Connect with us

More

സംവരണം റദ്ദാക്കാന്‍ വീണ്ടും കരുനീക്കി ആര്‍.എസ്.എസ്

Published

on

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും താഴ്ന്ന ജാതിക്കാര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നല്‍കി വരുന്ന സംവരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വീണ്ടും കളമൊരുക്കി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. സംഘ് പരിവാറിന്റെ സംവരണ വിരുദ്ധ നിലപാടിന് പിന്തുണ നേടിയെടുക്കുന്നതിന്റെ ഭാഗമായാണ് ആര്‍.എസ്.എസ് തലവന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
നേരത്തെ ഇതുസംബന്ധിച്ച് മോഹന്‍ ഭഗവത് നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് കളമൊരുക്കിയിരുന്നു. 2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭഗവതന്റെ പരാമര്‍ശം ബി.ജെ.പിക്ക് വന്‍ തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സംവരണ വിരുദ്ധ നിലപാട് നേരിട്ട് അവതരിപ്പിക്കാതെ വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ആര്‍.എസ്.എസ് തലവന്റെ നീക്കം. സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ സംവരണം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരണമെന്നാണ് ആര്‍.എസ്.എസ് തലവന്റെ പുതിയ വാദം. സംവരണത്തെ അനുകൂലിക്കുന്നവര്‍ അതിനെ എതിര്‍ക്കുന്നവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാവണം. സംവരണത്തെ എതിര്‍ക്കുന്നവര്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളതും കേള്‍ക്കാന്‍ തയ്യാറാവണം. അങ്ങനെ സൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷത്തില്‍ ഈ വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ – ആര്‍.എസ്.എസ് തലവന്‍ പറഞ്ഞു.
ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഭരണഘടനാ ദത്തമായി അനുവദിച്ചു നല്‍കിയിട്ടുള്ള സംവരണാവകാശങ്ങളെ അടച്ചെതിര്‍ക്കുക എന്ന വരേണ്യവര്‍ഗ നിലപാടാണ് സംഘ്പരിവാര്‍ സംഘടനകളും ആര്‍.എസ്.എസും എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. ഇതിന്റെ പരസ്യപ്രകടനമായിരുന്നു 2015ലെ മോഹന്‍ ഭഗവതിന്റെ പരാമര്‍ശം.
രാജ്യത്ത് നിലനില്‍ക്കുന്ന സംവരണം സംബന്ധിച്ച് പുനഃപരിശോധന വേണമെന്നായിരുന്നു അന്നത്തെ വിവാദ പരാമര്‍ശം. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിട്ടതോടെ അദ്ദേഹം പിന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. സാമൂഹ്യമായ അസമത്വം നിലനില്‍ക്കുന്നിടത്തോളം കാലം സംവരണം എടുത്തു കളയാനാവില്ലെന്ന് നിലപാട് തിരുത്തുകയായിരുന്നു. എന്നാല്‍ ഒരു ഇടവേളക്കു ശേഷം വിഷയം വീണ്ടും പിന്‍വാതില്‍ വഴി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആര്‍.എസ്.എസ് നീക്കമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പരാമര്‍ശം.
പ്രത്യക്ഷത്തില്‍ സംവരണത്തെ എതിര്‍ക്കുന്നതാണെന്ന് തോന്നില്ലെങ്കിലും ഇത്തരമൊരു വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരിക എന്നതിലൂടെ തന്നെ ആര്‍.എസ്.എസിന്റെ താല്‍പര്യം പ്രകടമാണ്. മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് സംഘടിപ്പിച്ച വിജ്ഞാന്‍ ഉത്സവ് എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഭഗവതിന്റെ പുതിയ പരാമര്‍ശം.
കേന്ദ്ര സര്‍ക്കാറിന്റെ അജണ്ട നിശ്ചയിക്കുന്നത് ആര്‍.എസ്.എസ് ആണെന്ന വിമര്‍ശനങ്ങള്‍ ശരിയല്ലെന്ന് മോഹന്‍ ഭഗവത് പ്രസംഗത്തില്‍ പറഞ്ഞു. സംഘ് പരിവാറും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറും രണ്ട് വ്യത്യസ്ത വേദികളാണ്. ഒരു കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുള്ളവര്‍ പങ്കുകാരോ ഉത്തരവാദികളോ അല്ല. കേന്ദ്ര സര്‍ക്കാറില്‍ സംഘ്പരിവാര്‍ അണികളുണ്ട്. സംഘ് പരിവാറിന് പറയാനുള്ളത് അവര്‍ കേള്‍ക്കുന്നുണ്ടാകാം. എന്നാല്‍ അത് അംഗീകരിക്കണമെന്നില്ല. വിയോജിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.
അതേസമയം സംഘ്പരിവാറിന്റെ ദളിത് വിരുദ്ധ – പിന്നാക്ക വിരുദ്ധ നിലപാടാണ് മോഹന്‍ ഭഗവതിന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രതികരിച്ചു. ദളിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കി വരുന്ന സംവരണം അവസാനിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ പരാമര്‍ശമെന്നും സുര്‍ജേവാല ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

Published

on

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അം​ഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോ​ദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.

ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.

മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.

അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

Published

on

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.

കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.

 

Continue Reading

Trending