Connect with us

kerala

കാസര്‍കോട്ടെ ബി.ജെ.പിയില്‍ അധ്യക്ഷ സ്ഥാനത്തിന് വേണ്ടി ആര്‍.എസ്.എസ് ബി.ജെ.പി പോര്‌

ഹിന്ദു താന്ത്രിക വിദ്യയിൽ വിദഗ്ധനായ തന്ത്രിയെ, അദ്ദേഹം ബി.ജെ.പി ഭാരവാഹിത്വത്തിലേക്ക് വരുന്നതിനുമുമ്പ് പ്രവർത്തിച്ച ഹിന്ദു ഐക്യവേദിയിലേക്ക് തിരിച്ചയക്കും.

Published

on

ബി.ജെ.പിയിൽ ഈ മാസംനടക്കുന്ന സംഘടന തെരഞ്ഞെടുപ്പിനുമുമ്പ് ജില്ല പ്രസിഡന്റ് സ്ഥാനത്തേക്ക് പോര് മുറുകി. നിലവിലെ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ മാറ്റുന്നതിനുള്ള അണിയറ നീക്കം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പക്ഷത്തുനിന്ന് ശക്തമായി. ഹിന്ദു താന്ത്രിക വിദ്യയിൽ വിദഗ്ധനായ തന്ത്രിയെ, അദ്ദേഹം ബി.ജെ.പി ഭാരവാഹിത്വത്തിലേക്ക് വരുന്നതിനുമുമ്പ് പ്രവർത്തിച്ച ഹിന്ദു ഐക്യവേദിയിലേക്ക് തിരിച്ചയക്കും.

ബി.ജെ.പി -ആർ.എസ്.എസ് എന്നിങ്ങനെ രണ്ടു സ്വഭാവത്തിൽ പിരിഞ്ഞിരിക്കുന്ന ബി.ജെ.പിയിൽ ഇരുവിഭാഗവും അംഗീകരിക്കുന്ന ഒരാൾ പ്രസിഡന്റ് ആകാൻ ഇല്ലാത്തതാണ് പുതിയ പ്രതിസന്ധി. ഇരുപക്ഷവും രണ്ടുപേരുകൾ ഉയർത്തുന്നു. ബി.ജെ.പി പക്ഷം വനിത നേതാവ് എം.എൽ. അശ്വിനിയെയും ആർ.എസ്.എസ് പക്ഷം ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനെയും.

കുമ്പള പഞ്ചായത്ത് സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ സി.പി.എമ്മുമായി സഖ്യമുണ്ടാക്കിയതും കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ജ്യോതിഷിന്റെ ആത്മഹത്യയുമാണ് ബി.ജെ.പിയിലെ ഗ്രൂപ് പ്രവർത്തനത്തിന്റെ അടിസ്ഥാനം. ജ്യോതിഷിനെ സഹായിക്കാതെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നാണ് സുരേന്ദ്രൻ പക്ഷത്തിനെതിരെയുള്ള ആരോപണം.

ഇതിന് സുരേന്ദ്രൻ പക്ഷ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യത്തിൽ ഒരുവിഭാഗം ഇപ്പോഴും ഉറച്ചുനിൽക്കുന്നതാണ് ഇപ്പോൾ പോര് മൂർധന്യത്തിലെത്താൻ കാരണം. അങ്ങനെ നടപടിയെടുക്കുമ്പോൾ ജില്ല ഓഫിസ് പൂട്ടിയതിനുപിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും നടപടിവേണമെന്ന് മറുപക്ഷം വാദിക്കുന്നു.

വിഭാഗീയതയെതുടർന്ന് നേരത്തേ അഡ്വ. കെ. ശ്രീകാന്തിനെ ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി സംസ്ഥാന സെക്രട്ടറിയായി കണ്ണൂർ ജില്ലയുടെ ചുമതലയിലേക്ക് മാറ്റിയിരുന്നു. ശ്രീകാന്തിനെ വീണ്ടും ജില്ല പ്രസിഡന്റാക്കാൻ സുരേന്ദ്രൻ വിഭാഗം ആഗ്രഹിക്കുന്നുണ്ട്.

അതിനെതിരെ നീക്കം ശക്തമാക്കുകയാണ് ആർ.എസ്.എസ് പക്ഷത്തുള്ള സംസ്ഥാന സമിതിയംഗം പി. രമേശ്, ജില്ല പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ എന്നിവർ. ഇവർ സമവായം എന്ന നിലയിൽ ജില്ല ജനറൽ സെക്രട്ടറി എ. വേലായുധനെ പിന്തുണച്ചേക്കും. മറുപക്ഷം അശ്വിനിയെയും. എന്നാൽ, രണ്ടുപേർക്കും പക്ഷം കൽപിച്ചതോടെ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. പ്രശ്നം രൂക്ഷമായാൽ എം.എൽ. അശ്വിനിയെ കേന്ദ്രനേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് മുന്നോട്ടുവെച്ചേക്കും. അത് ഒരു പരിധിവരെ സുരേന്ദ്രൻ വിഭാഗത്തിന്റെ വിജയമാകും. 45 മുതൽ 60 വരെയാണ് ബി.ജെ.പി ജില്ല പ്രസിഡന്റിന്റെ പ്രായ പരിധി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 60,000ന് മുകളില്‍ തന്നെ തുടരുന്നു

ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സര്‍വ്വകാല റെക്കോര്‍ഡായ 60,000ന് മുകളില്‍ തന്നെ തുടരുന്നു. ഇന്ന് 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു റെക്കോര്‍ഡ് സ്വര്‍ണ്ണവില. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം ആദ്യമായി സ്വര്‍ണവില 60,000 കടന്നത്.

