Connect with us

More

‘വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഉഴലുമ്പോഴും അന്യന്റെ പ്രയാസത്തില്‍ സഹായിക്കാന്‍ മനസ്സു കാണിച്ചവനാണ് ശുഹൈബ്’; ശുഹൈബിനെക്കുറിച്ചുള്ള റിജില്‍മാക്കുറ്റിയുടെ ഫേസ്ബുക്ക് കുറിപ്പ്

Published

on

കോഴിക്കോട്: കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെക്കുറിച്ചുള്ള റിജില്‍മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശുഹൈബിന്റെ അപേക്ഷ പ്രകാരം മധ്യസ്ഥത നിന്ന് ഒരു നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ കല്യാണത്തിന് സ്വര്‍ണ്ണം എടുത്തുകൊടുത്തുവെന്നും എന്നാല്‍ പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ശുഹൈബ് ആ ബാധ്യത ഏറ്റെടുത്തുവെന്നും ശുഹൈബിനെ സ്മരിച്ച് റിജില്‍ ഫേസ്ബുക്കില്‍ എഴുതി. പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ജ്വല്ലറിക്കാരന്‍ റിജിലിനെ ബന്ധപ്പെടുകയായിരുന്നു. കോണ്‍ടാക്റ്റ് നമ്പറില്‍ പണം കൊടുത്ത് തീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ ശുഹൈബിന്റെ പെങ്ങളും ഉപ്പയുമാണ് ഫോണ്‍ അറ്റന്റ്് ചെയ്തത്. അങ്ങനെ ആ ബാധ്യത ശുഹൈബ് ഏറ്റെടുക്കുകയായിരുന്നുവെന്ന് റിജില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

എടാ ഷുഹൈബേ ഈ കാര്യം എന്നോടു പോലും പറഞ്ഞില്ലല്ലോ? രണ്ട് മാസം മുമ്പ് ഷുഹൈബ് എന്നെ വിളിച്ചു
മാക്കുറ്റി നാട്ടില്‍ ഒരാളുടെ മകളുടെ കല്ല്യാണം ഉണ്ട്. പെണ്‍കുട്ടിയുടെ കല്ല്യാണമാണ്. കുട്ടിയുടെ അച്ഛന്‍ എന്നെ കാണാന്‍ വന്നിരുന്നു. സ്വര്‍ണ്ണം എടുക്കേണ്ട പണം തികഞ്ഞില്ല. രണ്ട് ആഴ്ചത്തെ സാവകാശം വേണം അവര്‍ക്ക് നിങ്ങള്‍ ഏതെങ്കിലും ജ്വല്ലറികാരോട് പറഞ്ഞ് ഒന്ന് സഹായിക്കാന്‍ പറ്റുമോ?
ഷുഹൈബ് പറഞ്ഞാല്‍ ഞാന്‍ വേറെ ഒന്നും ആലോചിക്കാറില്ല ഞാന്‍ എന്റെ സുഹൃത്തായ കൂത്തുപറമ്പുള്ള പ്രകാശ് ജ്വല്ലറിയുടെ ഉടമ പ്രകാശേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം
സഹായിക്കാം എന്നും പറഞ്ഞു. ഒരു ലക്ഷത്തിനാല്‍പ്പത്തിനാലായിരം രൂപയുടെ സ്വര്‍ണ്ണം അവര്‍ കൊടുത്തു. പക്ഷേ ഷുഹൈബ് അവിടെ കൊടുത്ത ഫോണ്‍ നമ്പര്‍ അവന്റെ സഹോദരിയുടെതായിരുന്നു. അത് എനിക്ക് അറിയില്ലായിരുന്നു. ഇന്ന് പ്രകാശേട്ടന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു നിങ്ങള്‍ സ്വര്‍ണ്ണം
വാങ്ങിയവരുടെ നമ്പര്‍താ ഞാന്‍ അവരെ വിളിക്കാം എന്ന്.
ഞാന്‍ പ്രകാശേട്ടന്‍ തന്ന നമ്പറില്‍ വിളിച്ചു.
ഞാന്‍ പറഞ്ഞു ഞാന്‍ ഷുഹൈബിന്റെ സുഹൃത്താണ്. നിങ്ങളുടെ പേര് എന്താ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഷര്‍മിലഎന്നാ പറഞ്ഞത്
ഞാന്‍ കേട്ടത് പ്രമീള എന്നാണ്. നിങ്ങളെ അവന്‍ സഹായിച്ചതല്ലേ ആ പൈസ ഒന്ന് പെട്ടന്ന് കൊടുത്തൂടെ എന്ന്.
അപ്പോള്‍ അവര്‍ എന്നോട്
പറഞ്ഞു ഉപ്പയ്ക്ക് ഫോണ്‍ കൊടുക്കാം എന്ന്.
അപ്പോള്‍ തന്നെ ഞാന്‍ ആകെ ഞെട്ടി. പ്രമീള എന്താ ഉപ്പയ്ക്ക് ഫോണ്‍ കൊടുക്കാം എന്ന് പറഞ്ഞത്. പിന്നെ ഞാന്‍ കേട്ട ശബ്ദം എന്റെ അനിയന്‍ ഷുഹൈബിന്റെ
ഉപ്പയുടെ ശബ്ദമാണ്.
മാക്കുറ്റി അവര്‍ക്ക് പൈസ അടയ്ക്കാന്‍ വഴിയില്ലാത്തത് കൊണ്ട്
ഷുഹൈബ് അത് ഏറ്റും
അതാണ് പെങ്ങളുടെ നമ്പര്‍ ജ്വല്ലറിയില്‍ കൊടുത്തത്.
ഈ വിവരം അവന്‍ എന്നോട് പോലും പറഞ്ഞില്ല. ഈ വിവരം പ്രകാശേട്ടനോട് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞു പന്ത്രണ്ടാംതീയ്യതി അവനെ വിളിച്ചിരുന്നു രാവിലെ എന്നോട് പറഞ്ഞത് Blood കൊടുക്കുകയാ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ട് ചെയ്തു. അന്ന് Blood കൊടുത്തത് ആ ഗര്‍ഭിണിയായ സഹാദരിക്കായിരുന്നു. അറിയാതെ ആണെങ്കിലും ഈ ഒരു സമയത്ത് സഹോദരിയെയും ഉപ്പയെയും വിളിച്ചല്ലോ എന്ന് ഓര്‍ത്ത് വല്ലാത്ത ദുഃഖം.
ജാതി നോക്കാതെ മതം നോക്കാതെ ,രാഷ്ടീയം നോക്കാതെ സഹായിക്കുന്ന ഷുഹൈബ് , വലിയ സാമ്പത്തിക ബാധ്യതയില്‍ നിന്ന് ഉഴലുമ്പോഴും അന്യന്റെ
പ്രയാസത്തില്‍ സഹായിക്കാന്‍ മനസ്സു കാണിക്കുന്ന സഹോദരനെ വെട്ടി നുറുക്കിയ നരാധമന്‍മാരെ പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെങ്കില്‍ പുഴുത്തിട്ടേ
നിങ്ങള്‍ ഒക്കെ മരിക്കൂ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending