Connect with us

Features

തലപ്പാവ് സ്റ്റേഡിയത്തില്‍ വിരിഞ്ഞ വസന്തം

ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷനില്‍ യൂസുഫിന്റെ ഗോളും യാസീന്‍ ബോനോയുടെ ഗോള്‍വലയും അവസാന നാലില്‍ ഇടം നേടി ആഫ്രിക്കന്‍ ചരിത്രമായ മൊറോക്കോ മാന്ത്രികതയെ മാധ്യമങ്ങളൊന്നടങ്കം നമിക്കുന്നു. ആഫ്രിക്കയും അറബ് ലോകവും അറ്റ്‌ലസ് സിംഹക്കുട്ടികളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു

Published

on

അശ്‌റഫ് തൂണേരി

കടും ചുവപ്പില്‍ നടുവിലൊരു തിളങ്ങുന്ന പച്ച നക്ഷത്രം. ഖത്തറില്‍ പാറിത്തുടങ്ങിയ ആ വിജയപതാക ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളേയും അറബ് ലോകത്തേയും മാനംമുട്ടേ ആഹ്ലാദ പുളകിതരാക്കി. ഫിഫ ലോകകപ്പിലെ പുതുചരിത്രമെഴുതിയ രാത്രിയാണ് 2022 ഡിസംബര്‍ 10ന് കടന്നുപോയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുഖം മറച്ച്, തലതാഴ്ത്തി, നിറകണ്ണുകളോടെ ദോഹയിലെ തുമാമ സ്റ്റേഡിയത്തിലെ മൈതാനം വിട്ടിറങ്ങുന്ന കാഴ്ച ഏറെ ദു:ഖകരമായിരുന്നു. പക്ഷേ മറുവശത്ത് ആഹ്ലാദത്തിന്റെ നെറുകെയില്‍ തലയുയര്‍ത്തിയൊരാള്‍ തലപ്പാവ് സ്റ്റേഡിയം വലംവെക്കുന്നുണ്ടായിരുന്നു. യൂസുഫ് അല്‍നസീരി. മൊറോക്കോയുടെ പത്തൊമ്പതാം നമ്പര്‍ താരം. തന്റെ തലയാണല്ലോ ഗോള്‍മുഖത്തേക്ക് പന്തെറിഞ്ഞതെന്ന് സ്‌പെയിനില്‍ ക്ലബ്ബ് ഫുട്‌ബോളുകളുടെ ആവേശമായി മാറിയ ഈ ഇരുപത്തിയഞ്ചുകാരന്‍ അഭിമാനംകൊണ്ടു. അപ്പുറത്തപ്പോഴും അഞ്ചാം ലോകകപ്പിലും ലക്ഷ്യം കാണാത്ത തന്റെ തലവിധിയോര്‍ത്ത് ക്രിസ്റ്റ്യാനോയും.

ഖത്തറിലെ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷനില്‍ യൂസുഫിന്റെ ഗോളും യാസീന്‍ ബോനോയുടെ ഗോള്‍വലയും അവസാന നാലില്‍ ഇടം നേടി ആഫ്രിക്കന്‍ ചരിത്രമായ മൊറോക്കോ മാന്ത്രികതയെ മാധ്യമങ്ങളൊന്നടങ്കം നമിക്കുന്നു. ആഫ്രിക്കയും അറബ് ലോകവും അറ്റ്‌ലസ് സിംഹക്കുട്ടികളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നു. കാനഡയില്‍ നിന്നുള്ള സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനല്‍ വാര്‍ത്തക്ക് നല്‍കിയ തലക്കെട്ട് ഇങ്ങിനായായിരുന്നു; മൊറോക്കന്‍ മാന്ത്രികത, മേഘങ്ങളെ ചുംബിച്ച ഗോള്‍… ഇത്തരം പലതരം ഹെഡ്‌ലൈനുകളിലും വിശേഷണങ്ങളിലും മൊറോക്കോ ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ദോഹയിലേയും കാസാബ്ലാങ്കയിലേയും തെരുവ് ഉറങ്ങിയില്ല. മൊറോക്കന്‍ കളിക്കാരില്‍ ഭൂരിഭാഗവുമെത്തിയത് കാസാബ്ലാങ്കയില്‍ നിന്നാണ്.

