Connect with us

Culture

കോലിക്ക് പേടിയാവുന്നു : ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Published

on

ജോഹന്നാസ്ബര്‍ഗ്ഗ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക പുരസ്‌ക്കാരങ്ങളില്‍ നാലെണ്ണം സ്വന്തമാക്കിയത് വിരാത് കോലി. ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന ക്രിക്കറ്ററും മികച്ച നായകനുമെല്ലാം അദ്ദേഹം. പക്ഷേ കോലിയിലെ യുവനായകന്‍ ഇത്രയും വലിയ വെല്ലുവിളി ഇതിന് മുമ്പ് നേരിട്ടിട്ടില്ല-ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കുക എന്നതല്ല കോലിയുടെ സമ്മര്‍ദ്ദം. സ്വന്തം ടീം വീണ്ടും തോല്‍ക്കാതിരിക്കലാണ്. മൂന്നാം ടെസ്റ്റ് ഇന്നിവിടെ വാണ്ടറേഴ്‌സില്‍ ആരംഭിക്കുമ്പോള്‍ മുഖം രക്ഷിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം കോലിയിലെ നായകന്‍ ചെയ്യും. കാരണം വിമര്‍ശകര്‍ അത്രമാത്രം ശക്തരായി പുറത്തുണ്ട്. മൂന്നാം ടെസ്റ്റും തോറ്റാല്‍ പിന്നെ തല ഉയര്‍ത്താന്‍ തല്‍ക്കാലം കോലിക്കാവില്ല.

ഒമ്പത് ടെസ്റ്റ് പരമ്പരകള്‍ തുടര്‍ച്ചയായി ഇന്ത്യക്ക് സമ്മാനിച്ച നായകനാണ്, അടിപൊളി ബാറ്റ്‌സ്മാനാണ് എന്നതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ വിമര്‍ശകര്‍ കല്ലെറിയുന്നത് കോലിയിലെ നായകനെയാണ്. സ്വന്തം താരങ്ങളില്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന, വളരെ രോഷാകുലനായി പെരുമാറുന്ന ഒരു നായകനെയാണോ ഇന്ത്യക്ക് വേണ്ടത് എന്ന് ചോദിക്കുന്നവര്‍ ചില്ലറക്കാരല്ല-ഗെയിമിനെ നന്നായി അറിയുന്ന പഴയ കാല ക്രിക്കറ്റര്‍മാരാണ്.

വിമര്‍ശകര്‍ക്ക് ഇത് വരെ ശക്തമായ മറുപടി കോലി നല്‍കിയിട്ടില്ല. ഒരു വിജയം മൂന്നാം ടെസ്റ്റില്‍ സ്വന്തമാക്കാനായാല്‍ അതൊരു മറുപടിയാണ്. അതിന് പക്ഷേ നിലവിലെ സാഹചര്യത്തില്‍ കഴിയുമോ എന്നതാണ് ഉത്തരമില്ലാത്ത ചോദ്യം.

വാണ്ടറേഴ്‌സ് പേസ് കടലാണ്. ജീവനുള്ള ട്രാക്ക്. ബൗണ്‍സും പേസുമെല്ലാം ഒരുമിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഏത് വിധം പ്രതികരിക്കുമെന്നതാണ് വലിയ പ്രശ്‌നം. കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സില്‍ ഫിലാന്‍ഡര്‍ക്ക് മുന്നിലായിരുന്നു ഇന്ത്യ തലവെച്ചത്,സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിലെ രണ്ടാം കന്നിക്കാരനായ എന്‍ഗിഡിക്കും. മൂന്നാം ടെസ്റ്റിലേക്ക് വരുമ്പോള്‍ ഇവര്‍ രണ്ട് പേരുമുണ്ട്-കൂട്ടിന് റബാദയും മോണി മോര്‍ക്കലും. ഈ നാല് പേസ് ബാറ്ററികള്‍ ചേരുമ്പോള്‍ കെ.എല്‍ രാഹുല്‍, മുരളി വിജയ്, വിരാത് കോലി, രോഹിത് ശര്‍മ്മ, ചേതേശ്വര്‍ പൂജാര തുടങ്ങിയവരുടെയെല്ലാം മുട്ടിടിക്കും. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. രണ്ട് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഇന്ന് ആദ്യ ഇലവനില്‍ വരും. അദ്ദേഹം വരുമ്പോള്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താവാനാണ് സാധ്യത. നായകന്‍ കോലിക്ക് ഹാര്‍ദ്ദിക്കിനോട് താല്‍പ്പര്യമുണ്ടെങ്കിലും രഹാനെയിലെ ഉപനായകന് ഒരു ടെസ്റ്റിലും അവസരം നല്‍കാതിരുന്നാല്‍ അത് കോലിയെ വില്ലനാക്കി മാറ്റുമെന്ന് അദ്ദേഹത്തിന് തന്നെയറിയാം. ബാറ്റിംഗ് ലൈനപ്പില്‍ ഈ മാറ്റം വരുമ്പോള്‍ ബൗളര്‍മാരില്‍ ഭുവനേശ്വറിന്റെ കാര്യത്തിലാണ് സംശയം. ആദ്യ ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും രണ്ടാം ടെസ്റ്റില്‍ നിന്നും അദ്ദേഹത്തെ തഴഞ്ഞത് വന്‍ വിവാദമായിരുന്നു. ഇവിടെ ഭുവിയെ കളിപ്പിക്കണമെങ്കില്‍ ആരെ പുറത്തിരുത്തുമെന്ന ചോദ്യമുണ്ട്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവരെല്ലാം മിടുക്കരാണ്.

ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ തലവേദനകളില്ല. രണ്ട് ടെസ്റ്റും തുടര്‍ച്ചയായി ജയിച്ച സാഹചര്യത്തില്‍ അവരുടെ ലൈനപ്പില്‍ മാറ്റമില്ല. ഡെയില്‍ സ്‌റ്റെയിന്‍ ആദ്യ ടെസ്റ്റിനിടെ പരുക്കേറ്റ് മടങ്ങിയപ്പോള്‍ പകരക്കാരനായി വന്ന എന്‍ഗിഡി രണ്ടാം ടെസ്റ്റില്‍ അവസരോചിത പ്രകടനം നേടിയിരുന്നു. കൂടെ ഫിലാന്‍ഡറും മോര്‍ക്കലുമുണ്ട്. കേശവ് മഹാരാജ് എന്ന സ്പിന്നറുടെ കാര്യത്തില്‍ ഇന്ന് രാവിലെയാവും തീരുമാനം. ആദ്യ രണ്ട് ടെസ്റ്റിലും കേശവിന് കാര്യമായ റോളുണ്ടായിരുന്നില്ല.

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

kerala

പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

Published

on

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.

Continue Reading

Trending