Connect with us

News

നിര്‍ഭയം മമത; ഹര്‍ജി സുപ്രീം കോടതിയില്‍ അല്പസമയത്തിനകം പരിഗണിക്കും

Published

on

കൊല്‍ക്കത്ത/ ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാറും സിബിഐയും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നു. കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടം തുടരാനാണ് ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ തീരുമാനം.

അതേ സമയം പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ ഹര്‍ജികൾ അൽപസമയത്തിനകം സുപ്രീംകോടതി പരിഗണിക്കും.
ചിട്ടി തട്ടിപ്പ് കേസില്‍ അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് സി.ബി.ഐ നല്‍കിയ ഹര്‍ജി
യില്‍ , അന്വേഷണവുമായി മുന്നോട്ടുപോകാൻ കോടതിയുടെ ഇടപെടൽ വേണമെന്നാണ് സി ബി ഐയുടെ ആവശ്യം. 
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവര്‍ണര്‍ കേസരി നാഥ് തൃപാഠി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. കൊല്‍ക്കത്തയിലെ പ്രത്യേക സ്ഥിതിഗതികളില്‍ ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുളള അടിയന്തര നടപടി കൈക്കൊളളാന്‍ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു.
ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന സിബിഐയുടെ ആവശ്യം തളളിയ സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് അറിയിച്ചു. ബംഗാള്‍ ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും എതിരെ കോടതിയലക്ഷ്യത്തിന് നടപടി എടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചെന്നും സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ തെളിവ് നശിപ്പിച്ചതിന് തെളിവുണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി സിബീഐയോട് നിര്‍ദേശിച്ചു. തെളിവുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നല്‍കി. അതേ സമയം കേന്ദ്രത്തിന്റെ നടപടിക്കെതിരെ അതേ രീതിയില്‍ തന്നെ മമതയും തിരിച്ചടിച്ചു. കൊല്‍ക്കത്തയുടെ ചുമതലയുളള സിബിഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയ്‌ക്കെതിരെ കൊല്‍ക്കത്ത പൊലീസ് സമന്‍സ് അയച്ചു. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ്. സിബിഐ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകള്‍ വേഗത്തിലാക്കാന്‍ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
സിബിഐ നടപടിക്കെതിരെ പൊലീസ് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് കോടതി ഇന്ന് പരിഗണിക്കും. അതേ സമയം കൊല്‍ക്കത്തയില്‍ ധര്‍ണ സമരമിരിക്കുന്നത് തുടരുമെന്ന് അറിയിച്ച മമത മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് അഴിച്ചു വിട്ടത്. സത്യഗ്രഹ സ്ഥലത്തു വെച്ചു തന്നെ സംസ്ഥാന മന്ത്രിസഭാ യോഗം ചേര്‍ന്ന മമത തന്റെ പോരാട്ടം ഏതെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കെതിരെ അല്ലെന്നും മോദി സര്‍ക്കാറിനെതിരെ ആണെന്നും പറഞ്ഞു.
സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സത്യഗ്രഹ വേദിയില്‍ വിതരണം ചെയ്ത് പൊലീസിനുള്ള പിന്തുണ അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. പൊലീസിനോട് അനാദരവ് കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മമത പറഞ്ഞു. കേന്ദ്രം ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് അവര്‍ ആരോപിച്ചു. സംസ്ഥാനത്തിന്റെ കര്‍ഷക ക്ഷേമ നടപടികളില്‍ കേന്ദ്രത്തിന് അസൂയയാണ്. മോദി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും അവര്‍ പറഞ്ഞു. ബംഗാള്‍ വിഷയത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരു സംഭകളും ഇന്നലെ സ്തംഭിച്ചു. ടി. എം. സി അംഗങ്ങള്‍ക്കൊപ്പം പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ കൂടി കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രംഗത്തു വന്നതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
പാര്‍ലമെന്റില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കൊല്‍ക്കത്തയില്‍ സിബിഐ സംഘത്തെ തടഞ്ഞ സംഭവം നിര്‍ഭാഗ്യകരമായി പോയെന്ന് പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങളെന്നും കൊല്‍ക്കത്ത പൊലീസിനോട് കേന്ദ്രം വിശദീകരണം തേടിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൊല്‍ക്കത്ത പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് തൃണമൂല്‍ അംഗങ്ങള്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന പേരില്‍ കൊല്‍ക്കത്ത മെട്രോ ചാനലില്‍ സത്യഗ്രഹമിരിക്കുന്ന മമത ബാനര്‍ജിക്ക് പിന്തുണയുമായി നിരവധി പ്രതിപക്ഷ നേതാക്കള്‍ കൊല്‍ക്കത്തയിലെത്തി. ഇടത് പാര്‍ട്ടികളും, ടി.ആര്‍.എസും ഒഴികെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും മമതയെ പിന്തുണ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കൊപ്പം നിന്ന ഗൂര്‍ഖ ജന മുക്തി മോര്‍ച്ച മമതക്ക് പിന്തുണ അറിയിച്ച് ഡാര്‍ജിലിങില്‍ പ്രകടനം നടത്തുകയും ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇഡി അന്വേഷണം: ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം കരുതിവച്ച കാവ്യനീതിയെന്ന് എം.എം ഹസന്‍

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

Published

on

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേയുള്ള എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസന്‍.

