Video Stories
ജ്ഞാന സമഗ്രതയിലൂടെ തലമുറയെ സ്വാധീനിച്ച പണ്ഡിതന്
സമഗ്ര സ്വഭാവമുള്ള അപൂര്‍വം പണ്ഡിതരില്‍ ഒരാളായിരുന്നു ശൈഖ് അഹമ്മദ് കോയ ശാലിയാത്തി. അറബി ഭാഷയിലുള്ള രചനകള്‍ കൊണ്ടു ഏറെ പ്രശസ്തനായ ശാലിയാത്തി കേരളീയ വൈജ്ഞാനിക പാരമ്പര്യത്തിലെ അത്യുജ്ജ്വല താരകമായി പരിഗണിക്കപ്പെടുന്നു.
കോഴിക്കോട് കോയ മരക്കാരകത്ത് കുഞ്ഞാലിക്കുട്ടി മുസ്ല്യാരുടെയും ചാലിയം നേപ്പാളത്ത് കുട്ടിഹസന് മുസ്ല്യാരുടെയും മകള്‍ ഫരീദയുടെയും മകനായി ഹി: 1302 ജ. ആഖിര്‍ 22ന് ചാലിയം പൂതാറമ്പത്ത് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പിതാവിന്റെ കീഴില്‍ തന്നെ പൂര്‍ത്തിയാക്കി. തിരൂരങ്ങാടി, മദ്രാസ്, വെല്ലൂര്‍ ലത്വീഫിയ്യ എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി. കേരളത്തിലെ പരിധികള്‍ കടന്ന് മറ്റു നാടുകളിലും അദ്ദേഹത്തിന്റെ നൈസര്‍ഗികമായ വ്യക്തിത്വത്തിന്റെ മഹത്വമറിയാന്‍ ഇത് ഇടയാക്കി.
മത വിജ്ഞാനങ്ങളിലെ പാണ്ഡിത്യം ബോധ്യപ്പെട്ട ഹൈദരാബാദ് നൈസാം അവിടത്തെ ഔദ്യോഗിക മുഫ്തിയായി ശാലിയാത്തിയെ നിയമിച്ചു. ഹൈദരാബിലെ നിസാമിയ്യ കോളജിലും അദ്ദേഹം അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ തന്നെ പ്രധാന മതവൈജ്ഞാനിക കേന്ദ്രത്തിലെത്തിപ്പെട്ടത് അദ്ദേഹത്തെ മറ്റു നാടുകളുമായി ഇഴുകിച്ചേരാനും വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങളെ അടുത്തറിയാനും അവസരമൊരുക്കിക്കൊടുത്തു.
രസതന്ത്രം, ഗോള ശാസ്ത്രം എന്നിവയില്‍ ശാലിയാത്തി പ്രാവീണ്യം നേടിയിരുന്നു. ഗണിതത്തിലും മറ്റും ആവശ്യമായിരുന്ന വൈജ്ഞാനിക മേഖലകളിലൊക്കെ അദ്ദേഹം കൈവെച്ചു. യൂനാനി വൈദ്യശാസ്ത്രത്തിലും വൈദഗ്ധ്യം നേടിയിരുന്നു. ഒരു മതപണ്ഡിതന്റെ വൈജ്ഞാനിക വികാസത്തിന്റെ മഹത്തായ മാതൃകയാക്കി ഇത് അദ്ദേഹത്തെ മാറ്റി.
ഗ്രന്ഥ രചനയോടൊപ്പം അപൂര്‍വ ഗ്രന്ഥ ശേഖരണവും ശാലിയാത്തി നടത്തി. ചാലിയത്ത് സ്ഥാപിച്ച അസ്ഹരിയ്യ കുതുബ് ഖാന വിലപ്പെട്ട അറബി ഗ്രന്ഥങ്ങളുടെ കലവറയാണ്. ജീവിതകാലത്തും പിന്നീടും അനവധി ഗവേഷകര്ക്ക്് ഈ ലൈബ്രറി ആലംബമായി. സമൂഹത്തെ സ്വാധീനിച്ച വിവിധ ഫത്വകള്ക്കും വൈജ്ഞാനിക സംരംഭങ്ങള്‍ക്കും ഈ ലൈബ്രറിയില്‍ നിന്നു അവസരമൊരുങ്ങി. തന്റെ വൈജ്ഞാനിക മേഖല പില്‍ക്കാലക്കാര്‍ക്കായി കാത്തുവെക്കുന്നതില്‍ അദ്ദേഹം ലൈബ്രറിയിലൂടെ മാതൃകാപരമായി. ഓരോ വിഷയത്തിലുമുള്ള ആഴത്തിലുള്ള പഠനങ്ങള്‍ ഈ കുത്ബ്ഖാന ബോധ്യപ്പെടുത്തും. കിട്ടാവുന്നിടത്തോളം ഗ്രന്ഥങ്ങള്‍ ശേഖരിക്കുകയും അവ സസൂക്ഷ്മം പരിശോധിക്കുകയും ആവശ്യമായ സ്ഥലങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിവെക്കുകയും ചെയ്തതായി കാണാം. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ പ്രത്യേകം ഗവേഷണം തന്നെ അദ്ദേഹം നടത്തിയിട്ടുണ്ട്. നാലു മദ്ഹബുകളിലുമുള്ള അവഗാഹം നേടിയവര്‍ കേരളീയ പണ്ഡിതന്മാരില് അപൂര്‍വമാണ്. ശാലിയാത്തിയെ ഇരുപതാം നൂറ്റാണ്ടിലെ ഗസ്സാലി എന്നാണു പലരും വിശേഷിപ്പിച്ചിരുന്നത്. ശൈഖ് അഹമ്മദ് റസാഖാന് ബറേല്‍വി എന്ന മഹാപണ്ഡിതനില്‍ നിന്നാണ് ഹനഫീ ഫിഖ്ഹ് വശത്താക്കിയത്.
