Connect with us

india

ഹിന്ദു ബാലികയെ ശല്യപ്പെടുത്തിയെന്ന വ്യാജ ആരോപണത്തില്‍ 107 ദിവസം ജയിലില്‍ കിടന്നു; നിരപരാധിയാണെന്ന് കണ്ടെത്തിയ മുസ്‌ലിം യുവാവിനെ കുറ്റവിമുക്തനാക്കി കോടതി

വള വിൽപ്പന എന്ന പേരിൽ അലി പെൺകുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു ഇവരുടെ ആരോപണം.

Published

on

ഹിന്ദു ബാലികയെ ശല്യപ്പെടുത്തി എന്ന ആരോപണത്തിൽ 107 ദിവസം ജയിലിൽ കിടന്ന മുസ്‌ലിം യുവാവിനെ നിരപരാധിയെന്ന് കണ്ട് കുറ്റവിമുക്തനാക്കി കോടതി. ആഗസ്റ്റ് 2021ൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് കേസിനാസ്പദമായ സംഭവം. യുപി സ്വദേശിയായ തസ്‌ലിം അലിയെ ആണ് കോടതി കേസിൽ വെറുതെവിട്ടത്.

അലിയെ ഒരു കൂട്ടം യുവാക്കൾ മർദിക്കുന്ന ദൃശ്യങ്ങൾ ഒരു വർഷം മുമ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. വള വിൽപ്പന എന്ന പേരിൽ അലി പെൺകുട്ടിയോട് മോശമായി പെരുമാറി എന്നായിരുന്നു ഇവരുടെ ആരോപണം. വീഡിയോയിൽ അലിക്കെതിരെ യുവാക്കൾ വർഗീയമായി ആക്രോശിക്കുന്നതും കാണാമായിരുന്നു.

‘ഹിന്ദു ക്ഷേത്ര’ എന്ന പ്രദേശത്ത് വെച്ചാണ് അലിക്ക് മർദ്ദനമേറ്റത്. പ്രദേശത്ത് അലിയെ കണ്ടുപോകരുത് എന്നും യുവാക്കൾ പറയുന്നുണ്ട്. മർദ്ദനമേറ്റ തസ്‌ലിം അലി വള വിറ്റായിരുന്നു ഉപജീവനം കണ്ടെത്തിയിരുന്നത്.

ആക്രമണത്തിന് പിന്നാലെ അലി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ അലിയെ പൊലീസ് പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയായതിനാൽ അലിക്കെതിരെ പോക്‌സോ നിയമമായിരുന്നു ചുമത്തിയിരുന്നത്.

വെറുതെ വിട്ടതിന് പിന്നാലെ തനിക്കിത് ദു:ഖകരും സന്തോഷവുമുള്ള സംഭവമാണെന്നാണ് അലി പ്രതികരിച്ചത്. തനിക്കൊപ്പം നിന്നവരോടും തനിക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തവരോടും മർദ്ദിച്ചവരോടും നന്ദി പറഞ്ഞായിരുന്നു അലിയുടെ പ്രതികരണം. കേസ് കെട്ടിച്ചമച്ചതാണ്, ഹിന്ദു ക്ഷേത്രയിൽ പ്രവശിച്ച തന്നെ മതവും പേരും നോക്കി ആക്രമിക്കുകയായിരുന്നെന്ന് അലി പറഞ്ഞു. ഇന്ത്യൻ എക്‌സ്പ്രസിനോടാണ് അലി പ്രതികരിച്ചത്.

മർദ്ദനമേറ്റതിന് പിന്നാലെ അലി ബൻഗംഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തന്നെ മർദ്ദിച്ചെന്നും വർഗീയ ആക്രോശങ്ങൾ നടത്തി എന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. ഇത് കൂടാതെ തന്റെ കയ്യിലുണ്ടായിരുന്ന 10,000 രൂപയും ഫോണും ആധാർ കാർഡ് അടക്കമുള്ള രേഖകളും അക്രമികൾ മോഷ്ടിച്ചെന്നും അലി പരാതിപ്പെട്ടിരുന്നു. അലിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും തൊട്ടു പിന്നാലെ അലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പരാതിക്കാരും പെൺകുട്ടിയും കൂറുമാറിയതാണ് അലിയെ വെറുതെ വിടാൻ കാരണമെന്ന് അലിയുടെ അഭിഭാഷകൻ പറഞ്ഞു. അലി തന്റെ പേര് മാറ്റിയാണ് ഹിന്ദു ക്ഷേത്രയിൽ വിൽപ്പനക്കെത്തിയത് എന്നതായിരുന്നു ഒരു പ്രധാന ആരോപണം, ഗോലു എന്ന പേര് അലിയുടെ ആധാർ കാർഡിലുണ്ടായിരുന്നു, ഇത് വ്യാജ പേരാണ് എന്നായിരുന്നു അലിക്കെതിരെ ഉണ്ടായിരുന്ന ആരോപണം.

എന്നാൽ അലിയെ സ്വന്തം നാട്ടിൽ വിളിക്കുന്ന പേര് ഗോലു എന്നാണെന്ന് തെളിയിക്കാൻ സാധിച്ചത് അലിക്ക് അനുകൂലമായി. സംഭവ ദിവസം അലി തന്റെ പുതുക്കിയ ആധാർ കാർഡും കയ്യിൽ കരുതിയിരുന്നു. ഈ കാർഡിൽ അലിയുടെ മുഴുവൻ പേരും ഉണ്ടായിരുന്നു. കാർഡുകളെക്കുറിച്ച് രണ്ട് ഗ്രാമമുഖ്യൻമാരും കോടതിയിൽ മൊഴി നൽകി.

തന്റെ ജയിൽ വാസത്തെക്കുറിച്ചും അലി പ്രതികരിച്ചു. ആദ്യം താൻ വളരെ ബുദ്ധിമുട്ടിയെന്നും തന്നെ ഏകാന്ത തടവിലാണ് പാർപ്പിച്ചതെന്നും അലി പറഞ്ഞു. താൻ വളരെ ഭയപ്പെട്ടു, എന്നാൽ പൊലീസ് തന്നോട് മാന്യമായാണ് പെരുമാറിയത്. ഏകാന്തത തന്നെ അലട്ടിയില്ല, തന്നെ ആരും വേദനിപ്പിക്കുകയും ചെയ്തില്ല. നിയമത്തിലും നീതിയിലും താൻ വളരേയധികം പ്രതീക്ഷയർപ്പിച്ചിരുന്നെന്നും അലി പറഞ്ഞു.

കേസിൽ 2021 ഡിസംബറിലാണ് അലിക്ക് ജാമ്യം ലഭിച്ചത്. തന്റെ അച്ഛനും മുത്തച്ഛനും വളക്കച്ചവടം തന്നെയാണ് നടത്തിയിരുന്നത്. തനിക്ക് ആറ് മക്കളുണ്ട് അവരെ പോറ്റണം യുപിയിലും പഞ്ചാബിലും ഇൻഡോറിലുമാണ് താൻ കച്ചവടം നടത്താറുള്ളത് ഇനിയും ഇൻഡോറിൽ കച്ചവടത്തിനായി പോകുമെന്നും അലി പറഞ്ഞു. കുറ്റവിമുക്തനായതിന് പിന്നാലെ ആക്രമികൾക്കെതിരെ കേസെടുക്കുമോ എന്ന ചോദ്യത്തിന്, അവർ തന്നോട് മാപ്പ് പറഞ്ഞെന്നും അക്രമികളോട് തനിക്ക് യാതൊരു വെറുപ്പും ഇല്ലെന്നായിരുന്നു അലിയുടെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിയറ്റ്‌നാം കോളനിയിലെ ‘റാവുത്തര്‍’ , നടന്‍ വിജയ രംഗ രാജു അന്തരിച്ചു

കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു.

Published

on

വിയറ്റ്‌നാം കോളനിയിലെ വില്ലന്‍ കഥാപാത്രമായ റാവുത്തറെ അവതരിപ്പിച്ച നടന്‍ വിജയ രംഗ രാജു (70) അന്തരിച്ചു. കഴിഞ്ഞയാഴ്ച ഹൈദരാബാദില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു നടന്റെ മരണം.

ചെന്നൈയില്‍ നാടകങ്ങളിലൂടെയണ് വിജയ രംഗ രാജു അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം ‘എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലൂടെ അദ്ദേഹം പ്രേഷകരെ ത്രല്ലടിപ്പിക്കുകയായിരുന്നു.

തെലുങ്ക്, മലയാളം സിനിമകളിലായി വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയരംഗരാജു നിരവധി സഹനടന്റെ വേഷങ്ങളും ചെയ്തു. അഭിനയത്തിന് പുറമെ ബോഡി ബില്‍ഡിങ്, ഭാരോദ്വഹനം മേഖലകളിലും വിജയ രംഗരാജു സജീവമായിരുന്നു.

 

 

Continue Reading

india

മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍

സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു.

Published

on

മംഗളൂരുവില്‍ ബാങ്ക് കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്ന് പ്രതികള്‍ പിടിയില്‍. രണ്ട് പ്രതികള്‍ക്ക് കൂടിയുള്ള തിരച്ചില്‍ തുടരുകയാണ്. സംഘം കവര്‍ച്ചയ്ക്കു വേണ്ടി ഉപയോഗിച്ച കാറും ആയുധങ്ങളും കണ്ടെടുത്തു. തമിഴ്നാട് തിരുവണ്ണാമലൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

തോക്കുമായെത്തിയ അക്രമിസംഘം ബാങ്കില്‍ നിന്ന് 12 കോടിയോളം രൂപ കവര്‍ച്ച നടത്തിയിരുന്നു. മംഗലാപുരത്തെ ഉള്ളാളിലുള്ള കൊട്ടേക്കര്‍ സഹകരണ ബാങ്കിലായിരുന്നു കവര്‍ച്ച നടന്നത്. മുഖംമൂടി ധരിച്ച് കാറിലെത്തിയ അഞ്ചംഗസംഘമാണ് കവര്‍ച്ച നടത്തിയത്. സ്വര്‍ണവും പണവുമടക്കം 12 കോടിയോളം സംഘം തട്ടിയെടുത്തിരുന്നു.

സംഭവം നടക്കുന്ന ദിവസം ബാങ്കിലെ സിസിടിവി കാമറകള്‍ സര്‍വീസ് ചെയ്യുകയായിരുന്നു. ഇത് മനസിലാക്കിയ സംഘം ആ സമയം എത്തുകയായിരുന്നു. അതേസമയം സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

 

Continue Reading

india

മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ്​ നാസിയ ഇലാഹി ഖാനെതിരെ പരാതി

ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

Published

on

വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് നാസിയ ഇലാഹി ഖാനെതിരെ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് പരാതി നല്‍കി. ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ആലീസ് വാസിനാണ് പരാതി നല്‍കിയത്.

ജനുവരി അഞ്ചിന് ഹിന്ദുത്വ സംഘടനയായ ‘രോഹിണി’ ഡല്‍ഹിയില്‍ നടത്തിയ പരിപാടിക്കിടെയാണ് നാസിയ വിദ്വേഷ പ്രസംഗം നടത്തിയതെന്ന് പരാതില്‍ പറയുന്നു. ഇസ്‌ലാമിനെയും മുസ്ലിംകളെയും ലക്ഷ്യമിട്ട് ഖാന്‍ അപകീര്‍ത്തികരവും ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നു.

അവ കുറ്റകരം മാത്രമല്ല, മാതൃകാ പെരുമാറ്റച്ചട്ടത്തിെന്റയും 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെയും വ്യക്തമായ ലംഘനമാണ്. പൊതുസമാധാനം തകര്‍ക്കുകയും സാമുദായിക സൗഹാര്‍ദത്തെ ബാധിക്കുകയും 2025ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുകയും ചെയ്യുന്ന ലംഘനങ്ങളാണ് അവര്‍ നടത്തിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

മുസ്‌ലിംകളോട് വിദ്യാഭ്യാസം നേടാന്‍ പറയൂ, അവര്‍ ചെയ്യില്ല! അവരോട് മനുഷ്യനാകാന്‍ പറയൂ, അവര്‍ ചെയ്യില്ല! പഠിക്കാന്‍ പറയൂ, അവര്‍ പഠിക്കില്ല! അവരോട് എന്തെങ്കിലും ചെയ്യാന്‍ പറയൂ, അവര്‍ അത് ചെയ്യില്ല! പക്ഷേ, ബലാത്സംഗം ചെയ്യാന്‍ പറഞ്ഞാല്‍ ഉടന്‍ അത് ചെയ്യും. അവരോട് ലൗ ജിഹാദ് ചെയ്യാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും.

ബോംബുകളും വെടിയുണ്ടകളും വെടിക്കോപ്പുകളും എറിയാന്‍ അവരോട് പറയുക! അവര്‍ ഉടനെ എറിയുകയും ചെയ്യും. അവരോട് ഭീകരത സൃഷ്ടിക്കാന്‍ പറയൂ, അവര്‍ അത് ഉടനെ ചെയ്യും’ എന്നായിരുന്നു നാസിയ പ്രസംഗിച്ചത്. മുമ്പും മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് നാസിയക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

Continue Reading

Trending