Connect with us

FOREIGN

നാലുവര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന തമിഴ്‌നാട് സ്വദേശി റിയാദില്‍ മരിച്ച നിലയില്‍

Published

on

ഫൈനല്‍ എക്‌സിറ്റ് അടിച്ച് നാല് വര്‍ഷമായിട്ടും നാട്ടില്‍ പോകാന്‍ കഴിയാരിരുന്ന തമിഴ്‌നാട് സ്വദേശി റിയാദില്‍ ജീവനൊടുക്കി. കന്യാകുമാരി ബെല്‍തെല്‍പ്പുറം സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. കഴിഞ്ഞ 6 വര്‍ഷമായി ഇയാള്‍ നാട്ടില്‍പോയിട്ടില്ല.

പിതാവ് സെല്‍വമണി. മാതാവ് രാമലക്ഷ്മി. ഭാര്യ: ജിനി. മക്കള്‍: പവിത്ര, റോജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

FOREIGN

ചെര്‍പ്പുളശ്ശേരി കെഎംസിസി ‘നോമ്പൊര്‍ക്കല്‍ 2024’ വേറിട്ടതായി

യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു.

Published

on

ഷാര്‍ജ: കെഎംസിസി ചെര്‍പ്പുളശേരി മുനിസിപ്പല്‍ കമ്മിറ്റി ഇഫ്താര്‍ സംഗമം ‘നോമ്പര്‍ക്കല്‍ 2024’ എന്ന പേരില്‍ ഷാര്‍ജ പത്തായം ഹാളില്‍ നടത്തി. യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറോളം പേര്‍ പങ്കെടുത്തു. സംഗമത്തിന്റെ ഉദ്ഘാടനം ദുബൈ-പാലക്കാട് ജില്ലാ കെഎംസിസി മുന്‍ പ്രസിഡന്റ് ഫൈസല്‍ തുറക്കല്‍ നിര്‍വഹിച്ചു.

ചെയര്‍മാന്‍ ഷമീര്‍ പറക്കാടന്‍ അധ്യക്ഷനായ ചടങ്ങില്‍ ജന.സെക്രട്ടറി റിയാസ് ടി.പി സ്വാഗതമാശംസിച്ചു. മുഹമ്മദ് റാഫി ഖുര്‍ആന്‍ പരായണം നത്തി.

ചെര്‍പ്പുളശേരി മുനിസിപ്പലില്‍ നിന്നും മണ്ഡലം കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷഫീക് മഠത്തിപ്പറമ്പില്‍, അസ്‌ലം ആലിക്കല്‍, ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹംസ അന്തൂര്‍ പറമ്പില്‍ എന്നിവരെ സിദ്ദീഖ് വീട്ടിക്കാട്, ഇര്‍ഷാദ് മാര്‍ഗര, നിയാസ് ഇളയ വീട്ടില്‍ എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു. ജില്ലാ ട്രഷറര്‍ ഇബ്രാഹിം തൊട്ടിങ്ങല്‍, നജീബ്, സലീം, ഷഫീക്.ടി ആശംസ നേര്‍ന്നു. ഷഫീഖ് മഠത്തില്‍പ്പറമ്പില്‍ നന്ദി പറഞ്ഞു.

Continue Reading

FOREIGN

‘ഫലസ്തീനെ അംഗീകരിക്കണം’; അല്ലാത്തപക്ഷം ഇസ്രാഈലുമായുള്ള ബന്ധം പുനഃസ്ഥാപിക്കില്ലെന്ന് സഊദി അറേബ്യ

ദ്വിരാഷ്ട്രത്തെ അവഗണിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ നീക്കം സ്വന്തം കാലില്‍ വെടിവെക്കുന്നതിന് തുല്യമാണെന്ന് സഊദി യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Published

on

ഫലസ്തീനെ അംഗീകരിക്കാതെ ഇസ്രാഈലുമായുള്ള ബന്ധം പുനഃസ്ഥാപിക്കില്ലെന്ന് സഊദി അറേബ്യ. ദ്വിരാഷ്ട്രത്തെ അവഗണിച്ചുകൊണ്ടുള്ള ഇസ്രഈലിന്റെ നീക്കം സ്വന്തം കാലില്‍ വെടിവെക്കുന്നതിന് തുല്യമാണെന്ന് സഊദി യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. സഊദിയുമായി ഇസ്രാഈലിന്റെ ബന്ധം പുനസ്ഥാപിക്കാന്‍ അമേരിക്ക ശ്രമം നടത്തുന്നതിനിടെയാണ് സഊദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

