Connect with us

kerala

സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് പ്രോജ്വല തുടക്കം

ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായി: ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

മലപ്പുറം: മഹിത പൈതൃകങ്ങളുറങ്ങുന്ന പൊന്നാനിയുടെ മണ്ണില്‍ നിന്നും മാനവിക ഐക്യത്തിന്റെ സന്ദേശമോതി പണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രക്ക് തുടക്കം.

പൊന്നാനിക്കളരിയുടെ സംസ്‌കാരിക തനിമയും മഖ്ദൂമിയന്‍ പാണ്ഡിത്യത്തിന്റെ വിളനിലവുമായ പൊന്നാനിയിലെ ചങ്ങരംകുളത്ത് നിന്നാണ് യാത്രയാരംഭിച്ചത്. മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാഥാ നായകന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി യാത്ര ഉദ്ഘാടനം ചെയ്തു.

എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് മുസ്്ലിംലീഗ് പ്രസ്ഥാനം ഉയര്‍ത്തുന്നത്. ഈ ഒരുമയെ തകര്‍ത്ത് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് ഒരിക്കലും മുസ്്ലിംലീഗ് അനുവദിക്കില്ല. ഈ സൗഹാര്‍ദ ഭൂമിയുടെ കാവല്‍ക്കാരായി മുസ്്ലിംലീഗ് എന്നുമുണ്ടാവും. കേരളം ഭരിക്കുന്നത് ആരാണ് എന്ന് തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് വെളിപ്പാടകലെ വന്നെത്തിയിരിക്കുകയാണ്. ആഘട്ടത്തിലാണ് മുസ്്ലിംലീഗ് ഐക്യത്തിന്റെ സന്ദേശമോതി സൗഹാര്‍ദ്ദ സന്ദേശയാത്ര നടത്തുന്നത്. ഭിന്നിപ്പിന്റെ വിത്തുപാകി ഭരണ തുടര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്ക് യോജിച്ച് നിന്നു മറുപടി പറയാന്‍ സമയമായിരിക്കുന്നു. ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും മറ്റുള്ള മതസ്ഥരും യോജിച്ചു നിന്ന് ഇവരെ ചെറുത്ത് തോല്‍പിക്കണം. നമ്മുടെ ആവശ്യങ്ങളും വികസനങ്ങളും നടപ്പിലാവാന്‍ ജനാധിപത്യം വിജയിപ്പിക്കണം. അതിനള്ള ശ്രമത്തിനാണ് ഈ യാത്രയെന്നും തങ്ങള്‍ കൂട്ടേചേര്‍ത്തു.

