Connect with us

Video Stories

ഐറിഷ് ഭക്ഷ്യക്ഷാമം ഓര്‍മ്മിപ്പിക്കുന്നത്

Published

on

അമര്‍ത്യസെന്‍ 

നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്‍ത്യസെന്‍. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്:

? നോട്ടു റദ്ദാക്കലിന്റെ പ്രാഥമിക ഫലം നാം കണ്ടുതുടങ്ങിക്കഴിഞ്ഞു. ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂകളും നോട്ടിന്റെ കുറവും. ഇനി നാം കാണാന്‍ പോകുന്നത് രണ്ടാമത്തെ ഫലമാണ്. അത് അസംഘടിത മേഖലയിലാണ്. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് വിതയെ ബാധിച്ചിരിക്കുന്നു. മറ്റുപല ബിസിനസുകളും നിലക്കുകയാണ്. ഇതിന്റെയെല്ലാം ഫലമെന്തായിരിക്കും.?
= നിങ്ങള്‍ പറഞ്ഞ ‘രണ്ടാമത്തെ ഫലം’ അപ്രതീക്ഷിതമായ ഒന്നല്ല. ബിസിനസും ചെറുകിട കച്ചവടത്തിനും പണം വലിയ പങ്കുണ്ടായിരിക്കെ വിശേഷിച്ചും. പ്രത്യേകിച്ചും ചെറുകിട കച്ചവടത്തിന്. (ഉദാഹരണത്തിനു കാര്‍ഷിക മേഖല). പണം എപ്പോഴും ഇവിടെ കറന്‍സിയായാണ് ഉപയോഗിക്കപ്പെടുന്നത്. സംഘാടനവും പരിശീലനവും കൊണ്ട് പണ രഹിത ഇടപാട് ദീര്‍ഘകാലത്തേക്ക് പതിവു രീതിയാക്കാനാകും. പക്ഷേ അതിന് സമയമെടുക്കും. എന്നാല്‍ പെട്ടെന്നുള്ള അറിവും സ്ഥാപനവത്കരണവും കൊണ്ട് കള്ളപ്പണവുമായി ബന്ധമില്ലാത്ത സാധാരണക്കാരുടെ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം പിടിച്ചുവെക്കുന്നത് വലിയ പാതകമാണ്. നാമിപ്പോള്‍ പറയുന്ന പണ രഹിത ഇടപാട് കൂടുതലും പ്രോമിസറി നോട്ടുകളായാണ്. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങളിലാണ് വലിയ തോതിലുള്ള കള്ളപ്പണ നീക്കിവെപ്പ് നടക്കുന്നത്. യൂറോപ്പിന്റെ വ്യാവസായിക വളര്‍ച്ചയുടെ പിന്‍ബലം പ്രോമിസറി നോട്ടുകളുടെ വലിയ പങ്കായിരുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ ബ്രിട്ടന്‍ പൊടുന്നനെ പണം നിരോധിച്ചു. അതാകട്ടെ ബ്രിട്ടന്റെ വ്യാവസായിക വളര്‍ച്ചയെ പിറകോട്ടടിപ്പിക്കുകയും ചെയ്തു.
അവികസിതമായ രീതിയിലുള്ള ഇലക്ട്രോണിക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും പശ്ചാത്തലത്തില്‍ പണ രഹിത ഇടപാട് സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും ഇലക്ട്രോണിക് രീതിയിലുള്ള ഇടപാടുകളെക്കുറിച്ച് ജ്ഞാനമില്ലാത്ത പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം. അവരുടെ സ്വന്തം പണം നഷ്ടപ്പെടുന്നതിന് വരെ അതുകാരണമാകും. എന്തുകൊണ്ട് ചിലര്‍- നമ്മുടെ മേല്‍ നോട്ടുനിരോധനം അടിച്ചേല്‍പിച്ചവര്‍- ഈ സാധ്യത മുന്‍കൂട്ടി കണ്ടില്ല. മാത്രമല്ല അവര്‍ ഈ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അന്ധത ബാധിച്ചു.

