Connect with us

More

ആഷസ് പരമ്പരയില്‍ ഓസീസ് ആധിപത്യം 

Published

on

അഡലെയ്ഡ്: ആദ്യ മണിക്കൂറായിരുന്നു പ്രധാനം. ഓവലിലെ മൂടിയിട്ട പിച്ച്. തണുത്ത സാഹചര്യം. ആ മണിക്കൂറിനെ ഏറെ ഇഷ്ടപ്പെടുന്നവരാണ് ബൗളര്‍മാര്‍-വിശിഷ്യാ ഫാസറ്റ് ബൗളര്‍മാര്‍. ഈര്‍പ്പമുള്ള പിച്ചിനെ പ്രയോജനപ്പെടുത്തി പന്തിനെ ഇരുവശങ്ങളിലേക്കും മോഹിപ്പിച്ച് നല്‍കാം. ബാറ്റ്‌സ്മാന്മാര്‍ക്ക് ഈ മണിക്കൂര്‍ ഇടനെഞ്ചിലെ തീയാണ്… കണക്ക് കൂട്ടല്‍ ഒന്ന് പിഴച്ചാല്‍ പിറകില്‍ വിക്കറ്റ് കീപ്പര്‍, സ്ലിപ്പില്‍ നാലും അഞ്ചും പേര്‍, പോയന്റിലും ഗള്ളിയിലുമെല്ലാം അതീവ ജാഗ്രതയോടെ പന്തിനെ പിടികൂടാന്‍ ഫീല്‍ഡര്‍മാര്‍. നായകന്മാര്‍ക്കും സമ്മര്‍ദ്ദ മുഹൂര്‍ത്തമാണ് ഈ മണിക്കൂര്‍. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ അവസാന ദിവസമായ ഇന്നലെ ഈ മണിക്കൂര്‍ അതിജയിക്കുക എന്ന വലിയ വെല്ലുവിളിക്ക് മുന്നിലായിരുന്നു ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്താവട്ടെ തന്റെ രണ്ട് അതിവേഗ പേസര്‍മാരോട് ആ്ദ്യ മണിക്കൂറിന്റെ ഗൗരവവാവസ്ഥ പറഞ്ഞ് കൊടുത്തു. ഓവലില്‍ നിറയെ കാണികള്‍. സമ്മര്‍ദ്ദം അതിന്റെ പാരമ്യതയില്‍.

രണ്ട് കൂട്ടര്‍ക്കും തുല്യ സാധ്യത- അഥവാ 50-50 സാധ്യത. ഇംഗ്ലണ്ടിന് ജയിക്കാന്‍ 178 റണ്‍സ് വേണം. ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് പേര്‍ ബാറ്റിംഗിനുണ്ട്. ഓസ്‌ട്രേലിയക്ക് സ്വന്തം മൈതാനത്ത് പരാജയം ഒഴിവാക്കാന്‍ ഈ ആറ് പേരെ 178 റണ്‍സിനുള്ളില്‍ പുറത്താക്കണം. അമ്പയര്‍മാരായ അലീം ദറും ക്രിസ് ഗാഫനെയും മൈതാനത്ത് എത്തി. നിര്‍ണായകമായ അഞ്ചാം ദിവസം തുടങ്ങാന്‍ അവര്‍ സിഗ്നല്‍ നല്‍കി. ബൗളിംഗ് എന്‍ഡില്‍ ഓസ്‌ട്രേലിയയുടെ ഉയരക്കാരനായ സീമര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രീസില്‍ ജോ റൂട്ടും നൈറ്റ് വാച്ച്മാന്‍ വോഗ്‌സും.

മോഹിപ്പിക്കുന്ന പന്തുകളായിരുന്നു സ്റ്റാര്‍ച്ചിന്റെ വക. ഹേസില്‍ വുഡിനായിരുന്നു രണ്ടാം ഓവര്‍. സ്മിത്ത് എല്ലാ ഫീല്‍ഡര്‍മാരെയും ക്ലോസ് ഇന്‍ സര്‍ക്കിളിലേക്ക് വിളിച്ചു. ബാറ്റിംഗില്‍ വിലാസമില്ലാത്ത വാലറ്റക്കാരെ പിടികൂടുകയായിരുന്നു ലക്ഷ്യം. ഹേസില്‍വുഡിന്റെ സ്വിംഗിഗ് ഡെലിവറിയില്‍ വോഗ്‌സ് ബാറ്റ് വെച്ചില്ല. പക്ഷേ പന്ത് ബാറ്റിന്റെ നെറുകയില്‍ മുത്തം വെച്ചത് പോലെ ഒരു ശബ്ദം. ഓസീസ് ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തു. അമ്പയര്‍ അലീം ദര്‍ സംശയത്തോടെ നിന്നു. ഒടുവില്‍ അദ്ദേഹം വിരലുയര്‍ത്തി. സ്‌നിക്കോ മീറ്ററിലും കാര്യം റെഡി-ബാറ്റിലുരസിയിരിക്കുന്നു പന്ത് -പെയിനെക്ക് ക്യാച്ച്. ഓസ്ട്രേലിയന്‍ താരങ്ങള്‍ ആഘോഷത്തില്‍. ഇംഗ്ലീഷ് ക്യാമ്പില്‍ മ്ലാനത. ഗ്യാലറിയില്‍ ആരവങ്ങള്‍. വോഗ്‌സ് പുത്താവുമ്പോള്‍ സ്‌ക്കോര്‍ ബോര്‍ഡ് ഇപ്രകാരം-അഞ്ച് വിക്കറ്റിന് 176. വീണ്ടും ഹേസില്‍വുഡ്. അടുത്ത ഓവര്‍. ഞെട്ടിക്കുന്ന പന്തുകള്‍. ജോ റൂട്ടിന് പ്രതിരോധത്തിനപ്പുറത്തേക്ക് കടക്കാനാവുന്നില്ല. അധികം താമസിയാതെ ഓസ്‌ട്രേലിയക്കാര്‍ മോഹിച്ച, ഇംഗ്ലീഷുകാര്‍ പ്രതീക്ഷയര്‍പ്പിച്ച നായകന്റെ പ്രതിരോധം അതാ പാളി-പെയിനെക്ക് തന്നെ ക്യാച്ച്. 123 പന്തുകള്‍ സംയമനത്തോടെ നേരിട്ട് 185 മിനുട്ട് ക്ഷമയോടെ ക്രീസില്‍ നിന്ന് നായകന്‍ തല താഴ്ത്തി മടങ്ങുമ്പോള്‍ ചിത്രം വ്യക്തമായിരുന്നു-ജയം ഓസീസ് പാതയില്‍.