കാറുകള്‍ തെരുവില്‍ നിറഞ്ഞു. നൃത്തം ചെയ്തും പാട്ടുപാടിയും രംഗം കൊഴുത്തു. വീടുകളില്‍നിന്ന് പതാക വീശി ആഹ്ലാദമന്ത്രം ഉരുവിട്ടു. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്കെതിരെ വിജയിച്ചത് ഇപ്പോഴും കാസാബ്ലാങ്കയില്‍ നിന്നുള്ളവര്‍ക്ക് അവിശ്വസനീമായി തോന്നുന്നുവെന്നാണ് അല്‍ജസീറയുടെ പ്രതിനിധി നിക്കോളാസ് ഹക്ക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമെല്ലാം പങ്കാളികളാവുന്ന ആഘോഷമാണ് മൊറൊക്കോയില്‍ നടക്കുന്നത്. ദേശീയ ടീമിന്റെ ജഴ്‌സിയണിഞ്ഞ് രാജാവ് മുഹമ്മദ് ആറാമന്‍ ആഘോഷത്തില്‍ പങ്കെടുത്തതും നിക്കോളാസ് എടുത്തുകാട്ടി.

അബിജാന്‍ മുതല്‍ റിയാദ് വരെ

ഖത്തറില്‍ ലോകകപ്പെത്തിയപ്പോള്‍ അത് അറബ് ലോകത്തെ ആദ്യ ലോകകപ്പായി ചരിത്രം കുറിച്ചിരുന്നു. ഇപ്പോഴാകട്ടെ ആഫ്രിക്കയില്‍ നിന്നുള്ള ഒരു രാജ്യം ആദ്യമായി സെമിഫൈനലില്‍ പ്രവേശിച്ച് മറ്റൊരു ചരിത്രം കൂടി ചേര്‍ക്കുന്നു. ഒരു അറബ് അല്ലെങ്കില്‍ ആഫ്രിക്കന്‍ രാജ്യം അവസാന നാലില്‍ എത്തുക എന്നത് 92 വര്‍ഷത്തെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തേത്. ഐവറികോസ്റ്റിലെ അബിജാന്‍ മുതല്‍ സഊദി അറേബ്യയിലെ റിയാദ് വരെ ആഫ്രിക്കയും അറബ് ലോകവും ഈ ചരിത്രവിജയം കൊണ്ടാടിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആഫ്രിക്കന്‍ യൂണിയന്‍ പ്രസിഡന്റ് മാക്കിസാള്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങിനെ; ‘ചരിത്രം. അതിശയകരം. ബ്രാവോ മൊറോക്കോ, അറ്റ്‌ലസ് സിംഹങ്ങള്‍ ലോകകപ്പിന്റെ സെമിഫൈനലിലെത്തിയിരിക്കുന്നു.’ ലിബിയ, ഇറാഖ്, ഫലസ്തീന്‍, ബഹ്‌റൈന്‍, യു.എ.ഇ രാഷ്ട്ര നേതാക്കളും മൊറോക്കോയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടി. ‘വെല്‍ഡണ്‍ മൊറോക്കോ. കരുത്തുകാട്ടി..’ എന്നായിരുന്നു ഐവറികോസ്റ്റിലെ പ്രശസ്ത സോക്കര്‍ താരമായ ദിദിയര്‍ ദ്രോഗ്ബായുടെ പ്രതികരണം. കാമറൂണിലും ലിബിയയിലുമെല്ലാം വിജയഭേരി സജീവമായി.