? എന്തിനാണ് രാജ്യത്തെ പ്രചാരത്തിലിരിക്കുന്ന 85 ശതമാനം പണം ഒറ്റയടിക്ക് പിന്‍വലിച്ചത്.
= ലക്ഷ്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് ഇന്ത്യാ ഗവണ്‍മെന്റിനെ പിടികൂടിയതെന്നു തോന്നുന്നു. കള്ളപ്പണം പിടികൂടുകയും തുടച്ചുനീക്കുകയും ചെയ്യുക എന്നതാണ് നോട്ടു നിരോധനം കൊണ്ട് ലക്ഷ്യമിട്ടത്. പിന്നീട് പണ രഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് എത്തുക എന്നതും. രണ്ടാമതിനെക്കുറിച്ചുള്ള സര്‍ക്കാരിന്റെ വാഗ്്‌ധോരണങ്ങള്‍ കൊണ്ട് ആദ്യത്തേത് പതുക്കെ മാറ്റിവെച്ചു. സാമൂഹികമായി വലിയ ചെലവുചെയ്താണ് നോട്ടുനിരോധം കൊണ്ട് കള്ളപ്പണം പിടിക്കാന്‍ നോക്കുന്നത്. അതാകട്ടെ ചെറിയ നേട്ടമേ ഉണ്ടാക്കുകയുള്ളുവെന്നതില്‍ അല്‍ഭുതമില്ല.
കാരണം വളരെ ചെറിയ ശതമാനം (ആറുമുതല്‍ പത്തുശതമാനം വരെ) മാത്രമാണ് പണമായുള്ളത്. വലിയ ശതമാനം കള്ളപ്പണം വിലയേറിയ ലോഹങ്ങളിലും വിദേശ അക്കൗണ്ടുകളിലുമാണ്. കള്ളപ്പണം പിടിക്കാന്‍ നോക്കുമ്പോല്‍ സാധാരണക്കാരന്റെയും ചെറുകിട കച്ചവടക്കാരന്റെയും ഉത്പാദകരുടെയും വീട്ടമ്മയുടെയുമൊക്കെ പക്കലുള്ള കൃത്യമായ നോട്ടുകളാണ് യഥാര്‍ഥ കള്ളപ്പണത്തേക്കാള്‍ കൂടുതല്‍ വെളിച്ചത്തുവരുന്നത്. ഇതാകട്ടെ ഉണ്ടാക്കുന്ന അസൗകര്യവും നഷ്ടവും വളരെ വലുതും. ഇതുമൂലം വളരെ വലിയ തോതിലുള്ള തൊഴില്‍ നഷ്ടവും ഉണ്ടാകും. അടുത്തിടെ പുറത്തുവന്ന ഓള്‍ ഇന്ത്യ മാനുഫേക്ചറേഴ്‌സ് അസോസിയേഷന്റെ ഒരു റിപ്പോര്‍ട്ടില്‍ ഗുരുതരമായ തൊഴില്‍ നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. പ്രത്യേകിച്ചും ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് പത്രം എഴുതിയത് , ‘നരേന്ദ്ര മോദിയുടെ 86 ശതമാനം നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള നടപടിയുടെ 34 ദിവസം മാത്രം കൊണ്ട് വലിയ തോതിലുള്ള ബിസിനസ് നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ്.’
കള്ളപ്പണ പ്രശ്‌നം പരിഹരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാമെന്നത് സര്‍ക്കാരിന്റെ അയഥാര്‍ഥമായ പ്രതീക്ഷയാണെന്ന് സര്‍ക്കാരിന് തന്നെ ഇതിനകം ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് കള്ളപ്പണം ഇല്ലാതാക്കുമെന്ന ആദ്യത്തെ ലക്ഷ്യത്തില്‍ നിന്ന് മറ്റൊരു ലക്ഷ്യത്തിലേക്ക് പതുക്കെ മാറ്റിച്ചവിട്ടിയിരിക്കുന്നത്- പണ രഹിത വ്യവസ്ഥയിലേക്കുള്ള എടുത്തുചാട്ടം. വലിയ സമയമാണ് ഘടനാപരമായ ഇത്തരമൊരു മാറ്റത്തിനായി വേണ്ടത്. കള്ളപ്പണക്കാര്‍ക്കെതിരെ പിഴ ചുമത്തുക തുടങ്ങിയ തലതിരിഞ്ഞ നടപടികള്‍ ഗുണം ചെയ്യുന്നതല്ല. ഫലത്തില്‍ സംഭവിച്ചത് പരിഭ്രാന്തിയും ദൂരവ്യാപകമായ കെടുതിയുമാണ്. അല്ലാതെ കാഷ്‌ലെസ് സമൂഹമല്ല.