ഇസ്രാഈലിനെ അംഗീകരിച്ചാല്‍ സഊദിക്കെതിരെയുണ്ടാകുന്ന സുരക്ഷാ ഭീഷണി തടയാന്‍ യു.എസിന് പോലും കഴിയില്ലെന്നും സഊദി പറഞ്ഞു. സഊദിയില്‍ നിന്നുള്ള പേര് വെളിപ്പെടുത്താത്ത ഒരു നയതന്ത്രജ്ഞനാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പ്രാദേശിക മാധ്യമങ്ങളോട് പങ്കുവെച്ചത്.

സമാധാനപരമായി മുന്നോട്ട് പോവുകയും അതിലൂടെ അറബ് രാജ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസിന്റെ പ്രത്യാക്രമണം പോലുള്ള പ്രതിരോധങ്ങളെ നേരിടാന്‍ ഇസ്രഈലിന് കഴിയുകയുള്ളൂവെന്നും സഊദി ചൂണ്ടിക്കാട്ടി. ഇസ്രാഈലുമായുള്ള ബന്ധം തുടരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അതിനായി ഇസ്രാഈല്‍ ഫലസ്തീനെ അംഗീകരിക്കണമെന്നും സൗദി അറിയിച്ചു.

സഊദിയുടെ ആയുധ കരാറുകള്‍ക്ക് യു.എസ് വിലങ്ങുതടിയായി നില്‍ക്കുന്നുവെന്നും നയതന്ത്രജ്ഞന്‍ ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാതെ ഇസ്രാഈലുമായി സൗഹൃദത്തിലാകാന്‍ സാധിക്കില്ലെന്ന് സഊദിയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞിരുന്നു.

അതേസമയം ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന അതിക്രമങ്ങള്‍ അതിരുകടന്നിരിക്കുകയാണ്. ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയില്‍ ലോകത്ത് 4 വര്‍ഷത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ കൂടുതല്‍ കുട്ടികള്‍ നാല് മാസത്തിനുള്ളില്‍ ഗസയില്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയുടെ തലവനായ ഫിലിപ്പ് ലസാരിനി പറഞ്ഞു.

 

Continue Reading

FOREIGN

ഇസ്രാഈല്‍ സൈന്യം റെയ്ഡിനിടയില്‍ 13 കാരനെ വെടിവെച്ചു കൊന്നു

റാമി അല്‍-ഹല്‍ഹുലി എന്ന 13 വയസ്സുകാരനെ ഇസ്രാഈല്‍ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.

Published

on

വെസ്റ്റ് ബാങ്കിലെ വിവിധയിടങ്ങളില്‍ ഇസ്രാഈല്‍ സൈന്യം നടത്തിയ റെയ്ഡുകളില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 4 പേരെ വെടിവെച്ചു കൊന്നു. ഫലസ്തീന്‍ ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഷുഫത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രാഈല്‍ സൈന്യം റെയ്ഡിനെത്തിയത്. സ്ത്രീകളെയും യുവാക്കളെയും സൈന്യം ക്രൂരമായി മര്‍ദ്ധിച്ചു. റാമി അല്‍-ഹല്‍ഹുലി എന്ന 13 വയസ്സുകാരനെ ഇസ്രാഈല്‍ സൈന്യം വെടിവച്ചു കൊല്ലുകയായിരുന്നു.

സൈന്യമെത്തുമ്പോള്‍ 13 കാരന്‍ പടക്കം പൊട്ടിച്ചെന്നും ഇതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് ഇസ്രാഈല്‍ ബോര്‍ഡര്‍ പോലീസ് അറിയിച്ചു. റമദാന്‍ മാസത്തിലും കുട്ടികളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന ഇസ്രാഈല്‍ സൈന്യത്തിന്റെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.

ബുധനാഴ്ച പുലര്‍ച്ചെ ഇസ്രാഈല്‍ സൈന്യം നടത്തിയ റെയ്ഡിനിടെ മറ്റ് 2 ഫലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.ഒക്ടോബര്‍ ഏഴിന് തുടങ്ങിയ ഇസ്രായേല്‍ നരനായാട്ടില്‍ 31,184 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 72,889 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.

 

Continue Reading

Trending