2016 ൽ അധികാരമേറ്റത് മുതൽ മരിക്കുന്നതുവരെ സംസ്ഥാന പൊലീസിനെയും സി.ബി.ഐ യേയും ഉപയോഗിച്ച് പിണറായി വിജയൻ ഉമ്മൻചാണ്ടിയെ വേട്ടയാടി. അദ്ദേഹം രോഗിയായതും അകാല മരണം വരിച്ചതും അതുമൂലമെന്നും എം.എം ഹസ്സൻ.

ഉമ്മന്‍ ചാണ്ടിയുടെ മക്കള്‍ക്കെതിരേ നട്ടാല്‍കുരുക്കാത്ത നുണകള്‍ പ്രചരിപ്പിച്ചു. പിതൃതുല്യനെന്ന് പറഞ്ഞ സ്ത്രീയെ ഉപയോഗിച്ച് അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ഡിജിപി രാജേഷ് ദിവാന്‍, എഡിജിപിമാരായ അനില്‍കാന്ത്, ഷെയ്ഖ് ദര്‍വേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ പരാതി എഴുതിവാങ്ങി സിബിഐ അന്വേഷണത്തിനു വിട്ടതെന്നും ഹസ്സൻ.

സോളാര്‍ കമ്മീഷന് പലതവണ കാലാവധി നീട്ടിക്കൊടുത്ത് ആ രീതിയിലും സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇത്രയും വ്യാപകമായ വേട്ടയാടല്‍ നടത്തിയിട്ടും ഉമ്മന്‍ ചാണ്ടി അഗ്നിശുദ്ധി വരുത്തി അതില്‍ നിന്ന് പുറത്തുവരുകയും ജനഹൃദയങ്ങളില്‍ അമരത്വം നേടുകയും ചെയ്തു. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും പിണറായിക്കുള്ള വടി വെട്ടാന്‍ പോയിരിക്കുന്നതേയുള്ളുവെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലാവ്ലിന്‍ കേസ്, സ്വര്‍ണക്കടത്തുകേസ്, ഡോളര്‍ കടത്തുകേസ് ലൈഫ് മിഷന്‍ കേസ്, കരുവന്നൂര്‍ ഇഡി കേസ്, മാസപ്പടി കേസ് എന്നിങ്ങനെ 7 കേസുകള്‍ക്കിടയിലും സുരക്ഷിതനായിരിക്കാന്‍ ഇന്ത്യയില്‍ പിണറായിക്കു മാത്രമേ കഴിയൂ. ഇതില്‍ ഏതെങ്കിലുമൊരു കേസ് ആത്മാര്‍ത്ഥമായി അന്വേഷിച്ചാല്‍ പിണറായി വിജയന്‍ അകത്തുപോകുമെന്ന് ഉറപ്പാണെന്നും കാലം അതിനു കാത്തിരിക്കുകയാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി.

Continue Reading

india

മദ്യപിച്ച് വിമാനം പറത്തി; പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ; എഫ്ഐആർ ഫയൽ ചെയ്തു

വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.

Published

on

മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ പുറത്താക്കി എയർ ഇന്ത്യ. കഴിഞ്ഞയാഴ്ച ഫുക്കറ്റ്-ഡൽഹി വിമാനം ഓടിച്ച ക്യാപ്റ്റനെതിരെയാണ് എയർ ഇന്ത്യ കടുത്ത നടപടി സ്വീകരിച്ചത്. വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്.

ഇയാൾക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഇക്കാര്യങ്ങളിൽ തങ്ങൾക്ക് സഹിഷ്ണുതയില്ലെന്നും പൈലറ്റിന്റെ സേവനം ഇതോടെ നിർത്തലാക്കുകയാണെന്നും എയർ ഇന്ത്യ വ്യക്തമാക്കി. “ഞങ്ങൾക്ക് ഈ കാര്യങ്ങളിൽ ഒട്ടും സഹിഷ്ണുതയില്ല, അദ്ദേഹത്തിൻ്റെ സേവനം അവസാനിപ്പിക്കുക മാത്രമല്ല, മദ്യപിച്ച് വിമാനം ഓടിക്കുന്നത് ക്രിമിനൽ നടപടിയായതിനാൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്,” എയർലൈൻ വൃത്തങ്ങൾ പറഞ്ഞു.

Continue Reading

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

Trending