Connect with us

More

ഷെയ്ന്‍ നിഗം! അവന്‍ മിടുമിടുക്കനല്ലേ! അബീ, ധൈര്യമായി പോകൂ!; ഷഹബാസ് അമന്‍

Published

on

മിമിക്രി താരവും സിനിമാതാരവുമായ അബിയുടെ വിയോഗത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി ഗസല്‍ സംഗീതജ്ഞന്‍ ഷഹബാസ് അമന്‍. പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ടെന്ന് തുടങ്ങുന്ന കുറിപ്പില്‍ കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ ബാക്‌ഡ്രോപ്പില്‍ ജീവിച്ചിരുന്നിട്ടും താങ്കള്‍ ആളുകളെക്കൊണ്ട് വേണ്ടാത്തത് പറയിപ്പിച്ചിക്കാത്തയാളാണ് അബിയെന്ന് ഷഹബാസ് പറയുന്നു. മകന്‍ ഷൈന്‍ നിഗം മിടുക്കനാണ്. അവന് ചെയ്യാന്‍ ഒരുപാടുണ്ടെന്നും ഷഹബാസ് പറഞ്ഞു. സാംസ്‌കാരികമായും കലാപരമായും ഉള്ള താങ്കളുടെ ഒരു പ്രധാന കോണ്ട്രിബ്യൂഷന്‍ കൂടിയാണു ഷൈന്‍ എന്നും ധൈര്യമായി പോകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പ്രിയ അബീ.. പോകുന്ന പോക്കില്‍ താങ്കള്‍ക്ക് വ്യക്തമായും അഭിമാനിക്കാവുന്ന രണ്ട് പ്രധാന കാര്യങ്ങളുണ്ട്.
ഒന്ന് : കിട്ടിയ ജീവിതകാലം ഏകദേശം മുഴുവനും തന്നെ അനുകരണകലയും സിനിമയും ഉള്‍പ്പെടെയുള്ള കേരളത്തിലെ മുഖ്യ വിനോദവ്യാപാരമേഖലയുടെ ബാക്‌ഡ്രോപ്പില്‍ ജീവിച്ചിരുന്നിട്ടും താങ്കള്‍ ആളുകളെക്കൊണ്ട് ‘വേണ്ടാത്തത് പറയിപ്പിച്ചിട്ടില്ല’ എന്നതാണു. കേള്‍ക്കുന്നവര്‍ക്ക് തമാശയായി തോന്നാമെങ്കിലും മലയാള ‘മുസ്ലിം’ പശ്ചാത്തലത്തില്‍ നിന്നും ‘പൊതു കലാരംഗത്തേക്ക്’ വരുന്ന മിക്ക ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചും (ആ ഐഡന്റിറ്റി തീരെ അലട്ടാതിരിക്കുന്നവരെ
മാറ്റി നിര്‍ത്തുന്നു) അത് അത്ര ചെറിയൊരു കാര്യമല്ല.മാത്രമല്ല, അക്കാര്യത്തിലൊക്കെ പ്രത്യേകം ശ്രദ്ധ പുലര്‍ത്താന്‍ തന്നെ എന്തോരം സ്‌ട്രെയിന്‍ വേണ്ടി വന്നിട്ടുണ്ടാകും എന്നും മനസ്സിലാകുന്നവര്‍ക്ക് മനസ്സിലാകും! അങ്ങനെയുള്ളവര്‍ സ്വന്തം ഇന്നര്‍ ഡിസിപ്ലിന്‍ മൂലം വേണമെന്നും വേണ്ടെന്നും വെക്കുന്ന കാര്യങ്ങളും പല വിധത്തിലുള്ളതാണു.അവയൊക്കെ മറ്റു ‘പൊതു’കലാകാരരെ സംബന്ധിച്ച് നോക്കിയാല്‍ അല്‍പ്പം അല്‍ഭുതം നിറഞ്ഞത് തന്നെയാകാനാണു സാധ്യത.അതേക്കുറിച്ചൊന്നും താങ്കള്‍ അധികം പറഞ്ഞിട്ടുമില്ല.മറ്റുള്ളവരാല്‍ കാര്യമായി ചോദിക്കപ്പെട്ടിട്ടുമില്ല .പോട്ടെ.ഇനി അത് വിടാം…
രണ്ടാമത്തെക്കാര്യം സ്വന്തം മകന്‍ തന്നെ! ഷെയ്ന്‍ നിഗം! അവന്‍ മിടുമിടുക്കനല്ലേ! കൊച്ചി സ്റ്റയിലില്‍ പറഞ്ഞാല്‍ പൊളി!! ‘ഈട’ അത്യാവശ്യം വേണ്ട ഒരുത്തന്‍! ‘ഈട’ കലക്കും ചെയ്യും അവന്‍ ! താങ്കളുടെ അനുഭവപാഠങ്ങള്‍ തന്നെയാവാം ഒരു പക്ഷേ,അവനെ ഇത്ര ചെറുപ്പത്തിലേ ലെസ് ആക്രാന്തിയും സെലക്ടീവും എന്നാല്‍ എണ്ണം പറഞ്ഞ ഒരുത്തനും ആക്കിത്തീര്‍ത്തത്! അവനു ചെയ്യാന്‍ ഒരുപാടുണ്ട്! അതൊക്കെ ഓന്‍ നോക്കി ചെയ്‌തോളും! ഷെയ്ന്‍ എന്നു പറയുന്ന കുട്ടി കേവലം ഒരു പിന്തുടര്‍ച്ച എന്ന നിലക്ക് മാത്രമല്ല,സാംസ്‌കാരികമായും കലാപരമായും ഉള്ള താങ്കളുടെ ഒരു പ്രധാന കോണ്ട്രിബ്യൂഷന്‍ കൂടിയാണു പ്രിയ അബീ! ധൈര്യമായി പോകൂ! പോകുന്നിടത്തെല്ലാം നല്ലതു വരട്ടെ…
നിറയേ സ്‌നേഹം

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending