gulf
ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ദമ്മാമിൽ പ്രവർത്തനം തുടങ്ങുന്നു

ദമ്മാം: കര്‍ണ്ണാടക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷഹീന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്തിന്റെ ഭാഗമായി നീറ്റ്/ജെഇഇ ജിസിസിയിലെ പ്രഥമ പരിശീലന കേന്ദ്രം ദമാമില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
ആഗോളതലത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി അക്കാദമിക് മികവിനും സമഗ്ര വിദ്യാര്‍ത്ഥി വികസനത്തിനും അംഗീകാരം നേടിയ പ്രമുഖ സ്ഥാപനമായ അറ്റ്ലസ് ഇന്റര്‍നാഷണല്‍ സ്‌കൂളുമായും പ്രശസ്ത വിദ്യാഭ്യാസ പങ്കാളിയായ എന്‍ഷെറ്റയുമായും കാമ്പസ് പങ്കാളിത്തത്തോടെയാണ് സഊദിയില്‍ 103-ാമത് ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ബോര്‍ഡ്, എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി സമഗ്രമായ തയ്യാറെടുപ്പ് ഉറപ്പാക്കുന്നതോടെപ്പം, നീറ്റ്/ജെ.ഇ.ഇ കോച്ചിംഗും റെഗുലര്‍ കരിക്കുലവും സംയോജിപ്പിച്ചാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് സംയോജിത സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നത്, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വലിയ സാധ്യതയാണ് സേവനത്തിലൂടെ ലഭിക്കാന്‍ പോകുന്നതെന്നും, ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത മൊഡ്യൂളുകള്‍, പരിചയസമ്പന്നരായ ഫാക്കല്‍റ്റികള്‍, റെഗുലര്‍ പ്രാക്ടീസ് ടെസ്റ്റുകളും, മത്സര പരീക്ഷകള്‍ക്ക് നേരത്തെ തയ്യാറെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറാം ക്ലാസ് മുതല്‍ ഫൗണ്ടേഷന്‍ കോഴ്‌സുകളും ലഭ്യമാകും വിദ്യാഭ്യാസരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ അനുഭവപരിചയമുള്ള പ്രഗത്ഭരായ അക്കാദമിക വിദഗ്ധരാണ് സെന്ററിന് നേതൃത്വം നല്‍കുന്നത്, പ്രഥമ സെന്ററിന്റെ ഉത്ഘാടനം സെപ്തംബര്‍ 7 ന്
വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തില്‍ നടക്കും ,ഷഹീന്‍ സ്ഥാപനങ്ങളുടെ ഫൗണ്ടറും ചെയര്‍മാനു, വിദ്യാഭ്യാസ രംഗത്തെ പ്രമുഖനുമായ ഡോ.അബ്ദുല്‍ ഖദീര്‍ വിശിഷ്ടാതിഥിയായിരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ ഫറാസ് അഹമ്മദ്, ഫൈസുദ്ധീന്‍, ഷക്കീല്‍ ഹാഷ്മി, സൈഫുള്ള ഷെരീഫ്, ഫയാസ് പി എം,ദാവൂദ് മുഹമ്മദ് അലി, ആലിക്കുട്ടി ഒളവട്ടൂര്‍, അബ്ദുല്‍ മജീദ് എം എം എന്നിവര്‍ പങ്കെടുത്തു.
gulf
ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു
. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്‍ ഹാജിമാര്‍ നീങ്ങിത്തുടങ്ങും.
ഇന്ന് പകലും രാത്രിയും ഹാജിമാര്‍ മിനായില്‍ പ്രാര്‍ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്‍ തര്‍വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്‍മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്‍ രാത്രിയിയോടെ മുഴുവന്‍ ഹാജിമാരും മിനായിലെത്തും.
നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്‍ നാളെ സൂര്യാസ്തമയം വരെ അറഫയില്‍ തങ്ങണം. പിന്നീട് മുസ്ദലിഫയില്‍ രാപ്പാര്‍ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്‍മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്‍മം എന്നിവ പൂര്‍ത്തിയാക്കിയാല്‍ തീര്‍ഥാടകന് ഹജ്ജിന് അര്‍ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

gulf
ആഗോള റോഡ് സുരക്ഷാ വാരത്തില്‍ അബുദാബി ഗതാഗത വിഭാഗം പങ്കാളികളായി
കോര്‍ണിഷില്‍, കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍, ഇ-സ്‌കൂട്ടര്‍ ഉപയോക്താക്കള്‍ എന്നിവരുമായി സുരക്ഷാ സംഘങ്ങള്‍ ഇടപെട്ട് ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗമെന്ന ബോധവല്‍ക്കരണം നടത്തി.

-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
india3 days ago
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് എതിരായ വ്യാജപ്രചാരണം; അധ്യാപികയ്ക്ക് സസ്പെന്ഷന്
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
രാജ്യത്തെ കോവിഡ് കേസുകള്‍ 4,866 ആയി ഉയര്‍ന്നു; മരിച്ചവരില്‍ 5 മാസം പ്രായമായ കുഞ്ഞും
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നിര്‍മാതാക്കള്‍ക്കും നോട്ടീസ്