Connect with us

kerala

ചക്കിട്ടപ്പാറ ഭിന്നശേഷിക്കാരന്റെ ആത്മഹത്യ : യൂത്ത് ലീഗ് നേതാക്കൾ കലക്ടറെ ഉപരോധിച്ചു

ഭിന്നശേഷിക്കാരൻ ആയ വയോധികനെ പെൻഷൻ നൽകാതെ അദ്ദേഹത്തെ സർക്കാർ കൊന്നതാണെന്നും സർക്കാരിനും അധികാരികൾക്കും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കളക്ടറെ നേതാക്കന്മാർ ഉപരോധിച്ചത്

Published

on

കോഴിക്കോട് : മന്ത്രിക്കും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും പെൻഷൻ ലഭിക്കാതെ മാനസിക ബുദ്ധിമുട്ടിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണത്തിന് അധികാരികൾ ഉത്തരവാദികളാണെന്ന് പ്രതിഷേധിച്ചുകൊണ്ട് കോഴിക്കോട് കലക്ടറുടെ ചേമ്പറിന് മുമ്പിൽ മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ ഉപരോധം നടത്തി.

ഭിന്നശേഷിക്കാരൻ ആയ വയോധികനെ പെൻഷൻ നൽകാതെ അദ്ദേഹത്തെ സർക്കാർ കൊന്നതാണെന്നും സർക്കാരിനും അധികാരികൾക്കും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കളക്ടറെ നേതാക്കന്മാർ ഉപരോധിച്ചത്. സാധാരണക്കാരന്റെ ആവശ്യങ്ങൾ പരിഗണിക്കാതെ അധികാരികൾ ഈ രീതിയിൽ മുന്നോട്ടു പോയാൽ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുമെന്നും നേതാക്കൾ താക്കീത് നൽകി.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, സംസ്ഥാന കമ്മിറ്റി അംഗം സി ജാഫർ സാദിക്ക്, ജില്ല വൈസ് പ്രസിഡന്റ്‌ ഷഫീഖ് അരക്കിണർ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നൽകിയത് 11 മണിക്ക് ആരംഭിച്ച ഉപരോധം പോലീസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴാണ് അവസാനിച്ചത്. മുസ്ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടവണ്ണൂർ ദേശീയ കമ്മിറ്റി അംഗം ആഷിക് ചെലവൂർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കളെ ജാമ്യത്തിൽ ഇറക്കി,തുടർന്നും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് നേതാക്കൾ പ്രസ്താവിച്ചു..

kerala

കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ഇടിച്ചുകയറി 36 പേര്‍ക്ക് പരുക്ക്

ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

Published

on

കൊല്ലം:ചവറ ഇടപ്പളളിക്കോട്ടയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിച്ചുകയറി 36 പേര്‍ക്ക് പരിക്ക്.5 പേരുടെ നില ഗുരുതരം.

യാത്രക്കാരില്‍ പലര്‍ക്കും മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ കരുനാഗപ്പളളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇരു ബസ്സുകളും കൊല്ലത്തേക്ക് പോകുന്ന വഴി രാവിലെ 11:15 ന് ആയിരുന്നു അപകടം.ഗുരുതരമയി പരുക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രയിലെക്ക് മാറ്റി.

 

 

 

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

Trending