Connect with us

Sports

ഫൈനല്‍ നിയന്ത്രിക്കാന്‍ മോശം റഫറി

Published

on

 

കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു വീണയാളാണ് സെര്‍ബിയക്കാരനായ മാസിച്ച്. ജര്‍മനി-പോര്‍ച്ചുഗല്‍ ഹൈ വോള്‍ട്ടേജ് മത്സരത്തിനിടെ ജര്‍മനിക്ക് അനുകൂലമായി വിവാദ പെനാല്‍ട്ടി നല്‍കുകയും പോര്‍ച്ചുഗീസ് താരം പെപെയെ ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്കുകയും ചെയ്ത മാസിച്ചിന്റെ തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു. അര്‍ജന്റീന – ഇറാന്‍ മത്സരം നിയന്ത്രിച്ച ഇദ്ദേഹം ഇറാന് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാല്‍ട്ടി നിഷേധിക്കുകയും ചെയ്തു.
ജര്‍മനിക്കെതിരായ മത്സരത്തിനു ശേഷം പോര്‍ച്ചുഗല്‍ കോച്ച് പൗളോ ബെന്റോ, റഫറി പക്ഷം പിടിച്ചുവെന്ന് പരസ്യമായി ആരോപിച്ചിരുന്നു. ഇറാന്‍ കോച്ച് കാര്‍ലോസ് ക്വിറോസ് ചോദിച്ചത് ‘ഇത്തരം മോശം തീരുമാനങ്ങള്‍ ഞങ്ങള്‍ക്കെതിരെ എടുത്തതിനു ശേഷം അയാള്‍ക്കെങ്ങനെ ഉറങ്ങാന്‍ കഴിയും?’ എന്നായിരുന്നു. ‘റെഡ്കാര്‍ഡ് ദി റെഫ്’ എന്ന വെബ്‌സൈറ്റ് നടത്തിയ വോട്ടെടുപ്പില്‍ മിലോറാഡ് മാസിച്ചിനെ ഏറ്റവും മോശം റഫറിയായി തെരഞ്ഞെടുക്കുകയും ചെയ്തു.
2014-ല്‍ മോശം പ്രകടനത്തിന് പഴികേട്ടെങ്കിലും 2016 യൂറോ കപ്പില്‍ മാസിച്ചിന്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു. ഫൈനല്‍ നിയന്ത്രിക്കാന്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇംഗ്ലീഷ് റഫറി മാര്‍ക്ക് ക്ലാറ്റന്‍ബര്‍ഗ് ആണ് ഫ്രാന്‍സ് – പോര്‍ച്ചുഗല്‍ ഫൈനല്‍ നിയന്ത്രിച്ചത്.
ഇക്കഴിഞ്ഞ സീസണില്‍ സെര്‍ബിയ സൂപ്പര്‍ ലീഗിലാണ് മാസിച്ച് പ്രധാനമായും മത്സരങ്ങള്‍ നിയന്ത്രിച്ചത്. മാര്‍ച്ച് 27-ന് മോണ്ടനെഗ്രോയും തുര്‍ക്കിയും തമ്മിലുള്ള മത്സരം നിയന്ത്രിച്ച 40 കാരന്‍ യൂറോപ്പ ലീഗില്‍ സ്‌പോര്‍ട്ടിങും അത്‌ലറ്റികോ മാഡ്രിഡും തമ്മിലുള്ള മത്സരത്തിലും റഫറിയായിരുന്നു. അവസാനം നിയന്ത്രിച്ച അഞ്ച് മത്സരങ്ങളില്‍ ഇദ്ദേഹം 18 മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പു കാര്‍ഡുകളും ഇദ്ദേഹം പുറത്തെടുത്തു.
റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ഫൈനല്‍ മത്സരം ഉക്രെയ്‌നിലെ കീവില്‍ ഈ മാസം 27-നാണ് നടക്കുന്നത്. തുടര്‍ച്ചയായി മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് മാഡ്രിഡ് ഇറങ്ങുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Football

ഫ്രഞ്ച് ലീഗ്; തുടര്‍ച്ചയായി മൂന്നാം തവണ കിരീടം ചൂടി പിഎസ്ജി

പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

Published

on

പാരിസ്:ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കിരീടം ചൂടി പിഎസ്ജി.രണ്ടാം സ്ഥാനത്തുളള മൊണാക്കോ ലിയോണിനോട് 3-2ന് തോറ്റാതോടെയാണ് മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ പിഎസ്ജി വിജയിച്ചത്.പിഎസ്ജിയുടെ പന്ത്രണ്ടാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീട നേട്ടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തിയ പിഎസ്ജി ബുധനാഴ്ച ആദ്യപാദ മത്സരത്തില്‍ ബൊറൂസിയ ഡോട്ട്മുണ്ടുമായി ഏറ്റുമുട്ടും. മേയ് 25ന് ഫ്രഞ്ച് കപ്പ് ഫൈനലില്‍ ലിയോണിനെതിരെ ഇറങ്ങുന്ന ടീം മൂന്ന് കിരീടങ്ങഴളുമായി ചരിത്ര നേട്ടമാണ് ലക്ഷ്യമിടുന്നതന്.

 

Continue Reading

Football

വീണ്ടും മെസ്സി മാജിക്; നാഷ്‌വില്ലയെ തകര്‍ത്ത് മയാമി ഒന്നാമത്‌

രട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

എം.എല്‍.എസില്‍ തകര്‍പ്പന്‍ വിജയത്തോടെ ഇന്റര്‍ മയാമി തലപ്പത്ത്. നാഷ്വില്ലയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.

മത്സരത്തിന്റെ രണ്ടാമത്തെ മിനിറ്റില്‍ തന്നെ ഇന്റര്‍ മയാമിയുടെ വല കുലുങ്ങി. ഫ്രാങ്കോ നെഗ്രി സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെയാണ് നാഷ്വില്ല മുന്നിലെത്തിയത്. 11-ാം മിനിറ്റില്‍ മെസ്സിയിലൂടെ മയാമി സമനില പിടിച്ചു. ലൂയി സുവാരസിന്റെ പാസില്‍ നിന്നാണ് മെസ്സി ഗോള്‍ കണ്ടെത്തിയത്.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്സ് മയാമിയെ മുന്നിലെത്തിച്ചു. ഇത്തവണ മെസ്സിയുടെ അസിസ്റ്റാണ് മയാമിക്ക് തുണയായത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

Continue Reading

Trending