News
പലകാര്യങ്ങളിലും ധോണി തന്റെ ഭര്‍ത്താവിനെപ്പോലെ: സാനിയ മിര്‍സ
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ധോണിക്കു പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു.

ഹൈദരാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് മഹേന്ദ്രസിങ് ധോണിയുടെ സ്വഭാവവും വ്യക്തിത്വവും തന്റെ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് സാനിയ മിര്‍സ ഇക്കാര്യം പറഞ്ഞത്.
മനസ്സു വച്ചിരുന്നെങ്കില്‍ അനായാസം വിരമിക്കല്‍ മത്സരം ലഭിക്കുമായിരുന്ന താരമാണ് ധോണിയാണ് സാനിയ ചൂണ്ടിക്കാട്ടി. എന്നിട്ടും അതിനു ശ്രമിക്കാതെ നിശബ്ദനായി വിടവാങ്ങിയതാണ് ധോണിയെ ധോണിയാക്കുന്നത്. കളത്തില്‍ ധോണി സ്വന്തമാക്കിയ നേട്ടങ്ങളെക്കുറിച്ച് വാചാലയായ സാനിയ, അദ്ദേഹത്തിന്റെ കളത്തിലെ പ്രകടനങ്ങളാണ് ബൃഹത്തായ വിരമിക്കല്‍ ചടങ്ങിനേക്കാള്‍ വലുതെന്നും ചൂണ്ടിക്കാട്ടി.
‘വിരമിക്കല്‍ വലിയൊരു ആഘോഷമാക്കാന്‍ താല്പര്യമുണ്ടായിരുന്നെങ്കില് അതിന് ധോണിക്ക് കഴിയുമായിരുന്നു. നമ്മള് അദ്ദേഹത്തിന് അര്‍ഹിച്ച യാത്രയയപ്പ് നല്‍കണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. ‘ഞാന്‍ അധികം ബഹളങ്ങള്‍ക്കൊന്നും നില്‍ക്കാതെ കളമൊഴിയുന്നു’ എന്ന് പറയാന്‍ മാത്രം വലുപ്പമുള്ള വ്യക്തിയാണ് അദ്ദേഹം. ധോണിയെ ധോണിയാക്കുന്നതും ഇതേ ശൈലി തന്നെയാണ്. കരിയറില്‍ സ്വന്തം പേരില്‍ മാത്രമല്ല, രാജ്യത്തിനായും അത്രയേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയാണ് ധോണിയെന്നും സാനിയ പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിലാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ധോണിക്കു പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ഐപിഎല്‍ 13ാം സീസണിനായി യുഎഇയിലുള്ള ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിനൊപ്പമാണ് ഇരുവരും.
News
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷം; ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍
ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തെ തുടര്‍ന്ന് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ച് ആമസോണ്‍ . ഇസ്രാഈല്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്നാണ് തീരുമാനം. പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയാണെന്ന് ആമസോണ്‍ ഇസ്രാഈലിലെ ഉപഭോക്താക്കളെ അറിയിച്ചു.
‘പ്രാദേശിക നിയന്ത്രണങ്ങള്‍ കാരണം, ഞങ്ങള്‍ക്ക് ഇപ്പോള്‍ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കാനോ നിങ്ങളുടെ പ്രദേശത്തേക്ക് ഡെലിവറി നല്‍കാനോ കഴിയില്ല’ എന്ന് ആമസോണ്‍ വെബ്സൈറ്റില്‍ കുറിച്ചു. സാഹചര്യങ്ങള്‍ അനുകൂലമാകുന്നതിനനുസരിച്ച് സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും ആമസോണ്‍ അറിയിച്ചു.
india
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ ബ്ലാക്ക് കാറ്റ് കമാന്‍ഡോയെ വിമര്‍ശിച്ച് സുപ്രീം കോടതി. സൈനികനടപടിയില്‍ പങ്കെടുത്ത ആളാണ് എന്നത് നിയമനടപടികളില്‍നിന്ന് ഒഴിവാക്കാനുള്ള കാരണമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പോലീസിന് മുന്നില്‍ ഹാജരാകുന്നതില്‍നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതനായ സുരക്ഷാഭടന് നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പഹല്‍ഗാം അക്രമണത്തിന് തിരിച്ചടിയായുള്ള ‘ഓപ്പറേഷന് സിന്ദൂര്‍’ സൈനികനടപടിയുടെ ഭാഗമായിരുന്നു താനെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ കാര്യം ഇളവ് നല്‍കുന്നതിനുള്ള ഉപാധിയായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും കേസില്‍ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും നടത്താന്‍ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
kerala
കൊച്ചിയില്‍ യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്
സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് ഷിഹാസ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിരുന്നു.
അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf3 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; നെതന്യാഹുവിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്ത് തുര്‍ക്കി പ്രസിഡന്റ് ഉര്ദുഗാന്
-
kerala3 days ago
തിരുവനന്തപുരത്ത് യുവതിയെ അടിച്ച് കൊന്നു; സഹോദരന് കസ്റ്റഡിയില്‍
-
kerala3 days ago
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
-
kerala1 day ago
സമസ്ത മുശാവറാംഗം ശൈഖുനാ മാണിയൂര്‍ ഉസ്താദ് വിട പറഞ്ഞു