ഗള്‍ഫ് അറബ് രാജ്യങ്ങള്‍ ആഹ്ലാദത്തിമര്‍പ്പിലായി. അതിനിടെ മൊറോക്കോയുടെ വിവിധ പ്രദേശങ്ങളിലേക്ക് ആഘോഷത്തിനായി അറബ് ലോകത്ത് നിന്നും ആളുകള്‍ പോകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം കുടുംബങ്ങള്‍ സഊദി അറേബ്യയില്‍നിന്നും ഖത്തറില്‍നിന്നും മൊറോക്കോയിലെത്താനും മൊറോക്കക്കാര്‍ക്കിടയില്‍നിന്ന് തന്നെ ഈ സന്തോഷ നിമിഷം അനുഭവിക്കാനും തീരുമാനിച്ചത് തന്നോട് പറഞ്ഞുവെന്ന് മൊറോക്കോ വേള്‍ഡ് ന്യൂസ് പ്രതിനിധി വെളിപ്പെടുത്തി. തങ്ങളിപ്പോഴും സ്വപ്‌നം കാണുന്നുവെന്നും ലോകകപ്പ് നേടുന്നതിന് രണ്ട് വിജയങ്ങള്‍ മാത്രം അകലെയാണെന്നും അദ്ദേഹം ആവേശഭരിതനായി. അറബ് ലോകത്തിന്റെ പ്രതീകാത്മക വിജയം എന്ന നിലയില്‍ ഇതിനെ കാണുന്നവരുമുണ്ട്. സൂഖ് വാഖിഫില്‍നിന്ന് അല്‍ജസീറയുമായി സംസാരിക്കവെ ബഹ്‌റൈന്‍ പൗരനായ ഹുസൈന്‍ പറഞ്ഞത് ഈ ഫലത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നാണ്. ഒരു അറബി രാജ്യത്ത് ലോകകപ്പ് നടന്നപ്പോള്‍ ഒരു അറബിക് ടീം സെമിഫൈനലില്‍ എത്തുന്നു. വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഇറാഖിലെ ബഗ്ദാദില്‍ ആഘോഷത്തില്‍ പങ്കെടുത്തവര്‍ ഇത് തങ്ങളുടെ വിജയമാണെന്നായിരുന്നു പ്രഖ്യാപിച്ചത്. മത്സരം ഇറാഖ് വിജയിച്ചതുപോലെയാണെന്ന അഭിപ്രായമാണവര്‍ക്ക്.

ഗസ്സ മുനമ്പിലെ ആഘോഷം,
ഫലസ്തീന്‍ ഐക്യദാര്‍ഢ്യം

ഫലസ്തീനിലെ ഗസ്സ മുനമ്പിലും മൊറോക്കന്‍ വിജയം വന്‍ ആഘോഷമായി മാറി. തീരദേശത്തുള്ള ഏറ്റവും വലിയ സ്‌പോര്‍ട്‌സ് ഹാളില്‍ ആയിരക്കണക്കിന് ആളുകളാണ് ഒത്തുചേര്‍ന്ന് മൊറോക്കോയ്ക്ക് അഭിവാദ്യം നേര്‍ന്നത്. എല്ലാ അറബ് രാഷ്ട്രങ്ങളുടെയും വിജയമെന്നായിരുന്നു തടിച്ചുകൂടിയവര്‍ വിളിച്ചുപറഞ്ഞത്. ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചും കൈകൊട്ടിപ്പാടിയും ഡ്രം അടിച്ചുമാണ് ഗസ്സയിലും പരിസരത്തും ആഘോഷം സജീവമായത്.

