Connect with us

Culture

പരിശുദ്ധഹജ്ജ് തീര്‍ത്ഥാടനവും ബലിപെരുന്നാളും

കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന്‍ കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .

Published

on

ഹാജി എ.കെ. സുല്‍ത്താന്‍

ത്യാഗവും സഹനവും സഹിഷ്ണതയും സമര്‍പ്പണവുമായി മാനവകുലത്തെ പ്രകാശപൂരിതമാക്കിയ ഹസ്രത്ത് ഇബ്രാഹിംനബി (അ) ന്റെയും മകന്‍ ഇസ്മായില്‍നബി (അ) ന്റെയും സ്മരണകളുമായി ഒരിക്കല്‍കൂടി ബക്രീദ് ബ്രലിപെരുന്നാള്‍ ) വരവായി. ഇസ്ലാം എന്നാല്‍ സമര്‍പ്പണമാണ്. സൃഷ്ടി കര്‍ത്താവായ അല്ലാഹുവിനുള്ള സമര്‍പ്പണം. പൂര്‍ണ്ണമായും സമര്‍പ്പണ ചിന്തയില്‍ അധിഷ്ഠിതമായി ജീവിത ശൈലി കൊണ്ട് നടക്കുന്നവരാണ് യഥാര്‍ത്ഥ സത്യവിശ്വാസികള്‍. ഏത് മാളത്തില്‍ ഒളിച്ചിരുന്നാലും മരണം പിടികൂടുമെന്നും നന്മ-തിന്മകളെക്കുറിച്ച് ചോദ്യമുണ്ട് , ശിക്ഷയുണ്ട് , സ്വര്‍ഗമുണ്ട്, നരകമുണ്ട് എന്ന അടിയുറച്ച വിശ്വാസം. നബി തിരുമേനി അനുചരന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഇസ്ലാമിന്റെ അഞ്ചു സ്തൂ ബങ്ങളില്‍ ഒന്നാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം. ഭൂമിയുടെ മധ്യഭാഗത്തായി മക്കയില്‍ സൂര്യന്റെ നേര്‍ താഴ്ഭാഗത്ത് മാലാഖമാരാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്തെ ആദ്യത്തെ ആരാധനാലയമാണ് വിശുദ്ധ കഹബാലയം. നൂഹ് നബി (അ) യുടെ കാലത്തുണ്ടായ പ്രളയത്തോടനുബന്ധിച്ച് അതിന്റെ പുനര്‍ നിര്‍മ്മാണ പ്രക്രിയ അല്ലാഹുവിന്റെ കല്പനപ്രകാരം നടത്തിയത് ഇബ്രാഹിംനബി (അ) ഉം മകന്‍ ഇസ്മായില്‍ നബി (അ) യും കൂടിയാണ്. ഏതാണ്ട് നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബ്രാഹിം നബി (അ) ന്റെ കാലത്ത് കെട്ടി പൂര്‍ത്തിയാക്കിയ ലോകത്തെ ആദ്യത്തെ ആരാധനാലയമായ കഹബാലയത്തില്‍ നാളിതു വരെ കോടിക്കണക്കിന് വിശ്വാസികള്‍ ശിരസ്സ് നമിച്ച് സൃഷ്ടി കര്‍ത്താവിന് സുജൂദ് ചെയ്ത് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നുവെന്ന പ്രത്യേകത വേറെ ഒരു ആരാധനാലയത്തിനും ഇല്ലാ എന്നതാണ്.

പ്രപഞ്ചനാഥന്‍ സൃഷ്ടിച്ച ലോകത്ത് കാണപ്പെട്ട വലിയ നക്ഷത്രമായ സൂര്യനു ചുറ്റും ഇതു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും നക്ഷത്രങ്ങളും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്ക് കറങ്ങുന്നതിന്റെ നേര്‍ താഴ്ഭാഗത്തുള്ള ഭൂമിയിലെ ഏറ്റവും സവിശേഷവും ആദ്യത്തെ ആരാധനാലയവുമായ ക അബക്ക് ചുറ്റും ലോക മുസ്ലീങ്ങള്‍ തവാഫ് അഥവാ പ്രദക്ഷിണം ചെയ്യുന്നതും വലതു ഭാഗത്തു നിന്ന് ഇടതു ഭാഗത്തേക്കാണ്. (ആന്റി ക്ലോക്ക് വൈസ് ) . അല്ലാഹുവിന്റെ കല്പനപ്രകാരം നബിതിരുമേനി പ്രഖ്യാപിച്ചതനുസരിച്ച് തുടര്‍ച്ചയായി ഏഴു പ്രാവശ്യം പ്രദക്ഷിണം നടത്തി ഇബ്രാഹിം നബി (അ) യുടെ കാല്‍ പാദസ്പര്‍ശനമേറ്റ പുണ്യസ്ഥലത്ത് രണ്ടു റക്കഹത്ത് നമസ്‌ക്കാരം കൂടി പൂര്‍ത്തിയാക്കി സംസം വെള്ളം കുടിച്ച് തൃപ്തി അടയലാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ ആദ്യ നടപടി. പിന്നീട് രണ്ടു മലകള്‍ക്കിടയില്‍ സ്ര ഫാ -മര്‍വാ ) ഏഴ് പ്രാവശ്യത്തെ നടത്തം പൂര്‍ത്തിയാക്കി രണ്ട് റക്കഹത്ത് നമസ്‌ക്കരിച്ച് മുടികളഞ്ഞ് ഉംറ നിര്‍വ്വഹിക്കുന്നതോടെ രണ്ടാമത്തെ നടപടിയും പൂര്‍ത്തിയാക്കുന്നു. ദുല്‍ഹജ്ജ് മാസം 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളിലാണ് വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ സവിശേഷ ദിവസങ്ങള്‍ . ദുല്‍ഹജ്ജ് 9 നാണ് അറഫാ സംഗമം. മിനായിലെ താമസം, മുസ്തലിഫയിലെ രാപ്പാര്‍ക്കല്‍, ജംറയില്‍ കല്ലെറിയല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ക്കുശേഷം കഅബാലയത്തില്‍ വന്ന് സമാപന പ്രദക്ഷിണം വെച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിച്ച് മുടികളയുന്ന തോടെയാണ് പരിശുദ്ധഹജ്ജ് കര്‍മ്മം പൂര്‍ത്തിയാകുന്നത്.