1954 ല്‍ നിര്യാതനായ ശൈഖ് അഹമ്മദ് കോയ ശാലിയാത്തി 20ാം നൂറ്റാണ്ടിലെ പ്രഗല്ഭ അറബി ഗ്രന്ഥകാരനായി പരിഗണിക്കപ്പെടുന്നു. വിഷയ വൈവിധ്യവും സമഗ്രതയും അദ്ദേഹത്തിന്റെ രചനകളുടെ വ്യതിരിക്തതയായിരുന്നു. 40 ലധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൡ ഖിബ്്ലയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ രചിക്കപ്പെട്ടതാണ് ഖൈറുല്‍ അദാല ഫി ഹദ്യില്‍ ഇസ്തിഖ്ബാലില്‍ ഖിബ്്ല. അക്കാലത്തെ പണ്ഡിതര്‍ക്കിടയില്‍ ഈ കൃതി ഏറെ സ്വാധീനവും ചലനങ്ങളുമുണ്ടാക്കി. നാല്പത് ഹദീസുകളില്‍ നടത്തിയ പഠന ഗ്രന്ഥമാണ് അസ്സീയറുല്‍ ഹസീസ് ലി തഖ്രീജുല്‍ അര്‍ബഈനല്‍ ഹദീസ്. തെരഞ്ഞെടുത്ത ഹദീസ് വചനങ്ങളുടെ വിവിധ വശങ്ങള് ഈ ഗ്രന്ഥത്തില്‍ പരിശോധിക്കുന്നു. ‘ഇത്തിഹാഫുദ്ദലീല്‍ ഫീ റദ്ദിത്തജ്ഹീല്‍’ , ‘തഹ്ഖീഖു അല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍’ , ‘അല്‍ ഫതാവാ അല്‍ അസ്ഹരിയ്യ’ , ‘അല്‍ ബയാനുല്‍ മൗസൂഖ്’ , ‘ശറഹുല്‍ ലതീഫ് വബയാനുല്‍ മുനീഫ്’ , ‘അല്‍ മഖാലുല്‍ ഹാവി ഫീ റദ്ദില്‍ ഫതാവാ വദ്ദആവീ’ , ‘ദഫ്ഹുല്‍ ഔഹാം ഫീ തന്‍സീലി ദവില് അര്‍ഹാം’ , ‘കശ്ഫുസ്വാദിരി നള്മി അവാമിലി ശൈഖി അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനി’ , ‘അല്‍ അവാഇദുദ്ദീനിയ്യ ഫീ തല്ഹീസില്‍ ഫുആദില്‍ മദനിയ്യ’ , ‘അല്‍ അറഫുശ്ശദീയ്യ്’ , ‘ഇഫാദത്തുല്‍ മുസ്തഈദ് ബി ഇആദത്തില്‍ മുസ്തഫീദ്’ , ‘അസ്മാഉല്‍ മുഅല്ലിഫീന്‍ ഫി ദിയാറില്‍ മലയ്ബാര്‍’ എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.
സ്വാതന്ത്ര്യ സമര നായകന് നെല്ലിക്കുത്ത് ആലി മുസ്ല്യാര്‍, ചാലിലകത്ത് കുഞ്ഞഹമ്മദാജി, മൗലാനാ മുഫ്തി മഹ്മൂദ് (മദ്രാസ്), ശൈഖ് ഹാഫിള് സയ്യിദ് മുഹ്യിദ്ദീന് അബ്ദുല്‍ ലത്വീഫുല്‍ ഖാദിരി അങ്ങനെ നീളുന്നു ഗുരുനാഥന്മാരുടെ ശൃംഖല. പഠിച്ചുകൊണ്ടിരിക്കെതന്നെ വെല്ലൂരില്‍ മുദരിസും വെല്ലൂര്‍ ദാറുല്‍ ഇഫ്താ മെമ്പറുമായി തെരഞ്ഞെടുക്കപ്പെട്ടു. മതപണ്ഡിത കൂട്ടായ്മകളുടെ രൂപീകരണത്തിലും അദ്ദേഹം പങ്കുകൊണ്ടതായി കാണാം. 1934 നവംബര്‍ 12ന് സമസ്ത രജിസ്റ്റര്‍ ചെയ്തപ്പോള്‍ ശാലിയാത്തി പത്താം നമ്പര്‍ അംഗമായി ചേര്‍ക്കപ്പെട്ടിരുന്നു.