സ്‌പെയിനുമായി നേടിയ വിജയത്തിന് ശേഷം ഖത്തറിലെ മൈതാനത്ത് ഫലസ്തീന്‍ പതാകയുമായി മൊറോക്കന്‍ ടീമംഗങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത് ശ്രദ്ധേയമായിരുന്നു. മാത്രമല്ല വിജയാരവങ്ങളില്‍ ഏറ്റവും മുഴങ്ങിക്കേട്ട പാട്ട് മുഴുവന്‍ ഫലസ്തീന്‍ പോരാട്ടത്തിന് ഒപ്പം ചേരുന്നതുമായി. മൊറോക്കന്‍ മിഡ്ഫീല്‍ഡര്‍ അബ്ദുല്‍ഹാമിദ് സാബിരി ‘ശബ്ദമില്ലാത്ത ആളുകള്‍ക്ക്’ എന്ന അടിക്കുറിപ്പോടെ ഫലസ്തീന്‍ പതാകയ്ക്ക് പിന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന ചിത്രവുമായി ഇന്‍സ്റ്റാഗ്രാമില്‍ വരികള്‍ പോസ്റ്റ് ചെയ്തു. ഇസ്രാഈലുമായുള്ള ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരേയുള്ള പ്രതീകാത്മക സമരം കൂടിയായി ഇതിനെ കാണുന്ന രാഷ്ട്രീയ നിരീക്ഷകരുണ്ട്.

സാധാരണ മൊറോക്കക്കാര്‍ക്കിടയില്‍ ജനപ്രീതിയില്ലാത്ത തീരുമാനമാണ് സര്‍ക്കാര്‍ എടുക്കുന്നതെന്ന അഭിപ്രായം ശക്തമാണ്. മേഖലയിലെ മറ്റ് ചില രാജ്യങ്ങള്‍ എടുത്ത തീരുമാനത്തിനെതിരെ ഇപ്പോഴും കടുത്ത പ്രതിഷേധമുണ്ട്. 2020 ഒക്ടോബറില്‍ മൊറോക്കോ ഇസ്രാഈലിന് നയതന്ത്ര അംഗീകാരം നല്‍കുന്നതിന്റെ ഏകദേശം രണ്ട് മാസം മുമ്പ്, അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസ് ജനങ്ങള്‍ക്കിടയില്‍ ഒരു വോട്ടെടുപ്പ് നടത്തുകയുണ്ടായെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. മൊറോക്കക്കാരില്‍ 88 ശതമാനം പേരും ഈ തീരുമാനത്തിന് എതിരായിരുന്നുവെന്നാണ് വോട്ടെടുപ്പ് ഫലം. ഇസ്രാഈലുമായി അടുക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഖത്തര്‍ ആതിഥേയത്വം വഹിച്ച ലോകകപ്പ് മൊറോക്കക്കാരെയും ഫലസ്തീനികളെയും കൂടുതല്‍ അടുപ്പിച്ചത്. അതിനിടെ ഫലസ്തീന്‍ ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ മുന അല്‍കുര്‍ദ് കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മൊറോക്കന്‍ പതാകയുമായാണ് എത്തിയിരുന്നത്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിലും മൊറോക്കന്‍ ആരാധകര്‍ ഫലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ വിളിക്കുകയും മൊറോക്കന്‍, ഫലസ്തീന്‍ പതാകകള്‍ ഒരുമിച്ച് സ്റ്റേഡിയത്തിന് പുറത്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

award

ഹാത്തി മേരെ സാത്തി :ആനക്കഥയുടെ ഓസ്‌കാർ ആഘോഷിച്ച് അമുലും

ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.

Published

on

95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ഓസ്‌കാർ നേടിയതിൽ രാജ്യം ഏറെ ആഹ്ളാദത്തിലാണ്.സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരിലേക്കും ആശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുമ്പോൾ, ജനപ്രിയ ഡയറി ബ്രാൻഡായ അമുലും ചരിത്രപരമായ ഓസ്കാർ വിജയത്തെ അതിന്റേതായ ശൈലിയിൽ ആഘോഷിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ വിജയം ആഘോഷിക്കുന്ന ഒരു ഡൂഡിൽ ആണ് അമുൽ പങ്കിട്ടിരിക്കുന്നത്.സംവിധായിക കാർത്തികി ഗോൺസാൽവസിന്റെയും നിർമ്മാതാവ് ഗുണീത് മോംഗയുടെയും കാർട്ടൂൺ പതിപ്പുകളാണ് ഡൂഡിൽ. ആനയും അമുൽ പെൺകുട്ടിയും ഡൂഡിലിൽ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌കാറിൽ ദി എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം നേടി!” എന്നായിരുന്നു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ”ഹാത്തി മേരെ സാത്തി. അമുൽ ജംബോ ടേസ്റ്റ്.” എന്നീ വാക്കുകകളും ഡൂഡിലിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.ഗുനീത് മോംഗയും ആരാധ്യമായ പോസ്റ്റിനോട് പ്രതികരിച്ചു, ”ഐതിഹാസികം !!! നന്ദി.അവർ പറഞ്ഞു.

മുതുമല ദേശീയോദ്യാനത്തിൽ ചിത്രീകരിക്കേ എലിഫന്റ് വിസ്‌പറേഴ്‌സ്, തദ്ദേശീയ ഗോത്ര ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും അവരുടെ സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ഡോക്യുമെന്ററി അവർക്കിടയിൽ വികസിക്കുന്ന ബന്ധത്തെ മാത്രമല്ല അവരുടെ ചുറ്റുപാടുകളുടെ പ്രകൃതി സൗന്ദര്യത്തെയും ആഘോഷിക്കുന്നു. ദ എലിഫന്റ് വിസ്‌പറേഴ്‌സ് 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.

 

Continue Reading

Features

മായ്ച്ചു കളയാനാവില്ല, ആ രക്തക്കറ ഗാന്ധിവധത്തിന് ഇന്നേക്ക് 75 വർഷം

ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്സെ എവിടെയാണ്? ഗോഡ്സെ കാറിൽ രാജ്യം ചുറ്റുന്നു

Published

on

ഷെരീഫ് സാഗർ

 

അരി വാങ്ങുവാൻ ക്യൂവിൽത്തിക്കിനില്ക്കുന്നു ഗാന്ധി; അരികേ കൂറ്റൻ കാറി-ലേറി നീങ്ങുന്നു ഗോഡ്സേ. എൻ.വി കൃഷ്ണവാര്യർ എഴുതിയ ഗാന്ധിയും ഗോഡ്സെയും എന്ന കവിതയിലെ വരികളാണ്. ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്സെ എവിടെയാണ്? ഗോഡ്സെ കാറിൽ രാജ്യം ചുറ്റുന്നു. അത് വെറുമൊരു കാറല്ല. കവിയുടെ ഭാവനയിൽത്തന്നെ അതൊരു കൂറ്റൻ കാറാണ്. വംശീയാധികാരത്തിന്റെയും ആധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായ കൂറ്റൻ കാർ.
എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന അമ്പരപ്പിക്കുന്ന ചോദ്യവുമായി വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഒരു സ്‌കൂൾ രംഗത്തുവന്നിരുന്നു. ചരിത്രത്തെ വക്രീകരിക്കാനും ചരിത്ര പുരുഷന്മാരെ പരിഹസിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു അത്. ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തയ്യാറായ ആൾക്കൂട്ടം മുന്നിലുള്ള കാലമാണിത്. അത്രത്തോളം ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് ജനുവരി 30ന്റെ പ്രസക്തി വർദ്ധിക്കുന്നു.
വെറുപ്പിന്റെ കറുത്ത ചെളി ഹൃദയത്തിൽ അടിഞ്ഞ ഒരു ഹിന്ദുത്വ ഭീകരനാണ് ഗാന്ധിയെ വെടിവെച്ചുകൊന്നത്. ഗോഡ്സെ ഒരു മതഭ്രാന്തൻ മാത്രമായിരുന്നില്ല. ഹിന്ദുത്വ ഫാസിസത്തിന്റെ പ്രതിരൂപമായിരുന്നു. ഇന്ത്യാ രാജ്യത്ത് ഇന്നും ഫാസിസത്തിന്റെ ഊർജ്ജദായകങ്ങളിൽ ഒന്നായി ഗോഡ്സെ വിലസുന്നു. ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ മധുരം വിതരണം ചെയ്തവർ രാജ്യം ഭരിക്കുന്ന ഇന്ത്യയിൽ ഗാന്ധി അരിക്കുവേണ്ടി തിക്കിത്തിരക്കി ക്യൂ നിൽക്കുമ്പോൾ, ഗോഡ്സെ കൂറ്റൻ കാറിലേറി നീങ്ങുന്നു.

ഗാന്ധിജിക്കെതിരെ ആദ്യത്തെ വധശ്രമമായിരുന്നില്ല അത്. 1934ൽ പൂനെയിൽ വെച്ചാണ് ആദ്യത്തെ വധശ്രമം. ഗാന്ധിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ് കൊണ്ടായിരുന്നു അത്. 1944ൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ പഞ്ചഗണയിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഗോഡ്സെ നേരിട്ടെത്തി നടത്തിയതായിരുന്നു ഈ അക്രമം. നെഹ്റുവിന്റെ വേഷത്തിൽ വന്ന് വാൾ വലിച്ചൂരിയ ഗോഡ്സെക്കൊപ്പം ഗോപാൽ ഗോഡ്സെയും നാരായൺ ആപ്തെയുമുണ്ടായിരുന്നു. ഇവരുടെ ഗൂഢാലോചനകൾക്ക് ആണ്ടുകളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. മുഹമ്മദലി ജിന്നയുമായി സംഭാഷണത്തിന് ഒരുങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ വധശ്രമം. ഗോഡ്സെ തന്നെയാണ് വില്ലൻ. ആയുധവുമായി വന്ന ഗോഡ്സെയെ പോലീസ് തടഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു. 1946ൽ പൂനെയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയുടെ പാളം തെറ്റിച്ച് ഗാന്ധിയെ കൊല്ലാനും ശ്രമം നടന്നു. ഒരു പാറയിൽ തട്ടിയപ്പോൾ തീവണ്ടി വേഗം കുറച്ചതിനാൽ അപകടം ഒഴിവായി. 1948 ജനുവരി 20നായിരുന്നു അടുത്ത ശ്രമം. ബോംബെറിഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ ശേഷം ഗാന്ധിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അത് വിജയിക്കില്ലെന്ന് കണ്ടതോടെ സംഘം സ്ഥലം വിട്ടു.

ഗോഡ്സെ ലക്ഷ്യം കണ്ടത് 1948 ജനുവരി 30 വെള്ളിയാഴ്ചയാണ്. 1948 ജനുവരി 30ന് അതിരാവിലെ കർക്കറെ, ആപ്തെ, നാഥുറാം വിനായക് ഗോഡ്സെ എന്നിവർ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമ മുറിയിലെത്തി. അവിടെനിന്ന് കുളിച്ചൊരുങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ചു. മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ഗോഡ്സെ സസ്യാഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പ്രാതലിന് ശേഷം മുറിയിൽ തിരിച്ചെത്തി ഗാന്ധിയെ കൊല്ലാനുള്ള അവസാന വട്ട ഗൂഢാലോചന നടത്തി. മൂന്നു കാലുള്ള ക്യാമറ സംഘടിപ്പിച്ച് ക്യാമറാ തുണികൊണ്ട് മൂടി അതിന്റെ പിന്നിൽനിന്ന് വെടിയുതിർക്കാം എന്നായിരുന്നു ഒരു അഭിപ്രായം. മുസ്ലിം സ്ത്രീകൾ അണിയുന്ന പർദ്ദ ധരിക്കാമെന്നായിരുന്നു ആപ്തെയുടെ ഉപായം. അത് കൊള്ളാമെന്നു പറഞ്ഞ് ആപ്തെയും കർക്കറെയും പർദ്ദ വാങ്ങാൻ ചാന്ദ്നി ചൗക്കിലേക്ക് പോയി. പർദ്ദ വാങ്ങി അവർ തിരിച്ചെത്തി. അത് അണിഞ്ഞു നോക്കിയെങ്കിലും തോക്ക് പുറത്തെടുക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞ് ഗോഡ്സെ ആ പദ്ധതി വേണ്ടെന്നു വെച്ചു. പിടിക്കപ്പെട്ടാൽ ഈ വേഷം അപമാനമാണെന്നും ഗോഡ്സെ പറഞ്ഞു.
അതിനു ശേഷം ബിർല ക്ഷേത്രത്തിനു പിറകിലുള്ള കാട്ടിലെത്തി ഇറ്റാലിയൻ ബരേറ്റ ബിസ്റ്റളെടുത്ത് മരത്തിലേക്ക് വെടിയുതിർത്ത് പരീക്ഷിച്ചു. ചാരനിറത്തിലുള്ള സൈനിക വേഷമണിഞ്ഞ് ഒരു കാക്കി തൊപ്പിയും ധരിച്ച് പുറപ്പെടാനൊരുങ്ങി. ഇന്ത്യാ ഗേറ്റിനടുത്തുനിന്ന് വാങ്ങിയ നിലക്കടല കൊറിച്ച് വൈകുന്നേരം 4.45ന് ഒരു കുതിര വണ്ടിയിൽ അവർ ബിർല മന്ദിരത്തിലേക്ക് തിരിച്ചു. അഞ്ചു മണിയോടെ മന്ദിരത്തിൽ പ്രവേശിച്ചു. ആപ്തെയും കർക്കറെയും ജനക്കൂട്ടത്തിൽ അലിഞ്ഞു.

ഗാന്ധിയുടെ വരവിനായി നാഥുറാം വിനായക് ഗോഡ്സെ കാത്തിരുന്നു. സമയം 5.15. അല്പം വൈകിയതിനാൽ പുൽത്തകിടി കുറുകെ കടന്ന് ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക് വേഗത്തിൽ നടന്നു. ബാപ്പുജി ബാപ്പുജി എന്ന് ആൾക്കൂട്ടത്തിൽനിന്ന് മർമ്മരമുയർന്നു. നാഥുറാം ഗോഡ്സെ ബരേറ്റ പിസ്റ്റൾ പാന്റിന്റെ പോക്കറ്റിൽ മറച്ചുപിടിച്ചു. ഗാന്ധി തൊട്ടുമുന്നിലെത്തിയ ഉടൻ പിസ്റ്റൾ കൈകളിൽ ഒതുക്കിവെച്ച് നമസ്തേ ബാപ്പുജി എന്നു പറഞ്ഞ് വന്ദിച്ചു. മനുവും ആഭയും ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു എന്ന് പറഞ്ഞ് അവർ ഗോഡ്സെയെ തടഞ്ഞു. എന്നാൽ ഇടതു കൈ കൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റിയ ഗോഡ്സെ വലതുകൈയിലിരിക്കുന്ന പിസ്റ്റൾ കൊണ്ട് മൂന്നു തവണ വെടിയുതിർത്തു. ഉന്നം തെറ്റാതെ ഗാന്ധിയുടെ നെഞ്ചിൽത്തന്നെ വെടിയുണ്ടകൾ തറച്ചു. ഹേ റാം, ഹേ റാം എന്ന് ഉച്ചരിച്ച് കൈ കൂപ്പിക്കൊണ്ട് ഗാന്ധി നിലംപതിച്ചു.

