india
സവര്‍ക്കര്‍ക്ക് ഗാന്ധിജിയോട് കട്ടപിടിച്ച വെറുപ്പായിരുന്നു; സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കുമില്ല, ജിന്നയെ സഹായിച്ചതൊഴിച്ചാല്‍: അരുണ്‍ ഷൂരി
പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നല്‍കുന്നതിനെയും ശക്തമായി എതിര്‍ത്തയാളാണ് സവര്‍ക്കര്‍ എന്ന് സവര്‍ക്കറുടെ രചനകളില്‍നിന്ന് ഉദ്ധരിച്ച് അരുണ്‍ ഷൂരി തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.

സവര്‍ക്കര്‍ക്ക് ഗാന്ധിജിയോട് കട്ടപിടിച്ച വെറുപ്പായിരുന്നെന്നും സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കര്‍ക്ക് ഒരു പങ്കുമില്ലെന്നും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അരുണ്‍ ഷൂരി. സവര്‍ക്കറിന്റെ രചനകളെയും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളെയുമൊക്കെ അടിസ്ഥാനപ്പെടുത്തി അരുണ്‍ ഷൂരി എഴുതിയ പുതിയ പുസ്തകമായ ദി ന്യൂ ഐക്കണ്‍: സവര്‍ക്കര്‍ ആന്‍ഡ് ദി ഫാക്ട്സിനെ മുന്‍നിര്‍ത്തിയായിരുന്നു അഭിമുഖം.
സവര്‍ക്കറിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രവൃത്തികളെക്കുറിച്ചും ഇപ്പോള്‍ ധാരാളമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അത് രാജ്യത്തിന് വലിയ ദോഷംചെയ്യുമെന്നും അരുണ്‍ ഷൂരി പറഞ്ഞു. ഇപ്പോഴുള്ള വെറുപ്പിന്റെ വേരുകള്‍ എവിടെനിന്നാണ് തുടങ്ങുന്നതെന്ന് അന്വേഷിക്കാനാണ് ഈ പുസ്തകത്തിലൂടെ താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘സവര്‍ക്കറുടെ രചനകളില്‍ത്തന്നെ ഞാനതിന്റെ ഉത്തരം കണ്ടെത്തി. തന്റെ ജീവിതത്തെക്കുറിച്ചും അക്കാലത്തെ ദേശീയ സംഭവവികാസങ്ങളെക്കുറിച്ചും സവര്‍ക്കര്‍തന്നെ സൃഷ്ടിച്ച മിഥ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇപ്പോഴിറങ്ങുന്ന മിക്ക പുസ്തകങ്ങളും,’ അദ്ദേഹം പറഞ്ഞു.
പശുക്കളെ ആരാധിക്കുന്നതിനെയും ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന പഞ്ചഗവ്യം പ്രസാദമായി നല്‍കുന്നതിനെയും ശക്തമായി എതിര്‍ത്തയാളാണ് സവര്‍ക്കര്‍ എന്ന് സവര്‍ക്കറുടെ രചനകളില്‍നിന്ന് ഉദ്ധരിച്ച് അരുണ്‍ ഷൂരി തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. മാട്ടിറച്ചി കഴിക്കുന്നത് മതപരമായ പ്രശ്നമല്ലെന്നും ആമാശയത്തിന്റെ മാത്രം പ്രശ്നമാണെന്നും അദ്ദേഹം എഴുതിയിട്ടുള്ളതായും പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ഈ വിഷയങ്ങളില്‍ സവര്‍ക്കറുടെ പിന്‍ഗാമികള്‍ എന്നവകാശപ്പെടുന്നവര്‍ ഇന്ന് മുന്നോട്ടുവെക്കുന്ന അഭിപ്രായങ്ങള്‍ക്ക് നേരെ തിരിച്ചാണ് സവര്‍ക്കറിന്റെ നിലപാടുകള്‍. സവര്‍ക്കറിന്റെ പ്രചാരകര്‍ സവര്‍ക്കറിനെ ശരിയായി വായിച്ചിട്ടില്ല എന്നാണോ ഇതില്‍നിന്ന് മനസിലാക്കേണ്ടതെന്ന ചോദ്യത്തിന് കാര്യമായി വായിക്കുന്ന പാരമ്പര്യം ആര്.എസ്.എസിനില്ല എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
ഒപ്പം സവര്‍ക്കറുടെ രചനകള്‍ മറ്റാരും വായിക്കില്ലെന്ന് സവര്‍ക്കര്‍ പ്രചാരകര്‍ക്ക് ഉറപ്പുണ്ടായിരിക്കാമെന്നും അതിനാല്‍ ഈ വിഷയങ്ങളില്‍ തങ്ങള്‍ പറയുന്നതും സവര്‍ക്കര്‍ എഴുതിയതും തമ്മിലുള്ള വൈരുധ്യം ആരും തിരിച്ചറിയില്ല എന്നും അവര്‍ കരുതുന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ഹിന്ദുവിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും കാര്യത്തില്‍ സവര്‍ക്കര്‍ ഒരു യുക്തിവാദിയായിരുന്നെന്നും ദ്വിരാഷ്ടം എന്ന നിലപാട് സവര്‍ക്കര്‍ മുന്നോട്ട് വെച്ചത് ബ്രിട്ടീഷുകാരെ പ്രീണിപ്പിക്കാനും ഗാന്ധിജിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും നിലപാടുകളില്‍നിന്ന് വേര്‍തിരിച്ചറിയപ്പെടാന്‍ വേണ്ടിയുമായിരുന്നു അതെന്ന് അരുണ്‍ ഷൂരി പറഞ്ഞു.
കവിയും തത്ത്വചിന്തകനുമായ മുഹമ്മദ് ഇഖ്ബാലുമായി സവര്‍ക്കറെ താരതമ്യം ചെയ്ത ഒരു ചോദ്യത്തിന് മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു എന്നതൊഴിച്ചാല്‍ മുഹമ്മദ് ഇഖ്ബാലിനെ ഒരുതരത്തിലും സവര്‍ക്കറുമായി താരതമ്യംചെയ്യാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിവധത്തില്‍ സവര്‍ക്കറിന് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഇല്ലെന്ന് തോന്നിയതിനാലാവാം സവര്‍ക്കറെ കോടതി വെറുതേ വിട്ടതെന്നും എന്നാല്‍ ഗോഡ്സെയും ആപ്തേയും അദ്ദേഹത്തിന്റെ ഭക്തരായിരുന്നു എന്നതില്‍ സംശയമില്ലെന്നും അരുണ്‍ ഷൂരി പറഞ്ഞു.
ഒപ്പം ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തതില്‍ സവര്‍ക്കാര്‍ക്ക് യാതൊരുവിധ പങ്കും ഉള്ളതായി താന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഇന്ത്യ ഒരു രാഷ്ട്രമല്ല, രണ്ട് രാജ്യങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും അതിനാല്‍ അത് വിഭജിക്കണമെന്നുമുള്ള സവര്‍ക്കറുടെ വാദം ജിന്നയ്ക്ക് ഉപയോഗപ്രദമായിത്തീര്‍ന്നു എന്നതൊഴിച്ചാല്‍ മറ്റൊരു സംഭാവനയും സവര്‍ക്കറില്‍ നിന്നുണ്ടായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
india
കൂട്ടബലാത്സംഗം ചെയ്യ്തു; ദേഹത്ത് മാരക വൈറസ് കുത്തിവെച്ചു; മുഖത്ത് മൂത്രമൊഴിച്ചു; ബിജെപി എംഎല്‍എക്കെതിരെ പരാതി നല്കി സാമൂഹിക പ്രവര്‍ത്തക
മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