? നോട്ടുനിരോധനത്തില്‍ എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം താങ്കള്‍ കാണുന്നുണ്ടോ.തെരഞ്ഞെടുപ്പുകള്‍ വരികയാണ്.
= സത്യത്തില്‍ അതെനിക്കറിയില്ല. ഇത്തരമൊരു നടപടിക്ക് സാമ്പത്തികമായി വിശ്വാസയോഗ്യമായ കാരണങ്ങള്‍ പറയാനായില്ലെങ്കില്‍ ജനങ്ങള്‍ ഭരണകക്ഷികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സംശയിക്കും. അതിപ്പോള്‍ സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒന്നും നേടാനായിട്ടില്ലെങ്കിലും, പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരായ പോരാളിയാണെന്നൊരു രാഷ്ട്രീയ പ്രതിഛായ തല്‍കാലത്തേക്കെങ്കിലും ഉണ്ടാക്കിയെടുക്കാന്‍ ആയല്ലോ.

? അമ്പതുദിവസത്തെ ബുദ്ധിമുട്ടുകൊണ്ട് കള്ള സ്വത്ത് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ.
= എങ്ങനെ കഴിയാനാണ്. തീരെ ചെറിയ ഭാഗം മാത്രമാണ് (ആറുമുതല്‍ പത്തു ശതമാനം വരെ) കള്ളപ്പണമായുള്ളത്. ഏറിയാല്‍ പത്തുശതമാനം കള്ളപ്പണം പിടികൂടിയതുകൊണ്ട് എല്ലാ കള്ളപ്പണവും തുടച്ചുനീക്കാന്‍ സാധിക്കുമോ. പത്തു ശതമാനം തന്നെ കൂടിയ കണക്കാണ്. എങ്ങനെ വെട്ടിക്കാമെന്ന് അറിവുള്ള കള്ളപ്പണക്കാര്‍ അതൊളിപ്പിച്ചുവെക്കുന്നതിലും വിദഗ്ധരാണ്. സത്യസന്ധരായ സാധാരണക്കാരാണ് ഫലത്തില്‍ ഇതുകൊണ്ടുള്ള ദുരിതം പേറേണ്ടിവരുന്നത്.

? ഇതൊരു തെറ്റായ നയമാണെങ്കില്‍ എന്തുകൊണ്ട് നോട്ടുനിരോധനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്നില്ല.
= ഈ തെറ്റായ നടപടിയെ സര്‍ക്കാരിന്റെ പബ്ലിസിറ്റി സംവിധാനം കൊണ്ട് മറക്കാനായിട്ടുണ്ട്. ജനങ്ങളോട് അവര്‍ നിരന്തരം പറയുന്നത് നോട്ടുനിരോധനത്തെ എതിര്‍ത്താല്‍ നിങ്ങള്‍ കള്ളപ്പണക്കാര്‍ക്ക് അനുകൂലമാകുമെന്നാണ്. ഇതൊരു മണ്ടത്തരം നിറഞ്ഞ വിശകലനമാണ്. എന്നാല്‍ ചൂഷണം ചെയ്യാവുന്ന മുദ്രാവാക്യവും. നോട്ടു റദ്ദാക്കല്‍ കൊണ്ടുള്ള പ്രതിസന്ധി സ്ഥിതി വിവരകണക്കുകളും പൊതു കാഴ്ചപ്പാടുകളും കൊണ്ട് പതുക്കെയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പവിത്രതയും വിജയവും എന്ന പൊള്ളയായ കാഴ്ചപ്പാടിനെ വക്രീകരിച്ച കണക്കുകളും ദുഷ്പ്രചാരണവും ആവര്‍ത്തിച്ചുകൊണ്ട് പിടിച്ചുനിര്‍ത്താനാകും. അന്തിമമായി സത്യം നിലനില്‍ക്കും. എങ്കിലും വലിയ ശതമാനം ജനതയെയും ദീര്‍ഘകാലത്തേക്ക് തങ്ങളുടെ വിധേയരായി നിര്‍ത്താനാകും. യു.പി തെരഞ്ഞെടുപ്പിന് ശേഷം വരെയും. 1840ലെ കുപ്രസിദ്ധമായ ഐറിഷ് ഭക്ഷ്യക്ഷാമം ഭരിച്ചിരുന്ന സര്‍ക്കാരിനെ ലണ്ടനില്‍ നിന്ന് പെട്ടെന്നൊരു കലാപത്തിലേക്ക് നയിച്ചിരുന്നില്ലെന്ന് ഓര്‍ക്കുന്നത് നന്നാവും. പക്ഷേ ഏറെ കാലത്തിനുശേഷം, ലണ്ടനിലെ സര്‍ക്കാര്‍ ചെയ്യുന്ന ഒന്നിനെയും വിശ്വസിക്കാത്ത രീതിയില്‍ ഐറിഷ് ജനത ദീര്‍ഘകാലത്തേക്ക് അഗാധമായ സംശയാവസ്ഥയിലേക്ക് മാറുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending