാക്കുകൾക്കുപകരം പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്‍റെ അടിത്തറ.

Continue Reading

Trending