അല്‍ഭുതങ്ങളായിരുന്നു പിന്നെ ഇംഗ്ലണ്ടിന് ആവശ്യം. ബാറ്റിംഗ് വിലാസമുള്ള മോയിന്‍ അലിയില്‍ ചിലരെല്ലാം പ്രതീക്ഷയര്‍പ്പിച്ചു. പക്ഷേ പരമ്പരയിലുടനീളം ഗംഭീര പ്രകടനം നടത്തുന്ന സ്പിന്നര്‍ നതാന്‍ ലിയോണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി കേവലം രണ്ട് റണ്ണുമായി അലിയും നടന്നകന്നതോടെ ഇംഗ്ലീഷ് കാണികള്‍ ഗ്യാലറി വിടാന്‍ തുടങ്ങി. ആദ്യ ഒരു മണിക്കൂറില്‍ തന്നെ മൂന്ന് വിക്കറ്റുകളാണ് വീണത്. ബെയര്‍‌സ്റ്റോ പക്ഷേ തകര്‍പ്പന്‍ ഷോട്ടുകളുമായി പരാജയം വൈകിപ്പിച്ചു. അഞ്ച് ബൗണ്ടറികളുമായി 57 പന്തില്‍ 36 റണ്‍സ് നേടി യുവതാരം. പക്ഷേ വാലറ്റത്തിനെ വിറപ്പിക്കാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസ് ധാരാളമായിരുന്നു. ഒടുവില്‍ 84.2 ഓവറില്‍ 233 റണ്‍സിന് ഇംഗ്ലീഷ് ചെറുത്തുനില്‍പ്പ് അവസാനിച്ചു. 51 റണ്‍സ് മാത്രമാണ് ഇന്നലെ ടീമിന് നേടാനായത്. 19.2 ഓവര്‍ പന്തെറിഞ്ഞ സ്റ്റാര്‍ക്ക് 88 റണ്‍സിന് അഞ്ച് വിക്കറ്റ് നേടി ഇംഗ്ലീഷ് പതനം ഉറപ്പാക്കിയപ്പോള്‍ ഹേസില്‍വുഡ് രണ്ട് വിക്കറ്റ് നേടിയത് 49 റണ്‍സിന്. ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ പുറത്താവാതെ 126 റണ്‍സ് നേടിയ ഷോണ്‍ മാര്‍ഷാണ് കളിയിലെ കേമന്‍. പരമ്പരയില്‍ ഇതോടെ ഓസീസ് വ്യക്തമായ 2-0 ലീഡ് നേടി. അടുത്ത മല്‍സരം പെര്‍ത്തിലാണ്. അതിന് മുമ്പ് രണ്ട് ദിവസത്തെ പരിശീലന മല്‍സരം ഇംഗ്ലണ്ട് കളിക്കുന്നുണ്ട്.

india

ഇന്ത്യയില്‍ സിഎഎ നടപ്പിലാക്കിയത് സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ വേണ്ടിയാണ്: പ്രിയങ്ക ഗാന്ധി

സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്

Published

on

രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറ‍ഞ്ഞു.

‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന്‌ പ്രിയങ്ക ഗാന്ധി പറഞ്ഞു.

‘‘കയ്യിൽ കാശില്ലാതെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളുടെ കോടിക്കണക്കിന് രൂപയുടെ വായ്പകൾ എഴുതിത്തള്ളുകയാണ്. വിലക്കയറ്റം ആകാശംമുട്ടെ ഉയരുമ്പോൾ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത്. ദേശീയ കടം 205 കോടിയിലേക്ക് ഉയരുകയാണ്. വീടുകളിലെ സമ്പാദ്യം താഴേക്കു പോവുകയാണ്. ഈ സാഹചര്യത്തിലും സത്യമല്ലാത്ത കണക്കുകൾ നിരത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് മോദി സർക്കാരെന്ന് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

Continue Reading

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്റർ

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍ കാലത്ത് തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിത്ത് വേ ഴ്സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം. വ്യാജസന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്തുത മനസ്സിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാവും.

https://mythvsreality.eci.gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചാരണങ്ങളുടെയും വാസ്തവം മനസ്സിലാക്കാനാവും. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച നടപടി എന്നിവ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വ്യാജവാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സക്രീന്‍ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയൊക്കെ സൈറ്റില്‍ കാണാം. വസ്തുതള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓരോ സംസ്ഥാനത്തെയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

Continue Reading

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

Trending