More
ജലാശയത്തിലേക്ക് പതിക്കുന്ന കാറില്‍ നിന്നും അമ്മയെ മകന്‍ അത്ഭുതകരമായി രക്ഷപെടുത്തി

തൊടുപുഴ: ജലാശയത്തിലേക്ക് പതിക്കുകയായിരുന്ന കാറില്‍ നിന്നും അമ്മയെ അത്ഭുതകരമായി മകന്‍ രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ മലങ്കര ജലാശയത്തില്‍ പതിച്ചു. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് കാര്‍ അബദ്ധത്തില്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം.തോമസിന്റെ ഭാര്യ മോളി തോമസിനെയാണ് മകന്‍ പ്രിന്‍സ് സാഹസികമായി രക്ഷപെടുത്തിയത്. ഇന്നലെ രാവിലെ പതിനൊന്നോടെ മുട്ടം റൈഫിള്‍ ക്ലബിനു സമീപമായിരുന്നു സംഭവം.
ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ച ശേഷം മകനുമൊത്ത് മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ മലങ്കര ജലാശയത്തോടു ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയതായിരുന്നു മോളി തോമസ്. അമ്മയെ വാഹനത്തിനുള്ളില്‍ ഇരുത്തിയ ശേഷം പ്രിന്‍സ് പുറത്തിറങ്ങി. കാര്‍ റിവേഴ്‌സ് ഗിയറിലായിരുന്നുവെന്നതു പ്രിന്‍സ് അറിഞ്ഞില്ല. ഇതിനിടെ മോളി ആക്‌സിലേറ്ററില്‍ കാലമര്‍ത്തിയതോടെ വാഹനം പിന്നിലേക്ക് പാഞ്ഞു. കാറിനടുത്തേക്ക് ഓടിയടുത്ത പ്രിന്‍സ് പെട്ടെന്നു തന്നെ ഡോര്‍ തുറന്ന് എഞ്ചിന്‍ ഓഫാക്കി അമ്മയെ വലിച്ച് പുറത്തിറക്കുകയായിരുന്നു. മോളി പുറത്തിറങ്ങിയ ഉടന്‍ തന്നെ കാര്‍ ജലാശയത്തില്‍ പതിക്കുകയും ചെയ്തു.
തീരത്തു നിന്നും 30 അടിയോളം നീങ്ങിയ കാര്‍ തൊടുപുഴ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കയര്‍ കെട്ടി കരയുടെ അടുത്തേക്ക് വലിച്ചടുപ്പിച്ചു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തി മാറ്റി. ജലാശയത്തില്‍ പതിച്ചതിനെ തുടര്‍ന്ന് ഫോക്‌സ് വാഗണ്‍ പോളോ കാറിനു കേടുപാടു സംഭവിച്ചു. കാര്‍ മുങ്ങിയ ഭാഗത്ത് 15 അടിയോളം താഴ്ചയുണ്ടായിരുന്നു. കാറില്‍ നിന്നും രക്ഷപെടുന്നതിനിടയില്‍ മോളിക്ക് പോറല്‍ പോലുമേറ്റില്ല. മുട്ടം പൊലീസും സ്ഥലത്തെത്തിയിരുന്നു.
kerala
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

kerala
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍

കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരുടെ കൊലപാതക കേസിലെ പ്രതി പ്രമോദിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി കുയ്യാലി പുഴയില്‍ നിന്നും കണ്ടെടുത്തു. കൊല്ലപ്പെട്ട ശ്രീജയ, പുഷ്പലളിത എന്നിവരുടെ ഇളയ സഹോദരനാണ് പ്രമോദ്. കൊലപാതകത്തിനുശേഷം ശനിയാഴ്ച പുലര്‍ച്ചെ പ്രമോദ് നടന്നുപോകുന്ന സിസിടിവി ദ്യശ്യം പുറത്തുവന്നിരുന്നു.
കഴിഞ്ഞ ദിവസം പൊലീസ് പ്രമോദിനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. സഹോദരിമാരുടെ മരണം ബന്ധുക്കളെ അറിച്ചതിനുശേഷം പ്രമോദ് ഒളിവില്‍ പോവുകയായിരുന്നു. അവസാനമായി ടവര്‍ ലോക്കേഷന്‍ കണ്ടത് ഫറോക്കിലായിരുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ മറ്റുപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലന്നാണ് അയല്‍വാസികള്‍ പറയുന്നത്.
ചേവായൂരിലെ വീട്ടിനുള്ളിലാണ് ശ്രീജയ, പുഷ്പലളിത എന്നിവരെ മരിച്ച നിലയില്‍ കണ്ടത്തിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു പോസ്റ്റ് മോട്ടം റിപ്പോര്‍ട്ട്. പ്രമോദിനോടപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന വിവരം പ്രമോദ് ബന്ധുക്കളെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോള്‍ രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. അഞ്ചു തെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്. അഞ്ചു പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽ പെട്ടത്.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
-
india3 days ago
‘വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാട്ടിയതിനെതിരെ അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
GULF3 days ago
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്