ബുധനാഴ്ച 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 60,000 കടന്ന് റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. ഇന്നലെ വീണ്ടും വില വര്‍ധിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. അതേസമയം ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ജനുവരി തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായി കണക്കാക്കുന്നതും ഇതുതന്നെയാണ്.

മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഘപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Continue Reading

kerala

കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കും; നടപടിയുമായി കേന്ദ്രസര്‍ക്കാര്‍

242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്താണ് തീരുമാനം

Published

on

കൊല്ലത്ത് കടലില്‍നിന്നു മണ്ണെടുത്ത് സ്വകാര്യകമ്പനികള്‍ക്ക് വില്‍ക്കാന്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട്. കൊല്ലം തീരത്തോട് ചേര്‍ന്നുള്ള കടലിലെ മൂന്നു ഭാഗങ്ങളില്‍ നിന്നായി 242 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കടലില്‍ ഖനനം നടത്താണ് തീരുമാനം. ഇതിലൂടെ ഏകദേശം 302 ദശലക്ഷം ടണ്‍ മണ്ണ് എടുക്കാമെന്നാണ് കണക്കുകൂട്ടല്‍. നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വെള്ളമണ്ണാണ് ഖനനം ചെയ്‌തെടുക്കുന്നത്.

മണ്ണെടുപ്പിനായി കണ്ടെത്തിയ ആദ്യത്തെ സ്ഥലം കൊല്ലം തീരത്തുനിന്ന് 27 കിലോമീറ്റര്‍ അകലെയാണ്. 30 കിലോമീറ്റര്‍ അകലെ മറ്റൊരിടവും 33 കിലോമീറ്റര്‍ അകലത്തില്‍ മൂന്നാമത്തെ ഇടവും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര മൈനിങ് വകുപ്പ് മുന്‍കൈയ്യെടുത്ത് നടത്തുന്ന മണ്ണു ഖനനത്തിന് എസ്.ബി.ഐ. ക്യാപിറ്റലാണ്‍ എന്ന സ്ഥാപനത്തിനാണ് വില്‍പ്പനയുടെ ചുമതല.

കൊല്ലം ബാങ്ക് എന്നറിയപ്പെടുന്ന കടല്‍ഭാഗം ഇന്ത്യയില്‍ത്തന്നെ ഏറ്റവുംകൂടുതല്‍ മത്സ്യസമ്പത്തുള്ള മേഖലയണ്. ഈ ഭാഗത്ത് ഒന്നരമീറ്റര്‍ കനത്തില്‍ ചെളിയുണ്ട്. അതുകൊണ്ടാണ് മത്സ്യസമ്പത്തുണ്ടാകുന്നത്. ഖനനം നടത്തുമ്പോള്‍ സ്വാഭാവികമായും മേല്‍ഭാഗത്തുള്ള ചെളിയും നഷ്ടപ്പെട്ടേക്കാം. ഇത് മത്സ്യമേഖലയെ തകര്‍ക്കും.

Continue Reading

kerala

പഞ്ചാരക്കൊല്ലി കടുവ ആക്രമണം; കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കരിച്ചു

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാധയുടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു.

Published

on

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്‌കാരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാധയുടെ മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്.

ഇന്നലെ രാവിലെയാണ് കാപ്പിത്തോട്ടത്തിലേക്ക് കാപ്പിക്കുരു പെറുക്കാന്‍ പോകുന്നതിനിടെ രാധയെ കടുവ ആക്രമിച്ചത്. ശേഷം രാധയെ കടുവ കാടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. പരിശോധന നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് അംഗങ്ങളാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറിയിരുന്നു. ധനസഹായമായി പ്രഖ്യാപിച്ച 11 ലക്ഷം രൂപയില്‍ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി കൈമാറിയത്.

അതേസമയം നരഭോജിയായ കടുവ പഞ്ചാരക്കൊല്ലി മേഖലയില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കടുവയുടെ ചിത്രം ക്യാമറയില്‍ പതിഞ്ഞതായും പുതിയ കാല്‍പാടുകള്‍ കണ്ടെത്തിയതായും സിസിഎഫ് കെ എസ് ദീപ പറഞ്ഞു.

കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് ബിഎന്‍എസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മാനന്തവാടി നഗരസഭയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.

 

 

Continue Reading

Trending