ജ്ജ് എന്നാല്‍ ഒരര്‍ത്ഥത്തില്‍ സന്ധിപ്പ് എന്നാണ്. സ്വര്‍ഗത്തില്‍ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന അഥവാ അതിനെ സമീപിക്കരുതെന്ന ദൈവകല്പനയെ ലംഘിച്ചുകൊണ്ട് പിശാചിന്റെ കുതന്ത്രത്തില്‍ പെട്ട് പഴം കഴിച്ചതിന്റെ പേരില്‍ ഭൂമിയിലേക്ക് അയക്കപ്പെട്ട ആദം നബി (അ)യുടേയും ഇണയായ ഹവ്വാ ബീവിയുടേയും പുന:സമാഗമവു. അതിന്റെ ചരിത്രവും മനസ്സിലാക്കുന്ന ഓരോരുത്തര്‍ക്കും വിശ്വാസത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയേയുള്ളു. അതുകൊണ്ടാണ് നബി തിരുമേനി അസന്നിഗ്ദമായി പ്രഖ്യാപിച്ചത് ഹജ്ജ് എന്നാല്‍ അറഫയാണെന്ന്. ദുല്‍ഹജ്ജ് മാസം ഒമ്പതിന് മക്കയിലെ അറഫയിലാണ് ആദ്യ പിതാവും ഹവ്വാ ബീവിയും പുന: സംഗമം നടന്നത്. മനുഷ്യമനസ്സുകളില്‍ കടന്നുകൂടുന്ന ദുര്‍ഗുണങ്ങളായ അസൂയ, വൈരാഗ്യം , അഹങ്കാരം, വിദ്വേഷം തുടങ്ങിയവയെ ആട്ടി അകററി പിശാചിന്റെ വഴിയില്‍ പെട്ട് ചെയ്തു പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകള്‍ക്കും സൃഷ്ടികര്‍ത്താവിന്റെ മുമ്പില്‍ മാപ്പിരന്ന് പശ്ചാത്തപിച്ച് ഭൂമിയില്‍ ഇപ്പോള്‍ പിറന്ന കുഞ്ഞിനെപ്പോലെ സംശുദ്ധമായ മനസ്സിന്റെ ഉടമകളായിട്ടാണ് പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ചു വരുന്ന ഓരോ വിശ്വാസിയും . അവരുടെ പിന്നീടുള്ള എല്ലാ പ്രവര്‍ത്തികളും അതീവ സൂക്ഷ്മതയോടെ ആയിരിക്കണമെന്നും ഇസ്ലാം കല്പിക്കുന്നു. പരിശുദ്ധ ഹജ്ജ് കര്‍മ്മം പൂര്‍ണ്ണതയോടെ നിര്‍വ്വഹിച്ചവര്‍ക്ക് അഥവാ സ്വീകാര്യമായ ഹജ്ജിന് സ്വര്‍ഗമല്ലാതെ പ്രതിഫലം മറ്റൊന്നില്ലെന്നാണ് നബി തിരുമേനി പ്രഖ്യാപിച്ചിട്ടുള്ളത്. ജീവിതത്തിന്റെ അവസാന കാലത്ത് ചെയ്യേണ്ട കര്‍മ്മമല്ല പരിശുദ്ധ ഹജ്ജ് . ശാരീരികവും സാമ്പത്തികവും സാങ്കേതികവുമായ സൗകര്യം ലഭ്യമാകുമെങ്കില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യേണ്ട കര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് . കടം വാങ്ങിയും പിരിവെടുത്തും ഹജ്ജിന് പോകാന്‍ ഒരു നിര്‍ദ്ദേശവും ദൈവം തമ്പുരാന്‍ കല്പിച്ചിട്ടില്ല. സ്രഷ്ടാവിന് മുമ്പില്‍ വിനയാന്വിതനായി മനസ്സ് വിമലീകരിക്കുവാന്‍ വേണ്ടിയുള്ള ഒരു പുണ്യകര്‍മ്മമാണ് പരിശുദ്ധ ഹജ്ജ് .

(കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും റിട്ട. പഞ്ചായത്ത് സെക്രട്ടറിയുമാണ് ലേഖകന്‍.)

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending