Connect with us

Sports

മുംബൈ ഗാഥ

Published

on

മുംബൈ: മൂന്ന് തോല്‍വികള്‍ക്ക് ശേഷം മുംബൈക്കാര്‍ ഗംഭീരമായി തിരിച്ചെത്തി. വിരാത് കോലി നയിച്ച ബാംഗ്ലൂര്‍ റോയല്‍സിനെതിരെ ആധികാരിക പ്രകടനവുമായി രോഹിത് ശര്‍മയുടെ ടീം കരുത്ത് കാട്ടി. രോഹിത് സെഞ്ച്വറിക്കടുത്ത പ്രകടനവുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ വിരാത് കോലിക്ക് പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍. അവരുടെ സൂപ്പര്‍ ടീമുകള്‍. മുംബൈ വാംഖഡെയിലെ മാമാങ്കം പ്രതീക്ഷിച്ചത് പോലെ സുന്ദരമായിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് മല്‍സരങ്ങളിലും മുംബൈക്കായിരുന്നില്ല ടോസ്. മൂന്ന് കലികളിലും രോഹിത് ശര്‍മയുടെ ടീം അവസാന പന്തുകളില്‍ തളരുകയും ചെയ്തു. ഇന്നലെയും ടോസ് ഭാഗ്യം അദ്ദേഹത്തിനൊപ്പമായിരുന്നില്ല. വിരാത് കോലിക്കായിരുന്നു നാണയത്തിന്റെ ആനുകൂല്യം. സ്വന്തം നിരയിലെ കരുത്ത് മനസ്സിലാക്കി തന്നെ കോലി മുംബൈക്കാരെ ബാറ്റിംഗിന് വിളിച്ചു. മുംബൈ സംഘത്തില്‍ ഒരു മാറ്റം മാത്രമാണുണ്ടായിരുന്നത്. സ്പിന്നര്‍ അഖില ധനഞ്ജയക്ക് പകരം ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ മക്‌ലാനന്‍ ഇറങ്ങി. ബാംഗ്ലൂരാവട്ടെ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ആദ്യ മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയ കിവിക്കാരനായ ഓപ്പണര്‍ ബ്രെന്‍ഡന്‍ മക്കലത്തിന് പകരം കറി ആന്‍ഡേഴ്‌സണ്‍ രംഗത്ത്് വന്നു. ഇന്ത്യന്‍ സീമര്‍ മുഹമ്മദ് സിറാജിന് ഈ ഐപി.എല്ലിലെ ആദ്യ മല്‍സരത്തിന് കോലി അവസരം നല്‍കിയപ്പോള്‍ കുല്‍വന്ത് കേജ്‌റോലിയ പുറത്തായി. ലെഫ്റ്റ് ആം സ്പിന്നര്‍ പവന്‍ നേഗിക്ക് പകരം സര്‍ഫ്രാസ് ഖാന്‍ ഇറങ്ങി.
ദയനീയമായിരുന്നു മുംബൈയുടെ തുടക്കം. അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ആദ്യ പന്തില്‍ ഓപ്പണര്‍ സുര്യ യാദവ് പുറത്ത്. ഉമേഷ് യാദവിന്റെ പേസില്‍ പ്രതിരോധം തകര്‍ന്ന് യുവതാരം മടങ്ങിയതിന് പിറകെ രണ്ടാം പന്തില്‍ ഇഷാന്‍ കിഷനും പുറത്ത്. ആദ്യ പന്ത് പോലെ ക്യത്യമായ രണ്ടാം പന്തില്‍ യാദവ് കിഷനെ തിരിച്ചയച്ചപ്പോള്‍ വാംഖഡെയിലെ മുംബൈ ഫാന്‍സ് ഞെട്ടി. സ്‌ക്കോര്‍ രണ്ട് വിക്കറ്റിന് 0 റണ്‍സ്. മൂന്നാം വിക്കറ്റില്‍ ഓപ്പണര്‍ ഇവിന്‍ ലൂയിസിന് കുട്ടായി നായകന്‍ രോഹിത് ശര്‍മ വരുമ്പോള്‍ ശോക മൂകമായിരുന്നു ഗ്യാലറികള്‍. ഈ സഖ്യം പതുക്കെ നിലയുറപ്പിച്ചതോടെ റണ്‍സ് വരാന്‍ തുടങ്ങി. ലൂയിസായിരുന്നു ആക്രമണത്തില്‍ മുമ്പന്‍. അഞ്ച് സിക്‌സറുകളും ആറ് ബൗണ്ടറികളുമായി അദ്ദേഹം മൈതാനം വാണു. 42 പന്തില്‍ 65 റണ്‍സുമായി ആന്‍ഡേഴ്‌സന്റെ പന്തില്‍ പുറത്താവുമ്പോള്‍ മുംബൈ സ്‌ക്കോര്‍ 100 കടന്നിരുന്നു. ലൂയിസ് മടങ്ങിയ ശേഷം രോഹിത് ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റി. ചടപടാ ഷോട്ടുകള്‍. കുനാല്‍ പാണ്ഡ്യ, കിരണ്‍ പൊലാര്‍ഡ് തുടങ്ങിയവര്‍ വന്ന് പെട്ടെന്ന് മടങ്ങിയെങ്കിലും അതൊന്നും രോഹിതിന്റെ ഇന്നിംഗ്‌സിനെ ബാധിച്ചില്ല. അഞ്ച് സിക്‌സറുകളും പത്ത് ബൗണ്ടറികളുമായി അദ്ദേഹം കളം വാണപ്പോള്‍ കോലി പലപ്പോഴും ക്ഷുഭിതനായി. അമ്പയര്‍മാരുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തു. കേവലം അഞ്ച് പന്തുകള്‍ മാത്രം നേരിട്ട ഹാര്‍ദിക് പാണ്ഡ്യ പുറത്താവാതെ 17 റണ്‍സ് നേടിയപ്പോള്‍ സ്‌ക്കോര്‍ 200 കടന്നു.മറുപടി ബാറ്റിംഗില്‍ ബംഗളൂരുവിന് സാമാന്യം ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മക്‌ലാനന്‍ രംഗത്ത് വന്നതോടെ ദക്ഷിണാഫ്രിക്കക്കാരനായ ഓപ്പണര്‍ ബ്രെന്‍ഡന്‍ ഡികോക്ക് മടങ്ങി. കോലിക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്ത ഡികോക്ക് 12 പന്തില്‍ 19 റണ്‍സ് നേടി. തുടര്‍ന്നായിരുന്നു ബംഗളൂരുവിന് വലിയ ആഘാതമായി എബി ഡി വില്ലിയേഴ്‌സ് ഒരു റണ്ണുമായി പുറത്തായത്. മക്‌ലാനന്റെ പന്തില്‍ ഹാര്‍ദിക്കിന് ക്യാച്ച്. കോലിക്ക് കൂട്ടായി വന്ന മന്‍ദീപിനും വലിയ ഇന്നിംഗ്‌സ് കളിക്കാനായില്ല. 16 ല്‍ അദ്ദേഹവും പിറകെ നേരിട്ട ആദ്യ പന്തില്‍ ആന്‍ഡേഴ്‌സണും മടങ്ങിയതോടെ കളി പൂര്‍ണമായും മുംബൈ വരുതിയിലായി. ക്രുനാല്‍ പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Cricket

ഐപിഎൽ രണ്ടാം ഘട്ടം മത്സരക്രമമായി; ഫൈനൽ മേയ് 26ന് ചെന്നൈയിൽ

2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്

Published

on

പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ ഫൈനലിന് ചെന്നൈ വേദിയാകുമെന്ന് ഉറപ്പായി. മേയ് 26നായിരിക്കും ഫൈനൽ മത്സരം. 2011, 2012 വർഷങ്ങളിലാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം ഇതിനു മുൻപ് ഐപിഎൽ ഫൈനലുകൾക്ക് ആതിഥ്യം വഹിച്ചിട്ടുള്ളത്.

ഇത്തവണ ഫൈനൽ കൂടാതെ മേയ് 24ന് നടക്കുന്ന രണ്ടാം ക്വാളിഫയറും ചെന്നൈയിൽ തന്നെയായിരിക്കും. മേയ് 21ന് ആദ്യ ക്വാളിഫയറും മേയ് 22ന് എലിമിനേറ്റർ മത്സരവും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടത്തും.

ഏപ്രിൽ എട്ട് മുതലുള്ള ഐപിഎൽ മത്സരക്രമത്തിലെ രണ്ടാം ഘട്ടത്തിൽ 52 മത്സരങ്ങളാണ് ഉൾപ്പെടുന്നത്. ചെന്നൈയിൽ സിഎസ്‌കെയും കെകെആറും തമ്മിലാണ് രണ്ടാം ഘട്ടത്തിലെ ആദ്യ മത്സരം.

ആകെയുള്ള പത്ത് ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. സ്വന്തം ഗ്രൂപ്പിലുള്ള എല്ലാ ടീമുകളുമായും രണ്ടു മത്സരങ്ങൾ വീതവും എതിർ ഗ്രൂപ്പിലെ നാലു ടീമുകളുമായി ഓരോ മത്സരവും പ്രാഥമിക റൗണ്ടിലുണ്ടാകും. ഇതുകൂടാതെ, എതിർ ഗ്രൂപ്പിൽ നിന്നു നറുക്കെടുത്ത് തീരുമാനിക്കുന്ന ഒരു ടീമുമായി രണ്ടാമതൊരു മത്സരം കൂടിയുണ്ടാകും.

നേരത്തെ, മാർച്ച് 22 മുതൽ ഏപ്രിൽ 7 വരെ നടത്താനുള്ള 21 മത്സരങ്ങളുടെ ക്രമം മാത്രമാണ് ആദ്യ ഘട്ടത്തിൽ പുറത്തുവിട്ടിരുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം രണ്ടാം ഘട്ടം തീരുമാനിക്കുമെന്നാണ് അന്നു പറഞ്ഞിരുന്നത്.

Continue Reading

Football

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 150-ാം മത്സരത്തിന് ഛേത്രി; ആദരിക്കാനൊരുങ്ങി എ.ഐ.എഫ്.എഫ്

2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു.

Published

on

 ഇന്ത്യൻ ഫുട്ബോളിനായി 150 മത്സരങ്ങളെന്ന നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇതിഹാസതാരം സുനിൽ ഛേത്രി. എന്നാൽ താൻ ഒരിക്കലും രാജ്യത്തിനായി കളിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് ഛേത്രി. രാജ്യത്തിനു വേണ്ടി കളിക്കുന്നതിന് തൊട്ടുമുമ്പ് ഒരു മികച്ച ക്ലബിലെത്തണം. തന്നെ സംബന്ധിച്ച് അതുപോലും ഒരു വലിയ ദൂരമായിരുന്നുവെന്ന് ഛേത്രി പറഞ്ഞു.

ആലോചിച്ചാൽ ഇതൊരു അവിശ്വസനീയമായ നേട്ടമാണ്. താൻ വലിയ ഭാ​ഗ്യവാനാണ്. കുറച്ച് ദിവസം മുമ്പാണ് താൻ കരിയറിലെ 150-ാം മത്സരത്തിലേക്ക് എത്തുന്നുവെന്ന് മനസിലാക്കിയത്. ഈ വലിയ യാത്രയിൽ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും ഛേത്രി വ്യക്തമാക്കി.
2005ൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി രാജ്യത്തിനായി 19 വർഷം ഫുട്ബോൾ കളിച്ചു. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ​ഗോൾ നേടിയ താരവും ഛേത്രിയാണ്. 39കാരനായ ഛേത്രി 93 ​ഗോളുകൾ ഇതിനോടകം നേടിക്കഴി‍ഞ്ഞു.

Continue Reading

Trending