മുസ്്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും സംഘാടക സമിതി ചെയര്‍മാന്‍ അഷ്റഫ് കോക്കൂര്‍ അധ്യക്ഷത വഹിച്ചു. മുസ്്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി മുഖ്യപ്രഭാഷണം നടത്തി. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, മുസ്്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.പി ബാവ ഹാജി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍ ശംസുദ്ധീന്‍ എം.എല്‍.എ, കെ.എസ് ഹംസ, അബ്ദുറഹിമാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, സുഹറാ മമ്പാട്, അഡ്വ. കെ.പി മറിയുമ്മ. എം.എല്‍.എമാരായ പി.കെ അബ്ദുറബ്ബ്, പി. ഉബൈദുല്ല, മഞ്ഞളാകുഴി അലി, ടി.വി ഇബ്രാഹീം,കെ.എന്‍.എ ഖാദര്‍, എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ. എം. റഹമത്തുല്ല, മുസ്്ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. വി.കെ ഫൈസല്‍ ബാബു, കുറുക്കോളി മൊയ്തീന്‍, ടി.പി അഷ്റഫലി, പി.കെ നവാസ്, ഫൈസല്‍ ബാഫഖി തങ്ങള്‍, യു.സി രാമന്‍, എ.പി ഉണ്ണികൃഷ്ണന്‍, ഹനീഫ മൂന്നിയൂര്‍, അന്‍വര്‍നഹ, മുസ്്ലിംലീഗ് ജില്ലാ ഭ്ാരവാഹികളായ ജാഥ വൈസ് ക്യാപറ്റന്‍ അഡ്വ. യു.എ ലത്തീഫ്, ഡയരക്ടര്‍ ഇസ്്മാഈല്‍ മൂത്തേടം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ മൂത്തേടം, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഉമര്‍ അറക്കല്‍, സലീം കുരുവമ്പലം, എം.എ ഖാദര്‍, എം.കെ ബാവ, സി. മുഹമ്മദാലി, പി.എ റഷീദ്, എം. അബ്ദുല്ല കുട്ടി, പി.കെ.സി അബ്ദുറഹിമാന്‍, കെ.എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, ശരീഫ് കുറ്റൂര്‍, മുസ്തഫ അബ്ദുല്‍ ലത്തിഫ്, കബീര്‍ മുതപറമ്പ്, വി.എ വഹാബ്, അഡ്വ. പി.വി മനാഫ്, വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, അഡ്വ. അബു സിദ്ധീഖ്, ടി.എച്ച് കുഞ്ഞാലി ഹാജി, ശമീര്‍ ഇടിയാട്ടില്‍, പി.വി അഹമ്മദ് ഷാജു, ശറഫു പിലാക്കല്‍, അഷ്ഹര്‍ പെരുമുക്ക്, ബാവി വിസപ്പടി, ഷാനവാസ് വെട്ടത്തൂര്‍, വി.കെ.എം ഷാഫി, കെ.സി ഷിഹാബ്, ഷബീര്‍ ബിയ്യം, പി.പി ഉമ്മര്‍, വി.എം അഷ്റഫ്, വി.വി ഹമീദ്, റഷിദ് കോക്കുര്‍, നദീം ഒള്ളാട്ട്, സിറാജ് പൊന്നാനി പ്രസംഗിച്ചു.

 

kerala

ഇ.വി.എമ്മിനെതിരെ വീണ്ടും പരാതി; 9 വോട്ട് രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പ്, അധികമായി വന്നത് ബി.ജെ.പിയുടേത്

കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നടന്ന മോക് പോളിങ്ങില്‍ തിരിമറി നടന്നതായി പരാതി. 9 വോട്ടുകള്‍ രേഖപ്പെടുത്തിയപ്പോള്‍ വിവി പാറ്റില്‍ പത്ത് സ്ലിപ്പുകള്‍ വന്നതായും അധികമായി ഉണ്ടായിരുന്നത് ബി.ജെ.പിയുടേതാണെന്നുമാണ് പരാതി. കാഞ്ഞിരപ്പള്ളിയിലാണ് പരാതിക്കാസ്പദമായ സംഭവം.

ഏപ്രില്‍ 17ന് ആണ് ഇ.വി.എമ്മില്‍ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിച്ചതും മോക് പോളിങ് നടന്നതും. പൂഞ്ഞാറിലെ ഒരു സ്വകാര്യ കോളേജിലായിരുന്നു പോളിങ് നടന്നത്. 172 മെഷീനുകള്‍ പരിശോധിച്ചതില്‍ നിന്ന് അഞ്ച് മെഷീനുകളില്‍ ക്രമക്കേടുകള്‍ കണ്ടുവെന്നാണ് പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

എട്ട് സ്ഥാനാര്‍ത്ഥികളും നോട്ടയടക്കകം ഒമ്പത് വോട്ടുകളാണ് ഇ.വി.എമ്മില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിവി പാറ്റില്‍ വന്നത് പത്ത് വോട്ടുകളും. അധികമായി വന്നത് ബി.ജെ.പിയുടെ താമര ചിഹ്നമാണെന്നാണ് പരാതിയില്‍ പറയുന്നത്.

സംഭവം നടക്കുമ്പോള്‍ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കലക്ടര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും തുടര്‍ന്നുണ്ടായ പരിശോധനയില്‍ ഇത് സാങ്കേതിക തകരാറാണെന്ന് ചൂണ്ടിക്കാട്ടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ക്രമക്കേടില്‍ പ്രതികരിച്ച് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നേതൃത്വം ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. അതേസമയം പരാതി ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണം നടത്താമെന്ന് ജില്ലാ കളക്ടര്‍ നേരത്തെ അറിയിച്ചിരുന്നു.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Trending