ഏതൊരു മണ്ണിനു വേണ്ടിയാണോ ജീവൻ ഉഴിഞ്ഞുവെച്ച് പോരാടിയത്, അതേ മണ്ണ് ഗാന്ധിയുടെ രക്തം കൊണ്ട് ചുവന്നു. ഗാന്ധിയെ കൊന്നത് ഹിന്ദുത്വ ഭീകരനായ ബ്രാഹ്‌മണനാണ്. ഗോഡ്സെയാണ്. ഇത് നിരന്തരം ഓർമപ്പെടുത്തുക എന്നതും പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനമാണ്. ആ രക്തക്കറ മായ്ച്ചുകളയാൻ സംഘ്പരിവാറിന് കഴിയില്ല. മതേതര ഇന്ത്യ ആ രക്തസാക്ഷിത്വം ഓർമിച്ചുകൊണ്ടേയിരിക്കും. വംശീയാധികാരത്തിനു വേണ്ടി കരുക്കൾ നീക്കുന്നവരെ ആ രക്തക്കറ വേട്ടയാടിക്കൊണ്ടിരിക്കും.

Continue Reading

Features

സ്വത്തുപേക്ഷിച്ച് സന്യാസിയായി: ഗുജറാത്തിലെ കോടീശ്വരന്റെ 9 വയസ്സുള്ള മകള്‍ ആഡംബര ജീവിതം ഉപേക്ഷിച്ചു

ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്

Published

on

ഗുജറാത്തിലെ കോടീശ്വരനായ വജ്ര വ്യാപാരിയുടെ ഒമ്പത് വയസ്സുള്ള മകള്‍ ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസിയായി. ദേവാന്‍ശി സംഘ്വിയാണ് ആഡംബര ജീവിതം ഉപേക്ഷിച്ച് സന്യാസജീവിതം തിരഞ്ഞെടുത്തത്. ലോകത്തിലെ തന്നെ ഏറ്റവും പഴയ ഡയമണ്ട് കമ്പനികളില്‍ ഒന്നായ ഗുജറാത്തിലെ സാംഘ്വി ആന്‍ഡ് സണ്‍സിന്റെ അനന്തര അവകാശിയാണ് ദേവാന്‍ശി സംഘ്വി്. സാംഘ്വി ആന്‍ഡ് സണ്‍സിന്റെ ഇപ്പോഴത്തെ ഉടമയായ ധനേഷ് സാംഘ്വിയുടെയും ഭാര്യ ആമിയുടെയും രണ്ട് പെണ്‍മക്കളില്‍ മൂത്ത മകളാണ് ഒന്‍പതു വയസ്സുകാരിയായ ദേവാന്‍ശി.

ദേവാന്‍ഷിയുടെ സന്യാസ ജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ സൂറത്തില്‍ കഴിഞ്ഞദിവസം നടന്നു. ചടങ്ങില്‍ ദേവാന്‍ശി ദീക്ഷ സ്വീകരിച്ചതായ് ടെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദേവാന്‍ശിയുടെ ദീക്ഷ ചടങ്ങ് വലിയ ആഘോഷമാക്കിയാണ് സാംഘ്വി കുടുംബം നടത്തിയത്. ആനകളും ഒട്ടകങ്ങളും അണിനിരന്ന ഘോഷയാത്ര ഏറെ ആഡംബരങ്ങള്‍ നിറഞ്ഞതായിരുന്നു. നിരവധി ആളുകളാണ് ഈ ഘോഷയാത്രയില്‍ പങ്കെടുത്തത്.

സന്യാസ ജീവിതത്തിന്റെ ബുദ്ധിമുട്ടുകള്‍ പഠിക്കുന്നതിനായി ദീക്ഷ ചടങ്ങിന് മുന്‍പായി സന്യാസിമാരോടൊപ്പം 600 കിലോമീറ്ററിലധികം ദേവാന്‍ശി കാല്‍നടയായി നടന്നിരുന്നു. ചെറുപ്പം മുതല്‍ വളരെ ലളിതമായ ജീവിതം ആയിരുന്നു പെണ്‍കുട്ടി ഇഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുമായി അടുത്ത് ബന്ധമുള്ളവര്‍ മാധ്യമങ്ങളോടു പറഞ്ഞു.

Continue Reading

Trending