വിശ്വാസപരവും കര്‍മപരവുമായ നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം നല്കിയ ആധികാരികമായ ഫത്വയുടെ സമാഹാരമാണ് ‘ഫതാവല്‍ അസ്ഹരിയ്യ’. വെല്ലൂര്‍ ലത്വീഫിയ്യ, തിരുനല്‍വേലി രിയാളുല്ജിനാന്‍ അറബിക് കോളജ് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. കൊടിയത്തൂര്‍, നാഗൂര്, ബദുക്കല്‍ എന്നിവിടങ്ങളില്‍ ദര്‍സ് നടത്തിയിട്ടുണ്ട്. മര്‍ഹും നെല്ലിക്കുത്ത് ആലി മുസ്ല്യാര്‍ ഹജ്ജിനു പോയപ്പോള്‍ ശിഷ്യനായ ശാലിയാത്തിയെ ആയിരുന്നു തിരൂരങ്ങാടി മുദരിസായി നിയമിച്ചത്.
മുഹമ്മദ് മുഹ്യുദ്ദീന്‍ ഹുസൈനുല്‍ ഖാദിരി, ശൈഖ് മുഹമ്മദ് അബ്ദുല്‍ അസീസ് ഹള്റത്ത്, മുഹമ്മദ് ഹസ്ബുല്ലാഹിബ്നു സുലൈമാനുല്‍ മക്കി, മുഫ്തി ശാഹ് റഹ്മതുല്ലാഹില്‍ ഖാദിരിന്നാഹൂരി എന്നിവരുമായും അദ്ദേഹം ബന്ധം സ്ഥാപിച്ചു. ത്വരീഖത്തിന്റെ ശൈഖായിരുന്ന അദ്ദേഹം ശൈഖ് മുഹമ്മദ് ഹസ്ബുല്ലാഹിബ്നു ശൈഖ ്സുലൈമാനുല്‍ മക്കിയില്‍ നിന്നാണ് ഖാദിരിയ്യ ത്വരീഖത്തിന്റെ പാരമ്പര്യം നേടിയത്. ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നു പ്രബോധനാര്‍ഥം കടലില്‍ മുസ്വല്ല വിരിച്ച് കേരളത്തിലെത്തിയ ആത്മജ്ഞാനിയും സൂഫി ഗുരുവുമായ സയ്യിദ് മുഹമ്മദ് ബാഹസന്‍ ജമല്ലൈലി തങ്ങളെ കുറിച്ചു രചിച്ച മൗലിദ് സാഹിത്യരചന അദ്ദേഹത്തിന്റെ കാവ്യമഹത്വം വിളിച്ചറിയിക്കുന്നതാണ്. അറബി കവിതകളിലൂടെ മത പാണ്ഡിത്യത്തിന് അദ്ദേഹം വലിയ സംഭാവനകളര്‍പ്പിച്ചു. തന്റെ മരണപ്പെട്ടു പോയ ഗുരുനാഥന്മാരെക്കുറിച്ച് രചിച്ച അനുശോചന കാവ്യം അറബി ഭാഷയിലെ ശ്രദ്ധേയ വിലാപ കാവ്യരചനയാണ്.
മത സംഘടനകളുടെ കാലം സജീവമായതോടെ വിവിധ വിഷയങ്ങളിലുണ്ടായ വിവാദങ്ങള്‍ക്ക് പരിഹാരമാകാന്‍ ശാലിയാത്തിയുടെ പഠനങ്ങളും സംഭാവനകളുമാണ് സഹായകമായത്. ഹിജ്റ വര്‍ഷം 1374 മുഹര്‍റം 27 ന് ഈ ലോകത്തോട് വിടപറഞ്ഞു. വൈജ്ഞാനികലോകത്തെ മഹദ് സംഭാവനയായ അദ്ദേഹത്തിന്റെ കുത്ബ്ഖാനക്കു സമീപം തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്്. കാടേരി മുഹമ്മദ് അബ്ദുല്‍ കമാല്‍ മുസ്ല്യാര്‍ ശാലിയാത്തിയുടെ പേരില്‍ അനുശോചന കാവ്യം രചിച്ചിട്ടുണ്ട്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india5 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF18 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News6 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