40-കാരിയായ സാമൂഹിക പ്രവര്‍ത്തകയെ കര്‍ണാടക ബിജെപി എംഎല്‍എ മണിരത്നം ഉള്‍പ്പടെയുള്ള സംഘം പീഡിപ്പിച്ചതായി പരാതി. എംഎല്‍എയുടെ നേതൃത്വത്തില്‍ തന്നെ കൂട്ടബലാത്സംഗം ചെയ്യുകയും ദേഹത്ത് മാരക വൈറസ് കുത്തിവെക്കുകയും മുഖത്ത് മൂത്രമൊഴിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറയുന്നു. മണിരത്നത്തിന് പുറമെ വാസന്ത, ചെന്നകേശവ, കമല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. യുവതിയുടെ പരാതില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
2023 ല്‍ മണിരത്നയുടെ ഓഫീസിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ‘അവര്‍ നാല് പേരും ചേര്‍ന്ന് എന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ഞാന്‍ എതിര്‍ത്താല്‍ എന്റെ മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം വാസന്തയും ചെന്നകേശവയും ചേര്‍ന്ന് എന്നെ ബലാത്സംഗം ചെയ്തു. പിന്നീട് എംഎല്‍എ എന്റെ മുഖത്ത് മൂത്രമൊഴിച്ചു’ – അവര്‍ പരാതിയില്‍ പറഞ്ഞു.
ഈ വിവരം പുറത്ത് പറഞ്ഞാല്‍ തന്റെ കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. മണിരത്നയുടെ നിര്‍ദ്ദേശപ്രകാരം തനിക്കെതിരെ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നേരത്തെ അറസ്റ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു. സംഭവത്തിന് പിന്നാലെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു. ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പറയുന്നു. ഇതിന് പിന്നാലെയാണ് കേസ് നല്‍കിയത്. മണിരത്നക്കെതിരെരെയുള്ള കേസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
india
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ ആസൂത്രണം; രണ്ട്പേര് പിടിയില്‍
പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്.

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് രഹസ്യാന്വേഷണ സംഘം. ഭീകരാക്രമണം ആസൂത്രണം ചെയ്ത രണ്ട്പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐ ബന്ധം ഉള്ളവരാണ് പിടിയിലായവരെന്ന് ഏജന്‍സികള്‍ അറിയിക്കുന്നത്. പ്രതികള്‍ വിദഗ്ധ പരിശീലനം ലഭിച്ചവരും ഡല്‍ഹിയിലെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും വിവരമുണ്ട്.
പാകിസ്താന് ഹൈക്കമ്മിഷനില്‍ നിന്ന് ഇന്ത്യ പുറത്താക്കിയ രണ്ടു ഉദ്യോഗസ്ഥര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഏജന്‍സികള്‍ പറയുന്നു. അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജനുവരിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ഭീകരരെ അറസ്റ്റ് ചെയ്യുന്നത്.
india
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
-
kerala19 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന